<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-3887734239079585785</id><updated>2011-12-28T13:24:35.149+05:30</updated><category term='കഥ'/><title type='text'>കലിയുഗ വരദന്‍ | Kaliyuga Varadan</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://kaliyugavaradan.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default?max-results=100'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>51</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-3887734239079585785.post-3639990041839299655</id><published>2009-12-20T06:02:00.000+05:30</published><updated>2009-12-20T06:09:52.686+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കലിയുഗവരദന്‍ - ഒരു ആമുഖം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_2XGgGM3CVaI/Sw_K6VIz1rI/AAAAAAAAAhw/DraHRz32uT0/s1600/Amugam.JPG"&gt;&lt;img style="cursor: pointer; width: 285px; height: 346px;" src="http://2.bp.blogspot.com/_2XGgGM3CVaI/Sw_K6VIz1rI/AAAAAAAAAhw/DraHRz32uT0/s400/Amugam.JPG" alt="" id="BLOGGER_PHOTO_ID_5408764780950574770" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;മണ്ഡലക്കാലം..&lt;br /&gt;വൃശ്ചികം ഒന്ന്‌ മുതല്‍ നാല്‍പ്പത്തിയൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വ്രതശുദ്ധിയുടെ കാലഘട്ടം.രണ്ടായിരത്തി ഒമ്പതിലെ കേരളപ്പിറവി ദിനം മുതല്‍, ആ വര്‍ഷത്തെ മണ്ഡലക്കാലത്തോട് അനുബന്ധിച്ച്, അയ്യപ്പകഥകള്‍ എല്ലാവര്‍ക്കും വേഗത്തില്‍ മനസിലാക്കാന്‍, ഞാന്‍ ഒരുക്കിയ ഒരു എളിയ സംരംഭമാണിത്.അയ്യപ്പകഥകളും, ശബരിമല അനുഷ്ഠാനങ്ങളും താഴെ കടപ്പാടില്‍ സൂചിപ്പിച്ചിരിക്കുന്ന വെബ്സൈറ്റുകളില്‍ നിന്നും, പുസ്തകങ്ങളില്‍ നിന്നും ശേഖരിച്ച്, ഒരു നോവലിന്‍റെ ചട്ടക്കൂടില്‍ അവതരിപ്പിച്ചതാണ്‌ ഈ കലിയുഗവരദന്‍.&lt;br /&gt;&lt;br /&gt;ഇതൊരു തുടര്‍ രചനയായതിനാല്‍ ആദ്യ അദ്ധ്യായം മുതല്‍ തുടര്‍ച്ചയായി വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.കലിയുഗവരദനിലെ അദ്ധ്യായങ്ങള്‍ താഴെ സൂചിപ്പിച്ചിരിക്കുന്നു..&lt;br /&gt;&lt;br /&gt;കലിയുഗവരദന്‍ - ഒരു ആമുഖം&lt;br /&gt;അദ്ധ്യായം 01 - തത്വമസി എന്ന വാക്ക്&lt;br /&gt;അദ്ധ്യായം 02 - ശനി എന്ന ഗ്രഹം&lt;br /&gt;അദ്ധ്യായം 03 - മനസ്സിലെ മണ്ഡലക്കാലം&lt;br /&gt;അദ്ധ്യായം 04 - പാണ്ഡ്യവംശത്തിന്‍ കഥ&lt;br /&gt;അദ്ധ്യായം 05 - ഇത് ചരിത്രകഥ&lt;br /&gt;അദ്ധ്യായം 06 - എരുമേലില്‍ പേട്ടതുള്ളല്‍&lt;br /&gt;അദ്ധ്യായം 07 - ചരിത്രത്തിന്‍റെ ബാക്കി&lt;br /&gt;അദ്ധ്യായം 08 - കലിയുഗ രക്ഷകന്‍&lt;br /&gt;അദ്ധ്യായം 09 - മഹിഷിയുടെ ജനനം&lt;br /&gt;അദ്ധ്യായം 10 - മാന്ത്രികനായ ഭട്ടതിരി&lt;br /&gt;അദ്ധ്യായം 11 - ഇടത്താവളങ്ങളുടെ കഥ&lt;br /&gt;അദ്ധ്യായം 12 - ഗുരുസ്വാമി തയ്യാറാവുന്നു&lt;br /&gt;അദ്ധ്യായം 13 - വാവരുടെ കഥ&lt;br /&gt;അദ്ധ്യായം 14 - അയ്യപ്പ സങ്കല്‍പ്പം&lt;br /&gt;അദ്ധ്യായം 15 - അയ്യപ്പന്‍ വിളക്ക്&lt;br /&gt;അദ്ധ്യായം 16 - ശാസ്താംപാട്ടിലെ അയ്യപ്പന്‍&lt;br /&gt;അദ്ധ്യായം 17 - ഇത് മറ്റൊരു കഥ&lt;br /&gt;അദ്ധ്യായം 18 - ഇരുമുടിക്കെട്ടിന്‍റെ കഥ&lt;br /&gt;അദ്ധ്യായം 19 - പരബ്രഹ്മ സന്നിധിയില്‍&lt;br /&gt;അദ്ധ്യായം 20 - രക്ഷയുടെ ചെറുനാളം&lt;br /&gt;അദ്ധ്യായം 21 - യാത്ര ആരംഭിക്കുന്നു&lt;br /&gt;അദ്ധ്യായം 22 - ഇന്ന് കരയംവെട്ടത്ത്&lt;br /&gt;അദ്ധ്യായം 23 - അയ്യപ്പ സങ്കല്‍പ്പങ്ങള്‍&lt;br /&gt;അദ്ധ്യായം 24 - വിശ്വാസങ്ങള്‍ പലതരം&lt;br /&gt;അദ്ധ്യായം 25 -സ്വാമിശരണം എന്ന വാക്ക്&lt;br /&gt;അദ്ധ്യായം 26 - സത്യത്തിന്‍റെ മുഖം&lt;br /&gt;അദ്ധ്യായം 27 - ഒരു ശാപത്തിന്‍റെ കഥ&lt;br /&gt;അദ്ധ്യായം 28 - സുന്ദര മഹിഷം&lt;br /&gt;അദ്ധ്യായം 29 - ഇനി ഇടപ്പാവൂര്‍&lt;br /&gt;അദ്ധ്യായം 30 - മൂന്നാമത്തെ രാത്രി&lt;br /&gt;അദ്ധ്യായം 31 - ബുദ്ധിമതിയായ മോഹിനി&lt;br /&gt;അദ്ധ്യായം 32 - മറ്റൊരു സങ്കല്‍പ്പം&lt;br /&gt;അദ്ധ്യായം 33 - രക്ഷകന്‍റെ രൂപം&lt;br /&gt;അദ്ധ്യായം 34 - കുതിരയുടെ കഥ&lt;br /&gt;അദ്ധ്യായം 35 - ഉദയാസ്തമന കൂത്ത്&lt;br /&gt;അദ്ധ്യായം 36 - മാന്ത്രികന്‍റെ മനകണ്ണ്‌&lt;br /&gt;അദ്ധ്യായം 37 - ഐതിഹ്യത്തിലെ കഥ&lt;br /&gt;അദ്ധ്യായം 38 - മണികണ്ഠന്‍റെ കഥ&lt;br /&gt;അദ്ധ്യായം 39 - രണ്ടാമത്തെ അപകടം&lt;br /&gt;അദ്ധ്യായം 40 - സംഘം എരുമേലിയില്‍&lt;br /&gt;അദ്ധ്യായം 41 - ഇനി വനയാത്ര&lt;br /&gt;അദ്ധ്യായം 42 - കാനന യാത്ര&lt;br /&gt;അദ്ധ്യായം 43 - കല്ലിടാം കുന്നില്‍&lt;br /&gt;അദ്ധ്യായം 44 - തിരുവാഭരണ ഘോഷയാത്ര&lt;br /&gt;അദ്ധ്യായം 45 - സംഘം മുക്കുഴിയില്‍&lt;br /&gt;അദ്ധ്യായം 46 - മലങ്കോട്ട കൊച്ചുവേലന്‍&lt;br /&gt;അദ്ധ്യായം 47 - മൂന്നാമത്തെ അപകടം&lt;br /&gt;അദ്ധ്യായം 48 - പതിനെട്ടാം പടി&lt;br /&gt;അദ്ധ്യായം 49 - അയ്യപ്പ സന്നിധിയില്‍&lt;br /&gt;അദ്ധ്യായം 50 - യാത്ര പൂര്‍ത്തിയാകുന്നു&lt;br /&gt;&lt;br /&gt;ഈ ബ്ലോഗിന്‍റെ സൈഡിലുള്ള 'അദ്ധ്യായങ്ങള്‍' എന്ന ഭാഗത്ത് എല്ലാ അദ്ധ്യായങ്ങളിലേക്കുമുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്.ദയവായി ആ ലിങ്ക് ഉപയോഗിക്കുക..&lt;br /&gt;&lt;br /&gt;നിങ്ങളുടെ അഭിപ്രായങ്ങളെ ഞാന്‍ വിലമതിക്കുന്നു...&lt;br /&gt;ഈ സംരംഭം വായിച്ച ശേഷം..&lt;br /&gt;കലിയുഗവരദനെ കുറിച്ചുള്ള..&lt;br /&gt;നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍..&lt;br /&gt;നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങള്‍..&lt;br /&gt;നിങ്ങളുടെ വിലയേറിയ വിമര്‍ശനങ്ങള്‍..&lt;br /&gt;എല്ലാം അറിയിക്കണേ..&lt;br /&gt;&lt;br /&gt;നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍..&lt;br /&gt;&lt;a href="https://www.blogger.com/comment.g?blogID=5734317524674128567&amp;amp;postID=248790749139020726"&gt;&lt;span style="font-weight: bold;"&gt;ദയവായി ഇത് വഴി വരിക&lt;/span&gt;&lt;/a&gt;&lt;br /&gt;&lt;br /&gt;ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി!!&lt;br /&gt;സ്നേഹപൂര്‍വ്വം&lt;br /&gt;അരുണ്‍ കായംകുളം&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-3639990041839299655?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/3639990041839299655'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/3639990041839299655'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/blog-post.html' title='കലിയുഗവരദന്‍ - ഒരു ആമുഖം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_2XGgGM3CVaI/Sw_K6VIz1rI/AAAAAAAAAhw/DraHRz32uT0/s72-c/Amugam.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-2440421727716737778</id><published>2009-12-20T06:01:00.000+05:30</published><updated>2009-12-20T06:05:18.829+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 50 - യാത്ര പൂര്‍ത്തിയാകുന്നു</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_2XGgGM3CVaI/SxDujJEBKnI/AAAAAAAAAnI/HRQE-3xO0E0/s1600/A50.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://4.bp.blogspot.com/_2XGgGM3CVaI/SxDujJEBKnI/AAAAAAAAAnI/HRQE-3xO0E0/s400/A50.JPG" border="0" alt="" id="BLOGGER_PHOTO_ID_5409085439967570546" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;കീഴ്ക്കോവില്‍ അയ്യപ്പക്ഷേത്രം..&lt;br /&gt;രവിവര്‍മ്മയും കൂട്ടരും അവിടെ തിരിച്ചെത്തിയപ്പോള്‍ സമയം വൈകുന്നേരമായി.അവര്‍ അമ്പലത്തിലേക്ക് കയറിയ നിമിഷം തന്നെയാണ്‌ വൈകുന്നേരത്തെ പൂജകള്‍ക്കായി നട തുറന്നതും.പ്രാര്‍ത്ഥിച്ച് മാല ഊരിയതിനു ശേഷം ഭഗവാനു നന്ദി പറയാനായി രവിവര്‍മ്മ ശ്രീകോവിലിനു മുന്നിലെത്തി..&lt;br /&gt;തൊഴുന്ന കൂട്ടത്തില്‍ അയാളുടെ നോട്ടം മുഴുവന്‍ വിഗ്രഹത്തിലായിരുന്നു..&lt;br /&gt;ഇത് ശാസ്താവാണ്...&lt;br /&gt;ശബരിമലയില്‍ ഇദ്ദേഹത്തിന്‍റെ അവതാരമായ അയ്യപ്പനും!!&lt;br /&gt;വിഗ്രഹങ്ങള്‍ തമ്മില്‍ എന്താണ്‌ വ്യത്യാസമുള്ളത്??&lt;br /&gt;പ്രത്യക്ഷത്തില്‍ ഒന്നും കാണുന്നില്ല!!&lt;br /&gt;ശബരിമലയിലെ അയ്യപ്പന്‍റെ രൂപവും, കീഴ്ക്കോവിലെ ശാസ്താവിന്‍റെ രൂപവും തമ്മില്‍ നോക്കിയപ്പോള്‍ ഒരു ചെറിയ വ്യത്യാസം രവിവര്‍മ്മയുടെ കണ്ണില്‍പ്പെട്ടു..&lt;br /&gt;കീഴ്ക്കോവിലെ ശാസ്താവിഗ്രഹത്തിന്‍റെ വലത്തെ കൈയ്യില്‍ ഒരു വരയുണ്ട്!!&lt;br /&gt;വാമദേവന്‍ നമ്പൂതിരിയോട് അതിനു പിന്നിലെ ഐതിഹ്യം ചോദിക്കണം എന്ന് മനസില്‍ കരുതി അയാള്‍ തൊഴുതിറങ്ങി.&lt;br /&gt;&lt;br /&gt;"അച്ഛാ, ദേ അമ്മ"&lt;br /&gt;ഇങ്ങനെ പറഞ്ഞു കൊണ്ട് വൈഷ്ണവന്‍ രാധികയുടെ അടുത്തേക്ക് ഓടി.&lt;br /&gt;സ്വാമിമാര്‍ തിരികെ വന്ന വിവരമറിഞ്ഞ് ഓടി വന്നതാണവള്‍.പെട്ടന്ന് രാധികയെ കണ്ടപ്പോള്‍ കഴിഞ്ഞതെല്ലാം പറയണമെന്ന് ബ്രഹ്മദത്തനു ആഗ്രഹമുണ്ട്..&lt;br /&gt;സാവകാശമാകാം എന്നു കരുതി അയാള്‍ മൌനം പാലിച്ചു.&lt;br /&gt;എന്നാല്‍ രാധികക്ക് മനസിലുള്ള സന്തോഷ വര്‍ത്തമാനങ്ങള്‍ എത്രയും വേഗം അറിയിക്കാനുള്ള ആഗ്രഹമായിരുന്നു, അവള്‍ പറഞ്ഞു:&lt;br /&gt;"ശേഖര്‍ വിളിച്ചാരുന്നു.നമ്മുടെ ബില്ല്‌ പാസായി, മാത്രമല്ല ആ മെട്രോയുടെ ജോലി രവിക്ക് കിട്ടി"&lt;br /&gt;അത് കേട്ടതും രവിവര്‍മ്മ അത്ഭുതപ്പെട്ടുപോയി..&lt;br /&gt;ദേവനാരായണന്‍റെ വാക്കുകള്‍ അവന്‍റെ മനസില്‍ ഓടി വന്നു..&lt;br /&gt;'ഇനി ജീവിതത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കും'&lt;br /&gt;ഈശ്വരാ, അത് സത്യമായിരിക്കുന്നു!!&lt;br /&gt;&lt;br /&gt;"തിരുമേനി പറഞ്ഞ പോലെ മൃത്യുജ്ഞയഹോമം മുടക്കിയട്ടില്ല" രാധികയുടെ വാക്കുകള്‍ വാമദേവന്‍ നമ്പൂതിരിയോടായിരുന്നു.&lt;br /&gt;"നന്നായി കുഞ്ഞേ, അതിന്‍റെ ഫലവും ലഭിച്ചു"&lt;br /&gt;ഇങ്ങനെ രാധികയോട് പറഞ്ഞിട്ട് തിരുമേനി എല്ലാവരോടുമായി പറഞ്ഞു:&lt;br /&gt;"നമ്മുക്ക് കണ്ഠകാളനട ക്ഷേത്രത്തില്‍ കൂടി പോകാം"&lt;br /&gt;എല്ലാവര്‍ക്കും അതില്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളു..&lt;br /&gt;അവര്‍ കണ്ഠകാളനട ക്ഷേത്രത്തിലെത്തി..&lt;br /&gt;മഹാദേവനെ തൊഴുതതിനു ശേഷം രവിവര്‍മ്മ തിരക്കിയത് കൃഷ്ണന്‍കുട്ടി മാരാരെയാണ്.വെളുപ്പാന്‍ കാലത്ത് ഹോമസ്ഥലത്ത് വിളക്ക് കത്തിച്ചതിനു നന്ദി പറയാന്‍ വേണ്ടി ആണ്‌ മാരാരെവിടെ എന്ന് അയാള്‍ വിഷ്ണുദത്തനോട് ചോദിച്ചത്.&lt;br /&gt;വിഷ്ണുദത്തന്‍ ചൂണ്ടികാട്ടിയ വ്യക്തിക്ക് അരികിലേക്ക് വൈഷ്ണവനെയും കൂട്ടി രവിവര്‍മ്മ ചെന്നു, എന്നിട്ട് ചോദിച്ചു:&lt;br /&gt;"മാരാരല്ലേ?"&lt;br /&gt;രവിവര്‍മ്മയുടെ ചോദ്യം കേട്ടതും, ആ വ്യക്തി ഭയത്തോടെ പറഞ്ഞു:&lt;br /&gt;"ക്ഷമിക്കണം, അറിയാതെ സംഭവിച്ച് പോയതാ.ദയവ് ചെയ്ത് പ്രശ്നമുണ്ടാക്കരുത്."&lt;br /&gt;എന്ത്??&lt;br /&gt;രവിവര്‍മ്മക്ക് അത്ഭുതം.&lt;br /&gt;അതിനു മറുപടിയായി മാപ്പ് ചോദിക്കാനുള്ള കാരണം മാരാര്‍ വിശദമാക്കി..&lt;br /&gt;&lt;br /&gt;മാരാര്‍ സാധാരണ അമ്പലത്തില്‍ തന്നെയാണ്‌ കിടക്കാറുള്ളത്..&lt;br /&gt;രണ്ട് ദിവസം മുമ്പേയുള്ള ഒരു സംഭവം.&lt;br /&gt;പുലര്‍ച്ചേ നാലുമണി ആകാറാകുന്നു..&lt;br /&gt;ഒരു കുട്ടിയുടെ ശബ്ദം കേട്ടാണ്‌ ഉണര്‍ന്നത്.നോക്കുമ്പോള്‍ ഒരു ബാലന്‍ ഹോമസ്ഥലത്തെ നിലവിളക്ക് കത്തിച്ച് തൊഴുന്നു..&lt;br /&gt;"ആരാ, എന്തിനാ വിളക്ക് കത്തിച്ചത്?"&lt;br /&gt;"ഭഗവാനെ കാണുമ്പോള്‍ വിളക്ക് കത്തിച്ച് തൊഴണമെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്" ബാലന്‍റെ മറുപടി.&lt;br /&gt;എന്നാല്‍ ആ മറുപടി ധിക്കാരപൂര്‍വ്വമാണെന്ന് കരുതി മാരാര്‍ ആ ബാലനെ ഒരു വടിയെടുത്ത് അടിച്ചു.അപ്പോള്‍ തന്നെ കരഞ്ഞ് കൊണ്ട് അവന്‍ പുറത്തേക്ക് ഓടി..&lt;br /&gt;പിന്നീട് പുറത്തിറങ്ങി അന്വേഷിച്ചിട്ടും അങ്ങനെ ഒരു ബാലനെ കണ്ടതേയില്ല.&lt;br /&gt;&lt;br /&gt;തന്നെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ വിളക്ക് തെളിച്ചത് ഒരു ബാലനാണെന്ന് അറിഞ്ഞ രവിവര്‍മ്മ അത്ഭുതപ്പെട്ടു പോയി!!&lt;br /&gt;ആരാണത്??&lt;br /&gt;"ഇനി ആ പയ്യനെ കണ്ടാല്‍ മാരാര്‍ക്ക് തിരിച്ചറിയാമോ?"&lt;br /&gt;"അത് ഈ ബാലനാ" മാരാരുടെ മറുപടി.&lt;br /&gt;മറുപടിയോടൊപ്പം അദ്ദേഹം കൈ ചൂണ്ടിയത് വൈഷ്ണവനു നേരെ ആണെന്ന് കണ്ടപ്പോള്‍ രവിവര്‍മ്മ അമ്പരന്ന് പോയി..&lt;br /&gt;വൈഷ്ണവനോ??&lt;br /&gt;അതെങ്ങനെ ശരിയാകും??&lt;br /&gt;വൈഷ്ണവനും മലക്ക് വന്നതല്ലേ??&lt;br /&gt;"മാരാര്‍ക്ക് തെറ്റിയതാണോ?" സംശയത്തോടെയുള്ള രവിവര്‍മ്മയുടെ ചൊദ്യം.&lt;br /&gt;"ഇല്ല, തെറ്റിയില്ല.സാറ്‌ നോക്കിയെ, എന്‍റെ അടി കൊണ്ട് മോന്‍റെ വലത്തെ കൈ പൊട്ടുകയും ചെയ്താരുന്നു.അതാ ഞാന്‍ ക്ഷമ ചോദിച്ചത്"&lt;br /&gt;വലത്തെ കൈ പൊട്ടിയെന്നോ??&lt;br /&gt;മാരാര്‍ക്കെന്താ വട്ടാണോ??&lt;br /&gt;രവിവര്‍മ്മ ഇങ്ങനെ ചിന്തിച്ച നിമിഷം കണ്ഠകാളനട പരിസരത്ത് നിന്ന് മലക്ക് പോകാന്‍ തയ്യാറാവുന്ന അയ്യപ്പന്‍മാരുടെ ശരണം വിളികളുയര്‍ന്നു...&lt;br /&gt;&lt;br /&gt;"സ്വാമിയേ...&lt;br /&gt;.....ശരണമയ്യപ്പാ&lt;br /&gt;..........ശരണമയ്യപ്പാ&lt;br /&gt;............ശരണമയ്യപ്പാ"&lt;br /&gt;&lt;br /&gt;അതിനു തുടര്‍ച്ചയായി കീഴ്ക്കോവില്‍ അമ്പലത്തിലെ മണിയടി ശബ്ദവും!!&lt;br /&gt;ഒരു നിമിഷം..&lt;br /&gt;കീഴ്ക്കോവിലെ ശാസ്താവിഗ്രഹത്തിന്‍റെ വലതുകൈയിലെ മുറിപ്പാട് രവിവര്‍മ്മയുടെ മനസില്‍ ഓടിയെത്തി, അടി കൊണ്ട് മുറിഞ്ഞ പോലത്തെ ഒരു പാട്..&lt;br /&gt;ഈശ്വരാ..&lt;br /&gt;അത് ഭഗവാനായിരുന്നോ??&lt;br /&gt;അതേ, അത് ഭഗവാന്‍ തന്നെ..&lt;br /&gt;സാക്ഷാല്‍ ഹരിഹരസുതനായ അയ്യപ്പസ്വാമി!!&lt;br /&gt;സത്യം മനസിലായ രവിവര്‍മ്മ ചുറ്റും നില്‍ക്കുന്നവരോട് ഒന്നും പറയാതെ കീഴ്ക്കോവിലിലേക്ക് ഓടി..&lt;br /&gt;അയാളുടെ പെട്ടന്നുള്ള ഈ പെരുമാറ്റത്തില്‍ അത്ഭുതപ്പെട്ട് തിരുമേനിയും കൂട്ടരും പുറകേ ഓടി.&lt;br /&gt;&lt;br /&gt;രവിവര്‍മ്മ അമ്പലത്തില്‍ ചെന്ന സമയത്ത് ശാന്തി ദീപാരാധനക്ക് നടയടക്കാന്‍ തുടങ്ങുകയായിരുന്നു..&lt;br /&gt;എങ്കിലും അവന്‍ ഒരു നോക്ക് കണ്ടു..&lt;br /&gt;ഭഗവാന്‍റെ കൈയ്യിലെ അടി കൊണ്ട പാട്!!&lt;br /&gt;"ഈശ്വരാ..ഭഗവാനേ, അയ്യപ്പസ്വാമി.."&lt;br /&gt;രവിവര്‍മ്മ ഭക്തിപൂര്‍വ്വം വിളിച്ചു, തുടര്‍ന്ന് അയാള്‍ ആ തിരുമുമ്പില്‍ സാഷ്ടാംഗം വീണു!!&lt;br /&gt;ഓടി വന്ന തിരുമേനിയും കൂട്ടരും എന്താണ്‌ സംഭവമെന്നറിയാതെ അന്തിച്ചു നിന്നു..&lt;br /&gt;രവിവര്‍മ്മയുടെ മനസില്‍ ഇപ്പോള്‍ ഒരേ ഒരു രൂപം മാത്രം..&lt;br /&gt;വില്ലാളിവീരനായ, കാനനവാസനായ, കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ രൂപം!!&lt;br /&gt;ദീപാരാധനയുടെ മണിയടി ശബ്ദം!!&lt;br /&gt;എഴുന്നേറ്റ് കണ്ണ്‌ തുറന്ന് നോക്കിയ രവിവര്‍മ്മ കണ്ടത് കര്‍പ്പൂരം ഉഴിയപ്പെടുന്ന ഭഗവാനെയാണ്!!&lt;br /&gt;അത്ഭുതം..&lt;br /&gt;ഇപ്പോള്‍ ആ വിഗ്രഹത്തില്‍ അടി കൊണ്ട പാട് ഉണ്ടായിരുന്നില്ല..&lt;br /&gt;മാത്രമല്ല, ഭഗവാന്‍റെ മുഖത്ത് അത് വരെ കാണാത്ത ഐശ്വര്യവും!!&lt;br /&gt;രവിവര്‍മ്മക്ക് തന്‍റെ ദേഹമാകെ കുളിരു കോരുന്നതായി തോന്നി.&lt;br /&gt;ഭഗവാനില്‍ മനസര്‍പ്പിച്ച് അവന്‍ ഉറക്കെ വിളിച്ചു..&lt;br /&gt;&lt;br /&gt;"ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ...."&lt;br /&gt;&lt;br /&gt;ചുറ്റും നിന്നവര്‍ അതേറ്റു വിളിച്ചു..&lt;br /&gt;&lt;br /&gt;".....ശരണമയ്യപ്പാ&lt;br /&gt;........ശരണമയ്യപ്പാ&lt;br /&gt;..........ശരണമയ്യപ്പാ"&lt;br /&gt;&lt;br /&gt;ഒടുവില്‍ രവിവര്‍മ്മ ആ സത്യത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു!!&lt;br /&gt;ഈശ്വരന്‍ ഉണ്ടെന്ന സത്യത്തെ..&lt;br /&gt;തന്നിലുള്ള ചൈതന്യം, മുന്നിലുള്ള ഈശ്വരന്‍റെ വരപ്രസാദമാണെന്ന സത്യത്തെ..&lt;br /&gt;മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരോ മനുഷ്യനിലുമുള്ള ചൈതന്യമാണ്‌ ഈശ്വരന്‍ എന്ന സത്യത്തെ...&lt;br /&gt;അതായത് പരമാത്മാവ് ഒരോരുത്തരിലും ഉണ്ടെന്ന സത്യത്തെ..&lt;br /&gt;അത് നീ തന്നെയാണെന്ന സങ്കല്‍പ്പത്തെ..&lt;br /&gt;തത് ത്വം അസി എന്ന് വിശ്വാസത്തെ..&lt;br /&gt;അതിനാലാവാം അയാള്‍ ഉറക്കെ വിളിച്ച് പറഞ്ഞു:&lt;br /&gt;"തത്വമസി...തത്വമസി...തത്വമസി"&lt;br /&gt;&lt;br /&gt;ഇത് കേട്ടതും വാമദേവന്‍ നമ്പൂതിരി പറഞ്ഞു:&lt;br /&gt;"ഈ യാത്ര സഫലമായി...&lt;br /&gt;കണ്ടില്ലേ, ഒരോ മനുഷ്യനിലെയും ഊര്‍ജ്ജമായ ഈശ്വരനാണ്‌ മുന്നിലുള്ളതെന്ന് രവിവര്‍മ്മ തിരിച്ചറിഞ്ഞിരിക്കുന്നു.മലമുകളിലെ ദൈവത്തെ പോലെ, മാലയിട്ട ഭക്തനെയും അയ്യപ്പാ എന്ന് വിളിക്കുന്നത്, തത്വമസി എന്ന വാക്കിന്‍റെ പൂര്‍ണ്ണഭാവമാണെന്ന് ഈ യാത്രയില്‍ നിന്ന് രവിവര്‍മ്മക്ക് മനസിലായിരിക്കുന്നു.&lt;br /&gt;ശബരിമലയിലേക്കുള്ള തീര്‍ത്ഥാടനം എല്ലാവരിലും നിറക്കേണ്ടത് ഈ സങ്കല്‍പ്പമാണ്.രവിവര്‍മ്മയെ പോലെ ഈ തീര്‍ത്ഥാടനത്തിലൂടെ എല്ലാവര്‍ക്കും ഈ സത്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.&lt;br /&gt;അതിനായി അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ..&lt;br /&gt;സ്വാമിശരണം"&lt;br /&gt;&lt;br /&gt;കലിയുഗവരദന്‍ എന്ന നോവല്‍ ഇങ്ങനെ അവസാനിക്കുന്നു!!&lt;br /&gt;എന്നാല്‍ കലിയുഗവരദന്‍റെ വിളയാട്ടങ്ങള്‍ തുടരുന്നു..&lt;br /&gt;&lt;br /&gt;ശുഭം.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-2440421727716737778?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/2440421727716737778'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/2440421727716737778'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/50.html' title='അദ്ധ്യായം 50 - യാത്ര പൂര്‍ത്തിയാകുന്നു'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_2XGgGM3CVaI/SxDujJEBKnI/AAAAAAAAAnI/HRQE-3xO0E0/s72-c/A50.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-6720507692019532177</id><published>2009-12-19T03:30:00.000+05:30</published><updated>2009-12-19T04:40:56.053+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 49 - അയ്യപ്പ സന്നിധിയില്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_2XGgGM3CVaI/SxDub7QZCWI/AAAAAAAAAnA/FEBEPCV9U-0/s1600/A49.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://3.bp.blogspot.com/_2XGgGM3CVaI/SxDub7QZCWI/AAAAAAAAAnA/FEBEPCV9U-0/s400/A49.JPG" border="0" alt="" id="BLOGGER_PHOTO_ID_5409085316002285922" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;ഒടുവില്‍ ദേവനാരായണന്‍റെ വാക്കുകള്‍ സത്യമായി..&lt;br /&gt;രവിവര്‍മ്മ കണ്ണ്‌ തുറന്നു!!&lt;br /&gt;മാത്രമല്ല ദേഹത്ത് ബാധിച്ചിരുന്ന നീലനിറവും ഇപ്പോഴില്ല!!&lt;br /&gt;ശരണം വിളികളുമായി നിന്നിരുന്ന ആ സംഘത്തിന്‍റെ കണ്ണ്‌ നിറഞ്ഞു.മരിച്ച് പോകും എന്ന് കരുതിയ രവിവര്‍മ്മ കണ്ണ്‌ തുറന്നത് കണ്ട് അമ്പരന്ന് നിന്ന കോരന്‍ മൂപ്പനോട് ദേവനാരായണന്‍ പറഞ്ഞു:&lt;br /&gt;"സ്വാമിയുടെ ചികിത്സയും, ഈശ്വരാന്നുഗ്രഹവുമാണ്‌ രവിവര്‍മ്മയെ രക്ഷിച്ചത്"&lt;br /&gt;ആ പാവം ആദിവാസി വൃദ്ധനു അത് കേട്ട് സന്തോഷമായി.&lt;br /&gt;&lt;br /&gt;രവിവര്‍മ്മ രക്ഷപെട്ട സന്തോഷത്തില്‍ നിന്ന സംഘം രാവിലെ യാത്രക്ക് തയ്യാറായി.പുതുശ്ശേരി താവളം കടന്ന്, നീലിമല കയറി, വലിയാനവട്ടവും ചെറിയാനവട്ടവും പിന്നിട്ട് പമ്പയില്‍ എത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്‌യം..&lt;br /&gt;ശരണം വിളികളോട് ആ സംഘം യാത്ര ആരംഭിച്ചു..&lt;br /&gt;&lt;br /&gt;"സ്വാമിയപ്പാ....അയ്യപ്പാ&lt;br /&gt;ശരണമപ്പാ....അയ്യപ്പാ&lt;br /&gt;പന്തളവാസാ....അയ്യപ്പാ&lt;br /&gt;പമ്പാനാഥാ....അയ്യപ്പാ&lt;br /&gt;ഹരിഹരസുതനെ....അയ്യപ്പാ"&lt;br /&gt;&lt;br /&gt;അവര്‍ പമ്പയിലെത്തി.&lt;br /&gt;തുടര്‍ന്നവര്‍ പമ്പയില്‍ സ്നാനവും പിതൃതര്‍പ്പണവും നടത്തി.പിന്നീട് പമ്പാസദ്യയും, പമ്പവിളക്കും നടത്തി ആ സംഘം അന്നവിടെ തങ്ങി.&lt;br /&gt;&lt;br /&gt;പിറ്റേന്ന് വെളുപ്പിനെ രണ്ട്മണി..&lt;br /&gt;പമ്പയില്‍ കുളിച്ച് ആ സംഘം മലകയറ്റം ആംഭിച്ചു!!&lt;br /&gt;നാളീകേരമുടച്ച് പമ്പാഗണപതിയെ വന്ദിച്ച്, ശക്തി,ശ്രീരാമന്‍,ഹനുമാന്‍ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥിച്ച്, പന്തളരാജസങ്കേതത്തില്‍ നിന്ന് പ്രസാദം വാങ്ങി, അവര്‍ മലചവിട്ടി തുടങ്ങി..&lt;br /&gt;"സ്വാമിയേ...അയ്യപ്പോ&lt;br /&gt;അയ്യപ്പോ..സ്വാമിയേ"&lt;br /&gt;എങ്ങും ശരണം വിളികള്‍ മാത്രം!!&lt;br /&gt;ഭഗവാനെ കാണാനുള്ള വെമ്പലോടെ അവര്‍ വേഗം നടന്നു.&lt;br /&gt;നീലിമല കയറി അപ്പാച്ചിമേടിലെത്തിയപ്പോള്‍, കന്നിഅയ്യപ്പന്‍മാരായ രവിവര്‍മ്മയോടും വൈഷ്ണവനോടും അരിപൊടി കൊണ്ടുള്ള ഉണ്ടകള്‍ താഴ്വാരത്തേക്ക് എറിയാന്‍ തിരുമേനി ആവശ്യപ്പെട്ടു.&lt;br /&gt;"അതെന്തിനാ അങ്കിളേ?"&lt;br /&gt;"അതോ, അത് ദുര്‍ദ്ദേവതമാരെ പ്രീതിപ്പെടുത്താനാ"&lt;br /&gt;ആ സംഘം യാത്ര തുടര്‍ന്നു..&lt;br /&gt;&lt;br /&gt;ഇനി ശബരീപീഠം..&lt;br /&gt;ശബരിയുടെ സ്വര്‍ഗ്ഗാരോഹണം നടന്ന സ്ഥലം!!&lt;br /&gt;അവിടെ തേങ്ങയടിച്ച് കര്‍പ്പൂരം കത്തിച്ച് അവര്‍ മലകയറ്റം തുടര്‍ന്നു.പമ്പയില്‍ വച്ച് പിരിയുന്ന, സ്വാമി അയ്യപ്പന്‍ റോഡെത്തുന്ന മരക്കൂട്ടം കടന്ന് അവര്‍ ശരംകുത്തിയിലെത്തി.&lt;br /&gt;രവിവര്‍മ്മയും വൈഷ്ണവനും തങ്ങളുടെ കൈയ്യിലുള്ള ശരം അവിടെ കുത്തി വച്ചു!!&lt;br /&gt;തുടര്‍ന്ന് മലകയറി അവര്‍ സന്നിധാനത്തെത്തി..&lt;br /&gt;പതിനെട്ടാം പടിക്കിരുവശത്തായുള്ള കറുപ്പുസ്വാമിയേയും കടുത്ത സ്വാമിയേയും വണങ്ങി, നാളീകേരമുടച്ച് അവര്‍ പതിനെട്ടാം പടി ശരണം വിളികളോട് കയറി തുടങ്ങി..&lt;br /&gt;&lt;br /&gt;"സത്യമാം പൊന്നിന്‍ പതിനെട്ടാം പടിയേ..&lt;br /&gt;........ശരണമയ്യപ്പാ&lt;br /&gt;................ശരണമയ്യപ്പാ&lt;br /&gt;..........................ശരണമയ്യപ്പാ"&lt;br /&gt;&lt;br /&gt;അയ്യപ്പദര്‍ശനം..&lt;br /&gt;ദിവസങ്ങളായി കാത്ത് നിന്ന പുണ്യദര്‍ശനം!!&lt;br /&gt;ഒരുനോക്കേ കണ്ടുള്ളു എങ്കിലും ആ രൂപം രവിവര്‍മ്മയുടെ മനസില്‍ പതിഞ്ഞു!!&lt;br /&gt;അയാള്‍ കൈകൂപ്പി വിളിച്ചു:&lt;br /&gt;"സ്വാമിയേ...ശരണമയ്യപ്പാ"&lt;br /&gt;&lt;br /&gt;കന്നിമൂല ഗണപതി, മാളികപ്പുറത്തമ്മ, നാഗരാജാവ്, നവഗ്രഹങ്ങള്‍, വാവര്‍നട..&lt;br /&gt;ആ സംഘം എല്ലായിടവും മനസറിഞ്ഞ് തൊഴുതു!!&lt;br /&gt;വടക്ക് കിഴക്ക് ഭാഗത്തേക്ക് ചൂണ്ടിക്കാട്ടി ദേവനാരായണന്‍ പറഞ്ഞു:&lt;br /&gt;"അതാണ്‌ ഉരുക്കുഴി തീര്‍ത്ഥം.ദേവന്‍മാര്‍ ഭഗവാനു സഹസ്രകലശാഭിക്ഷേകം നടത്താനുപയോഗിക്കുന്ന ഇതിനെ കുംഭതീര്‍ത്ഥം എന്നും അറിയപ്പെടുന്നു"&lt;br /&gt;അതും അവര്‍ക്ക് പുതിയ അറിവായിരുന്നു.&lt;br /&gt;&lt;br /&gt;ദര്‍ശനശേഷം പ്രസാദവും വാങ്ങി പതിയെ ആയിരുന്നു അവര്‍ മലയിറങ്ങിയത്.മൃത്യുജ്ഞയഹോമസ്ഥലത്ത് നിലവിളക്ക് കത്തിയിരുന്നതും, കൂടെ മാരാരെ കണ്ടതുമെല്ലാം ആ യാത്രയില്‍ ദേവനാരായണന്‍ രവിവര്‍മ്മയോട് സൂചിപ്പിച്ചു.പമ്പയിലെത്തിയപ്പോല്‍ ദേവനാരായണന്‍ മാവേലിക്കരക്കുള്ള ബസ്സും, മറ്റുള്ളവര്‍ കായംകുളം ഭാഗത്തേക്കുള്ള ബസ്സും തിരക്കി തുടങ്ങിയിരുന്നു.&lt;br /&gt;അങ്ങനെ അവര്‍ രണ്ടായി പിരിയുകയായിരുന്നു..&lt;br /&gt;അപ്പോള്‍ മലയിറങ്ങി വന്ന കോരനേയും കൂട്ടരെയും കാണുകയും.അവരോട് നന്ദി പറഞ്ഞ ശേഷം സംഘം മടക്കയാത്രക്ക് തയ്യാറാകുകയും ചെയ്തു.ആ യാത്രക്ക് മുമ്പേ ദേവനാരായണന്‍ രവിവര്‍മ്മയോട് പറഞ്ഞു:&lt;br /&gt;"നാട്ടിലെത്തിയട്ട് ഇല്ലത്ത് വരണം.എല്ലാം നല്ലരീതിയില്‍ കഴിഞ്ഞത് ഈശ്വരാധീനമാണ്, ഇനി നല്ലതേ വരു.ജീവിതത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കും"&lt;br /&gt;തുടര്‍ന്ന് അവര്‍ രണ്ടായി പിരിഞ്ഞു.&lt;br /&gt;&lt;br /&gt;ആ മടക്കയാത്രയില്‍ രവിവര്‍മ്മയുടെ മനസില്‍ ദേവനാരായണന്‍റെ വാക്കുകളായിരുന്നു..&lt;br /&gt;'ജീവിതത്തില്‍ പല അത്ഭുതങ്ങളും സംഭവിക്കും'&lt;br /&gt;ആ വാക്കുകള്‍ സത്യമായിരുന്നു..&lt;br /&gt;ആപത്തുകള്‍ തരണം ചെയ്ത രവിവര്‍മ്മയെ കാത്തിരുന്നത് സന്തോഷങ്ങളായിരുന്നു..&lt;br /&gt;അത് വിശദമാക്കാനായി രാധിക ആ സംഘം തിരിച്ച് വരുന്നതും കാത്തിരിക്കുകയായിരുന്നു.. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-6720507692019532177?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/6720507692019532177'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/6720507692019532177'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/49.html' title='അദ്ധ്യായം 49 - അയ്യപ്പ സന്നിധിയില്‍'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_2XGgGM3CVaI/SxDub7QZCWI/AAAAAAAAAnA/FEBEPCV9U-0/s72-c/A49.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-4317673594252257946</id><published>2009-12-18T04:30:00.000+05:30</published><updated>2009-12-18T06:19:26.412+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 48 - പതിനെട്ടാം പടി</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_2XGgGM3CVaI/SxDuR_ff-fI/AAAAAAAAAm4/q-IaucuRAEg/s1600/A48.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://1.bp.blogspot.com/_2XGgGM3CVaI/SxDuR_ff-fI/AAAAAAAAAm4/q-IaucuRAEg/s400/A48.JPG" border="0" alt=""id="BLOGGER_PHOTO_ID_5409085145340705266" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;രാധികയുടെ നിലവിളി കേട്ട് ഓടി വന്ന ദേവദത്തനും, ഗായത്രിയമ്മയും ചോദിച്ചു:&lt;br /&gt;"എന്താ മോളേ, എന്ത് പറ്റി?"&lt;br /&gt;"ഒരു ദുഃസ്വപ്നം കണ്ടു" രാധികയുടെ മറുപടിയില്‍ ഒരു ഭയമുണ്ടായിരുന്നു.&lt;br /&gt;"മോളൊരോന്ന് ആലോചിച്ച് കിടന്ന കൊണ്ടാ, അയ്യപ്പസ്വാമിയെ മനസില്‍ വിളിച്ച് കിടന്നോ, ഒരു കുഴപ്പവും വരില്ല" ദേവദത്തന്‍ രാധികയെ ആശ്വസിപ്പിച്ചു.&lt;br /&gt;രാധിക ഗായത്രിയമ്മയുടെ മടിയിലേക്ക് പതിയെ കിടന്നു.അത് കണ്ടതും രാധികയുടെ തലയില്‍ തലോടി കൊണ്ട് ആ വൃദ്ധ സ്ത്രീ പതിയെ പിറുപിറുത്തു:&lt;br /&gt;"ഭഗവാനെ കാത്തു കൊള്ളേണമേ"&lt;br /&gt;&lt;br /&gt;അങ്ങകലെ മുക്കുഴിയില്‍ രവിവര്‍മ്മയുടെ ശരീരത്തില്‍ ചെറിയ നീലനിറം ബാധിച്ച് തുടങ്ങിയിരിക്കുന്നു.രവിവര്‍മ്മയെ ആശ്വസിപ്പിച്ച് കൊണ്ട് ദേവനാരായണന്‍ സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നു.മറ്റുള്ള സ്വാമിമാരെല്ലാം രവിവര്‍മ്മയുടെ രക്ഷക്കായി പ്രാര്‍ത്ഥിച്ച് കൊണ്ട് ശരണം വിളി തുടരുകയായിരുന്നു..&lt;br /&gt;&lt;br /&gt;"ഒന്നാം തിരുപടി...ശരണം പൊന്നയ്യപ്പാ...&lt;br /&gt;സ്വാമി പൊന്നയ്യപ്പാ...അയ്യനെ പൊന്നയ്യപ്പാ..&lt;br /&gt;സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ!!&lt;br /&gt;&lt;br /&gt;രണ്ടാം തിരുപടി...ശരണം പൊന്നയ്യപ്പാ...&lt;br /&gt;സ്വാമി പൊന്നയ്യപ്പാ...അയ്യനെ പൊന്നയ്യപ്പാ..&lt;br /&gt;സ്വാമിയല്ലാതൊരു ശരണമില്ലയ്യപ്പാ!!"&lt;br /&gt;&lt;br /&gt;ആ ശരണം വിളി അങ്ങനെ തുടരുകയാണ്..&lt;br /&gt;ശബരിമലയിലെ പതിനെട്ട് പടിയെയും സൂചിപ്പിച്ചുള്ള ആ ശരണം വിളി കേട്ടപ്പോള്‍ രവിവര്‍മ്മ ദേവനാരായണനോട് പറഞ്ഞു:&lt;br /&gt;"സ്വാമി, ഇപ്പോള്‍ എനിക്ക് മരണത്തെ ഭയമില്ല.ഈശ്വര സന്നിധിയിലേക്ക് യാത്രയാകുന്നതിനു മുന്നേ സത്യമാം പൊന്നിന്‍ പതിനെട്ടാം പടിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്"&lt;br /&gt;രവിവര്‍മ്മയുടെ ആ ആഗ്രഹപ്രകാരം ദേവനാരായണന്‍ ആ വിവരങ്ങള്‍ പകര്‍ന്ന് കൊടുത്തു..&lt;br /&gt;സത്യമാം പൊന്നിന്‍പതിനെട്ടാം പടിയെ കുറിച്ചുള്ള വിവരങ്ങള്‍..&lt;br /&gt;&lt;br /&gt;വേദശാസ്‌ത്ര പുരാണങ്ങള്‍ വിവരിക്കുന്ന പരമസത്യമാണ്‌ ഈ പതിനെട്ട് പടികള്‍!!&lt;br /&gt;പൂങ്കാവനത്തില്‍ ആകെ പതിനെട്ട് മലകളാണുള്ളത്..&lt;br /&gt;കാളകെട്ടി, ഇഞ്ചിപ്പാറ, പുതുശ്ശേരിമല, കരിമല, നീലിമല, പൊന്നമ്പലമേട്‌, ചിറ്റമ്പലമേട്‌, മൈലാടുംമേട്‌, തലപ്പാറ, നിലയ്‌ക്കല്‍, ദേവന്‍മല, ശ്രീപാദമല, കല്‍ക്കിമല, മാതംഗമല, സുന്ദരമല, നാഗമല, ഗൗണ്ടമല, ശബരിമല എന്നിവയാണോ പതിനെട്ടു മലകള്‍.&lt;br /&gt;പതിനെട്ടാംപടിയിലെ ഓരോ പടിയും ഒരു മലയെ പ്രതിനിധാനം ചെയ്യുന്നു എന്ന് ഒരു വിശ്വാസം!!&lt;br /&gt;&lt;br /&gt;പതിനെട്ട് എന്ന സംഖ്യയെ കുറിച്ച് വേറെയും വിശേഷങ്ങളുണ്ട്..&lt;br /&gt;ഭഗവദ്‌ഗീതയില്‍ പതിനെട്ട് അധ്യായങ്ങളാണുള്ളത്‌.കുരുക്ഷേത്രയുദ്ധം പതിനെട്ട് ദിവസമാണ്‌ നീണ്ടുനിന്നത്.അതേ പോലെ പുരാണങ്ങള്‍ പതിനെട്ട് ആണ്‌.മാത്രമല്ല സംഗീതത്തിലും പതിനെട്ട് അടിസ്ഥാന ഉപകരണങ്ങളാണുള്ളത്‌.ഇങ്ങനെ നോക്കിയാല്‍ ഈ പ്രപഞ്ചത്തിന്‍െറ മൂലകാരണമായി ആ പതിനെട്ടു പടികള്‍ കണക്കാക്കാം.&lt;br /&gt;&lt;br /&gt;ഇനി മോക്ഷപ്രാപ്‌തിക്കുമുമ്പ്‌ മനുഷ്യന്‍ പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളാണിവ എന്നും പറയപ്പെടുന്നു..&lt;br /&gt;അതായത് ആദ്യത്തെ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളായ കണ്ണ്‌,നാക്ക്‌, മൂക്ക്‌, ത്വക്ക്, ചെവി എന്നിവയെ സൂചിപ്പിക്കുന്നു.അടുത്ത എട്ടു പടികള്‍ അഷ്‌ടരാഗങ്ങളായ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്‌, അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു.പിന്നീടുള്ള മൂന്ന് പടികള്‍ സത്വഗുണം, രജോഗുണം, തമോഗുണം എന്നീ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു.അവസാനം വരുന്ന രണ്ട് പടികള്‍ വിദ്യയെയും, അവിദ്യയേയും പ്രതിനിധാനം ചെയ്യുന്നു.&lt;br /&gt;ഒരു മനുഷ്യജന്മത്തില്‍ സ്വീകരിക്കുകയും തിരസ്ക്കരിക്കുകയും ചെയ്യേണ്ടവയാണ്‌ ഇവയെല്ലാം!!&lt;br /&gt;&lt;br /&gt;ഇപ്പോള്‍ ദേവനാരായണന്‍റെ വിശദീകരണം കേള്‍ക്കാന്‍ ആ സംഘം മുഴുവനുണ്ട്..&lt;br /&gt;സമയം മൂന്ന് മണി ആകാറായിരിക്കുന്നു..&lt;br /&gt;രവിവര്‍മ്മ ഇപ്പോഴും ഉണര്‍ന്ന് തന്നെയിരിക്കുകയാണ്.&lt;br /&gt;ദേവനാരായണന്‍റെ വാക്കുകള്‍ ആകാംക്ഷയോടെ കേട്ട് പതിനെട്ടാം പടിയില്‍ മനം അര്‍പ്പിച്ചിരിക്കുന്ന രവിവര്‍മ്മയോട് മറ്റ് ചില സങ്കല്‍പ്പങ്ങളും ആ മാന്ത്രികന്‍ സൂചിപ്പിച്ചു..&lt;br /&gt;&lt;br /&gt;അയ്യപ്പന്മാര്‍ പടിയില്‍ തേങ്ങയുടച്ച്‌ വലതുകാല്‍വെച്ച്‌ വേണം പതിനെട്ടാം പടി കയറുവാന്‍.&lt;br /&gt;തേങ്ങയുടയ്‌ക്കല്‍ ഒരു പ്രതീകാത്മക ചടങ്ങാണ്..&lt;br /&gt;ഇവിടെ തേങ്ങയുടെ ചിരട്ട സ്ഥൂല ശരീരത്തെയും, പരിപ്പ്‌ സൂക്ഷ്‌മ ശരീരത്തെയും ഉള്ളിലുള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു.അതായത് ഭക്തന്‍െറ മനസ്സ്‌ `സ്ഥൂല' - `സൂക്ഷ്‌മ' ശരീരങ്ങള്‍ ഭേദിച്ച്‌ യഥാര്‍ഥമെന്നു കരുതുന്ന `കാരണത്തി'ലെത്തി ലയിക്കണം എന്ന് സങ്കല്‍പ്പം.&lt;br /&gt;ഈ പതിനെട്ടാംപടി കടന്നുചെന്നാല്‍ കാണുന്നത്‌ ഭട്ടബന്ധം പൂണ്ട്‌, യോഗസമാധിപ്പൊരുളായി ചിന്മുദ്രയും കാട്ടി ഇരിക്കുന്ന അയ്യപ്പനെയാണ്‌.&lt;br /&gt;അത് തന്നെയാണ്‌ ഒരു ഭക്തനു കിട്ടാവുന്ന പരമ പുണ്യമായ കാഴചയും!!&lt;br /&gt;&lt;br /&gt;"ഈ പതിനെട്ടാം പടികയറാന്‍ എന്തെല്ലാം യോഗ്യത വേണമെന്ന് സ്വാമിക്കറിയാമോ?"&lt;br /&gt;ദേവനാരായണന്‍റെ ഈ ചോദ്യത്തിനു രവിവര്‍മ്മയുടെ മറുപടി പതിഞ്ഞ സ്വരത്തില്‍ ഒരു മറു ചോദ്യമായിരുന്നു:&lt;br /&gt;"എന്തെല്ലാം യോഗ്യതകളാ?"&lt;br /&gt;"ശ്രദ്ധ, വീര്യം, സ്‌മൃതി, സമത്വബുദ്ധി എന്നി യോഗ്യതകള്‍ ആണ്‌ വേണ്ടത്. യമനിയമപാലനം വഴിയേ ഈ യോഗ്യത കൈവരിക്കൂ."&lt;br /&gt;"യമനിയമപാലനമോ?"&lt;br /&gt;അതേ, യമനിയമപാലനം തന്നെ..&lt;br /&gt;വാക്കിലും പ്രവൃത്തിയിലും വിചാരത്തിലും പാലിക്കുന്ന അഹിംസ, സത്യം, ആഗ്രഹങ്ങള്‍ ഏറ്റാതെ സ്വന്തമല്ലാത്തതൊന്നും ആഗ്രഹിക്കാതെയും ഇരിക്കുക, ബ്രഹ്മചര്യം, അന്യരില്‍നിന്ന്‌ ഒന്നും സ്വീകരിക്കാതിരിക്കുക എന്നിങ്ങനെ അഞ്ചു കാര്യങ്ങളാണ്‌ യമനിയമങ്ങള്‍.&lt;br /&gt;ഇങ്ങനെ വിശദീകരിക്കുന്ന കൂട്ടത്തില്‍ മുപ്പത് നിലവിളക്കുകള്‍, പതിനെട്ട് നാളികേരം, പതിനെട്ട് കലശവസ്‌ത്രങ്ങള്‍, പതിനെട്ട് പുഷ്‌പഹാരങ്ങള്‍ എന്നിവയാല്‍ നടത്തുന്ന പവിത്രമായ പടി പൂജയെ കുറിച്ചും ദേവനാരായണന്‍ സൂചിപ്പിച്ചു.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ സമയം മൂന്നര കഴിഞ്ഞിരിക്കുന്നു..&lt;br /&gt;രവിവര്‍മ്മയുടെ ശരീരത്തില്‍ പൂര്‍ണ്ണമായും നീല നിറം ബാധിച്ചു.അയ്യപ്പസ്വാമിയെ മനസില്‍ ധ്യാനിച്ചിരുന്ന ആ സംഘാംഗങ്ങളില്‍ ഈ കാഴ്ച ഒരു നിരാശ പടര്‍ത്തി.&lt;br /&gt;ദേവനാരായണന്‍ വിഷമത്തോടെ ഒരിടത്ത് മാറിയിരുന്നു ധ്യാനിക്കാന്‍ തുടങ്ങി..&lt;br /&gt;സമയം പതുക്കെ നീങ്ങുകയായിരുന്നു..&lt;br /&gt;മണി മൂന്നേ മുക്കാല്‍ കഴിഞ്ഞിരിക്കുന്നു..&lt;br /&gt;രവിവര്‍മ്മ ആയാസപ്പെട്ട് കണ്ണ്‌ തുറന്ന് എല്ലാവരെയും ഒന്നു നോക്കി, എന്നിട്ട് പതുക്കെ ആ കണ്ണുകളടച്ചു.&lt;br /&gt;"രവിമാമാ, രവിമാമാ" വൈഷ്ണവന്‍ കുലുക്കി വിളിച്ചു.&lt;br /&gt;ഇല്ല, അനക്കമില്ല!!&lt;br /&gt;"സ്വാമി, സ്വാമി" ബ്രഹ്മദത്തന്‍ ദേവനാരായണന്‍റെ അടുത്തേക്ക് ഓടി.&lt;br /&gt;ഇല്ല, അദ്ദേഹവും ധ്യാനത്തില്‍ നിന്ന് ഉണരുന്നില്ല!!&lt;br /&gt;എന്ത് ചെയ്യണമെന്നറിയാതെ ബ്രഹ്മദത്തന്‍ ആദിവാസികളുടെ മൂപ്പനായ കോരന്‍റെ അടുത്തേക്ക് ഓടി.&lt;br /&gt;&lt;br /&gt;കോരന്‍ രവിവര്‍മ്മയുടെ സമീപമെത്തി കണ്ണ്‌ തുറന്ന് നോക്കിയട്ട് പറഞ്ഞു:&lt;br /&gt;"രക്ഷയില്ല ചാമി, പോകും"&lt;br /&gt;ഈ സമയം ധ്യാനത്തിലിരുന്ന ദേവനാരായണന്‍റെ മുന്നില്‍ തെളിഞ്ഞത് കണ്ഠകാളനടക്ഷേത്രമായിരുന്നു.കൂടെ ക്ഷേത്രത്തിനു സമീപം ഉണര്‍ന്ന് നില്‍ക്കുന്ന കൃഷ്ണന്‍കുട്ടി മാരാരുടെ മുഖവും അദ്ദേഹം കണ്ടു.&lt;br /&gt;എന്നാല്‍ ദേവനാരായണനെ സന്തോഷിപ്പിച്ചത് മറ്റൊന്നായിരുന്നു..&lt;br /&gt;മൃത്യുജ്ഞയഹോമസ്ഥലത്തിനു മുന്നില്‍ കത്തി നില്‍ക്കുന്ന നിലവിളക്കിന്‍റെ കാഴ്ച!!&lt;br /&gt;അപ്പോല്‍ സമയം നാലുമണി ആകുന്നേ ഉണ്ടായിരുന്നുള്ളു..&lt;br /&gt;ധ്യാനത്തില്‍ നിന്ന് ഞെട്ടി ഉണര്‍ന്ന് ദേവനാരായണന്‍ പറഞ്ഞു:&lt;br /&gt;"രവിവര്‍മ്മ രക്ഷപെടും"&lt;br /&gt;അത് കേട്ടതും എല്ലാവര്‍ക്കും അമ്പരപ്പ്..&lt;br /&gt;മഹാവിഷഹാരിയായ കോരന്‍ പറയുന്നു രവിവര്‍മ്മ മരിച്ച് പോകുമെന്ന്!!&lt;br /&gt;മഹാമാന്ത്രികനായ ദേവനാരായണന്‍ പറയുന്നു രവിവര്‍മ്മ രക്ഷപെടുമെന്ന്!!&lt;br /&gt;എന്താണ്‌ സത്യമെന്നറിയാതെ അവര്‍ പകച്ച് നിന്നു..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-4317673594252257946?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/4317673594252257946'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/4317673594252257946'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/48.html' title='അദ്ധ്യായം 48 - പതിനെട്ടാം പടി'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_2XGgGM3CVaI/SxDuR_ff-fI/AAAAAAAAAm4/q-IaucuRAEg/s72-c/A48.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-2322953186442472536</id><published>2009-12-17T06:30:00.002+05:30</published><updated>2009-12-17T06:30:00.308+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 47 - മൂന്നാമത്തെ അപകടം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_2XGgGM3CVaI/SxDuLgaL2II/AAAAAAAAAmw/4Hu_Jfnlpek/s1600/A47.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://4.bp.blogspot.com/_2XGgGM3CVaI/SxDuLgaL2II/AAAAAAAAAmw/4Hu_Jfnlpek/s400/A47.JPG" border="0" alt=""id="BLOGGER_PHOTO_ID_5409085033917700226" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;പരിക്ഷത്ത് മഹാരാജാവ്..&lt;br /&gt;അര്‍ജ്ജുനന്‍റെ മകനായ അഭിമന്യുവിന്‍റെ പുത്രന്‍!!&lt;br /&gt;ഒരിക്കല്‍ ഇദ്ദേഹം മൃഗയവിനോദത്തിനായി സഞ്ചരിച്ച് കൊണ്ടിരിക്കേ, ഒരു ചത്ത പാമ്പിനെ എടുത്ത് ശമികന്‍ എന്ന മുനിയുടെ തോളിലിട്ടു.ഈ വിവരമറിഞ്ഞ് ശമികന്‍റെ പുത്രനായ ശൃംഗി, രാജാവിനെ ശപിച്ചു..&lt;br /&gt;ഏഴ് ദിവസത്തിനുള്ളില്‍ തക്ഷകന്‍റെ കടിയേറ്റ് മഹാരാജാവ് മരിക്കും എന്നായിരുന്നു ആ ശാപം!!&lt;br /&gt;ദുഃഖിതനായ പരീക്ഷിത്ത് മന്ത്രിമാരുമായി ആലോചിച്ച് രക്ഷയ്ക്കു വേണ്ടുന്ന ഒരുക്കങ്ങള്‍ ചെയ്തു. ഒരു ഏഴുനിലമാളിക പണിയിച്ച്, രക്ഷയ്ക്കുവേണ്ടി മന്ത്രൌഷധങ്ങളില്‍ നിപുണരായ പലരെയും യഥാസ്ഥാനങ്ങളില്‍ നിയമിച്ചു, കൊട്ടാരത്തെ നാലുപാടും നിന്നു കാക്കുന്നതിനുവേണ്ടി മദയാനകളെ ഏര്‍പ്പെടുത്തി, രാജാവ് അവിടെ താമസം തുടങ്ങി.&lt;br /&gt;&lt;br /&gt;രാജാവിന് ഇങ്ങനെ ഒരു ശാപം കിട്ടിയതറിഞ്ഞയുടനെ കശ്യപമഹര്‍ഷി പരീക്ഷിത്തു രാജാവിന്റെ കൊട്ടാരത്തിലേക്കു തിരിച്ചു, രാജാവിനെ രക്ഷിക്കുക എന്നതായിരുന്നു ഉദ്ദേശം.രാജാവ് ബ്രാഹ്മണശാപം ഏറ്റിരിക്കുന്ന വിവരം അറിഞ്ഞയുടനെ തക്ഷകനും മനുഷ്യരൂപമെടുത്ത് അവിടേക്കു പുറപ്പെട്ടു.ഇടയ്ക്കുവച്ച് തക്ഷകന്‍ കശ്യപനെ കണ്ടു.കശ്യപനും തക്ഷകനും തമ്മില്‍ ചില മത്സരങ്ങളില്‍ ഏര്‍പ്പെടുകയും, കശ്യപന്‍റെ ശ്രേഷ്ഠത തക്ഷകന്‍ മനസിലാക്കുകയും ചെയ്തു.&lt;br /&gt;വിഷഹാരിയായ കശ്യപന്‍ അവിടെ വന്നാല്‍ തന്റെ പ്രവര്‍ത്തനത്തിനു തടസ്സമുണ്ടാകുമെന്നു മനസ്സിലാക്കിയ തക്ഷകന്‍ ചില വശീകരണവാക്കുകളെല്ലാം പറഞ്ഞ് കശ്യപനെ മയക്കിയെടുത്തു. മാത്രമല്ല, സംതൃപ്തനാക്കുന്നതിന് ഒരു പണക്കിഴിയും കൊടുത്ത് അദ്ദേഹത്തെ മടക്കി അയച്ചു.&lt;br /&gt;&lt;br /&gt;ഏഴാം ദിവസം രാവിലെ രാജാവിനെ ദംശിക്കുവാന്‍ തരം നോക്കി തക്ഷകന്‍ ഹസ്തിനപുരത്തിലെത്തി.എന്നിട്ട് തന്റെ ബന്ധുക്കളായ നാഗങ്ങളെയെല്ലാം ബ്രാഹ്മണവേഷധാരികളാക്കി പലവിധ കാഴ്ചദ്രവ്യങ്ങളോടുകൂടി രാജഭവനത്തിലേക്കു പറഞ്ഞയച്ചു. അവര്‍ കൊണ്ടുപോയ പഴങ്ങളില്‍ ഒന്നില്‍ ഏറ്റവും ചെറുതായ ഒരു പുഴുവിന്റെ ആകൃതി കൈ ക്കൊണ്ട് തക്ഷകന്‍ ഒളിച്ചിരുന്നു.എന്നാല്‍ മരണഭയത്തില്‍ കഴിഞ്ഞിരുന്ന മഹാരാജാവ് താപസകുമാരന്മാരെ അടുത്ത ദിവസം പ്രഭാതത്തില്‍ കണ്ടുകൊള്ളാമെന്നു പറഞ്ഞ്, അവര്‍ കൊണ്ടുവന്ന ഫലമൂലാദികളെ സ്വീകരിച്ചു.&lt;br /&gt;രാജാവുതന്നെ ഫലങ്ങളില്‍ ഓരോന്നെടുത്ത് മന്ത്രിമാര്‍ക്കു കൊടുത്തു. അതില്‍നിന്ന് വലുതായ ഒരു ഫലം രാജാവുമെടുത്തു ഭക്ഷിക്കുവാനായി കീറിനോക്കി. അപ്പോള്‍ അതില്‍ കണ്ണുകള്‍ രണ്ടും കറുത്തും ഉടല്‍ അശേഷം ചുവന്നും ഏറ്റവും ചെറുതായ ഒരു കൃമി ഇരിക്കുന്നതുകണ്ട് രാജാവ് അദ്ഭുതത്തോടുകൂടി മന്ത്രിമാരോട് ഇങ്ങനെ പറഞ്ഞു:&lt;br /&gt;"അല്ലയോ മന്ത്രിസത്തമരേ, സൂര്യനിതാ അസ്തമിക്കുന്നു. ശാപത്തിന്റെ കാലാവധിയും തീരുന്നു. ഇനിയും വിഷത്തെ തെല്ലും ഭയപ്പെടേണ്ടതില്ല. എന്നാല്‍ മുനി ശാപം മിഥ്യയായി എന്നു വരേണ്ട.ഈ കീടം എന്നെ കടിച്ചുകൊള്ളട്ടെ."&lt;br /&gt;അപ്പോള്‍ തന്നെ രാജാവ് പുഴുവിനെ എടുത്ത് തന്റെ കഴുത്തില്‍ വച്ചു. ഉടന്‍തന്നെ പുഴു ഭയങ്കരമായ തക്ഷകനായി രൂപാന്തരപ്പെട്ടു.തുടര്‍ന്ന് തക്ഷകന്‍ രാജാവിനെ ദംശിക്കുകയും അദ്ദേഹം മരിച്ച് വീഴുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഏകദേശം അതേ പോലൊരു അനുഭവമാണ്‌ രവിവര്‍മ്മക്കുമുണ്ടായത്..&lt;br /&gt;സര്‍പ്പദംശനം..&lt;br /&gt;അതും മാരകവിഷമുള്ള വെള്ളിനാഗത്തിന്‍റെ ദംശനം!!&lt;br /&gt;വിഷ്ണുദത്തന്‍റെ നിലവിളി കേട്ട് ഒഴിഞ്ഞ് മാറുന്നതിനു മുമ്പ് അത് സംഭവിച്ചു.ഓടിയെത്തിയ ദേവനാരായണനു തടുക്കാന്‍ പോലും സമയം ലഭിച്ചിരുന്നില്ല..&lt;br /&gt;പലപ്പോഴും ദേവനാരായണന്‍റെ മനസില്‍ പിടി നല്‍കാതെ വഴുതിമാറിയ അപകടം!!&lt;br /&gt;തന്നെ പാമ്പ് കടിച്ചു എന്ന സത്യം മനസിലാക്കിയ രവിവര്‍മ്മ തളര്‍ച്ചയോടെ നിലത്തേക്കിരുന്നു.ഓടിയെത്തിയ ബ്രഹ്മദത്തനും കൂട്ടര്‍ക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.&lt;br /&gt;കൊടും കാട്!!&lt;br /&gt;വൈദ്യസഹായത്തിനായി ഒരു മാര്‍ഗ്ഗവുമില്ല!!&lt;br /&gt;"എന്ത് ചെയ്യും സ്വാമി?" ദേവനാരായണനോട് തിരുമേനിയുടെ ചോദ്യം.&lt;br /&gt;എന്ത് ചെയ്യാന്‍??&lt;br /&gt;കടിച്ച പാമ്പിനെ വരുത്തി വിഷമിറക്കിയ ചരിത്രം തന്‍റെ കുടുംബത്തിലുണ്ട്.പക്ഷേ ഇവിടെ അത് സാധിക്കുകയില്ല, കാരണം ഇതൊരു നിയോഗമാണ്.&lt;br /&gt;ദേവനാരായണന്‍ നിശബ്ദനായി നിന്നു.&lt;br /&gt;&lt;br /&gt;സ്വാമിമാരുടെ നിലവിളിയാണ്‌ കോരന്‍റെയും കൂട്ടരുടെയും ശ്രദ്ധ അങ്ങോട്ട് തിരിച്ചത്..&lt;br /&gt;"ഏന്‍ ചാമി?" കോരന്‍ കാരണം തിരക്കി.&lt;br /&gt;മുസ്തഫയില്‍ നിന്ന് വിശദവിവരമറിഞ്ഞ കോരന്‍ രവിവര്‍മ്മയെ ശ്രുശ്രൂക്ഷിക്കന്‍ തയ്യാറായി.കാടിനെയും, കാടിന്‍റെ മക്കളെയും അറിയാവുന്നവനാണ്‌ കോരന്‍..&lt;br /&gt;മാത്രമല്ല നല്ലൊരു വിഷഹാരിയും!!&lt;br /&gt;ദംശനത്തിന്‍റെ പാട് കണ്ടപ്പോഴേ മൂപ്പന്‍ തുറന്ന് പറഞ്ഞു:&lt;br /&gt;"വിശമുള്ള ജാതിയാ, നോക്കാന്നേ ഉള്ളു"&lt;br /&gt;അതികഠിനമായ വിഷം വരെ ഇറക്കിയട്ടുള്ള കോരന്‍റെ വാക്കുകള്‍ കറുപ്പന്‍ അത്ഭുതത്തോടെയാണ്‌ കേട്ടത്..&lt;br /&gt;എന്തേ മൂപ്പന്‍ ഇങ്ങനെ പറഞ്ഞത്??&lt;br /&gt;ഈ സ്വാമി രക്ഷപെടില്ലേ??&lt;br /&gt;കറുപ്പന്‍റെ മനസില്‍ ഒരായിരം സംശയങ്ങള്‍.&lt;br /&gt;&lt;br /&gt;കോരന്‍റെ പ്രവൃത്തികള്‍ പെട്ടന്നായിരുന്നു..&lt;br /&gt;തന്‍റെ കൈയ്യിലിരുന്ന സഞ്ചിയില്‍ നിന്ന് ഒരു ചെറിയ കത്തിയെടുത്ത് അയാള്‍ രവിവര്‍മ്മയുടെ കാലില്‍ സര്‍പ്പദംശനം ഏറ്റഭാഗത്ത് ചെറുതായി വരഞ്ഞു.തുടര്‍ന്ന് കാലില്‍ നിന്ന് രക്തം ഞെക്കി കളഞ്ഞു..&lt;br /&gt;പിന്നീട് എന്തെല്ലാമോ മന്ത്രിച്ച് കൊണ്ട് സഞ്ചില്‍ നിന്ന് എടുത്ത ചില പൊടികളും, ചില ഇലകളും വെള്ളത്തില്‍ ചേര്‍ത്ത് കുഴച്ച് മുറിവിന്‍റെ ഭാഗത്ത് തേച്ച് പിടിപ്പിച്ചു.അതിനു ശേഷം ഒരു തുണിയെടുത്ത് ആ മുറിവ് കെട്ടി വച്ചു.&lt;br /&gt;എന്നിട്ട് ഒന്നും മിണ്ടാതെ തന്‍റെ കിടപ്പുസ്ഥലത്തേക്ക് നടന്നു പോയി!!&lt;br /&gt;എല്ലാവര്‍ക്കും അമ്പരപ്പായിരുന്നു..&lt;br /&gt;എന്ത് മരുന്നാണ്‌ കെട്ടി വച്ചത്??&lt;br /&gt;മൂപ്പന്‍ എന്താണ്‌ ഒന്നും സംസാരിക്കാതെ പോയത്??&lt;br /&gt;കാര്യങ്ങള്‍ അറിയുന്നതിനായി ദേവനാരായണന്‍ മൂപ്പന്‍റെ അടുത്തേക്ക് പോയി.&lt;br /&gt;&lt;br /&gt;തിരിച്ച് വന്ന ദേവനാരായണന്‍റെ മുഖത്തും ഒരു വിഷമഭാവം ഉണ്ടായിരുന്നു.&lt;br /&gt;"എന്താ സ്വാമി, ഞാന്‍ മരിച്ച് പോകുമോ?" രവിവര്‍മ്മയുടെ ചോദ്യത്തില്‍ നല്ല ഭയമുണ്ടായിരുന്നു.&lt;br /&gt;ആ മുഖത്ത് നോക്കി ദേവനാരായണനു കള്ളം പറയാന്‍ കഴിയുമായിരുന്നില്ല.&lt;br /&gt;അദ്ദേഹം മൂപ്പന്‍ പറഞ്ഞത് വിശദമാക്കി..&lt;br /&gt;രവിവര്‍മ്മയെ കടിച്ചത് അത്യപൂര്‍വ്വമായി കാണുന്ന വെള്ളിനാഗമാണ്.അതിവിഷമുള്ള ഇത് കടിച്ചാല്‍ മരണം സുനിശ്ചിതമാണ്.സാവധാനം വിഷം ബാധിക്കുന്നതിനാല്‍ ഉടനടി മരണം സംഭവിക്കാന്‍ സാധ്യതയില്ല.ദംശനം ഏല്‍ക്കുന്ന സമയം മുതല്‍ ആറ്‌ മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാം.പിന്നെ രക്ഷക്കായി ഒരു ശ്രമം എന്ന നിലയില്‍ വിഷത്തെ ചെറുക്കുന്ന പച്ചമരുന്ന് കെട്ടി വച്ചന്നേ ഉള്ളു.ഒരുപക്ഷേ രക്ഷപെടും, അല്ലെങ്കില്‍ രവിവര്‍മ്മ മരിക്കും.&lt;br /&gt;"അപ്പോള്‍ രക്ഷപെടും എന്ന് ഉറപ്പിച്ച് പറയാന്‍ സ്വാമിക്ക് ഒരിക്കലും കഴിയില്ല അല്ലേ?"&lt;br /&gt;ആ ചോദ്യം ചോദിച്ചപ്പോള്‍ രവിവര്‍മ്മയുടെ കണ്ണ്‌ നിറഞ്ഞിരുന്നു.അവനു ജീവിച്ച് മതിയായിരുന്നില്ല, അച്ഛനെയും അമ്മയേയും ചേച്ചിയേയും എല്ലാം പിരിഞ്ഞ് ഒറ്റക്കൊരു യാത്ര അവനു സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല.&lt;br /&gt;അവന്‍ അറിയാതെ ചോദിച്ച് പോയി..&lt;br /&gt;രക്ഷപെടും എന്ന് ഉറപ്പിച്ച് പറയാന്‍ സ്വാമിക്ക് ഒരിക്കലും കഴിയില്ലേ??&lt;br /&gt;അതിനു മറുപടിയായി ദേവനാരായണന്‍ ഇങ്ങനെ പറഞ്ഞു:&lt;br /&gt;"രക്ഷപെടും, ആറുമണിക്കൂറിനുള്ളില്‍ കണ്ഠകാളനടയിലെ മൃത്യുജ്ഞയഹോമസ്ഥലത്തെ വിളക്കിനു ആരെങ്കിലും തിരി കൊളുത്തിയാല്‍, സ്വാമി ഉറപ്പായി രക്ഷപെടും"&lt;br /&gt;&lt;br /&gt;ഇപ്പോള്‍ സമയം പത്ത് കഴിഞ്ഞിരിക്കുന്നു..&lt;br /&gt;ആറ്‌ മണിക്കൂര്‍ എന്ന് പറയുമ്പോള്‍ പുലര്‍ച്ചേ നാല്‌ മണി.ഇതിനുള്ളില്‍ വിളക്കിനു തിരി തെളിയിക്കണമെന്നാണ്‌ തിരുമേനി പറയുന്നത്..&lt;br /&gt;പക്ഷേ എങ്ങനെ??&lt;br /&gt;കണ്ഠകാളനടയില്‍ വിളക്കിനു തിരി തെളിയിക്കുന്നത് ശാന്തിക്കാരന്‍ തിരുമേനിയാണ്, അതും പുലര്‍ച്ചെ അഞ്ചരക്ക് ശേഷം.പിന്നെ തിരി തെളിയിക്കാന്‍ സാധ്യതയുള്ളത് തിരുമേനിയുടെ സഹായി ആയ കൃഷ്ണന്‍കുട്ടി മാരാരാണ്.വിശേഷദിവസങ്ങളില്‍ മാത്രമേ അദ്ദേഹം തിരി തെളിയിക്കാറുള്ളു.അങ്ങനെയുണ്ടെങ്കില്‍ തന്നെ പുലര്‍ച്ചെ അഞ്ച് മണിയെങ്കിലും ആവണം.&lt;br /&gt;ഇത്രയും ചിന്തിച്ച വിഷ്ണുദത്തന്‍ ആധിയോടെ പറഞ്ഞു:&lt;br /&gt;"നാല്‌ മണിക്കുള്ളില്‍ ആരും തിരി തെളിയിക്കുമെന്ന് തോന്നുന്നില്ല"&lt;br /&gt;അനുജന്‍റെ അഭിപ്രായം കേട്ടപ്പോള്‍ ബ്രഹ്മദത്തന്‍ വിഷമത്തോടെ പറഞ്ഞു:&lt;br /&gt;"മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെയാ യാത്ര തിരിച്ചത്, അല്ലെങ്കില്‍ രാധികയെ എങ്കിലും വിളിച്ച് പറയാമായിരുന്നു"&lt;br /&gt;ഇങ്ങനെ വിവിധ അഭിപ്രായങ്ങള്‍ കേട്ട വൈഷ്ണവന്‍ കരഞ്ഞ് കൊണ്ട് ചോദിച്ചു:&lt;br /&gt;"രവിമാമ മരിച്ച് പോകുമോ സ്വാമി?"&lt;br /&gt;"ഇല്ല മോനെ, നമുക്ക് അയ്യപ്പസ്വാമിയെ വിളിക്കാം.ഭഗവാന്‍ വിളി കേള്‍ക്കും"&lt;br /&gt;വാമദേവന്‍ നമ്പൂതിരി അവനെ ആശ്വസിപ്പിച്ചു.&lt;br /&gt;&lt;br /&gt;തിരുമേനിയുടെ നിര്‍ദ്ദേശപ്രകാരം രവിവര്‍മ്മക്ക് അരുകിലിരുന്ന് അവര്‍ ഒരുമയോടെ ശരണം വിളിച്ചു..&lt;br /&gt;അത് മനസറിഞ്ഞുള്ള ശരണം വിളിയായിരുന്നു..&lt;br /&gt;മനസ്സും ശരീരവും ഭഗവാനില്‍ അര്‍പ്പിച്ച് മനം നൊന്തുള്ള ശരണം വിളി..&lt;br /&gt;&lt;br /&gt;"സ്വാമിയേ..&lt;br /&gt;....ശരണമയ്യപ്പാ&lt;br /&gt;.......ശരണമയ്യപ്പാ&lt;br /&gt;............ശരണമയ്യപ്പാ"&lt;br /&gt;&lt;br /&gt;സമയം പാതിരാത്രിയായി..&lt;br /&gt;ബ്രഹ്മദത്തന്‍റെ വീടായ വരിക്കാത്ത് ഇല്ലം..&lt;br /&gt;എന്തോ ദുഃസ്വപ്നം കണ്ട് ഒരു അലര്‍ച്ചയോടെ രാധിക ചാടി എഴുന്നേറ്റു..&lt;br /&gt;അവള്‍ നന്നേ വിയര്‍ത്ത് കുളിച്ചിരുന്നു.. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-2322953186442472536?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/2322953186442472536'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/2322953186442472536'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/47.html' title='അദ്ധ്യായം 47 - മൂന്നാമത്തെ അപകടം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_2XGgGM3CVaI/SxDuLgaL2II/AAAAAAAAAmw/4Hu_Jfnlpek/s72-c/A47.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-1000488846812404116</id><published>2009-12-16T06:30:00.003+05:30</published><updated>2009-12-16T06:30:02.012+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 46 - മലങ്കോട്ട കൊച്ചുവേലന്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_2XGgGM3CVaI/SxDuESEX4xI/AAAAAAAAAmo/iWl6KMfcGn8/s1600/A46.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://3.bp.blogspot.com/_2XGgGM3CVaI/SxDuESEX4xI/AAAAAAAAAmo/iWl6KMfcGn8/s400/A46.JPG" border="0" alt=""id="BLOGGER_PHOTO_ID_5409084909809034002" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;മുക്കുഴിയിലെ ആ രാത്രി..&lt;br /&gt;ഇപ്പോള്‍ സമയം എട്ടര ആയിരിക്കുന്നു..&lt;br /&gt;ദേവനാരായണനും സംഘവും വിവിധ ചര്‍ച്ചകളില്‍ മുഴുകിയിരിക്കുകയാണ്..&lt;br /&gt;തിരുവാഭരണഘോഷയാത്ര തന്നെയാണ്‌ അവരുടെ സംസാരവിഷയം.ഇപ്പോള്‍ അറിയാനുള്ള ആഗ്രഹവും, സംശയവും കൂടുതല്‍ വാമദേവന്‍ നമ്പൂതിരിക്കാണ്.അദ്ദേഹം ദേവനാരായണനോട് ചോദിച്ചു:&lt;br /&gt;"സ്വാമി, തിരുവാഭരണഘോഷയാത്രക്കിടയില്‍ മറ്റൊരു വളര്‍ത്തച്ഛനെ കാണുമെന്ന് കേട്ടിട്ടുണ്ട്.പക്ഷേ താങ്കളുടെ പരാമര്‍ശത്തില്‍ അത് കണ്ടില്ലല്ലോ?"&lt;br /&gt;"ക്ഷമിക്കണം, അത് ഞാന്‍ വിശദീകരിക്കാന്‍ വിട്ട് പോയതാ.മകരം ഒന്നാം തീയതി തിരുവാഭരണത്തിനു മുന്നില്‍ ഉറഞ്ഞ് തുള്ളുമെന്ന് പറഞ്ഞ കൊച്ചുവേലനാണ്‌ അയ്യപ്പസ്വാമിയുടെ മറ്റൊരു വളര്‍ത്തച്ഛനായി അറിയപ്പെടുന്നത്" ദേവനാരായണന്‍റെ മറുപടി.&lt;br /&gt;ഈ വിശദീകരണത്തില്‍ തിരുമേനി തൃപ്തനായെങ്കിലും, മറ്റുള്ളവരില്‍ അതൊരു അമ്പരപ്പാണ്‌ ഉണ്ടാക്കിയത്.കാരണം അയ്യപ്പസ്വാമിയുടെ വളര്‍ത്തച്ഛനാണ്‌ പന്തളം രാജാവെന്ന് എല്ലാവരും കേട്ടിട്ടുണ്ട്.പക്ഷേ..&lt;br /&gt;കൊച്ചുവേലന്‍ എങ്ങനെ വളര്‍ത്തച്ഛനായി??&lt;br /&gt;എല്ലാവരുടെയും അമ്പരപ്പ് കണ്ട് ദേവനാരായണന്‍ അതിനെ കുറിച്ച് വിശദീകരിച്ചു..&lt;br /&gt;മറ്റൊരു വളര്‍ത്തച്ഛനായ കൊച്ചുവേലനെ കുറിച്ചുള്ള ഐതിഹ്യം..&lt;br /&gt;&lt;br /&gt;ഈ 'വളര്‍ത്തച്ഛന്‍' എന്നത് ഒരു സ്ഥാനപേരാണ്..&lt;br /&gt;തലപ്പാറക്കോട്ടയിലെ വില്ലാളി വീരനു പന്തളം രാജാവ കല്‍പ്പിച്ച് നല്‍കിയ സ്ഥനപേര്!!&lt;br /&gt;ഈ സ്ഥാനപേരിനു പിന്നില്‍ ഒരു ഐതിഹ്യം ഉണ്ടായിരുന്നു..&lt;br /&gt;പുലിപ്പാലുമായി മടങ്ങിയെത്തിയ അയ്യപ്പഭഗവാനു തുണയായ കൊച്ചുവേലനെ കുറിച്ചുള്ള ഐതിഹ്യം..&lt;br /&gt;&lt;br /&gt;മഹാറാണിയുടെ വ്യാജരോഗം മാറ്റാനാണല്ലോ പുലിക്കൂട്ടവുമായി മണികണ്ഠന്‍ പന്തളത്ത് എത്തിയത്.തുടര്‍ന്ന് തന്‍റെ അവതാരോദ്ദേശ്യം വെളിപ്പെടുത്തിയ അദ്ദേഹം തുടര്‍ന്നുള്ള കാലം കഴിച്ച് കൂട്ടുന്നതിനു ശബരിമല തിരഞ്ഞെടുത്തു.&lt;br /&gt;അതോടെ പന്തളം രാജാവ് വിഷമത്തിലായി..&lt;br /&gt;വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമായ വനത്തിലാണ്‌ ശബരിമല!!&lt;br /&gt;ഇവിടെ അയ്യപ്പനു ആരാണ്‌ തുണ??&lt;br /&gt;ആ വിഷമത്തിലിരുന്ന രാജാവിനു ശബരിമലയിലെ വിവിധമലകളെ കുറിച്ചും, അവയുടെ അധിപന്‍മാരായ മലമൂപ്പന്‍മാരെ കുറിച്ചും സ്വപ്നദര്‍ശനം ലഭിച്ചു.&lt;br /&gt;അങ്ങനെ അദ്ദേഹം അവരെ കൊട്ടാരത്തിലേക്ക് വരുത്തി..&lt;br /&gt;&lt;br /&gt;തൊണ്ണൂറ്റി ഒമ്പത് മലകള്‍ ചേര്‍ന്നതാണ്‌ ശബരിമല!!&lt;br /&gt;രാജാവിന്‍റെ ക്ഷണപ്രകാരം ഈ മലകളുടെ എല്ലാം അധിപന്‍മാര്‍ പന്തളത്തെത്തി.കാര്യം ഗ്രഹിച്ച അവര്‍ മണികണ്ഠനെ സംരക്ഷിക്കുക എന്ന ദൌത്യത്തിനായി, ശബരിമലയിലെ ഒന്നാമത്തെ മലയായ തലപ്പാറമലയിലെ വില്ലാളിവീരനെ മലങ്കോട്ടമലയിലെ കൊച്ചുവേലനായി സ്ഥാനപ്പെടുത്തി.ഇതോടൊപ്പം രാജാവ്, പൂങ്കാവനത്തിലെ വളര്‍ത്തച്ഛനായി കൊച്ചുവേലനു സ്ഥാനവും ചാര്‍ത്തി കൊടുത്തു എന്ന് ഐതിഹ്യം!!&lt;br /&gt;മാത്രമല്ല, രാജമുദ്രയുള്ള ശംഖ്, അരമണി, ശൂലം, വാള്‍, തലപ്പാവ് എന്നിവയും രാജാവ് കൊച്ചുവേലനായി അനുവദിച്ച് നല്‍കി.&lt;br /&gt;&lt;br /&gt;ഇതിനു ശേഷമാണ്‌ മണികണ്ഠന്‍ മലയിലേക്ക് പോകാന്‍ തയ്യാറെടുത്തത്..&lt;br /&gt;ഈ സമയത്ത് വര്‍ഷത്തിലൊരിക്കല്‍ തിരുവാഭരണം ചാര്‍ത്തി ഭഗവാനെ ദര്‍ശിക്കാനുള്ള ആഗ്രഹം രാജാവ് പ്രകടിപ്പിച്ചു.ആ ആഗ്രഹം ഭഗവാന്‍ അംഗീകരിക്കുകയും, പൂങ്കാവനത്തിലെ വളര്‍ത്തച്ഛനായ കൊച്ചുവേലന്‍റെ തലപ്പാറക്കോട്ടയില്‍ ആഭരണപ്പെട്ടി പൂജിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.&lt;br /&gt;രാജാവ് നിര്‍ദ്ദേശങ്ങളെല്ലാം അംഗീകരിച്ചു!!&lt;br /&gt;തുടര്‍ന്ന് മണികണ്ഠന്‍ ശബരിമലയിലേക്ക് യാത്ര ആരംഭിച്ചു..&lt;br /&gt;ഈ യാത്രയില്‍ അദ്ദേഹത്തിനു തുണയായി കൊച്ചുവേലനും ഉണ്ടായിരുന്നു.&lt;br /&gt;തലപ്പാറമലയില്‍ പള്ളികൊണ്ട് പൂജയും മറ്റുകര്‍മ്മങ്ങളും നടത്തിയ ശേഷമാണ്‌ അയ്യപ്പന്‍ ശബരിമലയിലെത്തികയും, ശാസ്താവിഗ്രഹത്തില്‍ വിലയം പ്രാപിക്കുകയും ചെയ്തത്.&lt;br /&gt;"അപ്പോള്‍ കൊച്ചുവേലനോ?"&lt;br /&gt;"വില്ലാളി വീരനായ കൊച്ചുവേലന്‍ തലപ്പാറമലയില്‍ കോട്ട കെട്ടി പൂജ ചെയ്യാന്‍ ആരംഭിച്ചു."&lt;br /&gt;&lt;br /&gt;വളര്‍ത്തച്ഛന്‍ എന്ന സ്ഥാനപേരു കിട്ടിയ കൊച്ചുവേലന്‍റെ ഐതിഹ്യം ഇങ്ങനെ പറഞ്ഞ് അവസാനിപ്പിച്ചതിനു ശേഷം, തിരുവാഭരണഘോഷയാത്രയില്‍ കൊച്ചുവേലന്‍റെ പ്രാധാന്യവും ദേവനാരായണന്‍ വിശദീകരിച്ചു..&lt;br /&gt;പന്തളത്ത് നിന്ന് പുറപ്പെടുന്ന തിരുവാഭരണഘോഷയാത്ര മകരമാസം ഒന്നാം തീയതിയാണ്‌ പ്ലാപ്പള്ളിക്ക് അടുത്തുള്ള തലപ്പാറമല കോട്ടയില്‍ എത്തുന്നത്.കോട്ടയെ പ്രദക്ഷിണം ചെയ്ത ശേഷം, കൊച്ചുവേലന്‍ തിരുവാഭരണങ്ങള്‍ താങ്ങി ഇറക്കി പൂജാദികര്‍മ്മങ്ങള്‍ ചെയ്യും.അതിനു ശേഷം ദക്ഷിണവാങ്ങി, അദ്ദേഹം തന്നെ തിരുവാഭരണപ്പെട്ടികള്‍ താങ്ങി ഉയര്‍ത്തിവിടും.തുടര്‍ന്ന് കൊച്ചുവേലനും ഘോഷയാത്രയോടൊപ്പം ശബരിമലക്ക് യാത്രയാകും.&lt;br /&gt;&lt;br /&gt;ദേവനാരായണന്‍ വിശദീകരണം പൂര്‍ത്തിയാക്കിയപ്പോഴേക്കും സമയം പത്ത് മണി ആകാറായിരുന്നു.അതിനാല്‍ തന്നെ എല്ലാവരും ഉറങ്ങാന്‍ തയ്യാറെടുത്തു തുടങ്ങി..&lt;br /&gt;വിരിവെക്കുന്ന സ്ഥലം ലക്ഷ്‌യമാക്കി മുമ്പേ നടന്നത് രവിവര്‍മ്മയായിരുന്നു.തൊട്ടുപിറകിനായി രവിവര്‍മ്മയെ ശ്രദ്ധിച്ച് കൊണ്ട് വിഷ്ണുദത്തനുമുണ്ടായിരുന്നു.&lt;br /&gt;ഒരു നിമിഷം..&lt;br /&gt;ഭയാനകമായ ഒരു കാഴ്ചയില്‍ വിഷ്ണുദത്തന്‍റെ കണ്ണുടക്കി.&lt;br /&gt;അവന്‍ അലറി വിളിച്ചു:&lt;br /&gt;"രവിവര്‍മ്മാ, അപകടം!!"&lt;br /&gt;അത് കേട്ട് ഞെട്ടിത്തിരിഞ്ഞ രവിവര്‍മ്മക്ക് ഒഴിഞ്ഞ് മാറാന്‍ കഴിഞ്ഞില്ല..&lt;br /&gt;നിലവിളി കേട്ട് ഓടിയെത്തിയ ദേവനാരായണന്‍ പോലും നിസഹായകനായി നിന്ന് പോയി..&lt;br /&gt;അതായിരുന്നു ആ മാന്ത്രികന്‍ പോലും ഭയത്തോടെ കാത്തിരുന്ന നിമിഷം..&lt;br /&gt;മൂന്നാമത്തെ അപകടം അതിന്‍റെ മുഴുവന്‍ ഭീകരതയോടും കൂടി രവിവര്‍മ്മയെ ബാധിക്കുന്ന നിമിഷം..&lt;br /&gt;അത് സംഭവിക്കുകയും ചെയ്തിരിക്കുന്നു!!&lt;br /&gt;ഈ സമയത്ത് തന്നെയായിരുന്നു കോരനും കൂട്ടരും മുക്കുഴിയിലെത്തിയത്.. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-1000488846812404116?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/1000488846812404116'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/1000488846812404116'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/46.html' title='അദ്ധ്യായം 46 - മലങ്കോട്ട കൊച്ചുവേലന്‍'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_2XGgGM3CVaI/SxDuESEX4xI/AAAAAAAAAmo/iWl6KMfcGn8/s72-c/A46.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-1258601940404154222</id><published>2009-12-15T06:30:00.002+05:30</published><updated>2009-12-15T06:30:01.946+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 45 - സംഘം മുക്കുഴിയില്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_2XGgGM3CVaI/SxDt8XPJwDI/AAAAAAAAAmg/LMbXW3yzgGo/s1600/A45.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://1.bp.blogspot.com/_2XGgGM3CVaI/SxDt8XPJwDI/AAAAAAAAAmg/LMbXW3yzgGo/s400/A45.JPG" border="0" alt=""id="BLOGGER_PHOTO_ID_5409084773757468722" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;മുക്കുഴിയിലേക്കുള്ള യാത്ര..&lt;br /&gt;"തമ്പുരാനെന്നാ സ്വാമി മലക്ക് വരുന്നത്?"&lt;br /&gt;ഈ ചോദ്യം വാമദേവന്‍ നമ്പൂതിരിയുടെ വകയായിരുന്നു.&lt;br /&gt;മൂന്നാം നാള്‍ ഇളയതമ്പുരാനും പരിവാരങ്ങളും പമ്പയിലെ രാജമണ്ഡപത്തില്‍ വിശ്രമിക്കും എന്ന് സൂചിപ്പിച്ച ശേഷമായിരുന്നു, തിരുവാഭരണം ശ്രീകോവിലിലേക്ക് കൊണ്ട് വരുന്നതിനെ കുറിച്ച് ദേവനാരായണന്‍ വിശദീകരിച്ചത്.&lt;br /&gt;നാലാം നാള്‍ തമ്പുരാന്‍ എവിടെയാണ്??&lt;br /&gt;ശേഷം ചടങ്ങുകളില്‍ തമ്പുരാന്‍റെ സ്ഥാനമെന്താണ്??&lt;br /&gt;ഇതെല്ലാം അറിയാനുള്ള ആഗ്രഹത്തിലാണ്‌ തിരുമേനി ആ ചോദ്യം ചോദിച്ചത്..&lt;br /&gt;തമ്പുരാനെന്നാ മലക്ക് വരുന്നത്??&lt;br /&gt;അതിനു മറുപടിയായി ദേവനാരായണന്‍ പറഞ്ഞു:&lt;br /&gt;"നാലാം നാളും തമ്പുരാന്‍ പമ്പയില്‍ തന്നെ താമസിക്കും, അഞ്ചാം നാള്‍ മുതലാണ്‌ അദ്ദേഹം ശേഷം ചടങ്ങുകളില്‍ സംബന്ധിക്കുക"&lt;br /&gt;തുടര്‍ന്ന് അദ്ദേഹം അഞ്ചാം നാള്‍ മുതലുള്ള ചടങ്ങുകള്‍ വിവരിച്ചു..&lt;br /&gt;&lt;br /&gt;അഞ്ചാം നാള്‍..&lt;br /&gt;മകരമാസം മൂന്നാം തീയതി..&lt;br /&gt;അന്ന് ഉച്ചപൂജക്ക് ശേഷം ശബരിമല നട അടക്കുകയും, പതിനെട്ടാം പടിയും പ്രദക്ഷിണ മുറ്റവും കഴുകി വൃത്തിയാക്കുകയും ചെയ്യുന്നു.ഉച്ചക്ക് ഒന്നെരയോടെ പമ്പയില്‍ നിന്ന് തമ്പുരാന്‍ സന്നിധാനത്തേക്ക് തിരിക്കും.ആ സംഘം നാലുമണിയോടെ ശരംകുത്തിയില്‍ എത്തുകയും, ആന, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ ദേവസ്വം ബോര്‍ഡിലെ അധികാരികള്‍ തമ്പുരാനെ സ്വീകരിക്കുകയും ചെയ്യുന്നു.തമ്പുരാന്‍ നടന്നാണ്‌ യാത്ര ചെയ്യുന്നതെങ്കിലും, ആനപ്പുറത്ത് ആണ്‌ അദ്ദേഹം വരുന്നത് എന്ന സങ്കല്‍പ്പത്തില്‍ ആനയുടെ പുറത്ത് ഒരു വെള്ളവസ്ത്രവും വിരിച്ചിരിക്കും.&lt;br /&gt;തിരുവാഭരണ പേടകത്തിലെ ചെറിയ ചുരിക ദേവസ്വം പ്രതിനിധിയില്‍ നിന്ന് സ്വീകരിച്ച് കൊണ്ട്, അംഗവസ്ത്രവും മുണ്ടും പകരം സമ്മാനമായി തമ്പുരാന്‍ നല്‍കും.&lt;br /&gt;തുടര്‍ന്ന് സന്നിധാനത്തിലേക്ക് യാത്ര ആരംഭിക്കും...&lt;br /&gt;മുന്നില്‍ ചങ്ങലവിളക്ക്, അതിനു പിന്നില്‍ ഉടവാളും പരിചയുമായി കുറുപ്പ്, അതിനു പിന്നിലായി വലത്തെ കൈയ്യില്‍ ചുരിക പിടിച്ച് കൊണ്ട് തമ്പുരാന്‍, പുറകിനു പരിവാരങ്ങളും..&lt;br /&gt;അവരുടെ ലക്ഷ്‌യം പതിനെട്ടാം പടിയാണ്.&lt;br /&gt;&lt;br /&gt;പതിനെട്ടാം പടിയിലെത്തുന്ന തമ്പുരാനെ കിണ്ടിയില്‍ വെള്ളവും, നാളികേരവുമായി മേല്‍ശാന്തി സ്വീകരിക്കും.ആ നാളികേരം തമ്പുരാന്‍ പതിനെട്ടാം പടിയില്‍ ഉടക്കുകയും, പിന്നീട് കുറുപ്പിനു പിന്നാലെ ചുരികയുമേന്തി പതിനെട്ടാം പടികയറി ഇടതുവശത്തു കൂടി നടന്ന് ശ്രീകോവിലിന്‍റെ സമീപമെത്തുകയും ചെയ്യുന്നു.എന്നിട്ട് അദ്ദേഹം തന്‍റെ കൈയ്യിലുള്ള ചെറിയ ചുരിക പടിയില്‍ വക്കുകയും, മേല്‍ശാന്തി അതെടുത്ത് ഭഗവാന്‍റെ വലതുഭാഗത്ത് സ്ഥാപിക്കുകയും ചെയ്യും..&lt;br /&gt;അങ്ങനെ ഭഗവാന്‍ തിരുവാഭരണം പൂര്‍ണ്ണമായി അണിയും!!&lt;br /&gt;തുടര്‍ന്ന് ഭഗവാനെയും, ഗണപതിയെയും, മറ്റ് ഉപദേവതമാരെയും കര്‍പ്പൂരാരാധന നടത്തി വന്ദിച്ച ശേഷം പ്രദക്ഷിണമായി വടക്കേ നടയിറങ്ങി പല്ലക്കില്‍ തമ്പുരാന്‍ മാളികപ്പുറത്തേക്ക് യാത്രയാവുന്നു.അവിടെയത്തി കര്‍പ്പൂരാരാധന തൊഴുത ശേഷം അവിടെയുള്ള രാജമണ്ഡപത്തില്‍ താമസിക്കുന്നു.മകരം ആറ്‌ വരെ തമ്പുരാനും പരിവാരങ്ങളും ഇവിടെ താമസിക്കുകയും, രാവിലെയും ഉച്ചക്കും, വൈകിട്ടുമുള്ള പൂജാസമയങ്ങളില്‍ ദര്‍ശനം നടത്തുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;ദേവനാരായണന്‍റെ വിശദീകരണം ഇത്രയും ആയപ്പോഴേക്കും സംഘം മുക്കുഴിയില്‍ എത്തിയിരുന്നു..&lt;br /&gt;അന്നേ ദിവസം രാത്രി അവിടെ കഴിയാനാണ്‌ തീരുമാനം.&lt;br /&gt;വിരിവക്കാനുള്ള സ്ഥലത്ത് വച്ച് ആഹാരം ഒരുക്കി കഴിച്ച ശേഷം ഏഴാം ദിവസം മുതലുള്ള ചടങ്ങുകള്‍ അറിയുന്നതിനു എല്ലാവരും ദേവനാരായണന്‍റെ അടുത്തെത്തി.&lt;br /&gt;അദ്ദേഹം വിവരണം തുടര്‍ന്നു..&lt;br /&gt;&lt;br /&gt;ഏഴാം നാള്‍..&lt;br /&gt;മകരമാസം അഞ്ചാം തീയതി..&lt;br /&gt;അന്ന് പതിനൊന്ന് മണിയോടെ ക്ഷേത്രത്തില്‍ നെയ്യഭിക്ഷേകം അവസാനിക്കും.പന്ത്രണ്ട് മണിയോടെ തമ്പുരാനും കൂട്ടരും ക്ഷേത്രത്തിലെത്തി സോപാനത്തിന്‍റെ തെക്ക് ഭാഗത്ത് നില്‍ക്കും.&lt;br /&gt;തുടര്‍ന്ന് കളകാഭിക്ഷേകവും നിവേദ്യപൂജയും..&lt;br /&gt;ഇനി നട അടക്കുന്ന വരെ നെയ്യഭിക്ഷേകമില്ല!!&lt;br /&gt;കളകാഭിക്ഷേകത്തിനു ശേഷം തന്ത്രിയില്‍ നിന്ന് പ്രസാദം വാങ്ങി തമ്പുരാന്‍ വലിയമ്പലത്തിന്‍റെ തെക്കുഭാഗത്ത് ഇരിക്കും.ഇവിടെ വച്ചാണ്‌ തന്ത്രിക്കും, മേല്‍ശാന്തിക്കും, പാണി, ശംഖ്, വാദ്യം തുടങ്ങിയവ ഉപയോഗിക്കുന്നവര്‍ക്കും തമ്പുരാന്‍ ദക്ഷിണ നല്‍കുന്നത്.അതിനു ശേഷം മേല്‍ശാന്തിയേയും, തന്ത്രിയേയും, അധികൃതരേയും താന്‍ നടത്തുന്ന കളഭസദ്യയില്‍ പങ്ക് കൊള്ളാന്‍ ക്ഷണിച്ച ശേഷം മാളികപ്പുറത്തേക്ക് മടങ്ങുന്നു.&lt;br /&gt;എട്ടാം നാള്‍ പതിവുള്ള ദര്‍ശനത്തിനു ശേഷം അദ്ദേഹം സന്നിധാനത്തിലേക്ക് താമസം മാറും.അന്നേ ദിവസം കളമെഴുത്തു പാട്ടിലും ഗുരുതിയിലും പങ്കെടുക്കുകയും കര്‍മ്മികള്‍ക്ക് ദക്ഷിണ നല്‍കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;ഒമ്പതാം നാള്‍..&lt;br /&gt;മകരമാസം ഏഴാം തീയതി..&lt;br /&gt;ഈ ദിവസം അഭിക്ഷേക ശേഷം ഗണപതിഹോമവും, നീരാഞ്ജനവും മാത്രമേ കാണു.പിന്നീട് മേല്‍ശാന്തി വിഗ്രഹത്തെ ശിരോവസ്ത്രം അണിയിച്ച്, അമ്പും വില്ലും നല്‍കി തമ്പുരാനുമായി കൂടികാഴ്ചക്ക് ഒരുക്കുന്നു.ശ്രീകോവിലിലെ എല്ലാ വിളക്കുകളും കൊളുത്തി, ഇടതുകൈയ്യില്‍ നീരാഞ്ജനവുമായി മേല്‍ശാന്തി ശ്രീകോവിലിന്‍റെ കതകിനു മറഞ്ഞ് നില്‍ക്കും..&lt;br /&gt;ഈ സമയം തമ്പുരാന്‍ അവിടെയെത്തി കൂടികാഴ്ച നടത്തുകയും, കൈകൂപ്പി വിട ചോദിക്കുകയും ചെയ്യുന്നു.&lt;br /&gt;ഉടന്‍ മേല്‍ശാന്തി മുന്നോട്ട് വന്ന് വിഗ്രഹത്തിലെ ശിരോവസ്ത്രവും, അമ്പും വില്ലും മാറ്റി, ഭസ്മാഭിക്ഷേകം നടത്തുന്നു.തുടര്‍ന്ന് രുദ്രാക്ഷമാലയും ദണ്ഡും അണിയിച്ച് ഭഗവാനെ ധ്യാനനിരതനാക്കുന്നു.&lt;br /&gt;തുടര്‍ന്ന് മേല്‍ശാന്തി ശ്രീകോവിലിലെ വിളക്കുകള്‍ ഒന്നൊന്നായി അണക്കുകയും, ഒരു ചെറിയ തിരിയില്‍ ദീപം തെളിച്ച് തമ്പുരാനോട് ശ്രീകോവില്‍ അടക്കുന്നതിനു അനുവാദം ചോദിക്കുകയും ചെയ്യുന്നു.അനുവാദം ലഭിക്കുന്നതോടെ കര്‍പ്പൂരം കത്തിച്ച് നടയടച്ച് മേല്‍ശാന്തി താക്കോല്‍ തമ്പുരാനെ ഏല്‍പ്പിക്കുന്നു.&lt;br /&gt;&lt;br /&gt;തുടര്‍ന്ന് ക്ഷേത്രത്തെ വലം വക്കുന്ന ചടങ്ങ്..&lt;br /&gt;മുന്നില്‍ ഉടവാളും പരിചയുമായി കുറുപ്പും, പിന്നില്‍ നീരാഞ്ജനവുമായി മേല്‍ശാന്തിയും, അതിനു പിന്നില്‍ തമ്പുരാനുമായി ക്ഷേത്രം വലം വക്കുന്നു.പിന്നീട് കുറുപ്പും മേല്‍ശാന്തിയും പടിയിറങ്ങിയ ശേഷം, മേല്‍ശാന്തി നല്‍കിയ നാളീകേരം ഉടച്ച് തമ്പുരാന്‍ പതിനെട്ടം പടി അടച്ച് താഴെയിറങ്ങുന്നു.താഴെയെത്തുന്ന മേല്‍ശാന്തിയും തമ്പുരാനും പടിഞ്ഞാറോട്ട് ദര്‍ശനമായി സാഷ്ടാംഗം നമസ്ക്കരിക്കുന്നു.അതിനു ശേഷം തമ്പുരാന്‍ പടിഞ്ഞാറോട്ടും, മേല്‍ശാന്തി കിഴക്കോട്ടും തിരിഞ്ഞ് മുഖാമുഖമായി നില്‍ക്കുകയും, തമ്പുരാനു മേല്‍ശാന്തി ഒരു പണക്കിഴി നല്‍കുകയും ചെയ്യുന്നു.&lt;br /&gt;ആ വര്‍ഷത്തെ വരവു ചിലവ് മിച്ചമാണ്‌ ആ കിഴിയെന്നു സങ്കല്‍പ്പം!!&lt;br /&gt;തുടര്‍ന്ന് അടുത്ത വര്‍ഷം വരെ മാസപൂജ നടത്തുന്നതിനു താക്കോല്‍ തമ്പുരാന്‍ തിരിച്ച് ഏല്‍പ്പിക്കുകയും, തമ്പുരാനും കൂട്ടരും മടക്കയാത്ര ആരംഭിക്കുകയും ചെയ്യുന്നു.പമ്പയില്‍ ചെന്ന് തിരുവാഭരണവും പല്ലക്കുമായി നിലക്കല്‍ വഴി ളാഹ എസ്റ്റേറ്റിലെത്തി അവര്‍ രാത്രി അവിടെ വിശ്രമിക്കുന്നു.&lt;br /&gt;&lt;br /&gt;പത്താം നാള്‍, അതായത് മകരമാസം എട്ടാം തീയതി പെരുനാട് ശ്രാംബിക്കല്‍ കുടുംബനാഥന്‍റെ ആതിഥേയം സ്വീകരിച്ച് വിശ്രമിക്കുകയും, തുടര്‍ന്ന് പെരിനാട് ക്ഷേത്രത്തിലേക്ക് തമ്പുരാനെയും തിരുവാഭരണത്തെയും ആനയിക്കുകയും, അവിടെ വച്ച് തമ്പുരാന്‍റെ നിര്‍ദ്ദേശപ്രകാരം തിരുവാഭരണങ്ങള്‍ ഭഗവാനു ചാര്‍ത്തുകയും ചെയ്യുന്നു.പിറ്റേന്ന് അവര്‍ ആറന്‍മുളയിലെ കിഴക്കേ നടയിലുള്ള കൊട്ടാരത്തില്‍ എത്തിചേരുന്നു.അവിടെ അറവാതുക്കല്‍ തിരുവാഭരണം ഇറക്കി വച്ച് അന്നവിടെ വിശ്രമിക്കുന്നു.&lt;br /&gt;പന്ത്രണ്ടാം നാള്‍ ആറന്‍മുളയില്‍ നിന്ന് യാത്ര തിരിച്ച്, രാവിലെ എട്ടുമണിയോടെ പന്തളം ക്ഷേത്രത്തിനു അടുത്തുള്ള ആല്‍ത്തറയിലെത്തുന്ന ഇവരെ അവിടുത്തെ അയ്യപ്പസേവാസംഘം സ്വീകരിക്കുന്നു.അവിടെനിന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങളും, കൊട്ടാരത്തിലെ അംഗങ്ങളും കൂടി അവരെ ക്ഷേത്രത്തിലേക്ക് ആനയിക്കുകയും, പ്രദക്ഷിണ ശേഷം തമ്പുരാന്‍ തിരുവാഭരണം സൂക്ഷിക്കുന്ന അറയില്‍ ഉടവാള്‍ വെക്കുകയും ചെയ്യുന്നു.അതിനു ശേഷം അദ്ദേഹം കൊട്ടാരത്തിലേക്ക് മടങ്ങുന്നതോടെ മകരവിളക്ക് മഹോത്സവം അവസാനിക്കുന്നു.&lt;br /&gt;ദേവനാരായണന്‍ പറഞ്ഞ് നിര്‍ത്തി.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ സമയം രാത്രി എട്ട് കഴിഞ്ഞിരിക്കുന്നു..&lt;br /&gt;ഈ സമയം അകലെ നിന്ന് ഒരു സംഘവും മുക്കുഴിയിലേക്ക് എത്തി കൊണ്ടിരിക്കുകയായിരുന്നു..&lt;br /&gt;അന്ന് മുക്കുഴിയില്‍ താമസിക്കുകയായിരുന്നു ആ സംഘത്തിന്‍റെ ഉദ്ദേശം.&lt;br /&gt;അത് അവരായിരുന്നു..&lt;br /&gt;കോരന്‍റെ നേതൃത്വത്തിലുള്ള ആദിവാസിസംഘം..&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-1258601940404154222?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/1258601940404154222'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/1258601940404154222'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/45.html' title='അദ്ധ്യായം 45 - സംഘം മുക്കുഴിയില്‍'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_2XGgGM3CVaI/SxDt8XPJwDI/AAAAAAAAAmg/LMbXW3yzgGo/s72-c/A45.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-7435371839544329862</id><published>2009-12-14T06:30:00.002+05:30</published><updated>2009-12-14T06:30:01.531+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 44 - തിരുവാഭരണ ഘോഷയാത്ര</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_2XGgGM3CVaI/SxDtzWZ0O0I/AAAAAAAAAmY/cu4JqsKCLwM/s1600/A44.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://4.bp.blogspot.com/_2XGgGM3CVaI/SxDtzWZ0O0I/AAAAAAAAAmY/cu4JqsKCLwM/s400/A44.JPG" border="0" alt=""id="BLOGGER_PHOTO_ID_5409084618914937666" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;കല്ലിടാംകുന്നില്‍ നിന്നും ഇഞ്ചിപ്പാക്കോട്ടയിലേക്കുള്ള യാത്രയിലാണ്‌ സംഘം.കടുവയും കാട്ടുപോത്തും സ്വൈര്യവിഹാരം നടത്തുന്ന ഘോരവനത്തിലൂടെയാണ്‌ ആ സംഘത്തിനു സഞ്ചരിക്കേണ്ടിയിരുന്നത്.ആ യാത്രയില്‍ തിരുവാഭരണഘോഷയാത്രയുടെ തുടര്‍ന്നുള്ള ചടങ്ങുകളെ കുറിച്ച് ദേവനാരായണന്‍ വിവരിച്ചു..&lt;br /&gt;&lt;br /&gt;മൂന്നാം നാള്‍..&lt;br /&gt;മകരമാസം ഒന്നാം തീയതി..&lt;br /&gt;അന്നേ ദിവസം അതിരാവിലെ രണ്ട് മണിയോടെ തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്നു.ആ യാത്രയില്‍ അവര്‍ പ്ലാപ്പള്ളിയിലെ കൊച്ചുവേലന്‍റെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം നിലക്കല്‍ ക്ഷേത്രത്തില്‍ എത്തുന്നു.ഇവിടെ വച്ച് ഭക്തര്‍ക്ക് ഭസ്മം പ്രസാദമായി നല്‍കുന്ന ചടങ്ങ് ഉണ്ടായിരിക്കുന്നതാണ്.&lt;br /&gt;തുടര്‍ന്ന് പ്രഭാതഭക്ഷണം, അതിനു ശേഷം കൊല്ലമുഴിയിലെ ആദിവാസികളുടെ സ്വീകരണം.പിന്നീട് വലിയാനവട്ടത്തെത്തി മധുരവാസികളായ ഭക്തജനങ്ങളുടെ സ്വീകരണം.പിന്നീട് തിരുവാഭരണവും, മറ്റ് പേടകങ്ങളും പ്രാചീന കാട്ടുപാതയായ നീലിമല വഴി സന്നിധാനത്തേക്ക് അയച്ചിട്ട് തമ്പുരാനും പരിവാരങ്ങളും പമ്പയിലുള്ള രാജമണ്ഡപത്തില്‍ വിശ്രമിക്കുന്നു.&lt;br /&gt;&lt;br /&gt;ഇനി തിരുവാഭരണത്തിന്‍റെ യാത്ര..&lt;br /&gt;ശബരിപീഠത്തിലെയും ശരംകുത്തിയാലിലെയും സ്വീകരണത്തിനു ശേഷം സന്നിധാനത്തെത്തുന്ന തിരുവാഭരണത്തിലെ പ്രധാന പേടകം മേല്‍ശാന്തി ഏറ്റുവാങ്ങി ശ്രീകോവിലിലേക്കും, മറ്റ് രണ്ട് പേടകങ്ങള്‍ മാളികപ്പുറത്തേക്കും ആനയിക്കുന്നു...&lt;br /&gt;അന്നുതന്നെ ശ്രീകോവിലിലെ അയ്യപ്പവിഗ്രഹത്തില്‍, ചുരിക ഒഴികെ മറ്റെല്ലാ തിരുവാഭരണങ്ങളും ചാര്‍ത്തും!!&lt;br /&gt;തുടര്‍ന്നാണ്‌ ദീപാരാധനക്ക് നട തുറക്കുന്നത്..&lt;br /&gt;ഇതാണ്‌ പുണ്യദര്‍ശനം!!&lt;br /&gt;ഈ മകരസംക്രമവേളയില്‍, മകരനക്ഷത്രം കിഴക്കുദിക്കുകയും, ദേവന്‍മാര്‍ നടത്തുന്ന പൂജയുടെ പ്രഭാവലയം അവിടെ ദൃശ്യമാകുകയും ചെയ്യും..&lt;br /&gt;ആ ദിവ്യജ്യോതിസാണ്‌ മകരജ്യോതി!!&lt;br /&gt;സര്‍വ്വാഭരണവിഭൂഷിതനായ പുത്രനെ കാണാന്‍ വിഷ്ണുപരമേശ്വരന്‍മാര്‍ നക്ഷത്രമായി വരുന്നതായി ഒരു സങ്കല്‍പ്പം!!&lt;br /&gt;&lt;br /&gt;ദേവനാരായണന്‍റെ വിശദീകരണം കേട്ടപ്പോള്‍ വിഷ്ണുദത്തനു ഒരു സംശയം, അവനത് തുറന്ന് ചോദിച്ചു:&lt;br /&gt;"ഈ മകരജ്യോതി തന്നെയല്ലേ മകരവിളക്ക്?"&lt;br /&gt;"അല്ല, രണ്ടും രണ്ടാണെന്നാണ്‌ എന്‍റെ അഭിപ്രായം"&lt;br /&gt;ഇങ്ങനെ പറഞ്ഞിട്ട് ദേവനാരായണന്‍ തന്‍റെ ചിന്താഗതി പങ്ക് വച്ചു..&lt;br /&gt;ആകാശത്ത് കാണുന്ന ദിവ്യജ്യോതിസാണ്‌ മകരജ്യോതി.എന്നാല്‍ ഈ ദിവസം പൊന്നമ്പലമേട്ടില്‍ തെളിയുന്ന അഗ്നിപ്രഭാവത്തെയാണ്‌ മകരവിളക്കെന്ന് സങ്കല്‍പ്പിക്കുന്നത്.&lt;br /&gt;"ആദിവാസികള്‍ അവരുടെ വിശ്വാസപ്രകാരം കത്തിക്കുന്നതാണെന്ന ആരോപണമുള്ളത് ഈ അഗ്നിപ്രഭാവത്തെയാണോ?" രവിവര്‍മ്മ പണ്ടെങ്ങോ വായിച്ച ഓര്‍മ്മയിലാണ്‌ അത് ചോദിച്ചത്.&lt;br /&gt;"അതേ, കാട്ടില്‍ തെളിയുന്ന അഗ്നി ആദിവാസികള്‍ അവരുടെ വിശ്വാസപ്രകാരം കത്തിക്കുന്നതാണെന്ന് ഒരു ആരോപണം ഉള്ളത് നേരാ.എന്നാല്‍ മകരജ്യോതിയോടൊപ്പം പൊന്നമ്പലമേട്ടില്‍ തെളിയുന്ന അഗ്നിയെ ഭക്തിപൂര്‍വ്വം വണങ്ങാനാണ്‌ എല്ലാ അയ്യപ്പന്‍മാരും ആഗ്രഹിക്കുന്നത്"&lt;br /&gt;അത് ശരിയാണ്‌ താനും..&lt;br /&gt;ആ പുണ്യമുഹൂര്‍ത്തം ആഗ്രഹിക്കാത്ത ഭക്തനുണ്ടോ??&lt;br /&gt;ഒരിക്കലെങ്കിലും നേരില്‍ തൊഴണമെന്ന ആഗ്രഹം എല്ലാവരുടെയും മനസിലുണ്ട്.&lt;br /&gt;&lt;br /&gt;തുടര്‍ന്നാണ്‌ വേട്ടവിളി ചടങ്ങ്..&lt;br /&gt;"വേട്ട വിളിയോ?" മുസ്തഫക്ക് ജിജ്ഞാസ.&lt;br /&gt;അതേ, വേട്ടവിളി തന്നെ.ആ ചടങ്ങ് ഇപ്രകാരമാണ്..&lt;br /&gt;തിരുവാഭരണം ചാര്‍ത്തുന്ന ദിവസം രാത്രി മാളികപ്പുറത്തമ്മയെ എഴുന്നള്ളിച്ച് പതിനെട്ടാം പടി വരെ കൊണ്ടു വരും.എന്നിട്ട് 'കന്നി അയ്യപ്പന്മാര്‍ വന്നിട്ടുണ്ടോ' എന്ന് വിളിച്ച് ചോദിക്കും.അതിനു മറുപടിയായി ശരം കുത്തി ആലില്‍ ചെന്ന് നോക്കാന്‍ ശാന്തിക്കാരന്‍ ആവശ്യപ്പെടും.&lt;br /&gt;കന്നി അയ്യപ്പന്മാര്‍ ദര്‍ശനത്തിനായി എത്താത്ത വര്‍ഷത്തില്‍ മാളികപ്പുറത്തമ്മയെ വിവാഹം കഴിച്ചുകൊള്ളാം എന്നാണ് അയ്യപ്പന്‍ വാക്ക് നല്‍കിയിരിക്കുന്നു എന്ന് ഐതിഹ്യം!!&lt;br /&gt;കന്നി അയ്യപ്പന്മാര്‍ ശരംകുത്തിയാലില്‍ ശരം കുത്തണമെന്നുണ്ട്. ശരംകുത്തിയാലില്‍ മാളികപ്പുറം ചെല്ലുമ്പോള്‍ അവിടം നിറയെ ശരമുണ്ടായിരിക്കും. പിന്നെ വാദ്യമേളങ്ങളില്ലാതെ മാളികപ്പുറം തിരിച്ചെഴുന്നള്ളുന്നു.&lt;br /&gt;"ഐതിഹ്യത്തില്‍ എവിടെയാ മാളികപ്പുറത്തമ്മ?" രവിവര്‍മ്മയുടെ ചോദ്യം.&lt;br /&gt;വളരെ നല്ല ചോദ്യം!!&lt;br /&gt;സംഭവം ശരിയാണ്, രവിവര്‍മ്മക്ക് വിശദീകരിച്ച് കൊടുത്ത ഐതിഹ്യത്തില്‍ മാളികപ്പുറത്തമ്മയെ കുറിച്ച് ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല.&lt;br /&gt;അതിനാല്‍ ദേവനാരായണന്‍ അത് വീശദീകരിച്ച് കൊടുത്തു..&lt;br /&gt;&lt;br /&gt;മഹിഷി നിഗ്രഹത്തെ തുടര്‍ന്ന് ലീലക്ക് ശാപമോക്ഷം ലഭിക്കുകയും അവര്‍ സുന്ദരിയായ ഒരു സ്ത്രീയായി മാറുകയും ചെയ്തു.തന്നെ മോചിപ്പിച്ച മണികണ്ഠനില്‍ അനുരക്തയായ ആ ദേവി, അയ്യപ്പന്‍ തന്നെ വിവാഹം കഴിക്കേണമെന്ന് അപേക്ഷിക്കുന്നു.എന്നാല്‍ നിത്യബ്രഹ്മചാരിയായ ഭഗവാനു ആ വിവാഹത്തിനു സമ്മതമായിരുന്നില്ല.ഒടുവില്‍ ദേവിയുടെ നിരന്തരമായ അപേക്ഷ കണ്ടപ്പോള്‍, ശബരിമലയില്‍ കന്നി അയ്യപ്പന്‍മാര്‍ വരാതിരിക്കുന്ന വര്‍ഷത്തില്‍ ദേവിയെ വിവാഹം കഴിച്ചു കൊള്ളാമെന്ന് അദ്ദേഹം സമ്മതിച്ചു.അതിനായി കാത്തിരിക്കുന്ന ആ ദേവിയാണ്‌ മാളികപ്പുറത്തമ്മ.&lt;br /&gt;ദേവനാരായണന്‍ വിശദീകരണം നിര്‍ത്തി.&lt;br /&gt;"ശരംകുത്തിയാലും കന്നി അയ്യപ്പനും തമ്മിലെന്ത് ബന്ധം?"&lt;br /&gt;മാളികപ്പുറത്തമ്മ ശരംകുത്തിയാലില്‍ പോകുന്ന ചടങ്ങിനെ കുറിച്ചറിയാനായിരുന്നു രവിവര്‍മ്മ അങ്ങനെ ചോദിച്ചത്.ആ ചോദ്യത്തിനു ദേവനാരായണന്‍ ഇങ്ങനെ വിശദീകരണം കൊടുത്തു..&lt;br /&gt;&lt;br /&gt;ശരം കുത്തിയാലില്‍ ചെന്നാണ്‌ ദേവി കന്നി അയ്യപ്പന്‍മാര്‍ വന്നിട്ടുണ്ടോന്ന് അറിയുന്നത്.എരുമേലിയില്‍ പേട്ട തുള്ളി വരുന്ന കന്നി അയ്യപ്പന്‍മാര്‍, തങ്ങളുടെ കയ്യിലുള്ള അമ്പ്, ശരംകുത്തിയാലില്‍ കുത്തി നിര്‍ത്തണമെന്നാണ്‌ പറയപ്പെടുന്നത്.പണ്ട് ശരമെയ്ത് ഭഗവാന്‍ ശബരിമല വാസസ്ഥലമായി തിരഞ്ഞെടുത്തതിനെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണിതെന്നും ഒരു വാദമുണ്ട്.എന്ത് തന്നെയായാലും 'വേട്ട വിളി' എന്ന ചടങ്ങില്‍ ശരംകുത്തിയാലില്‍ ചെല്ലുന്ന ദേവി അവിടെ കുത്തി വച്ചിരിക്കുന്ന ശരങ്ങള്‍ കണ്ട് മനോവേദനയോടെയാണ് തിരികെ യാത്ര ആകുന്നത്.&lt;br /&gt;&lt;br /&gt;അത്ഭുതത്തോടെ വിശദീകരണം കേട്ട് നിന്ന രവിവര്‍മ്മയോട് ദേവനാരായണന്‍ പറഞ്ഞു:&lt;br /&gt;"മകരവിളക്ക് കഴിഞ്ഞ് അഞ്ചാം നാള്‍ നട അടക്കും.അതുവരെ ഈ അനുഷ്ഠാനങ്ങള്‍ തുടരും"&lt;br /&gt;ആ സംഘത്തില്‍ എല്ലാവര്‍ക്കും ഇതൊക്കെ പുതിയ അറിവുകളായിരുന്നു..&lt;br /&gt;വൃശ്ചികം ഒന്ന് മുതല്‍ നാല്‍പ്പത്തി ഒന്ന് ദിവസം നീണ്ട് നില്‍ക്കുന്ന മണ്ഡലക്കാലത്തിന്‍റെ സമാപനദിവസത്തെ മണ്ഡലപൂജക്ക് തങ്കയങ്കി ചാര്‍ത്തുന്നതും, മകരം ഒന്നാം തീയതി മകരവിളക്കിനു തിരുവാഭരണം ചാര്‍ത്തുന്നതുമെല്ലാം വിശദീകരിച്ച് കേട്ടപ്പോള്‍ വിഷ്ണുദത്തനു ഒരു സംശയം:&lt;br /&gt;"അപ്പോ ഈ പമ്പാവിളക്ക് എന്തുവാ?"&lt;br /&gt;ആ ചോദ്യത്തിനു ചിരിച്ച് കൊണ്ട് ദേവനാരായണന്‍ വിശദീകരണം നല്‍കി:&lt;br /&gt;"ഇത് മകരവിളക്കിനു തലേന്നാള്‍ പമ്പയിലാണ്‌ നടക്കുന്നത്.വിളക്ക് ചങ്ങാടങ്ങള്‍ പമ്പയിലൂടെ ഒഴുക്കിവിടുന്ന ചടങ്ങാണ് പമ്പവിളക്ക്.എരുമേലി പേട്ട തുള്ളിയെത്തുന്ന അയ്യപ്പഭക്തന്മാര്‍ ഈ ദിവസം പമ്പാതീരത്ത് പമ്പാ സദ്യയും ഒരുക്കുന്നു.സാക്ഷാല്‍ ഭഗവാന്‍ സദ്യയില്‍ പങ്കുകൊള്ളാന്‍ എത്തുമെന്നാണ് വിശ്വാസം."&lt;br /&gt;&lt;br /&gt;വിശദീകരണങ്ങള്‍ ഇങ്ങനെ തുടരവേ ആ സംഘം ഇഞ്ചിപ്പാറക്കോട്ടയിലെത്തി..&lt;br /&gt;ദേവനാരായണന്‍റെ ഉപദേശപ്രകാരം, കോട്ടയിലെ ശാസ്താവിനെ തൊഴുത് നാളികേരമുടച്ച് അവര്‍ ശരണം വിളിച്ചു..&lt;br /&gt;&lt;br /&gt;"സ്വാമിയേ...&lt;br /&gt;...ശരണമയ്യപ്പാ&lt;br /&gt;......ശരണമയ്യപ്പാ&lt;br /&gt;.........ശരണമയ്യപ്പാ"&lt;br /&gt;&lt;br /&gt;പ്രാര്‍ത്ഥനക്ക് ശേഷം ഭഗവാനു ഇഷ്ടമായ വെടിവഴിപാടും നടത്തിയട്ട്, അഴുതമേട് കയറിയതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ അവര്‍ അവിടെ വിശ്രമിച്ചു.&lt;br /&gt;"ഈ പറകൊട്ടിപാട്ട്, വേട്ടവിളി പോലത്തെ ചടങ്ങാണോ?"&lt;br /&gt;വെറുതെ ഇരിക്കുന്ന കൂട്ടത്തില്‍ വിഷ്ണുദത്തനാണ്‌ ആ സംശയം ചോദിച്ചത്.പറകൊട്ടിപാട്ട് മാളികപ്പുറത്തമ്മയുമായി ബന്ധപ്പെട്ട ചടങ്ങാണെന്ന് അറിയാം, എന്നാല്‍ എന്താണതെന്ന് അറിയാത്തതാണ്‌ ഇങ്ങനെ ഒരു ചോദ്യത്തിനു കാരണമായത്.&lt;br /&gt;ആ സംശയത്തിനു മറുപടി നല്‍കിയത് വാമദേവന്‍ നമ്പൂതിരിയായിരുന്നു..&lt;br /&gt;അത് ഇപ്രകാരമായിരുന്നു..&lt;br /&gt;&lt;br /&gt;പാലാഴിമഥനത്തെ തുടര്‍ന്ന് വിഷ്ണുഭഗവാനു ശനിദോഷം ബാധിക്കുകയും, ശിവഭഗവാന്‍ വേലനായും പാര്‍വ്വതി ദേവി വേലത്തിയായും വന്ന് പാടി ഭഗവാന്‍റെ ശനിദോഷം അകറ്റുകയും ചെയ്തത്രേ.ആ സംഭവത്തെ അനുസ്മരിക്കുന്ന രീതിയില്‍, മാളികപ്പുറത്തമ്മയുടെ മുന്നില്‍ ഭക്തരുടെ ശനിദോഷം അകറ്റാനാണ്‌ പറകൊട്ടിപാട്ട് നടത്തുന്നത്.മണ്ഡപത്തിനു മുന്നിലായി പതിനഞ്ച് വേലന്‍മാര്‍ നിന്ന് കേശാദിപാദം കഥ പാടിയാണ്‌ ശനിദോഷം അകറ്റുന്നത്.&lt;br /&gt;&lt;br /&gt;തിരുമേനി ഇങ്ങനെ വിശദീകരിച്ച് കഴിഞ്ഞപ്പോഴേക്കും എല്ലാവരുടെയും ക്ഷീണം മാറിയിരുന്നു.അവര്‍ അന്നത്തെ സങ്കേതത്തിലേക്കുള്ള യാത്ര തുടരുന്നതിനു തയ്യാറായി..&lt;br /&gt;അന്ന് രാത്രിക്കുള്ളില്‍ മുക്കുഴി എത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്‌യം..&lt;br /&gt;അതിനാണ്‌ അവര്‍ യാത്ര തുടര്‍ന്നതും..&lt;br /&gt;എന്നാല്‍ ആ യാത്ര ആനക്കാടുകള്‍ക്ക് ഇടയിലൂടെയായിരുന്നു..&lt;br /&gt;കാട്ടാനകള്‍ നിറഞ്ഞ ആനക്കാടുകളിലൂടെ..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-7435371839544329862?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/7435371839544329862'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/7435371839544329862'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/44.html' title='അദ്ധ്യായം 44 - തിരുവാഭരണ ഘോഷയാത്ര'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_2XGgGM3CVaI/SxDtzWZ0O0I/AAAAAAAAAmY/cu4JqsKCLwM/s72-c/A44.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-5329247507732226209</id><published>2009-12-13T06:30:00.002+05:30</published><updated>2009-12-13T06:30:00.222+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 43 - കല്ലിടാം കുന്നില്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_2XGgGM3CVaI/SxDts-gYcHI/AAAAAAAAAmQ/INcXbouPuRk/s1600/A43.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://2.bp.blogspot.com/_2XGgGM3CVaI/SxDts-gYcHI/AAAAAAAAAmQ/INcXbouPuRk/s400/A43.JPG" border="0" alt=""id="BLOGGER_PHOTO_ID_5409084509420810354" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;എല്ലാവരും പരിഭ്രമിച്ച് പോയിരുന്നു.&lt;br /&gt;രവിവര്‍മ്മ പൊതുവേ ഊര്‍ജ്ജസ്വലനാണ്, മാത്രമല്ല നല്ലൊരു കായികതാരവുമാണ്.അങ്ങനെയുള്ള യുവാവ് തലകറങ്ങുന്നു എന്ന് പറഞ്ഞ് ഇരുന്നത് മാത്രമായിരുന്നില്ല ആ പരിഭ്രമത്തിനു കാരണം.ഏത് നിമിഷവും, ഏതു രൂപത്തിലും രവിവര്‍മ്മയെ ബാധിക്കാന്‍ സാധ്യതയുള്ള അപകടത്തിന്‍റെ സൂചനയാണോ ആ തലകറക്കം എന്നുള്ള ചിന്തയാണ്‌ എല്ലാവരെയും ഏറെ പേടിപ്പെടുത്തിയത്.&lt;br /&gt;"ഇപ്പോള്‍ എങ്ങനുണ്ട് സ്വാമി?" ചോദ്യം തിരുമേനിയുടെ വകയായിരുന്നു.&lt;br /&gt;"ആശ്വാസമുണ്ട്" രവിവര്‍മ്മയുടെ മറുപടി.&lt;br /&gt;തിരുവാഭരണഘോഷയാത്രയെ പറ്റിയുള്ള വിവരണം കേട്ട് കൊണ്ടിരിക്കെ, വരാന്‍ പോകുന്ന അപകടത്തെ കുറിച്ച് ഗഹനമായി ചിന്തിച്ചതിന്‍റെ അനന്തര ഫലമായിരുന്നു ആ തലകറക്കം.&lt;br /&gt;എന്ത് തന്നെയായാലും അല്പം നേരം കൂടി വിശ്രമിക്കാന്‍ എല്ലാവരും തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;"അല്ല സ്വാമി, പന്തളം ക്ഷേത്രത്തില്‍ തിരുവാഭരണം ചാര്‍ത്തുമോ?"&lt;br /&gt;ശബരിമലയിലെ തിരുവാഭരണ ചാര്‍ത്ത് കൂടാതെ, പന്തളത്തും ഇതേ ചടങ്ങുണ്ടോ എന്ന് അറിയാനുള്ള വിഷ്ണുദത്തന്‍റെ ആഗ്രഹമായിരുന്നു ഈ ചോദ്യത്തിനു പിന്നില്‍..&lt;br /&gt;ആ വിശ്രമവേളയില്‍ വെറുതെ ഒരു നേരമ്പോക്കിനു ചോദിച്ച ചോദ്യം..&lt;br /&gt;"ചാര്‍ത്തും, വിഷുവിനും, അയ്യന്‍െറ ജന്മനാളായ ഉത്രത്തിനുമാണ്‌ പന്തളത്ത്‌ ഇവ വിഗ്രഹത്തില്‍ ചാര്‍ത്തുക.."&lt;br /&gt;ഒന്ന് നിര്‍ത്തിയട്ട് ദേവനാരായണന്‍ തുടര്‍ന്നു:&lt;br /&gt;"ശബരിമല സന്നിധാനത്തിനും, പന്തളം ക്ഷേത്രത്തിനും പുറമേ ഒരിടത്ത് കൂടി തിരുവാഭരണം ചാര്‍ത്താറുണ്ട്"&lt;br /&gt;"അതെവിടെ?" ബ്രഹ്മദത്തനു അത്ഭുതം.&lt;br /&gt;"അത് റാന്നി പെരുനാട്‌ ക്ഷേത്രത്തിലാണ്.തിരുവാഭരണ ഘോഷയാത്രയുടെ മടക്കവഴിയില്‍ മകരം എട്ടിനാണ്‌ ഇവിടെ ആഭരണം ചാര്‍ത്തിയുള്ള ഉത്സവം"&lt;br /&gt;ദേവനാരായണന്‍ വിശദീകരണം നിര്‍ത്തി.&lt;br /&gt;അപ്പോഴേക്കും രവിവര്‍മ്മയുടെ ക്ഷീണം മാറിയിരുന്നു.ഭഗവാനെ മനസാല്‍ തൊഴുതു കൊണ്ട് അവര്‍ വീണ്ടും അഴുതമേട് കയറാന്‍ തുടങ്ങി..&lt;br /&gt;&lt;br /&gt;ആ യാത്രയില്‍ തിരുവാഭരണഘോഷയാത്രയുടെ രണ്ടാം ദിനത്തെ കുറിച്ച് വിശദീകരിക്കന്‍ തുടങ്ങിയ ദേവനാരായണനോട് വാമദേവന്‍ നമ്പൂതിരി പറഞ്ഞു:&lt;br /&gt;"സ്വാമി ഒരു സംശയമുണ്ട്"&lt;br /&gt;"എന്തേ?"&lt;br /&gt;"തിരുവാഭരണങ്ങള്‍ മൂന്നു പേടകങ്ങളിലായാണ്‌ കൊണ്ടുപോകുന്നതെന്ന് അറിയാം.എന്നാല്‍ വിശദമായി അറിയില്ല..."&lt;br /&gt;ദേവനാരായണനു ആ സംശയം മനസിലായി..&lt;br /&gt;മൂന്നു പേടകങ്ങളെ കുറിച്ചുള്ള വിശദീകരണമാണ്‌ തിരുമേനി ആഗ്രഹിക്കുന്നത്..&lt;br /&gt;ആ വിശദീകരണം നല്‍കുന്നതിനു ആ മാന്ത്രികനു സന്തോഷമേ ഉണ്ടായിരുന്നുള്ളു..&lt;br /&gt;അതിനാല്‍ അദ്ദേഹം ഇങ്ങനെ വിവരിച്ചു..&lt;br /&gt;&lt;br /&gt;തിരുവാഭരണങ്ങള്‍ മൂന്നു പേടകങ്ങളില്‍ നിറച്ചാണ്‌ കൊണ്ടുപോകുന്നത്‌!!&lt;br /&gt;ആദ്യത്തെ തിരുവാഭരണപ്പെട്ടിക്ക് ഗോപുരാകൃതിയാണ്..&lt;br /&gt;തിരുമുഖം, പ്രഭ, പ്രഭാസത്യകമാര്‍, രണ്ടു സ്വര്‍ണവാളുകള്‍, രണ്ടു സ്വര്‍ണ ആനകള്‍, സ്വര്‍ണപ്പുലി, അരമണി, ശരപ്പൊളിമാല, എരിക്കിന്‍പൂമാല, മണികണ്‌ഠമാല, വില്ലുതളമാല, നവരത്‌നനമോതിരം തുടങ്ങിയ ആഭരണങ്ങള്‍ ഈ പെട്ടിയില്‍ നിറയ്‌ക്കുന്നു.&lt;br /&gt;രണ്ടാമത്തെത് സമചതുരാകൃതിയിലുള്ള വെള്ളിപ്പെട്ടിയാണ്.തങ്കക്കുടം, പൂജാപാത്രങ്ങള്‍ തുടങ്ങിയവ ഇതാലാണ്‌ സൂക്ഷിക്കുക.മാളികപ്പുറത്തേക്കുള്ള കൊടികളും നെറ്റിപ്പട്ടവും മറ്റും നിറക്കുന്നത് ദീര്‍ഘചതുരാകൃതിയിലുള്ള കൊടിപ്പെട്ടിയിലാണ്‌.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ വാമദേവന്‍ നമ്പൂതിരിയുടെ സംശയം മാറിയിരിക്കുന്നു.ഇനി അദ്ദേഹത്തിനു തിരുവാഭരണഘോഷയാത്രയുടെ ബാക്കി അറിയേണമെന്നാണ്‌ ആഗ്രഹം.&lt;br /&gt;അത് മനസിലാക്കിയ ദേവനാരായണന്‍ രണ്ടാം ദിവസത്തെ ചടങ്ങുകളെ കുറിച്ച് വിശദീകരിച്ചു..&lt;br /&gt;&lt;br /&gt;രണ്ടാം നാള്‍..&lt;br /&gt;ധനുമാസം ഇരുപത്തി ഒമ്പത്..&lt;br /&gt;അന്ന് പുലര്‍ച്ചെ രണ്ടരമണിയോട് കൂടി തിരുവാഭരണഘോഷയാത്ര ആരംഭിക്കും.ആദ്യം ഇടപ്പാവൂര്‍ ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും, തുടര്‍ന്ന് വഞ്ചിയില്‍ പമ്പയാര്‍ കുറുകെ കടന്ന് ആഴിക്കല്‍ കുന്നുപാറപ്പുറത്തെ സ്വീകരണത്തില്‍ പങ്ക് കൊള്ളുകയും ചെയ്യുന്നു.അവിടുന്നു വടശ്ശേരിക്കരയില്‍ എത്തുന്ന തമ്പുരാന്‍, ചെറുകാവ് ദേവിക്ഷേത്രത്തില്‍ നിന്ന് താലപ്പൊലി സ്വീകരിച്ച്, ഭക്തജനങ്ങള്‍ക്ക് ഭസ്മം നല്‍കി അനുഗ്രഹിക്കുന്നു.&lt;br /&gt;പത്തുമണിക്ക് വീണ്ടും യാത്ര തുടരുന്നു..&lt;br /&gt;മാടമണ്‍ ക്ഷേത്രം വഴി മടത്തും മുഴിക്കടവ് എത്തുകയും, തുടര്‍ന്ന് പമ്പ കുറുകെ കടന്ന് പെരുനാട് ക്ഷേത്രത്തില്‍ എത്തുകയും ചെയ്യുന്നു.&lt;br /&gt;ഇവിടെ ആഹാരം കഴിച്ച് ആ സംഘം വിശ്രമിക്കുന്നു.&lt;br /&gt;&lt;br /&gt;മൂന്ന് മണിക്ക് ശേഷം വീണ്ടും യാത്ര..&lt;br /&gt;ഈ യാത്രയില്‍ ചെട്ടിയാരുടെ പ്രാര്‍ത്ഥനാലയത്തിലെ സ്വീകരണം, പൂജ, നിവേദ്യം തുടങ്ങിയ ചടങ്ങുകള്‍ക്ക് ശേഷം, ചെമ്മണ്ണുകയറ്റം തുടങ്ങുന്ന സ്ഥലത്ത് വച്ച് വേലന്‍ ഉറഞ്ഞ് തുള്ളി ഈ സംഘത്തെ സ്വീകരിക്കും.അതിനു ശേഷം ളാഹാ തോട്ടത്തിലെ ഭക്തജനങ്ങളുടെ സ്വീകരണവും, തുടര്‍ന്ന് ളാഹാ വനം വകുപ്പിന്‍റെ ഓഫീസില്‍ വിശ്രമവും.&lt;br /&gt;അങ്ങനെ രണ്ടാം ദിവസത്തെ യാത്ര അവസാനിക്കും.&lt;br /&gt;&lt;br /&gt;ഇങ്ങനെ തിരുവാഭരണഘോഷയാത്രയെ കുറിച്ച് വിശദീകരിച്ചിരിക്കവേ അവര്‍ കല്ലിടാം കുന്നിലെത്തി.യാത്രാവിവരണം നിര്‍ത്തിയട്ട് ദേവനാരായണന്‍ എല്ലാവരോടുമായി പറഞ്ഞു:&lt;br /&gt;"ഇതാണ്‌ കല്ലിടാം കുന്ന്, മഹിഷിനിഗ്രഹത്തിനു ശേഷം മണികണ്ഠന്‍ വലിച്ചെറിഞ്ഞ മഹിഷിയുടെ ജഡം വന്ന് വീണത് ഇവിടെയാണ്"&lt;br /&gt;അതിനെ തുടര്‍ന്ന് ആ ദേശത്തിനു കല്ലിടാംകുന്നെന്ന് പേരു വരാനുള്ള കാരണവും അദ്ദേഹം വിവരിച്ചു..&lt;br /&gt;മഹിഷിയുടെ ജഡം തുറസ്സായ സ്ഥലത്ത് കിടന്നാല്‍ അത് വളര്‍ന്ന് സൂര്യചന്ദ്രന്‍മാരുടെ ഗതിനിലക്കും എന്ന് മഹാവിഷ്ണുവിന്‍റെ മുന്നറിയിപ്പിനെ മാനിച്ച്, ജഡത്തിനു മുകളില്‍ കല്ലിട്ടാണ്‌ മണികണ്ഠന്‍ മുന്നോട്ട് നീങ്ങിയത്.&lt;br /&gt;"അതിനാലാണോ അയ്യപ്പഭക്തന്‍മാര്‍ ഇവിടെ കല്ലിടുന്നത്? രവിവര്‍മ്മക്ക് അത്ഭുതം.&lt;br /&gt;"അതേ, അതാണ്‌ കാരണം" ദേവനാരായണന്‍ തറപ്പിച്ച് പറഞ്ഞു.&lt;br /&gt;&lt;br /&gt;തുടര്‍ന്ന് ആ സംഘം യാത്ര ആരംഭിച്ചു..&lt;br /&gt;ഇഞ്ചിപ്പാറക്കോട്ട ലക്ഷ്‌യമാക്കിയുള്ള യാത്ര..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-5329247507732226209?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/5329247507732226209'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/5329247507732226209'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/43.html' title='അദ്ധ്യായം 43 - കല്ലിടാം കുന്നില്‍'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_2XGgGM3CVaI/SxDts-gYcHI/AAAAAAAAAmQ/INcXbouPuRk/s72-c/A43.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-9144495907305303092</id><published>2009-12-12T06:30:00.003+05:30</published><updated>2009-12-12T06:30:02.360+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 42 - കാനന യാത്ര</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_2XGgGM3CVaI/SxDtlrMBhxI/AAAAAAAAAmI/Y7KYHAEXJAA/s1600/A42.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://2.bp.blogspot.com/_2XGgGM3CVaI/SxDtlrMBhxI/AAAAAAAAAmI/Y7KYHAEXJAA/s400/A42.JPG" border="0" alt=""id="BLOGGER_PHOTO_ID_5409084383976064786" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;ആയിരത്തി തൊള്ളായിരത്തി എഴുപത്തി മൂന്നില്‍, തിരുവിതാംകൂറിലെ മഹാരാജാവായ ശ്രീ ചിത്തിരതിരുന്നാള്‍, നാന്നൂറ്റി ഇരുപത് പവന്‍ തൂക്കമുള്ള ഒരു തങ്കയങ്കി കാണിക്കയായി ഭഗവാനു സമര്‍പ്പിച്ചു.ഇന്നും മണ്ഡലപൂജക്ക് ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ ഈ തങ്കയങ്കി ചാര്‍ത്താറുണ്ട്.&lt;br /&gt;മണ്ഡലപൂജക്ക് രണ്ട് നാള്‍ മുമ്പാണ്‌ തങ്കയങ്കി ഘോഷയാത്ര ആരംഭിക്കുന്നത്..&lt;br /&gt;അന്നേ ദിവസം തങ്കയങ്കിയും വഹിച്ചു കൊണ്ടുള്ള രഥയാത്ര ആറന്‍മുള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.ഈ തങ്കയങ്കിയാണ്‌ വൃശ്ചികം ഒന്നു തുടങ്ങി നാല്‍പ്പത്തി ഒന്നാം നാളില്‍, അതായത് മണ്ഡലപൂജക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നത്.എല്ലാവര്‍ഷവും മണ്‌ഡലപൂജ കഴിഞ്ഞ്‌, തങ്കയങ്കി ആറന്മുളയിലെത്തിച്ച്‌ ദേവസ്വംവക ഭണ്‌ഡാരത്തില്‍ സൂക്ഷിക്കും.&lt;br /&gt;&lt;br /&gt;കോട്ടപ്പടിയില്‍ നിന്നും തുടര്‍ന്നുള്ള യാത്രയില്‍ തങ്കയങ്കിയെ കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ വാമദേവന്‍ നമ്പൂതിരി എല്ലാവര്‍ക്കുമായി വിശദീകരിച്ച് കൊടുത്തു, എന്നിട്ട് പറഞ്ഞു:&lt;br /&gt;"ഇതേ പോലെ വിശേഷപ്പെട്ടതാണ്‌ എല്ലാവര്‍ഷവും ധനു ഇരുപത്തിയെട്ടിനു പന്തളത്ത് നിന്നും പുറപ്പെടുന്ന തിരുവാഭരണഘോഷയാത്രയും"&lt;br /&gt;"എന്തെല്ലാമാണ്‌ അതിന്‍റെ ചടങ്ങുകള്‍?" വിഷ്ണുദത്തനു അതു കൂടി അറിഞ്ഞാല്‍ കൊള്ളാം.&lt;br /&gt;"ക്ഷമിക്കണം വിശദമായി എനിക്ക് അറിയില്ല"&lt;br /&gt;വാമദേവന്‍ നമ്പൂതിരി തന്‍റെ നിസഹായവസ്ഥ വെളിപ്പെടുത്തി.&lt;br /&gt;എന്നാല്‍ ആ ചടങ്ങുകള്‍ ദേവനാരായണനു അറിയാമായിരുന്നു, എല്ലാവരുടെയും അറിവിനായി അദ്ദേഹമത് വിശദീകരിച്ചു..&lt;br /&gt;&lt;br /&gt;ഒന്നാം നാള്‍..&lt;br /&gt;ധനു ഇരുപത്തിയെട്ട്..&lt;br /&gt;അന്നേ ദിവസം ബ്രാഹ്മമുഹൂര്‍ത്തം..&lt;br /&gt;പന്തളം അയ്യപ്പക്ഷേത്ര സന്നിധിയാണ്‌ സ്ഥലം.തിരുവാഭരണം ഭക്തജനങ്ങള്‍ക്ക് ദര്‍ശിക്കാനിവിടെ സൌകര്യമുണ്ട്.അന്ന് ബ്രഹ്മമുഹൂര്‍ത്തത്തില്‍ പന്തളത്തെ വലിയതമ്പുരാനെ ക്ഷേത്രനടയില്‍ നിന്ന് സ്വീകരിച്ച്, കിഴക്കേ ഇടവഴിയിലൂടെ അകത്തേക്ക് ആനയിക്കുന്നു..&lt;br /&gt;തുടര്‍ന്ന് അദ്ദേഹത്തിന്‍റെ അയ്യപ്പദര്‍ശനം!!&lt;br /&gt;അതിനു ശേഷം ശ്രീകോവിലിന്‍റെ തെക്ക് ഭാഗത്ത് തയ്യാറാകിയ പീഠത്തില്‍ ഇരുന്ന് ഭക്തജനങ്ങള്‍ക്ക് ഭസ്മം നല്‍കി അനുഗ്രഹിക്കുന്നു..&lt;br /&gt;ഇപ്പോള്‍ സമയം പത്തരയായി..&lt;br /&gt;ഇളയതമ്പുരാന്‍ എഴുന്നെള്ളണ്ട സമയമായിരിക്കുന്നു..&lt;br /&gt;രാജപ്രതിനിധിയായ ഇളയതമ്പുരാനും, വലിയ തമ്പുരാന്‍ പാലിച്ച ചടങ്ങുകളോടെ ദര്‍ശനം നടത്തുകയും അതിനു ശേഷം വലിയതമ്പുരാന്‍റെ ഇടതുഭാഗത്തായി നിലയുറപ്പിക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;ദേവനാരായണന്‍ ഇത്രയും വിശദീകരിച്ചപ്പോഴേക്കും അവര്‍ അഴുതാനദിക്കരയിലെത്തി.ഇനി മുന്നില്‍ മലയാണ്..&lt;br /&gt;കിഴക്കാം തൂക്കായി കിടക്കുന്ന അഴുതാമേട്!!&lt;br /&gt;അതിനാല്‍ തന്നെ ഒന്നു വിശ്രമിച്ചട്ട് വേണം യാത്ര ആരംഭിക്കാന്‍.ദേവനാരായണന്‍റെ ഉപദേശപ്രകാരം വിശ്രമിച്ച ശേഷം അഴുതയില്‍ മുങ്ങി കല്ലുമായാണ്‌ അവര്‍ യാത്ര ആരംഭിച്ചത്..&lt;br /&gt;"ഈ കല്ലെന്തിനാ അങ്കിളേ?"&lt;br /&gt;"അത് കല്ലിടാം കുന്നിലിടാനാ മോനെ"&lt;br /&gt;വൈഷ്ണവന്‍റെ ചോദ്യത്തിനു ദേവനാരായണന്‍ മറുപടി പറഞ്ഞു.എന്നാല്‍ കല്ലിടാനുള്ള കാരണത്തെ കുറിച്ച് വൈഷ്ണവന്‍ ചോദിച്ചുമില്ല, ദേവനാരായണന്‍ വിശദീകരിച്ചതുമില്ല.&lt;br /&gt;അവര്‍ യാത്ര തുടര്‍ന്നു..&lt;br /&gt;ആ യാത്രയില്‍ ദേവനാരായണന്‍ വിശദമാക്കി..&lt;br /&gt;തിരുവാഭരണഘോഷയാത്രയിലെ മറ്റ് ചടങ്ങുകള്‍..&lt;br /&gt;&lt;br /&gt;ഒന്നാം ദിവസം പന്ത്രണ്ട് മണിയോടെ ഉച്ചപൂജക്കായി പന്തളം അയ്യപ്പനടയടക്കും.പിന്നീട് നട തുറക്കുമ്പോള്‍ അയ്യപ്പസ്വാമിയേയും, തിരുവാഭരണത്തേയും, അതേപോലെ പീഠത്തില്‍ പ്രത്യേകമായി വച്ച ഉടവാളിനേയും മേല്‍ശാന്തി നീരാജ്ഞനമുഴിയും.തുടര്‍ന്ന് തീര്‍ത്ഥവും പ്രസാദവും നല്‍കിയ ശേഷം അദ്ദേഹം ഉടവാള്‍ വലിയ തമ്പുരാനെ ഏല്‍പ്പിക്കുന്നു.അതിനു ശേഷം വലിയതമ്പുരാന്‍ ഉടവാള്‍ ഇളയതമ്പുരാനു കൈമാറുകയും യാത്രക്ക് അനുമതി നല്‍കുകയും ചെയ്യുന്നു.&lt;br /&gt;"അപ്പോള്‍ വലിയതമ്പുരാന്‍ ശബരിമലക്ക് വരില്ലേ?" ചോദ്യം രവിവര്‍മ്മയുടെതാണ്.&lt;br /&gt;"ഇല്ല, തമ്പുരാന്‍ വരില്ല"&lt;br /&gt;"അതെന്താ?"&lt;br /&gt;"തമ്പുരാനു അയ്യപ്പസ്വാമിയുടെ അച്ഛന്‍റെ സ്ഥാനമാ, തമ്പുരാന്‍ മലകയറിയാല്‍ ഭഗവാനു ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കേണ്ടി വരും"&lt;br /&gt;എല്ലാം മനസിലായ പോലെ രവിവര്‍മ്മ തലയാട്ടി.&lt;br /&gt;ദേവനാരായണന്‍ വിശദീകരണം തുടര്‍ന്ന്..&lt;br /&gt;&lt;br /&gt;ഉച്ചക്ക് ഒരു മണിയോട് കൂടി രാജകുടുംബാംഗങ്ങളാല്‍ എടുക്കപ്പെടുന്ന തിരുവാഭരണം പ്രദക്ഷിണമായി കിഴക്കെ ഇടനാഴികയിലൂടെ ക്ഷത്രകവാടത്തില്‍ എത്തിക്കും.ഇവിടെ നിന്നും തിരുവാഭരണവാഹകര്‍, തിരുവാഭരണവും മറ്റ് പേടകവും ശിരസിലേറ്റി പ്രദക്ഷിണമായി മേടക്കല്ലിറങ്ങി കൈപ്പുഴക്ഷേത്രം വഴി കുളനടക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്നു..&lt;br /&gt;"അപ്പോള്‍ ഇളയതമ്പുരാനോ?" ഇക്കുറി സംശയം തിരുമേനിക്കാണ്.&lt;br /&gt;തിരുവാഭരണയാത്രയോടൊപ്പം ഇളയതമ്പുരാനും കാണുമെന്ന് അദ്ദേഹത്തിനറിയാം, അതാണ്‌ ദേവനാരായണന്‍ ഇളയതമ്പുരാനെ കുറിച്ച് പരാമര്‍ശിക്കാത്തത് കണ്ട് തിരുമേനി എടുത്ത് ചോദിച്ചത്..&lt;br /&gt;അപ്പോള്‍ ഇളയതമ്പുരാനോ??&lt;br /&gt;അത് പറയാം..&lt;br /&gt;&lt;br /&gt;രാജപ്രതിനിധിയായ ഇളയതമ്പുരാനാണ്‌ തിരുവാഭരണം കൈകാര്യം ചെയ്യാന്‍ അവകാശമുള്ള ഏക വ്യക്തി.അതിനാല്‍ തിരുവാഭരണത്തോടൊപ്പം കിഴക്കേനടയിലേക്ക് അദ്ദേഹവും പുറപ്പെടും.തുടര്‍ന്ന് ക്ഷേത്രപ്രദക്ഷണം കഴിഞ്ഞ് മേടക്കല്ല്‌ വഴി നടുവിലെ മാളികമുറ്റത്തു തയ്യാറായി നില്‍ക്കുന്ന പല്ലക്കിനടുത്ത് എത്തുകയും, ഉടവാള്‍ കുറുപ്പിനെ ഏല്‍പ്പിക്കുകയും ചെയ്യുന്നു..&lt;br /&gt;ഇനി വടക്കേമുറി കൊട്ടാരത്തിലേക്കുള്ള യാത്രയാണ്..&lt;br /&gt;ഉടവാളും പരിചയുമായി കുറുപ്പ് മുന്നിലും, പിന്നിലായി പല്ലക്കില്‍ ഇളയതമ്പുരാനും കൊട്ടാരത്തില്‍ എത്തുകയും, വിധിപ്രകാരം കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച ശേഷം പരിവാരങ്ങളോടൊത്ത് കൊട്ടാരവളപ്പിലെ പതിനട്ട് പടിയിറങ്ങി, പരമ്പരാഗതപാതയിലൂടെ കുളനടക്ഷേത്രത്തിന്‍റെ തെക്കേ നടയില്‍ എത്തുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;ഇവിടെ കാത്ത് നില്‍ക്കുന്ന പല്ലക്കില്‍ കയറി അദ്ദേഹം കുളനടക്ഷേത്രത്തില്‍ എത്തി ചേരുന്നു.&lt;br /&gt;ഇനി യാത്ര കുളനടക്ഷേത്രത്തില്‍ നിന്നാണ്..&lt;br /&gt;തിരുവാഭരണപേടകങ്ങളുടെ വാഹകര്‍ മുന്നിലായും, അതിനു പിന്നിലായി ഉടവാളും പരിചയുമായി കുറുപ്പും, തൊട്ട് പുറകിലായി കാല്‍ നടയായി തമ്പുരാനും യാത്ര ആരംഭിക്കുന്നു..&lt;br /&gt;ആ യാത്രയില്‍ ഉടനീളം തിരുവാഭരണത്തിനും ഇളയതമ്പുരാനും പല സ്ഥലങ്ങളിലും ഭക്തജനങ്ങള്‍ സ്വീകരണം നല്‍കുന്നു.ഉള്ളന്നൂര്‍, ആറന്‍മുള, പൊന്നിന്‍തോട്ടം, ചെറുകോല്‍ ക്ഷേത്രങ്ങളില്‍ ദര്‍ശിച്ച്, രാത്രിയോട് കൂടി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തില്‍ ഈ സംഘം എത്തുന്നു.തുടര്‍ന്ന് സ്നാനാദി കര്‍മ്മങ്ങള്‍ക്ക് ശേഷം തമ്പുരാന്‍ ഭക്തജനങ്ങള്‍ക്ക് വിഭൂതി നല്‍കി അനുഗ്രഹിക്കുകയും, പൂജാരിയുടെ ആതിഥ്യം സ്വീകരിച്ച് പരിവാരസമേതനായി ക്ഷേത്രത്തില്‍ തങ്ങുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;ഒന്നാം ദിവസത്തെ യാത്രയെ കുറിച്ചുള്ള വിശദീകരണം നിര്‍ത്തിയ ദേവനാരായണന്‍ കണ്ടത് വിഷ്ണുദത്തന്‍റെ കൈയ്യില്‍ മുറുകെ പിടിക്കുന്ന രവിവര്‍മ്മയെ ആണ്!!&lt;br /&gt;"എന്ത് പറ്റി സ്വാമി?"&lt;br /&gt;"തലകറങ്ങുന്ന പോലെ"&lt;br /&gt;ഇങ്ങനെ പറഞ്ഞ് കൊണ്ട് രവിവര്‍മ്മ നിലത്തേക്കിരുന്നു..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-9144495907305303092?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/9144495907305303092'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/9144495907305303092'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/42.html' title='അദ്ധ്യായം 42 - കാനന യാത്ര'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_2XGgGM3CVaI/SxDtlrMBhxI/AAAAAAAAAmI/Y7KYHAEXJAA/s72-c/A42.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-1274421290954296713</id><published>2009-12-11T06:30:00.002+05:30</published><updated>2009-12-11T06:30:03.491+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 41 - ഇനി വനയാത്ര</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_2XGgGM3CVaI/SxDtdoTxXwI/AAAAAAAAAmA/czhM-zfIyZc/s1600/A41.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 308px; height: 198px;" src="http://2.bp.blogspot.com/_2XGgGM3CVaI/SxDtdoTxXwI/AAAAAAAAAmA/czhM-zfIyZc/s400/A41.JPG" border="0" alt=""id="BLOGGER_PHOTO_ID_5409084245764300546" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;എരുമേലിയിലെ ആ രാത്രി..&lt;br /&gt;രവിവര്‍മ്മ ഉള്‍പ്പെട്ട സംഘം പേട്ട തുള്ളലിനെ സംബന്ധിച്ചുള്ള ചര്‍ച്ചയിലാണ്.&lt;br /&gt;അമ്പലപ്പുഴക്കാരും ആലങ്ങാട്ടുകാരും പേട്ടതുള്ളുന്നതിനെ കുറിച്ച് ദേവനാരായണന്‍ എല്ലാവര്‍ക്കും വിശദീകരിച്ച് കൊണ്ടിരിക്കുന്നു..&lt;br /&gt;"ഉച്ചക്ക് മുമ്പാണ്‌ അമ്പലപ്പുഴക്കാര്‍ പേട്ട തുള്ളുന്നത്, അവരുടെ പേട്ട തുള്ളല്‍ ആരംഭിക്കുമ്പോള്‍ കൊച്ചമ്പലത്തിനു മുകളില്‍ കൃഷ്ണപരുന്ത് വട്ടമിട്ട് പറക്കും.അമ്പലപ്പുഴ കൃഷ്ണസ്വാമി പേട്ടതുള്ളല്‍ തൃക്കണ്‍പാര്‍ത്താലേ സഫലമാകു എന്ന വിശ്വാസത്തിന്‍റെ പൂര്‍ത്തീകരണമാണ്‌ ആ കൃഷ്ണപരുന്ത്"&lt;br /&gt;"അപ്പോ ആലങ്ങാട്ടുകാരോ?"&lt;br /&gt;"ഉച്ചക്ക് ശേഷമാണ്‌ ആലങ്ങാട്ടുകാരുടെ പേട്ടതുള്ളല്‍.ആ സമയത്ത് ആകാശത്ത് നക്ഷത്രോദയം ഉണ്ടാകും"&lt;br /&gt;"ഇതൊക്കെ ശരിക്കുമുള്ളതാണോ?" രവിവര്‍മ്മക്ക് വിശ്വസിക്കാന്‍ പ്രയാസം.&lt;br /&gt;"സംശയിക്കേണ്ടാ ഇതെല്ലാം സത്യമാ"&lt;br /&gt;ദേവനാരായണന്‍ പറഞ്ഞ് നിര്‍ത്തി.&lt;br /&gt;&lt;br /&gt;രാത്രി ആയതോട് കൂടി ഒരോരുത്തരായി ഉറക്കത്തിലേക്ക് വഴുതി വീണു.രവിവര്‍മ്മയും, വൈഷ്ണവനും എല്ലാം നല്ല ഉറക്കത്തില്‍ തന്നെ.ബ്രഹ്മദത്തന്‍ ഉറങ്ങുന്നുണ്ടെങ്കിലും ഇടക്കിടെ ഞെട്ടി ഉണരും.അയാളുടെ ഉപബോധമനസില്‍ രവിവര്‍മ്മയെ കുറിച്ചുള്ള ചിന്തകള്‍ മാത്രം..&lt;br /&gt;ഇടക്കെപ്പോഴോ ഞെട്ടിയുണര്‍ന്ന ബ്രഹ്മദത്തന്‍ ഒരു കാഴ്ച കണ്ടു..&lt;br /&gt;എല്ലാവരും കിടക്കുന്നതിനു അകലെ മാറി രണ്ട്പേര്‍ ഉറങ്ങാതെ ഇരിക്കുന്നു!!&lt;br /&gt;ഈശ്വരാ, അത് ദേവനാരായണനും തിരുമേനിയുമല്ലേ??&lt;br /&gt;എന്താണ്‌ അവര്‍ സംസാരിക്കുന്നത്??&lt;br /&gt;ബ്രഹ്മദത്തന്‍ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.&lt;br /&gt;&lt;br /&gt;"എന്ത് പറ്റി?"&lt;br /&gt;ബ്രഹ്മദത്തന്‍റെ പരിഭ്രാന്തി കലര്‍ന്ന ചോദ്യം കേട്ടപ്പോള്‍ ദേവനാരായണന്‍ ചിരിച്ച് കൊണ്ട് പറഞ്ഞു:&lt;br /&gt;"നാളത്തെ യാത്രയെ കുറിച്ച് ആലോചിക്കുകയായിരുന്നു, നാളെ നമുക്ക് മുക്കുഴിയില്‍ എത്തണം"&lt;br /&gt;ഇങ്ങനെ പറഞ്ഞ ശേഷം പോകേണ്ട വഴിയെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു..&lt;br /&gt;ഇനിയുള്ള യാത്ര കാനനത്തിലൂടെയാണ്!!&lt;br /&gt;എരുമേലിയില്‍ നിന്ന് പമ്പ വരെ ഏകദേശം അമ്പത്തി ഒന്ന് കിലോമീറ്റര്‍ ദൂരമുണ്ട്.ഇവിടെ നിന്നും യാത്ര തുടങ്ങിയാല്‍ പേരൂര്‍ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട പിന്നെ മുക്കുഴി.&lt;br /&gt;"നാളെ നമുക്ക് അവിടെ വിശ്രമിക്കാം"&lt;br /&gt;പിറ്റേദിവസം മുക്കുഴിയില്‍ വിശ്രമിക്കാം എന്ന് കേട്ടപ്പോള്‍ ബ്രഹ്മദത്തന്‍ ചോദിച്ചു:&lt;br /&gt;"അപ്പോള്‍ നാളെ പമ്പയിലെത്തില്ലേ?"&lt;br /&gt;"ഇല്ല സ്വാമി, നാളെ എത്തില്ല.മറ്റേന്നാള്‍ കരിയിലാം തോടും, കരിമലയും, വലിയാനവട്ടവും, ചെറിയാനവട്ടവും കടന്ന് നമ്മള്‍ പമ്പയിലെത്തും"&lt;br /&gt;ദേവനാരായണന്‍ വിശദമാക്കി കൊടുത്തു.&lt;br /&gt;വഴിയെ കുറിച്ച് ഏകദേശ ധാരണയായപ്പോള്‍ ബ്രഹ്മദത്തന്‍ ചോദിച്ചു:&lt;br /&gt;"ഈ വനത്തിലൂടെയുള്ള യാത്ര അപകടമല്ലേ?"&lt;br /&gt;"സാധാരണ മലക്ക് പോകുന്ന സ്വാമിമാരെ സംബന്ധിച്ച് ഈ കാനന പാതയില്‍ അപകടം വരില്ല.എന്നാല്‍ രവിവര്‍മ്മക്ക് ഈ യാത്ര അപകടം നിറഞ്ഞത് തന്നെയാണ്"&lt;br /&gt;&lt;br /&gt;ദേവനാരായണന്‍റെ ഈ മറുപടി ബ്രഹ്മദത്തനെ കൂടുതല്‍ വിഷമിപ്പിച്ചതേയുള്ളു.രവിവര്‍മ്മക്ക് ഒരു അപകടം കൂടി ഉണ്ടാവുമെന്ന് അറിയാമെങ്കിലും, കഴിഞ്ഞ് പോയ അപകടങ്ങള്‍ പോലെ മൂന്നാമത്തതും രവിവര്‍മ്മയെ ബാധിക്കില്ല എന്ന് അയാള്‍ വിശ്വസിക്കാന്‍ ശ്രമിക്കുന്നു.അപ്പോഴാണ്‌ ദേവനാരായണന്‍ ഈ യാത്ര അപകടം നിറഞ്ഞതാണെന്നു പറയുന്നത്, അതിനാല്‍ അയാള്‍ ചോദിച്ചു:&lt;br /&gt;"സ്വാമി ശരിക്കും അപകടം ഉണ്ടാകുമോ?"&lt;br /&gt;ബ്രഹ്മദത്തന്‍റെ ചോദ്യത്തിന്‍റെ അര്‍ത്ഥം ദേവനാരായണനു പിടികിട്ടി.രവിവര്‍മ്മയെ ബാധിക്കാതെ മൂന്നാമത്തെ അപകടം ഒഴിഞ്ഞു പോകുമോന്നാണ്‌ ചോദ്യം.എന്നാല്‍ അതിനെ കുറിച്ച് തീര്‍ച്ചയില്ലാത്ത ആ മാന്ത്രികന്‍, അപകടം ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്ന മുഖഭാവത്തിലാണ്‌ ആ ചോദ്യത്തിനു മറുപടി നല്‍കിയത്:&lt;br /&gt;"ഇവിടെ നിന്ന് പുറപ്പെട്ടാല്‍ പേരൂര്‍തോട്.അവിടെ നിന്ന്‌ ഇരുമ്പൂന്നിക്കരയിലേയ്‌ക്ക്‌ മൂന്നു കിലോമീറ്ററുണ്ട്‌.ഇരുമ്പൂന്നിക്കരയില്‍ നിന്ന്‌ കാനനം ആരംഭിക്കുന്നു, പിന്നെ പമ്പയിലെത്തുന്ന വരെ അപകടമാണ്‌ സ്വാമി"&lt;br /&gt;ദേവനാരായണന്‍റെ ഈ മറുപടിയില്‍ മനംനൊന്ത ബ്രഹ്മദത്തന്‍ പതിയെ തിരികെ നടന്നു.ബ്രഹ്മദത്തന്‍ കേള്‍ക്കില്ല എന്ന് ഉറപ്പായപ്പോള്‍ വാമദേവന്‍ നമ്പൂതിരി ചോദിച്ചു:&lt;br /&gt;"രവിവര്‍മ്മ പമ്പയില്‍ എത്തുമോ?"&lt;br /&gt;ആ ചോദ്യത്തിനു മഹാമാന്ത്രികനായ ദേവനാരായണനു മറുപടി ഉണ്ടായിരുന്നില്ല, അല്പ സമയം കഴിഞ്ഞപ്പോള്‍ പതിഞ്ഞ സ്വരത്തില്‍ അയാള്‍ പറഞ്ഞു:&lt;br /&gt;"എനിക്ക് പ്രതീക്ഷയില്ല!!"&lt;br /&gt;ആ രാത്രി അങ്ങനെ കഴിഞ്ഞു.&lt;br /&gt;&lt;br /&gt;പിറ്റേന്ന് പ്രഭാതമായി..&lt;br /&gt;ദേവനാരായണനും സംഘവും അന്നത്തെ യാത്രക്ക് തയ്യാറായി..&lt;br /&gt;ഇരുമുടിക്കെട്ടുമേന്തി യാത്ര തുടങ്ങും നേരം ശരണം വിളികള്‍ അവിടെയെങ്ങും മുഴങ്ങി..&lt;br /&gt;&lt;br /&gt;"അരവണപ്രിയനേ....&lt;br /&gt;........ശരണമയ്യപ്പാ!!&lt;br /&gt;പമ്പാവാസനേ....&lt;br /&gt;........ശരണമയ്യപ്പാ!!&lt;br /&gt;പന്തളരാജനേ....&lt;br /&gt;........ശരണമയ്യപ്പാ!!&lt;br /&gt;വീരമണികണ്ഠനേ...&lt;br /&gt;........ശരണമയ്യപ്പാ!!&lt;br /&gt;വില്ലാളി വീരനേ....&lt;br /&gt;........ശരണമയ്യപ്പാ!!&lt;br /&gt;ഓങ്കാര പൊരുളേ....&lt;br /&gt;........ശരണമയ്യപ്പാ!!"&lt;br /&gt;&lt;br /&gt;എരുമേലിയില്‍ നിന്നും ആ സംഘം യാത്ര ആരംഭിച്ചു..&lt;br /&gt;&lt;br /&gt;"ശബരിമലയിലെ അയ്യപ്പന്‍റെ ഉറക്ക് പാട്ട് ഏതാണെന്ന് അറിയാമോ?" വാമദേവന്‍ നമ്പൂതിരിയുടെ ചോദ്യം രവിവര്‍മ്മയോടായിരുന്നു.&lt;br /&gt;"അറിയാം, ഹരിവരാസനം"&lt;br /&gt;ഇങ്ങനെ മറുപടി നല്‍കിയ ശേഷം രവിവര്‍മ്മ തിരിച്ച് തിരുമേനിയോട് ചോദിച്ചു:&lt;br /&gt;"ഹരിവരാസനം എഴുതിയത് ആരാണെന്ന് അറിയാമോ?"&lt;br /&gt;തിരുമേനിക്ക് മറുപടിയില്ല!!&lt;br /&gt;വെറുതെ ചോദിച്ച ഒരു ചോദ്യം തിരിച്ചടിക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചില്ല!!&lt;br /&gt;ശബ്ദം താഴ്ത്തി അദ്ദേഹം ചോദിച്ചു:&lt;br /&gt;"സ്വാമിക്ക് അറിയാമോ ആരാണെന്ന്?"&lt;br /&gt;"കമ്പക്കുടി കുളത്തു അയ്യര്‍ രചിച്ചതാണെന്നാണ്‌ എന്‍റെ അറിവ്"&lt;br /&gt;ഇങ്ങനെ മറുപടി നല്‍കിയ ശേഷം അത് ശരിയാണോ എന്ന അര്‍ത്ഥത്തില്‍ രവിവര്‍മ്മ ദേവനാരായണനെ നോക്കി, അത് കണ്ടതും അദ്ദേഹം പറഞ്ഞു:&lt;br /&gt;"ശരിയാണ്, കമ്പക്കുടി കുളത്തു അയ്യര്‍ എന്നൊരു ഗുരുസ്വാമിയാണ്‌ ഹരിവരാസനം രചിച്ചത്.രാത്രിയില്‍ അയ്യപ്പന്‍മാര്‍ ഈ പാട്ട് ഒത്ത് പാടിയാണ്‌ ശബരിമല നട അടക്കുന്നത്"&lt;br /&gt;&lt;br /&gt;ഹരിവരാസനത്തില്‍ നിന്നും ആ സംഘത്തിന്‍റെ ചര്‍ച്ച ശബരിമലയിലെ ദിവസപൂജകളിലേക്കും, തുടര്‍ന്ന് ഉത്സവപരിപാടികളിലേക്കും വഴിമാറി.എല്ലാവരുടെയും അറിവിനായി ഉത്സവം സംബന്ധിച്ചുള്ള പ്രധാന സംഭവങ്ങള്‍ ദേവനാരായണന്‍ വിവരിച്ചു കൊടുത്തു..&lt;br /&gt;&lt;br /&gt;ഉത്സവത്തിനു മുമ്പായി പ്രാസാദ ശുദ്ധി, വാസ്തുബലി, വാസ്തു പുണ്യാഹം, മുളയിടല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ശുദ്ധി ക്രിയകള്‍ നടത്തും.അതേപോലെ ചതുശുദ്ധി, ധാര, പഞ്ചകം, പഞ്ചഗവ്യം, ഇരുപത്തിയഞ്ച് കലശം എന്നിവ ഉള്‍പ്പെടുന്ന ബിംബശുദ്ധിക്രിയകളും നടത്തും. മാത്രമല്ല കൊടിയേറ്റം‍‍‍‍‍, ശ്രീഭൂതബലി‍‍‍‍‍, ഉത്സവബലി, പള്ളിവേട്ട, വിളക്കെഴുന്നള്ളിപ്പ്, ആറാട്ട് ‍‍‍‍‍എന്നീ പരിപാടികളും ഉത്സവത്തോട് അനുബന്ധിച്ച് ഉള്ളവയാണ്.&lt;br /&gt;&lt;br /&gt;ഇങ്ങനെ വിശദീകരണം തുടരവേ ആ സംഘം പേരൂര്‍ തോട് പിന്നിട്ട് ഇരുമ്പൂന്നിക്കരയിലെത്തി.&lt;br /&gt;&lt;br /&gt;ഇനി കോട്ടപ്പടിയാണ്..&lt;br /&gt;നാടിനെയും കാടിനെയും വേര്‍തിരിക്കുന്ന കോട്ടപ്പടി!!&lt;br /&gt;അവിടെ കര്‍പ്പൂരം കത്തിച്ച് ആ സംഘം ഉറക്കെ ശരണം വിളിച്ചു:&lt;br /&gt;&lt;br /&gt;"കോട്ടപ്പടിയേ....&lt;br /&gt;....ശരണമെന്‍റയ്യപ്പാ&lt;br /&gt;......ശരണമെന്‍റയ്യപ്പാ&lt;br /&gt;........ശരണമെന്‍റയ്യപ്പാ"&lt;br /&gt;&lt;br /&gt;അവര്‍ കാനനയാത്ര ആരംഭിക്കുകയാണ്‌...&lt;br /&gt;ഏത് ദിശയില്‍ നിന്നും, എങ്ങനെ വേണമെങ്കിലും അപകടം വരാന്‍ സാധ്യതയുള്ള യാത്ര..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-1274421290954296713?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/1274421290954296713'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/1274421290954296713'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/41.html' title='അദ്ധ്യായം 41 - ഇനി വനയാത്ര'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_2XGgGM3CVaI/SxDtdoTxXwI/AAAAAAAAAmA/czhM-zfIyZc/s72-c/A41.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-9032397790886166298</id><published>2009-12-10T06:30:00.003+05:30</published><updated>2009-12-10T06:30:01.005+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 40 - സംഘം എരുമേലിയില്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_2XGgGM3CVaI/SxDtWNc6aQI/AAAAAAAAAl4/dxrz-7jXJy8/s1600/A40.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 308px; height: 198px;" src="http://1.bp.blogspot.com/_2XGgGM3CVaI/SxDtWNc6aQI/AAAAAAAAAl4/dxrz-7jXJy8/s400/A40.JPG" border="0" alt=""id="BLOGGER_PHOTO_ID_5409084118295800066" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;ദേവനാരായണനെ അത്ഭുതപ്പെടുത്തിയ ആണ്‍കുട്ടിയുടെ സമീപത്തേക്ക് ഒരാള്‍ വന്നു..&lt;br /&gt;ഒരു വേടന്‍റെ രൂപമുള്ളവന്‍..&lt;br /&gt;അത് രുദ്രനായിരുന്നു!!&lt;br /&gt;കാട്ടില്‍ നിന്നും തേന്‍ ശേഖരിക്കുന്നതാണത്രേ രുദ്രന്‍റെ ജോലി.അതിനായി പോകുമ്പോള്‍ തന്‍റെ മകനേയും അദ്ദേഹം കൂടെ കൊണ്ട് പോകാറുണ്ട്.നല്ലൊരു വില്ലാളിയായ ആ പുത്രനാണ്‌ വേടനെ പല അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്നത്!!&lt;br /&gt;ഇന്ന് അവന്‍ രവിവര്‍മ്മയുടെയും രക്ഷകനായി!!&lt;br /&gt;&lt;br /&gt;അച്ഛനോടൊത്ത് തേനെടുക്കാന്‍ കാട്ടിലേക്ക് പോകാന്‍ വന്നതായിരുന്നു ആ പയ്യന്‍.എരുമേലി വരെ അവന്‍ വേഗത്തില്‍ പോകും, കാരണം ശരണം വിളികളുമായി നീങ്ങുന്ന സ്വാമിമാരെ അവനു ഇഷ്ടമാണ്.അന്നും അങ്ങനെ വന്നപ്പോഴാണ്‌ അവന്‍ ആ കാഴ്ച കണ്ടത്..&lt;br /&gt;സ്വാമിമാരുടെ ഒരു സംഘത്തിനു നേരെ പാഞ്ഞടുക്കുന്ന ഒരു എരുമ!!&lt;br /&gt;അപ്പോള്‍ അവന്‍ മറ്റൊന്നും ചിന്തിച്ചില്ല..&lt;br /&gt;വില്ല്‌ കുലച്ചതും, അമ്പെയ്തതും നിമിഷ നേരത്തിനുള്ളിലായിരുന്നു!!&lt;br /&gt;അമ്പ് കൊണ്ട് എരുമ വീഴുന്നത് കണ്ടിട്ടും അവന്‍റെ കലിയടങ്ങിയില്ലായിരുന്നു.രുദ്രന്‍ സമീപത്തെത്തി അവനെ ആശ്വസിപ്പിച്ചു.അവന്‍റെ അടുത്തേക്ക് ചെന്ന ദേവനാരായണനും സംഘവും വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷിച്ചു.&lt;br /&gt;രവിവര്‍മ്മക്ക് എങ്ങനെ നന്ദി പറയേണമെന്ന് അറിയില്ല!!&lt;br /&gt;തൊഴുകൈയ്യോടെ നിന്ന അവരെ നോക്കി ചിരിച്ച് കൊണ്ട് ആ അച്ഛനും മകനും യാത്രയായി.അവര്‍ പോകുന്നതിനു മുമ്പ് വാമദേവന്‍ നമ്പൂതിരി ചോദിച്ചു:&lt;br /&gt;"എന്താ കുഞ്ഞേ നിന്‍റെ പേര്?"&lt;br /&gt;"കാനനവാസന്‍"&lt;br /&gt;ചിരിച്ച് കൊണ്ട് മറുപടി നല്‍കി ആ പയ്യന്‍ യാത്രയായി.&lt;br /&gt;അച്ഛന്‍റെ പേര്‌ രുദ്രന്‍, മകന്‍  കാനനവാസന്‍..&lt;br /&gt;സാക്ഷാല്‍ മഹാദേവന്‍റെയും അയ്യപ്പന്‍റെയും പേരുകള്‍!!&lt;br /&gt;തിരുമേനി അമ്പരപ്പോടെ തിരിഞ്ഞ് നോക്കി, ആ നോട്ടത്തിന്‍റെ അര്‍ത്ഥം ദേവനാരായണനു മനസിലായി.&lt;br /&gt;&lt;br /&gt;"പണ്ട് അയ്യപ്പഭഗവാന്‍ ഇവിടെ വച്ച് എരുമയെ കൊന്നതിനാലാണ്‌ ഇവിടം എരുമയെക്കൊല്ലി അഥവാ എരുമേലി എന്ന് അറിയപ്പെട്ടത്.ഇപ്പോള്‍ ചരിത്രം ആവര്‍ത്തിച്ചു എന്ന് തന്നെ പറയാം"&lt;br /&gt;ദേവനാരായണന്‍റെ ഈ വിശദീകരണം എല്ലാവരും അത്ഭുതത്തോടെയാണ്‌ കേട്ടത്.&lt;br /&gt;"അപ്പോള്‍ ആ പയ്യന്‍?" ബ്രഹ്മദത്തനു ഏതാണ്ടെല്ലാം മനസിലായതു പോലെ.&lt;br /&gt;"അത് കാനനവാസന്‍, വേടനായ രുദ്രന്‍റെ മകന്‍.നമുക്ക് അങ്ങനെ കരുതാം.അല്ലെങ്കില്‍ സാക്ഷാല്‍ അയ്യപ്പഭഗവാന്‍ ആ രൂപത്തില്‍ രവിവര്‍മ്മയെ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ വന്നതുമാകാം"&lt;br /&gt;ഇങ്ങനെ മറുപടി നല്‍കിയട്ട് ആ മഹാമാന്ത്രികന്‍ ചോദിച്ചു:&lt;br /&gt;"ഭഗവാനു വേണ്ടി നമുക്ക് എരുമേലി പേട്ട തുള്ളിയാലോ?"&lt;br /&gt;രവിവര്‍മ്മക്ക് എന്തിനും സമ്മതമായിരുന്നു, എങ്കിലും അറിയാനുള്ള ആഗ്രഹത്തിനു അവന്‍ ആരാഞ്ഞു:&lt;br /&gt;"എന്തെല്ലാമാണ്‌ അതിന്‍റെ ചടങ്ങുകള്‍?"&lt;br /&gt;ദേവനാരായണന്‍ അത് വിശദമാക്കി കൊടുത്തു..&lt;br /&gt;&lt;br /&gt;മഹിഷിവധത്തിന്‍റെ കഥയറിഞ്ഞ് ജനങ്ങള്‍ നടത്തിയ ആനന്ദ നൃത്തത്തിന്‍റെ പുനരാവിഷ്ക്കാരമാണത്രേ പേട്ട തുള്ളല്‍.ഇത് നടത്തുന്നതിനായി തീര്‍ത്ഥാടകര്‍ എരുമേലി അങ്ങാടിയില്‍ നിന്നും ശരവും, ധാന്യവും, പച്ചക്കറികളും വാങ്ങി വരും.ഒരോ സംഘത്തിന്‍റെയും ഈ സാധനങ്ങള്‍ ഒരു കമ്പിളിപ്പുതപ്പില്‍ കെട്ടിയ ശേഷം നീണ്ട വടിയില്‍ തൂക്കിയിട്ട്, ആ വടിയുടെ രണ്ടറ്റവും രണ്ട് പേര്‍ ചുമന്ന് കൊണ്ട് സംഘത്തോടൊപ്പം നീങ്ങുന്നു.&lt;br /&gt;കറുപ്പോ നീലയോ വസ്ത്രം ധരിച്ച്, മുഖത്ത് ചായം പൂശി, 'അയ്യപ്പത്തിന്തകത്തോം സ്വാമിത്തിന്തകത്തോം' എന്ന് ആര്‍പ്പ് വിളിച്ച് സംഘാംഗങ്ങള്‍ ആനന്ദനൃത്തം ചവിട്ടുന്നു.&lt;br /&gt;കൊച്ചമ്പലത്തിലെത്തി പ്രാര്‍ത്ഥനക്ക ശേഷമാണത്രേ പേട്ട തുള്ളല്‍ തുടങ്ങുന്നത്!!&lt;br /&gt;പച്ചിലക്കൊമ്പും പിടിച്ച് ആര്‍പ്പ് വിളികളോടെ അവര്‍ നൃത്തം വെച്ച് വാവരുപള്ളിയില്‍ പ്രവേശിച്ച് പ്രദിക്ഷിണം വയ്ക്കുന്നു.എന്നിട്ട് അവിടെ കാണിക്കയിട്ട് മുസ്ലിം പുരോഹിതനില്‍ നിന്ന് ഭസ്മം പ്രസാദമായി വാങ്ങി ഒരു കിലോമീറ്റര്‍ അകലെയുള്ള വലിയമ്പലം ലക്ഷ്യമാക്കി നീങ്ങുന്നു.&lt;br /&gt;"എന്നിട്ട്?" രവിവര്‍മ്മക്ക് ചടങ്ങുകളെ കുറിച്ച് കൂടുതലറിയാനുള്ള ആകാംക്ഷ.&lt;br /&gt;ദേവനാരായണന്‍ തുടര്‍ന്നു..&lt;br /&gt;&lt;br /&gt;വലിയമ്പലത്തില്‍ എത്തുന്ന സംഘം, കൈയ്യിലുള്ള മരച്ചില്ലുകള്‍ അമ്പലത്തിന്‍റെ മേല്‍ക്കുരയിലേക്ക് എറിയുകയും, അമ്പലത്തിനെ പ്രദക്ഷിണം വച്ച്, കര്‍പ്പൂരം കത്തിച്ച് പേട്ട തുള്ളല്‍ അവസാനിപ്പിക്കുകയും ചെയ്യുന്നു.&lt;br /&gt;"പേട്ട തുള്ളലിനു ആരാണ്‌ ഒരുക്കുന്നത്?"&lt;br /&gt;പാരമ്പര്യപ്രകാരം രണ്ടാം പ്രാവശ്യം തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് ഒരുക്കാം, ഇവരെ 'രണ്ടാം കന്നി' എന്ന് വിളിക്കുന്നു.&lt;br /&gt;"അപ്പോള്‍ മൂന്നാം തവണ പോകുന്നവരോ?"&lt;br /&gt;"അവരെ മുതല്‍പ്പേര്‍ എന്നും, നാലാം പ്രാവശ്യം പോകുന്നവരെ ഭരിപ്പൂ എന്നും, അഞ്ചാം പ്രാവശ്യം പോകുന്നവരെ പഴമ എന്ന സ്ഥാനപേരിലും അറിയപ്പെടുന്നു"&lt;br /&gt;"കന്നി അയ്യപ്പനു പേട്ട തുള്ളലില്‍ എന്താ പ്രത്യേകത?"&lt;br /&gt;"കന്നി അയ്യപ്പന്‍മാര്‍ നിര്‍ബന്ധമായും പേട്ട തുള്ളണമെന്നാണ്‌ പറയുന്നതു.മാത്രമല്ല പേട്ടതുള്ളല്‍ സമയത്ത് കന്നി അയ്യപ്പന്‍ ഒരു അമ്പ് ധരിക്കുന്ന ചടങ്ങുമുണ്ട്"&lt;br /&gt;വിശദീകരണം നിര്‍ത്തിയട്ട് ദേവനാരായണന്‍ ചോദിച്ചു:&lt;br /&gt;"നമുക്ക് പേട്ട തുള്ളിയാലോ?"&lt;br /&gt;എല്ലാവര്‍ക്കും അതിനു സമ്മതമായിരുന്നു.&lt;br /&gt;അന്നേ ദിവസം പേട്ട തുള്ളി അവര്‍ എരുമേലിയില്‍ കഴിഞ്ഞ് കൂടി.&lt;br /&gt;രവിവര്‍മ്മയുടെ മനസ്സ് ഇപ്പോള്‍ ശാന്തമാണ്...&lt;br /&gt;ഒന്നും രണ്ടും അപകടങ്ങള്‍ ഒഴിഞ്ഞ് പോയ പോലെ മൂന്നാമത്തെ അപകടവും ഒഴിഞ്ഞ് പോകുമെന്ന് അയാള്‍ വിശ്വസിച്ച് തുടങ്ങി!!&lt;br /&gt;എന്നാല്‍ പിന്നീടുണ്ടായ അനുഭവങ്ങള്‍ ആ വിശ്വാസത്തെ തെറ്റിക്കുന്നതായിരുന്നു..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-9032397790886166298?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/9032397790886166298'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/9032397790886166298'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/40.html' title='അദ്ധ്യായം 40 - സംഘം എരുമേലിയില്‍'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_2XGgGM3CVaI/SxDtWNc6aQI/AAAAAAAAAl4/dxrz-7jXJy8/s72-c/A40.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-3609127785048294001</id><published>2009-12-09T06:30:00.004+05:30</published><updated>2009-12-09T06:30:00.204+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 39 - രണ്ടാമത്തെ അപകടം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_2XGgGM3CVaI/SxDtOGxlaXI/AAAAAAAAAlw/DvdJZuuiPYc/s1600/A39.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 308px; height: 198px;" src="http://4.bp.blogspot.com/_2XGgGM3CVaI/SxDtOGxlaXI/AAAAAAAAAlw/DvdJZuuiPYc/s400/A39.JPG" border="0" alt=""id="BLOGGER_PHOTO_ID_5409083979064502642" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;പുത്തന്‍ വീട്..&lt;br /&gt;ഈ പേരിനു ഒരു ചരിത്രമുണ്ട്!!&lt;br /&gt;പുലിപ്പാലു തേടി അയ്യപ്പന്‍ വനത്തിലെത്തിയത് മഹിഷിയുടെ പ്രഭാവ കാലത്തായിരുന്നു.അവള്‍ വരബലത്താല്‍ അഹങ്കരിച്ച് ഭൂമിയും, ദേവലോകവും ഒരേപോലെ വിറപ്പിച്ചിരുന്ന കാലഘട്ടം!!&lt;br /&gt;ഈ സമയത്താണ്‌ ഭഗവാന്‍ എരുമേലിക്ക് സമീപം എത്തിചേര്‍ന്നത്.അവിടെയുള്ള സമീപവാസികളെല്ലാം എരുമയെ ഭയന്നാണ്‌ കഴിഞ്ഞിരുന്നത്.&lt;br /&gt;അന്ന് മണികണ്ഠന്‍ അവിടെയൊരു വീട്ടില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചു.അതിനായി അനുവാദം ചോദിച്ച് അദ്ദേഹം ഒരു വീട്ടിലെത്തി.അവിടെ ഒരു മുത്തശ്ശി മാത്രമാണ്‌ ഉണ്ടായിരുന്നത്.മുത്തശ്ശിയില്‍ നിന്ന് മഹിഷിയുടെ ആക്രമണ കഥ അറിഞ്ഞപ്പോള്‍ ഭഗവാന്‍ മഹിഷിയെ നേരിടാന്‍ തയ്യാറാണെന്ന് അറിയിച്ചു.എന്നാല്‍ ഭഗവാന്‍റെ അവതാരോദ്ദേശം അറിയാത്ത മുത്തശ്ശി ബാലനെ നിരുത്സാഹപ്പെടുത്താനായി പറഞ്ഞു:&lt;br /&gt;"മോന്‍ കരുതുന്ന പോലെയല്ല, മഹിഷി ഭയങ്കരിയാണ്.മാത്രമല്ല ഇന്നിവിടെ അന്തിയുറങ്ങാനും സൌകര്യമില്ല, കാരണം ഇതൊരു പഴയവീടാണ്"&lt;br /&gt;ഭഗവാന്‍ അതുകേട്ട് ചിരിച്ചു, എന്നിട്ട് പറഞ്ഞു:&lt;br /&gt;"ഇത് പഴയവീടല്ല മുത്തശ്ശി, പുത്തന്‍വീടാണ്"&lt;br /&gt;അന്നേ ദിവസം വീടിന്‍റെ ഉമ്മറത്ത് ഭഗവാന്‍ കിടന്നുറങ്ങി.&lt;br /&gt;&lt;br /&gt;കഥ പറയുന്നത് ഒന്ന് നിര്‍ത്തിയട്ട് വാമദേവന്‍ നമ്പൂതിരി എല്ലാവരോടുമായി പറഞ്ഞു:&lt;br /&gt;"ഇന്നും ആ വീട് പുത്തന്‍ വീടെന്നാണ്‌ അറിയപ്പെടുന്നത്.ഭഗവാന്‍ നല്‍കിയ പള്ളിവാളും മറ്റും അവിടെ പൂജിക്കുന്നുണ്ടത്രേ"&lt;br /&gt;"അയ്യോ കഥയുടെ ബാക്കി പറ" വൈഷ്ണവന്‍റെ ക്ഷമ നശിച്ച് തുടങ്ങി.&lt;br /&gt;ആ പത്ത് വയസ്സുകാരന്‍റെ ആഗ്രഹത്തെ മാനിച്ച് തിരുമേനി ബാക്കി കഥ പറഞ്ഞു..&lt;br /&gt;&lt;br /&gt;ദേവലോകത്ത് മഹിഷിയുടെ പരാക്രമങ്ങള്‍ തുടരുകയായിരുന്നു..&lt;br /&gt;ഇതിനെ കുറിച്ച് അറിഞ്ഞ ഭഗവാന്‍ ശിവഭൂതഗണങ്ങളുടെ സഹായത്തോടെ ദേവലോകത്ത് എത്തി.അവിടെ വച്ച് അദ്ദേഹം മഹിഷിയെ നേരിട്ടു.യുദ്ധത്തിനിടയില്‍ അദ്ദേഹം മഹിഷിയെ ഭൂമിയിലേക്ക് തള്ളിയിടുകയും, അവള്‍ അഴുതാനദിക്കരയില്‍ വന്ന് വീഴുകയും ചെയ്തു.&lt;br /&gt;ഇവിടെ വച്ച് നടന്ന അതിഭയങ്കരമായ യുദ്ധത്തിനൊടുവില്‍ ഭഗവാന്‍ മഹിഷിയെ നിഗ്രഹിച്ചു!!!&lt;br /&gt;എന്നിട്ട് പുലിപ്പാലു തേടി യാത്ര തുടങ്ങി..&lt;br /&gt;ആ യാത്രയില്‍ മഹാദേവന്‍ അദ്ദേഹത്തിനു മുന്നില്‍ പ്രത്യക്ഷനാകുകയും, ജന്മോദ്ദേശം സഫലമായതിനാല്‍ പന്തളം രാജ്യത്തേക്ക് മടങ്ങി രാജാവിനെ ആശ്വസിപ്പിക്കാന്‍ ഉപദേശിക്കുകയും ചെയ്തു.&lt;br /&gt;അങ്ങനെ മണികണ്ഠന്‍ പന്തളത്തേക്ക് മടങ്ങി.&lt;br /&gt;"അപ്പോ പുലിപ്പാലോ?" വൈഷ്ണവനു ആ കഥ കൂടി അറിയണം.&lt;br /&gt;തിരുമേനി കഥ തുടര്‍ന്നു..&lt;br /&gt;&lt;br /&gt;പുലിപ്പാലിനെ കുറിച്ച് ആലോചിച്ച മണികണ്ഠനോടെ, ദേവേന്ദ്രന്‍റെ സഹായം അതിനായി ലഭിക്കുമെന്ന് മഹാദേവന്‍ ഉപദേശിച്ചിരുന്നു.അതിനാലാണ്‌ തിരികെ പന്തളത്തേക്ക് പോകുവാന്‍ അദ്ദേഹം തയ്യാറായത് തന്നെ.തിരിച്ചുള്ള യാത്രാ മദ്ധ്യേ ദേവേന്ദ്രനെ കണ്ട്മുട്ടുകയും, ദേവേന്ദ്രന്‍ പുലിയായും, ദേവസ്ത്രീകള്‍ പെണ്‍പുലികളായും അദ്ദേഹത്തോടൊപ്പം പന്തളത്തേക്ക് പോകുവാന്‍ തയ്യാറാകുകയും ചെയ്തു..&lt;br /&gt;അങ്ങനെ പുലിപ്പുറത്ത് കയറി മണികണ്ഠന്‍ പന്തളത്തെത്തി!!&lt;br /&gt;സ്വീകരിക്കാന്‍ വന്ന രാജാവിനോട് ആവശ്യമുള്ള പുലിപ്പാലു കറന്നെടുത്തോളാന്‍ അയ്യപ്പന്‍ സമ്മതം കൊടുത്തു.എന്നാല്‍ ഭഗവാന്‍റെ മഹത്വം മനസിലാക്കിയ രാജാവ് തൊഴുകൈകളോട് ഇങ്ങനെ പറഞ്ഞു:&lt;br /&gt;"അങ്ങ് വനത്തിലേക്ക് യാത്രയായ അന്നു തന്നെ രാജ്ഞിയുടെ അസുഖം ഭേദമായി, ദയവായി പുലികളെ മടക്കി അയച്ചാലും"&lt;br /&gt;തന്നോട് മാപ്പ് അപേക്ഷിച്ച രാജാവിനോട് മണികണ്ഠന്‍ പറഞ്ഞു:&lt;br /&gt;"ഇവിടെ ശിക്ഷയുടെയോ മാപ്പിന്‍റെയോ കാര്യമുദിക്കുന്നില്ല.ദേവകാര്യാര്‍ത്ഥമായ എന്‍റെ അവതാരം സഫലമായി, ഇനി ഞാന്‍ ദേവലോകത്തേക്ക് മടങ്ങുകയാണ്"&lt;br /&gt;അന്ന് മണികണ്ഠനു പന്ത്രണ്ട് വയസ്സ് തികയുന്ന ദിവസമായിരുന്നു!!&lt;br /&gt;&lt;br /&gt;സത്യം മനസിലാക്കിയ രാജാവ് മണികണ്ഠന്‍റെ പേരില്‍ ഒരു ക്ഷേത്രം പണിയേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.അതിന്‍റെ പ്രകാരം അയ്യപ്പന്‍ ഒരു അമ്പെയ്ത് സ്ഥാനം നിശ്ചയിക്കുകയും, അവിടെ ദേവഋഷിയായ വിശ്വകര്‍മ്മാവിന്‍റെ സഹായത്താല്‍ ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തു.&lt;br /&gt;ഇനി പ്രതിഷ്ഠ നടത്തണം..&lt;br /&gt;അത് എങ്ങനെ വേണമെന്ന് എല്ലാവരും ചിന്തിച്ച് നില്‍ക്കേ, സാക്ഷാല്‍ പരശുരാമന്‍ അവിടെ വരുകയും, ധര്‍മ്മശാസ്താവിന്‍റെ പ്രതിഷ്ഠ നടത്തുകയും ചെയ്തു!!&lt;br /&gt;"അപ്പോള്‍ അയ്യപ്പനോ?" രവിവര്‍മ്മക്ക് അത് കൂടി അറിയണം.&lt;br /&gt;പ്രതിഷ്ഠ നടത്തിയ ശുഭമുഹൂര്‍ത്തത്തില്‍ ഭഗവാന്‍ അയ്യപ്പന്‍ ധര്‍മ്മശാസ്താ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചത്രേ!!&lt;br /&gt;അതിനാലാണ്‌ ശബരിമലയില്‍ നിത്യബ്രഹ്മചാരിയായ അയ്യപ്പനെ ആരാധിക്കുന്നത്.&lt;br /&gt;തിരുമേനി കഥ പറഞ്ഞ് അവസാനിപ്പിച്ചു.&lt;br /&gt;&lt;br /&gt;പിന്നീടുള്ള യാത്രയില്‍ രവിവര്‍മ്മയുടെ ചിന്ത ആ കഥയെ കുറിച്ചായിരുന്നു.അയ്യപ്പന്‍റെ ചരിത്രകഥയേക്കാള്‍ തിളക്കമേറിയ ഐതിഹ്യകഥയെ കുറിച്ച്..&lt;br /&gt;അപ്പോള്‍ അയ്യപ്പന്‍ ഭഗവാനായിരുന്നോ??&lt;br /&gt;ഈ കഥയില്‍ മാളികപ്പുറത്തമ്മ ആരാണ്??&lt;br /&gt;ഈ കഥയുമായി ബന്ധപ്പെട്ട് ആചാരങ്ങള്‍ എങ്ങനെ വന്നു??&lt;br /&gt;അവന്‍റെ മനസില്‍ ഒരായിരം ചോദ്യങ്ങള്‍!!&lt;br /&gt;&lt;br /&gt;"രവിമാമാ...മാറിക്കോ!!!"&lt;br /&gt;വൈഷ്ണവന്‍റെ അലര്‍ച്ചയാണ്‌ രവിവര്‍മ്മയെ ഓര്‍മ്മയില്‍ നിന്ന് തിരികെ എത്തിച്ചത്.ഞെട്ടിത്തിരിഞ്ഞ് പുറകിലേക്ക് നോക്കിയ അവന്‍ ആ കാഴ്ച കണ്ട് ഭയന്ന് പോയി..&lt;br /&gt;ഒരു ഇടഞ്ഞ എരുമ തന്നെ ലക്ഷ്‌യമാക്കി പാഞ്ഞ് വരുന്നു!!&lt;br /&gt;ഒരു നിമിഷം..&lt;br /&gt;എരുമയുടെ ലക്ഷ്‌യത്തെ കുറിച്ച് പൂര്‍ണ്ണ ബോധ്യമുള്ള ദേവനാരായണന്‍ പഞ്ചാക്ഷരി മന്ത്രം ഉറക്കെ ജപിച്ച് കൊണ്ട് രവിവര്‍മ്മയുടെ മുന്നിലേക്ക് കയറി നിന്നു..&lt;br /&gt;പാഞ്ഞ് വന്ന എരുമ ദേവനാരായണന്‍റെ അടുത്തെത്തിയപ്പോള്‍ ഒന്ന് നിന്നു..&lt;br /&gt;പിന്നെ ഒരു വശത്തേക്ക് മറിഞ്ഞ് വീണു!!&lt;br /&gt;മുന്നില്‍ വന്ന അപകടം ഒഴിഞ്ഞ് മാറിയെന്ന് ചിന്തിച്ച് എല്ലാവരും ആശ്വസിച്ചു.എന്നാല്‍ മറ്റൊരു രൂപം കണ്ട് ദേവനാരായണന്‍ പകച്ച് നിന്നു പോയി..&lt;br /&gt;അത് ജ്വലിക്കുന്ന മുഖത്തോട് നില്‍ക്കുന്ന ഒരു ആണ്‍കുട്ടിയുടെ രൂപമായിരുന്നു!!&lt;br /&gt;അപകടത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ ദേവനാരായണന്‍റെ മനസില്‍ തെളിഞ്ഞ് വന്ന അതേ രൂപം..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-3609127785048294001?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/3609127785048294001'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/3609127785048294001'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/39.html' title='അദ്ധ്യായം 39 - രണ്ടാമത്തെ അപകടം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_2XGgGM3CVaI/SxDtOGxlaXI/AAAAAAAAAlw/DvdJZuuiPYc/s72-c/A39.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-3644070382345136311</id><published>2009-12-08T06:30:00.002+05:30</published><updated>2009-12-08T06:30:02.475+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 38 - മണികണ്ഠന്‍റെ കഥ</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_2XGgGM3CVaI/SxDtGsuEeHI/AAAAAAAAAlo/agspBdZsw2Q/s1600/A38.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 308px; height: 198px;" src="http://1.bp.blogspot.com/_2XGgGM3CVaI/SxDtGsuEeHI/AAAAAAAAAlo/agspBdZsw2Q/s400/A38.JPG" border="0" alt=""id="BLOGGER_PHOTO_ID_5409083851811354738" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;വിഷ്ണുദത്തനും ദേവനാരായണനും തമ്മില്‍ നടന്ന സംഭാക്ഷണം ആരും അറിയുന്നുണ്ടായിരുന്നില്ല.എല്ലാവരും വാമദേവന്‍ നമ്പൂതിരിയുടെ കഥയില്‍ മുഴുകിയിരിക്കുകയായിരുന്നു...&lt;br /&gt;പന്തളത്തെത്തിയ മണികണ്ഠന്‍റെ കഥയില്‍..&lt;br /&gt;&lt;br /&gt;പന്തളം കൊട്ടാരം..&lt;br /&gt;ശരിക്കും രാജകുമാരനെ പോലെയായിരുന്നു രാജാവ് മണികണ്ഠനെ വളര്‍ത്തിയത്.കുട്ടികളില്ലാത്ത തങ്ങള്‍ക്ക് ദൈവം തന്ന നിധിയാണെന്നാണ്‌ കരുതി രാജ്ഞിയും, ഒരു അമ്മയുടെ കരുതലോടെ ഭഗവാനെ ശുശ്രൂഷിച്ചു.കാലം കടന്ന് പോയി.അങ്ങനെയിരിക്കെ റാണിക്ക് ഒരു കുട്ടി പിറന്നു.മണികണ്ഠനും ആ രാജകുമാരനും സന്തോഷത്തോടെ ആ കൊട്ടാരത്തില്‍ കഴിഞ്ഞ് വന്നു..&lt;br /&gt;മണികണ്ഠന്‍റെ ഗുരുകുല വിദ്യാഭ്യാസം..&lt;br /&gt;മറ്റ് കുട്ടികള്‍ക്കില്ലാത്ത ഒരു അസാധാരണ പാടവം മണികണ്ഠനു ഉണ്ടായിരുന്നു, ആ കുമാരന്‍ വളരെ വേഗത്തില്‍ വിദ്യകള്‍ അഭ്യസിച്ചു.കാലം മണികണ്ഠനെ ഒരു ധീരയോദ്ധാവാക്കി മാറ്റി.&lt;br /&gt;&lt;br /&gt;മൂത്ത പുത്രനായ മണികണ്ഠനെ യുവരാജാവായി വാഴിക്കാന്‍ രാജാവ് തീരുമാനിച്ചു.എന്നാല്‍ ദുഷ്ടനായ മന്ത്രിക്ക് ഈ തീരുമാനം ഇഷ്ടമായില്ല..&lt;br /&gt;അയാള്‍ മണികണ്ഠനെ വകവരുത്താന്‍ തീരുമാനിച്ചു!!&lt;br /&gt;"അയ്യോ എന്നിട്ട്?"&lt;br /&gt;ആ ചോദ്യം ചോദിച്ചത് വൈഷ്ണവനായിരുന്നു.രവിവര്‍മ്മക്ക് മുന്നിലായി യാത്ര ചെയ്യുന്ന ബ്രഹ്മദത്തന്‍റെ കൈ പിടിച്ച് നടക്കുവാണെങ്കിലും അവന്‍റെ ശ്രദ്ധ മുഴുവന്‍ കഥയിലാണ്.രാജകുമാരനെ കളഞ്ഞ് കിട്ടിയതും, രാജാവാക്കാന്‍ പോകുന്നതുമെല്ലാം ഭാവനയില്‍ കണ്ട് കൊണ്ടിരുന്ന അവനു മന്ത്രിയുടെ രംഗപ്രവേശം സ്വല്പം ഭയമുണ്ടാക്കാതെയിരുന്നില്ല.&lt;br /&gt;മണികണ്ഠനു എന്ത് സംഭവിച്ചു എന്ന് അവനു അറിയണം.&lt;br /&gt;അവന്‍ ആകാംക്ഷയോടെ തിരുമേനിയുടെ മുഖത്തേക്ക് നോക്കി..&lt;br /&gt;അദ്ദേഹം കഥ തുടര്‍ന്നു..&lt;br /&gt;&lt;br /&gt;മന്ത്രി പല ദുര്‍മന്ത്രവാദങ്ങളും നടത്തി നോക്കി!!&lt;br /&gt;ഭഗവാനു ഇത് വല്ലതും ഏല്‍ക്കുമോ??&lt;br /&gt;ഇല്ല!!&lt;br /&gt;ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊല്ലാനായി അടുത്ത ശ്രമം...&lt;br /&gt;എവിടെ??&lt;br /&gt;അതും പരാജയപ്പെട്ടു!!&lt;br /&gt;ഒടുവില്‍ ആ മന്ത്രിയുടെ തലയില്‍ ഒരു ദുഷ്ടബുദ്ധി ഉദിച്ചു.അത് തന്നെ പ്രാവര്‍ത്തികമാക്കാന്‍ അയാള്‍ തീരുമാനിച്ചു.ആ ദുഷ്ടന്‍ നേരെ രാജ്ഞിയുടെ അടുത്ത് ചെന്നു, എന്നിട്ട് പറഞ്ഞു:&lt;br /&gt;"രാജാവ് മണികണ്ഠനെ യുവരാജാവാക്കാന്‍ പോകുന്നു"&lt;br /&gt;"നല്ലതല്ലേ?" രാജ്ഞിയുടെ മറുചോദ്യം.&lt;br /&gt;"മണികണ്ഠന്‍ യുവരാജാവായാല്‍ തമ്പുരാട്ടിയുടെ മകനു രാജ്യാധികാരം നഷ്ടമാകും"&lt;br /&gt;ആ മറുപടി ഒരു ചതിപ്രയോഗത്തിനുള്ള കാരണമായി..&lt;br /&gt;മന്ത്രിയും രാജ്ഞിയും ചേര്‍ന്ന് നടത്തിയ ഒരു കപടനാടകത്തിനുള്ള കാരണം..&lt;br /&gt;&lt;br /&gt;അധികാരമോഹം..&lt;br /&gt;ഏതൊരു മനുഷ്യനിലും മറ്റുള്ളവരെ ചതിക്കാനുള്ള വിഷവിത്ത് വിതക്കാന്‍ ഇതിനു കഴിയും.അന്ന് പന്തളത്തും അത് തന്നെയാണ്‌ സംഭവിച്ചത്.കുട്ടികളില്ലാത്തപ്പോള്‍ ദൈവം തന്ന വരത്തെ, മൂത്ത പുത്രനായി കണ്ട് വളര്‍ത്തിയ മണികണ്ഠനെ, മന്ത്രിയുടെ വാക്കില്‍ മയങ്ങി ചതിക്കാന്‍ രാജ്ഞി തീരുമാനിച്ചു..&lt;br /&gt;എന്തിനു വേണ്ടി??&lt;br /&gt;സ്വന്തം വയറ്റില്‍ വളര്‍ന്ന പുത്രനു രാജ്യം ലഭിക്കാന്‍ വേണ്ടി!!&lt;br /&gt;അതിനായി രാജ്ഞി തലവേദന നടിച്ച് കിടന്നു..&lt;br /&gt;സഹിക്കാന്‍ വയ്യത്ത തലവേദന പോലും!!&lt;br /&gt;കൊട്ടാരം വൈദ്യന്‍ രംഗത്തെത്തി...&lt;br /&gt;രാജ്ഞിയെ പരിശോധിച്ചട്ട് അദ്ദേഹം പറഞ്ഞു:&lt;br /&gt;"ഈ രോഗം ചികിത്സിച്ച് ഭേദമാക്കണമെങ്കില്‍, പുലിപ്പാല്‍ ലഭിക്കണം"&lt;br /&gt;പുലിപ്പാലോ??&lt;br /&gt;എല്ലാവരും ഭയന്നു പോയി!!&lt;br /&gt;&lt;br /&gt;രാജ്ഞിയുടെ ചതി മനസിലാക്കാതിരുന്ന രാജാവ് പുലിപ്പാലിനായി സൈന്യത്തെ കാട്ടിലേക്ക് അയച്ചു.ഒരു രക്ഷയുമില്ല, പുലിപ്പാല്‍ കിട്ടാതെ അവര്‍ മടങ്ങി വന്നു.ഒടുവില്‍ പുലിപ്പാലു കൊണ്ട് വരുന്നവര്‍ക്ക് പാതി രാജ്യം വരെ രാജാവ് വാഗ്ദാനം ചെയ്തു..&lt;br /&gt;എന്നിട്ടും ആരും തയ്യാറായില്ല!!&lt;br /&gt;ഒടുവില്‍ സാക്ഷാല്‍ മണികണ്ഠന്‍ ആ ദൌത്യം ഏറ്റെടുക്കാന്‍ തയ്യാറായി..&lt;br /&gt;കാട്ടില്‍ പോയി പുലിപ്പാലുമായി വരാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം സൂചിപ്പിച്ചെങ്കിലും, യുവരാജാവ് ആകേണ്ട കുമാരനെ കാട്ടിലേക്ക് അയക്കാന്‍ രാജാവ് തയ്യാറായില്ല.എന്നാല്‍ മാതാവിനെ രക്ഷിക്കേണ്ടത് തന്‍റെ ചുമതലയാണെന്ന് ബോധിപ്പിച്ച ശേഷം രാജാവില്‍ നിന്ന് അനുവാദം വാങ്ങി മണികണ്ഠന്‍ കാട്ടിലേക്ക് യാത്രയായി..&lt;br /&gt;&lt;br /&gt;എല്ലാവരും കഥയില്‍ ലയിച്ച് നടക്കുകയാണ്...&lt;br /&gt;ആ സംഘം എരുമേലി ആവാറായിരിക്കുന്നു!!&lt;br /&gt;പുലിപ്പാലിനായി മണികണ്ഠന്‍ വനത്തിലേക്ക് യാത്രയായതും, അവിടെ വച്ച് നടന്ന യുദ്ധങ്ങളും, ഒടുവില്‍ പുലിപ്പാലുമായി വരാനുള്ള കാരണവും വാമദേവന്‍ നമ്പൂതിരി സരസമായി വിശദീകരിച്ചു..&lt;br /&gt;രവിവര്‍മ്മയുടെ മനസ്സ് ഇപ്പോള്‍ ആ സങ്കല്‍പ്പത്തിലാണ്..&lt;br /&gt;പുലിപ്പാല്‌ തേടി കാട്ടിലേക്ക് പോയ അയ്യപ്പനെ കുറിച്ചുള്ള സങ്കല്‍പ്പത്തില്‍..&lt;br /&gt;മണികണ്ഠന്‍ എന്ന വിളിപ്പേരോട് കൂടിയ അയ്യപ്പഭഗവാന്‍റെ കഥയില്‍ ലയിച്ചിരുന്ന വൈഷ്ണവന്‍ വളരെ സന്തോഷത്തിലാണ്, വളരെ നാള്‍ കൂടിയിട്ട് ഒരു യുദ്ധത്തിന്‍റെ കഥ കേട്ട സന്തോഷത്തില്‍.&lt;br /&gt;അച്ഛന്‍റെ കൈയ്യില്‍ പിടിച്ചാണെങ്കിലും ഇരുവശങ്ങളിലേക്കും നോക്കിയാണ്‌ അവന്‍റെ യാത്ര.അങ്ങനെ നടന്ന് പോകുന്ന കൂട്ടത്തില്‍ വെറുതെ തിരിഞ്ഞ് രവിവര്‍മ്മയെ നോക്കിയ അവന്‍ ആ കാഴ്ച കണ്ട് ഞെട്ടിപ്പൊയി!!&lt;br /&gt;തൊണ്ട പൊട്ടുന്ന ഒച്ചയില്‍ അവന്‍ അലറിപറഞ്ഞു:&lt;br /&gt;"രവിമാമാ...മാറിക്കോ!!!"&lt;br /&gt;ആ അലര്‍ച്ച കേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയ എല്ലാവരും ആ കാഴ്ച കണ്ട് നടുങ്ങി പോയി!!&lt;br /&gt;സാക്ഷാല്‍ ദേവനാരായണന്‍ പോലും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്നു..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-3644070382345136311?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/3644070382345136311'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/3644070382345136311'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/38.html' title='അദ്ധ്യായം 38 - മണികണ്ഠന്‍റെ കഥ'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_2XGgGM3CVaI/SxDtGsuEeHI/AAAAAAAAAlo/agspBdZsw2Q/s72-c/A38.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-4342609289387966694</id><published>2009-12-07T06:30:00.003+05:30</published><updated>2009-12-07T06:30:01.365+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 37 - ഐതിഹ്യത്തിലെ കഥ</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_2XGgGM3CVaI/Sw_MQ-JBgJI/AAAAAAAAAiI/goRu4HwHXn0/s1600/37.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://2.bp.blogspot.com/_2XGgGM3CVaI/Sw_MQ-JBgJI/AAAAAAAAAiI/goRu4HwHXn0/s400/37.JPG" border="0" alt=""id="BLOGGER_PHOTO_ID_5408766269426073746" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;"സ്വാമിയപ്പാ...അയ്യപ്പാ&lt;br /&gt;ശരണമപ്പാ.....അയ്യപ്പാ&lt;br /&gt;പമ്പാവാസാ....അയ്യപ്പാ&lt;br /&gt;പന്തളവാസാ...അയ്യപ്പാ"&lt;br /&gt;&lt;br /&gt;ശരണം വിളികളുമായി ആ സംഘം എരുമേലിക്ക് അടുത്ത് എത്താറായിരിക്കുന്നു..&lt;br /&gt;വിഷ്ണുദത്തന്‍റെ ചിന്ത മുഴുവന്‍ രവിവര്‍മ്മയെ ബാധിക്കാന്‍ പോകുന്ന അപകടത്തെ കുറിച്ചായിരുന്നു, ദേവനാരായണന്‍റെ അഭിപ്രായ പ്രകാരം അപകടത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ കാണുന്ന ആണ്‍കുട്ടിയുടെ രൂപത്തിനെ കുറിച്ച്...&lt;br /&gt;ആരായിരിക്കും ആ ആണ്‍കുട്ടി??&lt;br /&gt;സുന്ദരമഹിഷവുമായി അവനു എന്താണ്‌ ബന്ധം??&lt;br /&gt;വിഷ്ണുദത്തന്‍റെ ചിന്തകള്‍ കാട് കയറി തുടങ്ങി!!&lt;br /&gt;ഈ സമയത്ത് വിഷ്ണുദത്തന്‍റെയും കൂട്ടരുടെയും പിന്നില്‍ നിന്നും മറ്റൊരു സംഘത്തിന്‍റെ ശരണം വിളി ഉയര്‍ന്നു..&lt;br /&gt;&lt;br /&gt;"സ്വാമിപാദം അയ്യപ്പപാദം&lt;br /&gt;അയ്യപ്പപാദം സ്വാമിപാദം"&lt;br /&gt;&lt;br /&gt;ആ ശരണം വിളിയുടെ അര്‍ത്ഥം മനസിലാക്കിയ ദേവനാരായണന്‍ അവര്‍ക്കായി ഒഴിഞ്ഞ് കൊടുക്കാന്‍ സംഘാംഗളോട് പറഞ്ഞു.&lt;br /&gt;പിന്നില്‍ നിന്നും 'സ്വാമിപാദം' പറഞ്ഞ സംഘം രവിവര്‍മ്മയെയും കൂട്ടരെയും കടന്ന് മുന്നേറി.&lt;br /&gt;അടുത്ത നിമിഷം അവര്‍ ഭഗവാനെ ശരണം വിളിച്ച് തുടങ്ങി..&lt;br /&gt;ഇപ്പോള്‍ അവരുടെ ശരണം വിളിക്ക് മറ്റൊരു ശബ്ദമായിരുന്നു...&lt;br /&gt;മറ്റൊരു താളമായിരുന്നു.&lt;br /&gt;&lt;br /&gt;"വില്ലാളി വീരനെ.....ശരണമയ്യപ്പാ&lt;br /&gt;വീര മണികണ്ഠനേ.....ശരണമയ്യപ്പാ&lt;br /&gt;കര്‍പ്പൂരപ്രിയനെ.....ശരണമയ്യപ്പാ&lt;br /&gt;വന്‍പുലി വാഹനനേ.....ശരണമയ്യപ്പാ"&lt;br /&gt;&lt;br /&gt;ആ ശരണം വിളി കേട്ടതും വൈഷ്ണവന്‍ ബ്രഹ്മദത്തനോട് ചോദിച്ചു:&lt;br /&gt;"വന്‍പുലി വാഹനനോ?"&lt;br /&gt;അയ്യപ്പന്‍റെ വാഹനം കുതിരയാണെന്ന ദേവനാരായണന്‍റെ വാക്കുകള്‍ അവന്‌ ഇപ്പോഴും ഓര്‍മ്മയുണ്ട്.അതിനാലാണ്‌ അവന്‍ ചോദിച്ചത്..&lt;br /&gt;വന്‍പുലി വാഹനനോ??&lt;br /&gt;ആ പത്ത് വയസ്സുകാരന്‍റെ ചോദ്യത്തിനു മറുപടി പറഞ്ഞത് വാമദേവന്‍ നമ്പൂതിരിയായിരുന്നു.വൈഷ്ണവന്‍ മാത്രമല്ല, രവിവര്‍മ്മയും കൂടി മനസിലാക്കണം എന്ന ഉദ്ദേശവും തിരുമേനിക്ക് ഉണ്ടായിരുന്നു.&lt;br /&gt;അതിനാല്‍ അദ്ദേഹം ആ കഥ വിശദീകരിച്ച് പറഞ്ഞു...&lt;br /&gt;പുലിപ്പുറത്ത് ഏറി വന്ന അയ്യപ്പന്‍റെ കഥ..&lt;br /&gt;&lt;br /&gt;ഈ കഥ നടക്കുന്നത് പന്തളത്താണ്...&lt;br /&gt;പാണ്ഡ്യരാജവംശത്തിലെ ധീരനും, നീതിമാനുമായ രാജശേഖര രാജാവിന്‍റെ കാലഘട്ടം..&lt;br /&gt;എല്ലാ സൌഭാഗ്യങ്ങളും നിറഞ്ഞ രാജാവിന്‍റെ ജീവിതത്തില്‍ ഒരേ ഒരു ദുഃഖം മാത്രമേ ഉണ്ടായിരുന്നുള്ളു, അത് പുത്രഭാഗ്യം ഇല്ലാത്തതിലുള്ള ദുഃഖമായിരുന്നു.ശിവഭക്തനായ രാജാവ്, ശിവപ്രീതിക്കായി വളരെയധികം പൂജകള്‍ നടത്തി ദിവസങ്ങള്‍ തള്ളി നീക്കി.അതേ പോലെ ദുഃഖിതയായ രാജ്ഞി, വിഷ്ണുഭഗവാനോട് ഒരു പുത്രനെ തരണേന്ന് പ്രാര്‍ത്ഥിക്കുന്നുമുണ്ടായിരുന്നു..&lt;br /&gt;ഇതേ സമയത്ത് തന്നെയാണ്‌ വരബലത്താല്‍ അഹങ്കാരിയായ മഹിഷി ആക്രമണം അഴിച്ച് വിട്ടതും, ശിവഭഗവാനു വിഷ്ണുമായയില്‍ ധര്‍മ്മശാസ്താവ് ജനിക്കുന്നതും.അങ്ങനെ ഹരിഹരസുതനായ ധര്‍മ്മശാസ്താവിനെ പന്തളം രാജാവിനു നല്‍കാന്‍ ശിവഭഗവാന്‍ തീരുമാനിച്ചു..&lt;br /&gt;&lt;br /&gt;ശരണം വിളികളുമായി നടന്ന സംഘം മുഴുവന്‍ ഇപ്പോള്‍ വാമദേവന്‍ നമ്പൂതിരിയുടെ വാക്കുകള്‍ ശ്രദ്ധിക്കുകയാണ്.മഹിഷീമര്‍ദ്ദനത്തിനെ കുറിച്ചുള്ള കഥയുടെ ഏകദേശ രൂപം മാത്രമേ അവര്‍ക്ക് അറിയുകയുള്ളു.അതിനാല്‍ തന്നെ എല്ലാവരും ആ കഥയില്‍ മുഴുകി..&lt;br /&gt;&lt;br /&gt;ഇത് പമ്പാതീരം..&lt;br /&gt;നായാട്ടിനായി പുറപ്പെട്ട പന്തളം രാജാവ് ഇവിടെ എത്തിയപ്പോള്‍ ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു.ആ ശബ്ദം കേട്ട ഭാഗത്ത് ചെന്നു നോക്കിയ അദ്ദേഹം അത്ഭുതപ്പെട്ടു പോയി..&lt;br /&gt;ചുറ്റുപാടും പ്രഭ വിതറി ഒരു ബാലന്‍ കിടക്കുന്നു!!&lt;br /&gt;ആരാണിത്??&lt;br /&gt;ആരാണീ ബാലനെ ഇവിടെ ഉപേക്ഷിച്ചത്??&lt;br /&gt;രാജാവിനു അത്ഭുതമായി.&lt;br /&gt;മുമ്പില്‍ കിടക്കുന്നത് ഹരിഹരസുതനായ ശാസ്താവിന്‍റെ അവതാരമായ അയ്യപ്പനാണെന്ന് അദ്ദേഹത്തിനു മനസിലായില്ല.കഴുത്തില്‍ ഒരു മണി കെട്ടി, തേജസ്സോട് കിടക്കുന്ന ബാലന്‍, ഈശ്വര അവതാരമാണെന്ന് അദ്ദേഹം ചിന്തിച്ചില്ലെന്നാതാണ്‌ സത്യം!!&lt;br /&gt;"എന്നിട്ട് രാജാവ് എന്ത് ചെയ്തു?" വൈഷ്ണവന്‍റെ ചോദ്യം.&lt;br /&gt;അവന്‍ ഈ കഥ ആദ്യമായി കേള്‍ക്കുകയാണ്, അവന്‍ പഠിക്കുന്ന സ്ക്കൂളില്‍ ആരും അവനോട് ഇങ്ങനെ ഒരു കഥ പറഞ്ഞിട്ടില്ല.അതിനാല്‍ തന്നെ കഥയുടെ ബാക്കി അറിയാന്‍ അവനു ആകാംക്ഷ ഏറെയാണ്.&lt;br /&gt;&lt;br /&gt;"രാജശ്രേഷ്ഠാ, ഈ ബാലനെ കൊട്ടാരത്തിലേക്ക് കൊണ്ട് പോകുക.കഴുത്തില്‍ മണി കെട്ടിതൂക്കിയ ഇവനെ മണികണ്ഠന്‍ എന്ന് വിളിക്കുക.താങ്കളുടെ സകല ഐശ്വരത്തിനു ഈ ബാലന്‍ നിദാനമാകും.ഇവനു പന്ത്രണ്ട് വയസ്സാകുമ്പോള്‍ ഇവന്‍ ആരെന്നുള്ള സത്യം താങ്കള്‍ക്ക് മനസിലാകും"&lt;br /&gt;ഇത് ഒരു സന്യാസിയുടെ വാക്കുകള്‍ ആയിരുന്നു..&lt;br /&gt;അമ്പരന്ന് നിന്ന രാജാവിനോട് കുട്ടിയെ കൊട്ടാരത്തിലേക്ക് കൊണ്ട് പോകാന്‍ ഉപദേശിച്ച ശേഷം ആ സന്യാസി അപ്രത്യക്ഷനായി.&lt;br /&gt;രാജാവ് സന്തോഷം കൊണ്ട് മതിമറന്നു!!&lt;br /&gt;കുട്ടികളില്ലാത്ത തനിക്ക് ഒരു പുത്രനെ ലഭിച്ചിരിക്കുന്നു!!&lt;br /&gt;മഹാദേവാ, നന്ദി..നന്ദി..&lt;br /&gt;ആ ബാലനുമായി കൊട്ടാരത്തിലെത്തിയ അദ്ദേഹം, രാജ്ഞിയോട് സത്യം ബോധിപ്പിച്ചു.രാജ്ഞിക്കും സന്തോഷമായി, വിഷ്ണുഭഗവാനു നന്ദി പറഞ്ഞ് കൊണ്ട് രാജ്ഞി ആ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തു.&lt;br /&gt;&lt;br /&gt;"അത് ആണ്‍കുട്ടിയല്ല"&lt;br /&gt;ദേവനാരായണന്‍റെ ആത്മഗതം അല്പം ഉറക്കെയായി പോയി!!&lt;br /&gt;കഥയില്‍ ശ്രദ്ധിച്ചിരുന്ന ആരും അത് കേട്ടില്ലെങ്കിലും, വിഷ്ണുദത്തന്‍റെ കാതില്‍ ആ വാചകമെത്തി.അവന്‍ ചോദിച്ചു:&lt;br /&gt;"ആര്‌ ആണ്‍കുട്ടിയല്ലന്ന്?"&lt;br /&gt;"ആ അപകടം, അത് ആണ്‍കുട്ടിയല്ല" ദേവനാരായണന്‍റെ മറുപടി.&lt;br /&gt;ഇപ്പോള്‍ വിഷ്ണുദത്തനു കാര്യം ബോധ്യമായി, രവിവര്‍മ്മയെ ബാധിക്കാന്‍ പോകുന്ന അപകടത്തെ കുറിച്ചാണ്‌ പ്രതിപാദിക്കുന്നത്, അവനു സംശയമായി:&lt;br /&gt;"ആണ്‍കുട്ടിയല്ലെങ്കില്‍ പിന്നെയെന്ത്?"&lt;br /&gt;"അതൊരു നാല്‍കാലിയാണ്, വളരെ അപകടകാരിയായ നാല്‍ക്കാലി"&lt;br /&gt;ദേവനാരായണന്‍റെ ഈ മറുപടി വിഷ്ണുദത്തനില്‍ സംശയം വളര്‍ത്തിയതേയുള്ളു:&lt;br /&gt;"അപ്പോള്‍ അപകടത്തെ കുറിച്ച് ചിന്തിച്ചപ്പോള്‍ താങ്കള്‍ കണ്ടെന്ന് പറയുന്ന ആണ്‍കുട്ടിയുടെ മുഖം?"&lt;br /&gt;"അറിയില്ല, ഒന്ന് ഉറപ്പാണ്, സുന്ദരമഹിഷത്തില്‍ നിന്നും ഉത്ഭവിച്ച ശാപമായി ഒരിക്കലും സുന്ദരനായ ആണ്‍കുട്ടി വരില്ല.ആ രൂപം ഒരു ഭ്രമമാകാം, ശരിക്കും അങ്ങനെ ഒരു ആണ്‍കുട്ടി കാണില്ല"&lt;br /&gt;ഇത് ദേവനാരായണനു പറ്റിയ രണ്ടാമത്തെ തെറ്റായിരുന്നു...&lt;br /&gt;അങ്ങനെ ഒരു ആണ്‍കുട്ടി ഉണ്ടായിരുന്നു..&lt;br /&gt;അവനും എരുമേലി ലക്ഷ്‌യമാക്കി സഞ്ചരിക്കുകയായിരുന്നു..&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-4342609289387966694?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/4342609289387966694'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/4342609289387966694'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/37.html' title='അദ്ധ്യായം 37 - ഐതിഹ്യത്തിലെ കഥ'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_2XGgGM3CVaI/Sw_MQ-JBgJI/AAAAAAAAAiI/goRu4HwHXn0/s72-c/37.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-7399639429639115933</id><published>2009-12-06T06:30:00.005+05:30</published><updated>2009-12-06T06:30:00.745+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 36 - മാന്ത്രികന്‍റെ മനകണ്ണ്‌</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_2XGgGM3CVaI/SxDspXtjWeI/AAAAAAAAAlg/4KVLVLLcr9M/s1600/A36.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 308px; height: 198px;" src="http://3.bp.blogspot.com/_2XGgGM3CVaI/SxDspXtjWeI/AAAAAAAAAlg/4KVLVLLcr9M/s400/A36.JPG" border="0" alt=""id="BLOGGER_PHOTO_ID_5409083347955833314" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;രവിവര്‍മ്മയെ എരുമേലിയിലെ രാത്രിക്ക് മുന്നേ അപകടം ബാധിക്കുമെന്ന് ദേവനാരായണനു ഉറപ്പായിരുന്നു.ആ അപകടത്തെ ചെറുക്കുന്നതിനായിരുന്നു ബ്രഹ്മദത്തനെ അദ്ദേഹം മുന്നിലേക്ക് നിര്‍ത്തിയത്...&lt;br /&gt;നേരിട്ട് ഒരു ആക്രമണം ഉണ്ടാവാതിരിക്കാന്‍!!&lt;br /&gt;രവിവര്‍മ്മയുടെ മുന്നില്‍ ബ്രഹ്മദത്തനും, വലത് വശത്ത് ദേവനാരായണനും നില്‍ക്കുമ്പോള്‍ ആ ഭാഗങ്ങളില്‍ നിന്ന് ഒരു അപകടം വരില്ലെന്ന് വാമദേവന്‍ നമ്പൂതിരിക്ക് ഉറപ്പുണ്ടായിരുന്നു.പിന്നെ സാധ്യതയുള്ളത് ഇടത് ഭാഗമാണ്...&lt;br /&gt;അങ്ങനെ ഒരു അപകടം സംഭവിക്കാതിരിക്കാനാണ്‌ വാമദേവന്‍ നമ്പൂതിരി ഇടത് ഭാഗത്തേക്ക് മാറിയത്.എന്നാല്‍ മറ്റ് സംഘാംഗങ്ങള്‍ക്ക് ഇതിനെ കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല..&lt;br /&gt;അവര്‍ ശരണം വിളികളുമായി യാത്ര തുടരുകയായിരുന്നു...&lt;br /&gt;&lt;br /&gt;"സ്വാമിയേ...അയ്യപ്പോ&lt;br /&gt;അയ്യപ്പോ....സ്വാമിയേ&lt;br /&gt;ഭഗവാനെ...ഭഗവതിയെ&lt;br /&gt;ഭഗവതിയെ...ഭഗവാനെ&lt;br /&gt;ദേവനെ...ദേവിയെ&lt;br /&gt;ദേവിയെ.....ദേവനെ"&lt;br /&gt;&lt;br /&gt;എരുമേലിയിലെ ശാസ്താക്ഷേത്രത്തില്‍ തങ്ങാനായിരുന്നു വാമദേവന്‍ നമ്പൂതിരിയുടെ തീരുമാനം.അതിനു അടുത്ത് തന്നെയാണ്‌ വാവരുപള്ളിയും സ്ഥിതി ചെയ്യുന്നത്.ശാസ്താക്ഷേത്രവും വാവരുപള്ളിയും അടുത്തായിട്ടാണ്‌ സ്ഥിതി ചെയ്യുന്നതെന്ന് എല്ലാവരെയും അറിയിക്കുന്നതിനായി ദേവനാരായണന്‍ ഇങ്ങനെ പറഞ്ഞു:&lt;br /&gt;"ശിവഭഗവാന്‍റെ ഒരു പുത്രനായ അയ്യപ്പനും, മറ്റൊരു പുത്രനായ വാവരും എരുമേലിയില്‍ അടുത്തടിത്ത് സ്ഥിതി ചെയ്യുന്നു"&lt;br /&gt;ആ വാചകം കേട്ട് എല്ലാവരും ഞെട്ടിപ്പോയി!!&lt;br /&gt;ശിവപുത്രനായ വാവരോ??&lt;br /&gt;അതെങ്ങനെ??&lt;br /&gt;"സ്വാമിക്ക് തെറ്റിയതാണൊ?" വിഷ്ണുദത്തനൊരു സംശയം.&lt;br /&gt;"തെറ്റിയില്ല സ്വാമി, വാവരു ശിവഭഗവാന്‍റെ മകനാ"&lt;br /&gt;ദേവനാരായണന്‍ ഉറപ്പിച്ച് പറഞ്ഞു.&lt;br /&gt;"അതെങ്ങനെ?" ചോദ്യം ബ്രഹ്മദത്തന്‍റെ വകയായിരുന്നു.&lt;br /&gt;അതിനു മറുപടിയായി ദേവനാരായണന്‍ ഒരു കഥ പറഞ്ഞു...&lt;br /&gt;അയ്യപ്പന്‍വിളക്ക്‌ നടത്തുമ്പോള്‍ കൂടെ പാടുന്ന വാവര്‍ പാട്ടിലെ വാവരുസ്വാമിയുടെ കഥ..&lt;br /&gt;ശിവപുത്രനായ വാവരുസ്വാമിയുടെ കഥ..&lt;br /&gt;&lt;br /&gt;ശിവഭഗവാനും വിഷ്ണുഭഗവാനും തമ്മില്‍ ഒരിക്കല്‍ പിണക്കമായി...&lt;br /&gt;അന്ന് വിഷ്ണുഭഗവാന്‍ ഒരു മുസ്ലിംയുവാവിന്‍റെ വേഷത്തില്‍ ത്രിപുരന്‍മാരുടെ അടുത്ത് ചെല്ലുകയും, അവരെ നാലാം വേദം പഠിപ്പിക്കുകയും ചെയ്തു.അനന്തരം അദ്ദേഹം ഈ ത്രിപുരന്‍മാരെ ശിവഭഗവാനു എതിരെ നയിച്ചു.&lt;br /&gt;ത്രിപുരന്‍മാര്‍ ശിവലിംഗം തകര്‍ത്തു!!!&lt;br /&gt;"അയ്യോ എന്നിട്ട്?" വൈഷ്ണവന്‍ പേടിച്ച് പോയി.&lt;br /&gt;എന്നിട്ടോ...??&lt;br /&gt;തകര്‍ക്കപ്പെട്ട ശിവലിംഗത്തില്‍ നിന്നും രക്തം ഒഴുകാന്‍ തുടങ്ങി.അപകടത്തിന്‍റെ ഗൌരവം മനസിലാക്കിയ ദേവന്‍മാര്‍ അര്‍ച്ചന നടത്തുകയും അങ്ങനെ രക്തമൊഴുക്ക് നില്‍ക്കുകയും ചെയ്തു.&lt;br /&gt;"അപ്പോ വിഷ്ണുഭഗവാനോ?"&lt;br /&gt;അത് വിഷ്ണുദത്തന്‍റെ ചോദ്യമായിരുന്നു.വിഷ്ണുഭഗവാനെ മനസാല്‍ ധ്യാനിക്കുന്ന അവന്‌, മുസ്ലിംവേഷം കെട്ടിയ വിഷ്ണുഭഗവാന്‍റെ കഥ അറിയാന്‍ വളരെ ആഗ്രഹമായി..&lt;br /&gt;ദേവനാരായണന്‍ കഥ തുടര്‍ന്നു...&lt;br /&gt;&lt;br /&gt;മുസ്ലിം വേഷാധാരിയായ വിഷ്ണുഭഗവാന്‍, കാതിയുമ്മ എന്ന സ്ത്രീയെ വിവാഹം കഴിച്ചു.അവര്‍ക്ക് ഒരു പുത്രി ജനിക്കുകയും ചെയ്തു, അതാണത്രേ പാത്തുമ്മ!!&lt;br /&gt;വര്‍ഷങ്ങള്‍ കഴിഞ്ഞു...&lt;br /&gt;പാത്തുമ്മ യൌവനയുകതയായി!!&lt;br /&gt;ഈ കാലഘട്ടത്തില്‍ മഹാദേവന്‍ ആ പെണ്‍കുട്ടിയെ കാണുകയും, അദ്ദേഹത്തിനു അവളില്‍ മോഹമുദിക്കുകയും ചെയ്തു.അങ്ങനെ പരമേശ്വരബീജത്തിനാല്‍ പാത്തുമ്മ ഗര്‍ഭിണിയായി..&lt;br /&gt;ഇപ്രകാരം ശിവഭഗവാനു, വിഷ്ണുഭഗവാന്‍റെ മകളായ പാത്തുവില്‍ ജനിച്ച പുത്രനാണത്രേ വാവര്‍!!!&lt;br /&gt;വാവരുസ്വാമിയുടെ ജനനത്തെ കുറിച്ച് ഇങ്ങനെ വിശദീകരിച്ച ശേഷം, വാവരുപാട്ടിലെ മറ്റ് ചരിതങ്ങള്‍ കൂടി ദേവനാരായണന്‍ വ്യക്തമാക്കി..&lt;br /&gt;&lt;br /&gt;പയറ്റുവിദ്യയെല്ലാം അഭ്യസിച്ച വാവര്‍, വാണിഭത്തിനായി യാത്ര ആരംഭിച്ചു...&lt;br /&gt;കപ്പലില്‍ യാത്ര ചെയ്തിരുന്ന ഇദ്ദേഹം കുറുവാനപള്ളിക്ക് അടുത്ത് കപ്പല്‍ നങ്കൂരമിടുവിക്കുകയും, അതിനു ശേഷം ഒരു പച്ച നിറത്തിലുള്ള കുതിരയുടെ പുറത്തേറി യാത്ര ആരംഭിക്കുകയും ചെയ്തു.ആനപുറത്ത് സഞ്ചരിച്ച് കൊണ്ടിരുന്ന അയ്യപ്പന്‍ ഈ യാത്രകാണുകയും, കുതിരയുടെ വാല്‍കാണം ആവശ്യപ്പെടുകയും ചെയ്തു.&lt;br /&gt;ഇതിനെ ചൊല്ലിയുള്ള സംവാദം ഒരു യുദ്ധത്തിലാണ്‌ കലാശിച്ചത്!!&lt;br /&gt;യുദ്ധത്തിനിടയില്‍ വാവരുടെ കുതിരയുടെ കാലുകള്‍ അയ്യപ്പന്‍ വെട്ടികളഞ്ഞത്രേ!!&lt;br /&gt;പകരം അയ്യപ്പന്‍റെ ആനയുടെ കാലുകള്‍ വെട്ടി വാവര്‍ പ്രതികാരം ചെയ്തു.&lt;br /&gt;തങ്ങളുടെ ദിവ്യകഴിവിനാല്‍, ആനകാലുകള്‍ അയ്യപ്പനും, കുതിരക്കാലുകള്‍ വാവരും പുനഃസൃഷ്ടിച്ചു.ശത്രുവിന്‍റെ കഴിവില്‍ പരസ്പരം ബഹുമാനം തോന്നിയ അവര്‍, സുഹൃത്തുക്കളായി മലകയറി.&lt;br /&gt;ദേവനാരായണന്‍ കഥ പറഞ്ഞ് അവസാനിപ്പിച്ചു.&lt;br /&gt;&lt;br /&gt;ദേവനാരായണന്‍ വിശദീകരിച്ച വാവരുപാട്ടിലെ വാവര്‍സ്വാമിയുടെ കഥയില്‍ മനമുറപ്പിച്ച് എല്ലാവരും യാത്ര ചെയ്തുകൊണ്ടിരിക്കെയാണ്‌ വിഷ്ണുദത്തന്‍ അത് ശ്രദ്ധിച്ചത്..&lt;br /&gt;രവിവര്‍മ്മയുടെ മുന്നിലും, ഇരുഭാഗങ്ങളിലുമായി സൂക്ഷ്മതയോടെ യാത്ര ചെയ്യുന്ന ബ്രഹ്മദത്തനും, ദേവനാരായണനും, തിരുമേനിയും..&lt;br /&gt;എന്തോ അപകടം വരുന്നു!!&lt;br /&gt;വിഷ്ണുദത്തനു ഉറപ്പായി.&lt;br /&gt;"സ്വാമി എന്താ പ്രശ്നം? രൂപിയായ അപകടം?"&lt;br /&gt;ദേവനാരായണനോടുള്ള വിഷ്ണുദത്തന്‍റെ ചോദ്യം വിറയാര്‍ന്ന ശബ്ദത്തിലായിരുന്നു.&lt;br /&gt;"അതേ അപകടം തന്നെ" ദേവനാരായണന്‍റെ പതിഞ്ഞ സ്വരത്തിലുള്ള മറുപടി.&lt;br /&gt;"എന്ത് അപകടം?"&lt;br /&gt;"അറിയില്ല, പക്ഷേ അപകടം ചിന്തിക്കുമ്പോള്‍ മനസില്‍ വരുന്നത് ഒരു പയ്യന്‍റെ മുഖമാ..."&lt;br /&gt;ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു:&lt;br /&gt;"..എരുമേലിയില്‍ അപകടകാരിയായ ഒരു ആണ്‍കുട്ടി നില്‍പ്പുണ്ടെന്ന് തോന്നുന്നു."&lt;br /&gt;ഇത് ദേവനാരായണനു പറ്റിയ ആദ്യത്തെ തെറ്റായിരുന്നു..&lt;br /&gt;കാരണം ആ സമയത്ത് എരുമേലിയില്‍ അങ്ങനെ ഒരു ആണ്‍കുട്ടി നില്‍പ്പുണ്ടായിരുന്നില്ല!!&lt;br /&gt;എന്നാല്‍ ആ പ്രദേശത്ത് ഒരു എരുമ അലഞ്ഞ് നടക്കുന്നുണ്ടായിരുന്നു..&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-7399639429639115933?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/7399639429639115933'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/7399639429639115933'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/36.html' title='അദ്ധ്യായം 36 - മാന്ത്രികന്‍റെ മനകണ്ണ്‌'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_2XGgGM3CVaI/SxDspXtjWeI/AAAAAAAAAlg/4KVLVLLcr9M/s72-c/A36.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-4949331565734357639</id><published>2009-12-05T06:30:00.003+05:30</published><updated>2009-12-05T06:30:01.130+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 35 - ഉദയാസ്തമന കൂത്ത്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_2XGgGM3CVaI/SxAKh6e_w-I/AAAAAAAAAlY/1Q5rS39uoSo/s1600/A35.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://1.bp.blogspot.com/_2XGgGM3CVaI/SxAKh6e_w-I/AAAAAAAAAlY/1Q5rS39uoSo/s400/A35.JPG" border="0" alt=""id="BLOGGER_PHOTO_ID_5408834730223191010" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;ശാസ്താകാവ്..&lt;br /&gt;അയ്യപ്പന്‍ പൂജക്ക് വൃക്ഷാരാധനയുമായി ബന്ധമുണ്ട് എന്നതിന്‍റെ തെളിവ്!!&lt;br /&gt;ശ്രീപരശുരാമന്‍ നൂറ്റെട്ടു ശാസ്‌താകാവുകളും, അതേ പോലെ ദുര്‍ഗാലയങ്ങളും കേരളത്തിന്‍റെയും നാനാഭാഗങ്ങളിലുമായി സ്ഥാപിച്ചുവെന്നാണ്‌ ഐതിഹ്യം.മലക്ക് പോകാന്‍ വ്രതമെടുത്തിരിക്കുന്ന അയ്യപ്പന്‍മാര്‍ ആലപിക്കുന്ന ശാസ്താംപാട്ടിനെയും, ഭജനകീര്‍ത്തനത്തെയും, ഉടുക്കു കൊട്ടി പാട്ടിനെയും കൂടാതെ, വിവിധതരം അയ്യപ്പന്‍ പാട്ടുകള്‍ ഈ കാവുകളില്‍ ആലപിക്കുന്നുണ്ട്.&lt;br /&gt;&lt;br /&gt;ഉദയാസ്തമനകൂത്തിനെ കുറിച്ച് മനസിലാക്കണമെങ്കില്‍, ശാസ്താകാവുകളില്‍ പാടുന്ന വിവിധതരം അയ്യപ്പന്‍ പാട്ടുകളെ കുറിച്ച് ബോധമുണ്ടായിരിക്കണം.ഇത് ദേവനാരായണനു നന്നായി അറിയാം.അതിനാല്‍, ഉദയാസ്തമകൂത്ത് എന്തെന്നുള്ള ചോദ്യത്തിനു മറുപടിയായി, ഈ ശാസ്താംപാട്ടുകളെ കുറിച്ചുള്ള വിശദീകരണമാണ്‌ അദ്ദേഹം ആദ്യം നല്‍കിയത്..&lt;br /&gt;&lt;br /&gt;നന്ദുണിപ്പാട്ട്‌:&lt;br /&gt;ഇതും ഒരു തരം അയ്യപ്പന്‍പാട്ടാണ്.അയ്യപ്പന്‍ കാവുകളിലും, ഭഗവതി ക്ഷേത്രങ്ങളിലും, കളമെഴുത്തും പാട്ടും നടത്തുന്ന, തെയ്യംപാടികള്‍ അഥവാ ദൈവംപാടികള്‍ എന്ന വിഭാഗത്തിലുള്ള ആളുകള്‍ നന്ദുണിയും കൈമണിയും ഉപയോഗിച്ച് പാടുന്ന പാട്ടാണിത്.&lt;br /&gt;&lt;br /&gt;അയ്യപ്പന്‍ തീയാട്ടു പാട്ടുകള്‍:&lt;br /&gt;തീയാട്ട് രണ്ട് വിധമുണ്ട്...&lt;br /&gt;ഒന്ന് കാളിത്തീയാട്ട്, മറ്റെത് അയ്യപ്പന്‍ തീയാട്ട്!!&lt;br /&gt;തീയാട്ടുണ്ണികള്‍ നടത്തുന്നതാണ്‌ കാളിത്തിയാട്ട്.എന്നാല്‍ തീയാടിനമ്പ്യാന്‍മാര്‍ ശാസ്താവിന്‍റെ പ്രീതിക്ക് വേണ്ടി അയ്യപ്പന്‍ കാവുകളില്‍ നടത്തുന്നതാണ്‌ അയ്യപ്പന്‍ തീയാട്ട്.&lt;br /&gt;"ഇത് തന്നല്ലേ അയ്യപ്പന്‍ കൂത്ത്?"&lt;br /&gt;വാമദേവന്‍ നമ്പൂതിരിയുടെ ചോദ്യത്തിനു മറുപടിയായി ദേവനാരായണന്‍ പറഞ്ഞു:&lt;br /&gt;"അതേ, ഉത്തരകേരളത്തില്‍ ഇതിനെ അയ്യപ്പന്‍ കൂത്തെന്നും അറിയപ്പെടുന്നു"&lt;br /&gt;&lt;br /&gt;ഉച്ചപ്പാട്ട്‌:&lt;br /&gt;ഉച്ചപ്പൂജ കഴിഞ്ഞ് കാവില്‍ നടത്തുന്ന പാട്ട്.വെറ്റില, പട്ട്, കുരുത്തോല, വെള്ള വസ്ത്രം, എന്നിവയാല്‍ അലങ്കരിച്ച പന്തലില്‍ വച്ചോ, അല്ലെങ്കില്‍ പാട്ട് കൊട്ടിലില്‍ വെച്ചോ ആണ്‌ ഉച്ചപ്പാട്ട് നടത്തുന്നത്.&lt;br /&gt;&lt;br /&gt;കളംപാട്ട്‌:&lt;br /&gt;ഇത് കളം പൂജക്ക് ശേഷം പാടുന്ന പാട്ടുകളാണ്.&lt;br /&gt;"കളം പൂജയോ?" വിഷ്ണുദത്തനു അതങ്ങോട്ട് ദഹിച്ചില്ല.&lt;br /&gt;അതേ, കളം പൂജ തന്നെ..&lt;br /&gt;പഞ്ചവര്‍ണ്ണപെടി കൊണ്ട് അയ്യപ്പന്‍റെ വിവിധരൂപങ്ങള്‍ കളമെഴുതുന്നു.ഈ കളമെഴുത്ത് അയ്യപ്പന്‍ തീയാട്ടിന്‍റെ ഭാഗമാണ്.അതിനു ശേഷമാണ്‌ കളം പൂജ നടത്തുന്നത്.&lt;br /&gt;&lt;br /&gt;കളത്തിലാട്ടം‌:&lt;br /&gt;ഇത് ഒരുതരം നൃത്തകലയാണ്, അയ്യപ്പന്‍കൂത്തിന്‍െറ മുഖ്യമായ രംഗമാണ്‌ ഈ കളത്തിലാട്ടം.&lt;br /&gt;&lt;br /&gt;വലിയപാട്ട്‌‌:&lt;br /&gt;ഇത് തീയാടികള്‍ പാടുന്ന കഥാഗാനങ്ങളാണ്.വളരെ ദൈര്‍ഘ്യമേറിയ ഗാനശാഖ ആയതിനാല്‍ ഇവ വലിയപാട്ട് എന്ന് അറിയപ്പെടുന്നു.അയ്യപ്പന്‍റെ ജനനവും, അതിനു ഹേതുവായ സംഭവങ്ങളും ഈ പാട്ടിലൂടെ ആഖ്യാനം ചെയ്യുന്നുണ്ടത്രേ!!&lt;br /&gt;&lt;br /&gt;തോറ്റംപാട്ട്‌:&lt;br /&gt;താളത്തോട് കൂടി ഗദ്യരൂപത്തില്‍ അയ്യപ്പന്‍റെ കഥ പറയുന്നതാണിത്.കളംപാട്ടിന്‍റെ അവസാനത്തിലാണ്‌ തോറ്റങ്ങള്‍ പാടുന്നത്.അയ്യപ്പന്‍റെ ജനനവും, വേദപരീക്ഷയുമെല്ലാം പന്ത്രണ്ടു ഖണ്ഡങ്ങളിലായി ഇതില്‍ ആഖ്യാനം ചെയ്തിരിക്കുന്നു.ശരിക്കും പറഞ്ഞാല്‍, വേഷഭൂഷാദികളോടെ അവതരിപ്പിക്കുന്ന കൂത്തിലെ കഥ തന്നെയാണ്‌ ഇതിലെയും ഉള്ളടക്കം.&lt;br /&gt;&lt;br /&gt;ദേവനാരായണന്‍ ഈ വിശദീകരണം പൂര്‍ത്തിയാക്കിയപ്പോഴേക്കും ഉച്ചഭക്ഷണത്തിനും, വിശ്രമത്തിനുമുള്ള സമയം ആയി.വഴിയരുകില്‍ കണ്ട ക്ഷേത്രത്തിലെ കളത്തട്ടില്‍ അവര്‍ സ്ഥാനം പിടിച്ചു.ആഹാരം പാകം ചെയ്യാനും, ഭക്ഷിക്കുന്നതിനും യോജിച്ച നേരം..&lt;br /&gt;ആ വിശ്രമവേളയില്‍, ആഹാരം കഴിച്ചതിനു ശേഷം, ദേവനാരായണന്‍ ഉദയാസ്തമനകൂത്തിനെ കുറിച്ച് വിശദീകരിച്ചു..&lt;br /&gt;&lt;br /&gt;അയ്യപ്പന്‍ തീയാട്ടിന്‍റെ ഏറ്റവും വികസിത രൂപമാണ്‌ ഉദയാസ്തമനകൂത്ത്.ധര്‍മ്മശാസ്താവ് ജന്മരഹസ്യം ആരാഞ്ഞപ്പോള്‍, പരമശിവന്‍റെ നിര്‍ദ്ദേശപ്രകാരം നന്ദികേശന്‍ മുദ്രകൈയ്യാല്‍ ശാസ്തോല്‍പത്തി ആടി കാണിക്കുന്നതാണ്‌ കൂത്തിന്‍റെ പശ്ചാത്തലം!!&lt;br /&gt;ദുര്‍വ്വാസാവിന്‍റെ ശാപവും, പാലാഴിമഥനവും, മോഹിനിയില്‍ ശിവന്‍റെ പുത്രനായി ശാസ്താവ് ജനിച്ചതുമെല്ലാം ഇതില്‍ പ്രതിപാദിക്കുന്നു.&lt;br /&gt;എന്നാല്‍ അതിനു ശേഷമുള്ള കഥയില്‍ വ്യത്യാസമുണ്ട്...&lt;br /&gt;തീയാട്ടിനാധാരമായ കഥ പ്രകാരം, കൈലാസത്തില്‍ വളരുന്ന ശാസ്താവ് ഭൃഗുമഹര്‍ഷിയില്‍ നിന്ന് സകല വേദങ്ങളും സ്വായത്തമാക്കുകയും, ഇന്ദ്രനെ വേദപരീക്ഷയില്‍ പരാജിതനാക്കുകയും ചെയ്യുന്നു.ഇതിനു ശേഷം, മഹാദേവന്‍റെ നിര്‍ദ്ദേശപ്രകാരം ശാസ്താവ് മലനാട്ടില്‍ അഥവാ കേരളത്തില്‍ മനുഷ്യരുടെ കുലദൈവമായി വരുന്നു.&lt;br /&gt;ദേവനാരായണന്‍ വിശദീകരണം പൂര്‍ത്തിയാക്കി.&lt;br /&gt;&lt;br /&gt;ഇപ്പോള്‍ വിശ്രമവേള കഴിഞ്ഞിരിക്കുന്നു, ഇനി യാത്ര ആരംഭിക്കാം..&lt;br /&gt;എരുമേലി ലക്ഷ്‌യമാക്കിയുള്ള ആ സംഘത്തിന്‍റെ യാത്ര..&lt;br /&gt;&lt;br /&gt;"കര്‍പ്പൂരപ്രിയനേ...കര്‍പ്പൂരപ്രിയനേ&lt;br /&gt;കാനനവാസനേ...കാനനവാസനേ&lt;br /&gt;വീരമണികണ്ഠനേ...വീരമണികണ്ഠനേ&lt;br /&gt;വില്ലാളിവീരനേ...വില്ലാളിവീരനേ"&lt;br /&gt;&lt;br /&gt;ഭഗവാനില്‍ മനസ്സ് അര്‍പ്പിച്ച് ശരണം വിളികളുമായി അവര്‍ നീങ്ങുകയാണ്..&lt;br /&gt;പെട്ടന്ന് എന്തോ അപകടം മണത്ത പോലെ ദേവനാരായണന്‍ ബ്രഹ്മദത്തനെ രവിവര്‍മ്മയുടെ മുന്നിലേക്ക് കയറ്റി നടത്തി.ആ കാഴ്ച കണ്ട വാമദേവന്‍ നമ്പൂതിരി, രവിവര്‍മ്മയുടെ ഇടത് ഭാഗത്തേക്ക് മാറി..&lt;br /&gt;ദേവനാരായണന്‍ മുന്‍കൂട്ടി കണ്ടത് രണ്ടാമത്തെ അപകടമായിരുന്നു..&lt;br /&gt;രവിവര്‍മ്മയെ ബാധിക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ അപകടം..&lt;br /&gt;രൂപമുള്ള ശത്രുവില്‍ നിന്നും സംഭവിക്കാവുന്ന അപകടം.. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-4949331565734357639?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/4949331565734357639'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/4949331565734357639'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/35.html' title='അദ്ധ്യായം 35 - ഉദയാസ്തമന കൂത്ത്'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_2XGgGM3CVaI/SxAKh6e_w-I/AAAAAAAAAlY/1Q5rS39uoSo/s72-c/A35.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-6171353079523271123</id><published>2009-12-04T06:30:00.003+05:30</published><updated>2009-12-04T06:30:00.282+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 34 - കുതിരയുടെ കഥ</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_2XGgGM3CVaI/SxAKbjdsq5I/AAAAAAAAAlQ/Kge3g8gBX7Q/s1600/A34.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://1.bp.blogspot.com/_2XGgGM3CVaI/SxAKbjdsq5I/AAAAAAAAAlQ/Kge3g8gBX7Q/s400/A34.JPG" border="0" alt=""id="BLOGGER_PHOTO_ID_5408834620964514706" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;ശാസ്താവിന്‍റെ കുട്ടിക്കാലം..&lt;br /&gt;ശൈവ-വൈഷ്ണവ ചേതസ്സുള്ള അദ്ദേഹം കൈലാസത്തില്‍ വളരുന്ന ഈ സമയത്ത്, ഗണപതി ഭഗവാനെ തന്‍റെ വാഹനം എന്ന രീതിയില്‍ സങ്കല്‍പ്പിച്ച് വിളയാടാന്‍ തുടങ്ങി.&lt;br /&gt;ഈ കാഴ്ച കണ്ട് പാര്‍വ്വതി ദേവി ദുഃഖിതയായി!!&lt;br /&gt;സ്വന്തം ഭര്‍ത്താവിനു മോഹിനിയില്‍ ഉണ്ടായ പുത്രന്‍, തന്‍റെ പ്രിയപ്പെട്ട ഉണ്ണിയെ വാഹനമാക്കിയതില്‍ ദേവിക്ക് ദുഃഖമുണ്ടായത് സ്വാഭാവികം.ഈ ദുഃഖം ദേവി നാരദനോട് സൂചിപ്പിച്ചു.തന്‍റെ ജന്മവൃത്താന്തം അറിയാത്ത ശാസ്താവ്, ഗണപതി ഭഗവാന്‍ സ്വന്തം ജ്യേഷ്ഠനാണെന്ന് മനസിലാക്കാത്തതിനാലാണ്‌ അദ്ദേഹത്തെ വാഹനമായി സങ്കല്‍പ്പിച്ചതെന്ന് നാരദനു ബോധ്യമായി.&lt;br /&gt;ഇനി ഒറ്റ പോംവഴിയെ ഉള്ളു..&lt;br /&gt;ധര്‍മ്മശാസ്താവ് സ്വന്തം ജന്മരഹസ്യം അറിയണം!!&lt;br /&gt;എങ്ങനെ??&lt;br /&gt;അതിനും നാരദര്‍ വഴി കണ്ടെത്തി.&lt;br /&gt;&lt;br /&gt;ആ വഴി നാരദര്‍ ദേവിക്ക് ഉപദേശിച്ച് കൊടുത്തു..&lt;br /&gt;നാരദരുടെ ഉപദേശപ്രകാരം ദേവി ശാസ്താവിനോട് ചോദിച്ചു:&lt;br /&gt;"ഉണ്ണിയുടെ അമ്മയുടെ ഭാര്യയെ ഉണ്ണി എന്ത് വിളിക്കും?"&lt;br /&gt;ധര്‍മ്മശാസ്താവിന്‍റെ അമ്മ, മോഹിനിയാണ്, അതായത് മഹാവിഷ്ണു.അദ്ദേഹത്തിന്‍റെ ഭാര്യ മഹാലക്ഷിയാണ്.ആ ദേവിയെ ശാസ്താവ് എന്ത് വിളിക്കും എന്നാണ്‌ ചോദ്യം...&lt;br /&gt;തന്‍റെ ജന്മരഹസ്യം ശാസ്താവിനു മനസിലാക്കാന്‍ വേണ്ടിയാണ്‌ നാരദര്‍ ഇങ്ങനെ ഒരു ചോദ്യം ചോദിപ്പിച്ചത്...&lt;br /&gt;എന്നാല്‍ ശാസ്താവ് ഞെട്ടിപ്പോയി!!&lt;br /&gt;ഇതെന്ത് ചോദ്യം??&lt;br /&gt;അമ്മയുടെ ഭാര്യയോ??&lt;br /&gt;അദ്ദേഹം ചിന്താകുഴപ്പത്തിലായി.&lt;br /&gt;&lt;br /&gt;ഒടുവില്‍ ശാസ്താവ് ഉത്തരം തേടി മഹാദേവസവിധത്തില്‍ ചെന്നു.എന്നാല്‍ മോഹിനിയെ കണ്ട് ഭ്രമിച്ച കഥ പറയാനുള്ള സങ്കോചം മൂലം, പരമശിവന്‍ കഥ വിശദമാക്കാന്‍ നന്ദികേശനോട് സൂചിപ്പിച്ചു.അങ്ങനെ പരമേശ്വരന്‍റെ നിര്‍ദ്ദേശപ്രകാരം നന്ദികേശന്‍, മുദ്രകൈയ്യാല്‍ ശാസ്തോല്‍പത്തി ആടി കാണിച്ചു.&lt;br /&gt;തന്‍റെ ജന്മവൃത്താന്തം അറിഞ്ഞപ്പോള്‍, ഗണപതി ജ്യേഷ്‌ഠനാണെന്നു ബോധ്യപ്പെട്ട ശാസ്‌താവ്‌, ഗണപതി ഭഗവാനെ വാഹനമാക്കി സങ്കല്‍പ്പിക്കുന്നത് മാറ്റി, കുതിരയെ വാഹനമായി സ്വീകരിക്കുന്നു.&lt;br /&gt;ദേവനാരായണന്‍ ശാസ്താവിന്‍റെ വാഹനം കുതിരയാകാന്‍ കാരണമായ  കഥ പറഞ്ഞ് നിര്‍ത്തി, എന്നിട്ട് ഒരു കാര്യം കുടി സൂചിപ്പിച്ചു:&lt;br /&gt;"കൊടിമരമുള്ള ക്ഷേത്രങ്ങളില്‍, കൊടിമരത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്നത്, ആ ദേവന്‍റെ വാഹനത്തെ ആയിരിക്കും"&lt;br /&gt;അത് അവര്‍ക്കൊരു പുതിയ അറിവായിരുന്നു!!&lt;br /&gt;&lt;br /&gt;ആ സഭ അങ്ങനെ പൂര്‍ണ്ണമായി..&lt;br /&gt;ഒരു രാത്രി കൂടി അവസാനിച്ചു.&lt;br /&gt;&lt;br /&gt;പിറ്റേന്ന് പ്രഭാതം..&lt;br /&gt;അന്ന് ആ ഗ്രാമമുണര്‍ന്നത് ശരണം വിളികളുടെ ശബ്ദം കേട്ടാണ്..&lt;br /&gt;ഇടപ്പാവൂര്‍ ദേവിക്ഷേത്രത്തില്‍ നിന്നും യാത്ര ആരംഭിക്കുന്ന സ്വാമിമാരുടെ ശരണം വിളി ശബ്ദം..&lt;br /&gt;&lt;br /&gt;"സ്വാമിയേ...ശരണമയ്യപ്പാ&lt;br /&gt;ഹരിഹരസുതനേ...ശരണമയ്യപ്പാ&lt;br /&gt;ഭൂലോകനാഥനേ...ശരണമയ്യപ്പാ&lt;br /&gt;ഭൂമിപ്രപഞ്ചനേ...ശരണമയ്യപ്പാ&lt;br /&gt;അന്നദാന പ്രഭുവേ...ശരണമയ്യപ്പാ&lt;br /&gt;പൊന്നമ്പല വാസനേ...ശരണമയ്യപ്പാ&lt;br /&gt;കാനന വാസനേ...ശരണമയ്യപ്പാ&lt;br /&gt;നെയ്യഭിഷേകപ്രിയനേ...ശരണമയ്യപ്പാ&lt;br /&gt;കര്‍പൂരപ്രിയനേ...ശരണമയ്യപ്പാ&lt;br /&gt;പമ്പാഗണപതിയേ...ശരണമയ്യപ്പാ"&lt;br /&gt;&lt;br /&gt;അവര്‍ യാത്ര തുടരുകയായി..&lt;br /&gt;അടുത്ത ഇടത്താവളം ലക്ഷ്‌യമാക്കി അന്നത്തെ യാത്ര..&lt;br /&gt;&lt;br /&gt;"സ്വാമിയേ.... അയ്യപ്പോ&lt;br /&gt;അയ്യപ്പോ.......സ്വാമിയേ&lt;br /&gt;സ്വാമിയേ.... അയ്യപ്പോ&lt;br /&gt;അയ്യപ്പോ.......സ്വാമിയേ"&lt;br /&gt;&lt;br /&gt;"ഇന്നെവിടെയാണ്‌ സ്വാമി നമ്മള്‍ തങ്ങുന്നത്?"&lt;br /&gt;ചോദ്യം ബ്രഹ്മദത്തന്‍റെ വകയാണ്!!&lt;br /&gt;തലേദിവസത്തെ അപകടത്തിന്‍റെ ഭയം ഇപ്പോഴും അദ്ദേഹത്തെ വിട്ട് മാറിയട്ടില്ല.ഇടപ്പാവൂരില്‍ നിന്ന് നേരെ പോയാല്‍ റാന്നി വഴി പമ്പക്ക് പോകാം എന്ന് അയാള്‍ക്ക് അറിയാം, പക്ഷേ വാമദേവന്‍ നമ്പൂതിരിയുടെ മനസ്സും അറിയണമല്ലോ, അദ്ദേഹമല്ലേ ഗുരുസ്വാമി!!&lt;br /&gt;"ഇന്ന് എരുമേലി" തിരുമേനിയുടെ മറുപടി.&lt;br /&gt;എരുമേലിയോ??&lt;br /&gt;അത് കാട്ടില്‍ കൂടിയുള്ള വഴിയല്ലേ??&lt;br /&gt;ബ്രഹ്മദത്തനു അത്ഭുതം!!&lt;br /&gt;ശരിക്കും എരുമേലിക്ക് പോകാതെ തന്നെ പമ്പയിലെത്താം, എന്നിട്ടും ദുര്‍ഘടമായ ആ പാത എന്തിനാണാവോ തിരുമേനി തിരഞ്ഞെടുത്തത്??&lt;br /&gt;ബ്രഹ്മദത്തന്‍റെ മനസ്സ് വായിച്ച പോലെ തിരുമേനി മറുപടി നല്‍കി:&lt;br /&gt;"പരമ്പരാഗതമായ പാത വഴി തന്നെ വേണം മലക്ക് പോകാന്‍.കന്നി അയ്യപ്പന്‍മാര്‍ എരുമേലിയില്‍ പേട്ട തുള്ളി പോകണമെന്നും പറയപ്പെടുന്നു"&lt;br /&gt;അങ്ങനെ ആ സംഘം റാന്നിയില്‍ നിന്നും എരുമേലിക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.&lt;br /&gt;&lt;br /&gt;"സ്വാമിയേ.... അയ്യപ്പോ&lt;br /&gt;അയ്യപ്പോ.......സ്വാമിയേ&lt;br /&gt;സ്വാമിയപ്പാ...അയ്യപ്പാ&lt;br /&gt;ശരണമപ്പാ...അയ്യപ്പാ"&lt;br /&gt;&lt;br /&gt;ആ സംഘം യാത്രയിലാണ്..&lt;br /&gt;ഇപ്പോള്‍ വാമദേവന്‍ നമ്പൂതിരിയുടെ മനസില്‍ ഒരു സംശയമുണ്ട്..&lt;br /&gt;ദേവനാരായണനോട് അതിനെ കുറിച്ച് ചോദിക്കണമെന്ന് അദ്ദേഹത്തിനു ആഗ്രഹവുമുണ്ട്.എന്നാല്‍ ആ മാന്ത്രികന്‍ തന്നെ കുറിച്ച് എന്ത് കരുതും എന്ന ചിന്തയാല്‍ തിരുമേനി മിണ്ടിയില്ല!!&lt;br /&gt;"എന്താ സ്വാമി ഒരു സംശയം?"&lt;br /&gt;ദേവനാരായണന്‍റെ സ്വരം, തിരുമേനി അത്ഭുതപ്പെട്ടു പോയി.&lt;br /&gt;തന്‍റെ മനസ്സ് അദ്ദേഹം വായിച്ചിരിക്കുന്നു!!&lt;br /&gt;ഇനിയും മൌനം നല്ലതല്ലെന്ന് ബോധ്യമായ തിരുമേനി ആ സംശയം ഉണര്‍ത്തിച്ചു:&lt;br /&gt;"ഭഗവാന്‍റെ വാഹനം കുതിരയാണെന്ന് ഏത് കഥയിലാണ്‌ ഉള്ളത്?"&lt;br /&gt;ദേവനാരായണന്‍ അത് കേട്ടതും ചിരിച്ച് കൊണ്ട് പറഞ്ഞു:&lt;br /&gt;"അത് ഉദയാസ്തമനകൂത്തില്‍ പ്രതിപാദിക്കുന്ന കഥയാ"&lt;br /&gt;ഉദയാസ്തമനകൂത്തോ??&lt;br /&gt;അതേ, ചിത്രകലയും അഭിനയവും സമ്മേളിക്കുന്ന അയ്യപ്പന്‍ തീയാട്ടിന്‍റെ ഏറ്റവും വികസിതമായ രൂപമായ ഉദയാസ്തമനകൂത്ത്!!&lt;br /&gt;ആരും അങ്ങനെ ഒരു കലയെ കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല!!&lt;br /&gt;എല്ലാവരും ദേവനാരായണന്‍റെ മുഖത്തേക്ക് നോക്കി..&lt;br /&gt;&lt;br /&gt;അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ച് നിന്ന അവരോട് അദ്ദേഹം വിശദീകരിച്ചു..&lt;br /&gt;അയ്യപ്പന്‍ പാട്ടില്‍ തുടങ്ങി ഉദയാസ്തമനകൂത്ത് വരെയുള്ള വിവരങ്ങള്‍..&lt;br /&gt;അത് രസകരമായ ഒരു വിശദീകരണമായിരുന്നു..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-6171353079523271123?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/6171353079523271123'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/6171353079523271123'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/34.html' title='അദ്ധ്യായം 34 - കുതിരയുടെ കഥ'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_2XGgGM3CVaI/SxAKbjdsq5I/AAAAAAAAAlQ/Kge3g8gBX7Q/s72-c/A34.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-7201427618146746628</id><published>2009-12-03T00:30:00.000+05:30</published><updated>2009-12-03T01:05:32.908+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 33 - രക്ഷകന്‍റെ രൂപം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_2XGgGM3CVaI/SxAKUm0hAKI/AAAAAAAAAlI/GllqrHQmDMA/s1600/A33.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://2.bp.blogspot.com/_2XGgGM3CVaI/SxAKUm0hAKI/AAAAAAAAAlI/GllqrHQmDMA/s400/A33.JPG" border="0" alt=""id="BLOGGER_PHOTO_ID_5408834501606441122" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;രവിവര്‍മ്മയുടെ കുടിലിനു തീ പിടിച്ചതിന്‍റെ തലേദിവസം..&lt;br /&gt;ശാസ്താ സങ്കല്‍പ്പം കേരളക്കരയുടെതാണോ എന്ന ചോദ്യത്തിനു രവിവര്‍മ്മ പറഞ്ഞ മറുപടി..&lt;br /&gt;അത് ഇപ്രകാരമായിരുന്നു..&lt;br /&gt;&lt;br /&gt;ശാസ്താസങ്കല്‍പ്പം തികച്ചും കേരളീയമായ ഒന്നല്ല!!&lt;br /&gt;രവിവര്‍മ്മക്ക് ലഭിച്ച അറിവിന്‍ പ്രകാരം ശാസ്താവ് ക്ഷത്രിയ ദൈവമാണത്രേ.ക്ഷത്രിയര്‍ ഭൂമിയെ രക്ഷിക്കാന്‍ ചുമതലപ്പെട്ടവരാണ്, യുദ്ധമാണ്‌ അവരുടെ കര്‍മം.ഇവരെ സംബന്ധിച്ച് ശക്തിയുടെ പ്രതീകമാണ്‌ ശാസ്താവ്.&lt;br /&gt;"കേരളത്തില്‍ ഈ ശക്തി എത്തിച്ചത് ആരാണ്?"&lt;br /&gt;"സിന്ധു നദീതട പ്രദേശത്തുനിന്നും പരശുരാമനാണ് ശാസ്താവിഗ്രഹം കേരളത്തിലേക്ക് കൊണ്ടു വന്നത് എന്നാണ്‌ വായിച്ചുള്ള ഓര്‍മ്മ"&lt;br /&gt;രവിവര്‍മ്മ വിശദമാക്കി.&lt;br /&gt;"പരശുരാമന്‍ ക്ഷത്രിയ വിരോധിയല്ലേ?"&lt;br /&gt;ചില കേട്ട് മറന്ന കഥകളിലെ ഓര്‍മ്മയാണ്‌ വൈഷ്ണവനെ കൊണ്ട് ആ ചോദ്യം ചോദിപ്പിച്ചത്.അതിനു മറുപടി പറഞ്ഞത് ദേവനാരായണനായിരുന്നു:&lt;br /&gt;"സ്വാമി, അത് ഇവിടെ ചിന്തിക്കേണ്ട കാര്യമില്ല.കാരണം അദ്ദേഹത്തിനു ശാസ്താവിനോട് വിരോധമില്ല"&lt;br /&gt;&lt;br /&gt;ദേവനാരായണന്‍റെ മറുപടി കേട്ട് വിഷ്ണുദത്തന്‍ മിണ്ടാതെ ഇരുന്നെങ്കിലും ബ്രഹ്മദത്തന്‍ ഒരു സംശയം ചോദിച്ചു:&lt;br /&gt;"എന്തേ ശാസ്താവിനു ശബരിമല തിരഞ്ഞെടുത്തത്?"&lt;br /&gt;വായിച്ചുള്ള അറിവില്‍ നിന്ന് രവിവര്‍മ്മ ആ ചോദ്യത്തിനു മറുപടി നല്‍കി..&lt;br /&gt;ശിവഭഗവാനെ ബ്രാഹ്മണരുടെ കുലദൈവമായി കരുതിയിരുന്ന കാലഘട്ടം..&lt;br /&gt;സങ്കല്‍പ്പപ്രകാരം മഹാദേവന്‍ കൈലാസത്തിലാണ്‌ വാഴുന്നത്.ബ്രാഹ്മണരുമായി വളരെ അടുത്ത സ്ഥനമുള്ളവരാണ്‌ ക്ഷത്രിയര്‍.അതിനാല്‍ അവര്‍, ബ്രാഹ്മണര്‍ ഹിമാലയത്തില്‍ ശിവഭഗവാനെ പ്രതിഷ്ഠിച്ച പോലെ, ഹിമാലയം കഴിഞ്ഞാല്‍ ഏറ്റവും ഉയരമുള്ള പശ്ചിമഘട്ടമലനിരയില്‍ തങ്ങളുടെ കുലദൈവമായ ശാസ്താവിനെ പ്രതിഷ്ഠിച്ചു എന്ന് കരുതാം.&lt;br /&gt;"അപ്പോള്‍ പന്തളത്തിന്‍റെ സ്ഥാനം എന്താണ്?"&lt;br /&gt;ബ്രഹ്മദത്തനു സംശയങ്ങള്‍ തീരുന്നില്ല.&lt;br /&gt;അതിനു മറുപടിയായി രവിവര്‍മ്മ ഇങ്ങനെ വിശദീകരിച്ചു..&lt;br /&gt;&lt;br /&gt;ശബരിമലയിലേക്കുള്ള ദുര്‍ഘടമായ പാത ശാസ്താവിഗ്രഹം അവിടെ പ്രതിഷ്ഠിക്കുന്നതിനു വിഘാതമായി.അതിനാല്‍ പാത ശരിയാകുന്ന വരെ ശാസ്താവിഗ്രഹം സൂക്ഷിക്കാമെന്ന് പന്തളം രാജാവ് ഉറപ്പ് നല്‍കി.അതിനായി അദ്ദേഹം നദീതീരത്ത് ഒരു ക്ഷേത്രം പണിത് വിഗ്രഹം അവിടെ പ്രതിഷ്ഠിക്കുകയും പൂജകള്‍ നടത്തുകയും ചെയ്തു.&lt;br /&gt;ഇത്രയും വിശദീകരിച്ചിട്ട് ഒന്നുകൂടി വ്യക്തമാകാന്‍ രവിവര്‍മ്മ പറഞ്ഞു:&lt;br /&gt;"ശാസ്താവിനെ അച്ഛനായാണ്‌ ക്ഷത്രിയര്‍ കണ്ടിരുന്നത്.അതിനാലാണ്‌ ആ നദിക്ക് അച്ഛന്‍കോവില്‍ ആറെന്ന് പേരുണ്ടായതെന്നും അന്ന് വായിച്ചതോര്‍ക്കുന്നു"&lt;br /&gt;ആരും ഒന്നും മിണ്ടിയില്ല.എന്നാല്‍ എല്ലാവര്‍ക്കും ഒരു കാര്യം ഉറപ്പായി, ശാസ്താവ് ഹരിഹരസുതനാണ്.മഹിഷീമര്‍ദ്ദനത്തിനായി ജന്മം കൊണ്ട ഹരിഹരസുതന്‍.ഒരു പക്ഷേ അദ്ദേഹം അതിനായി അവതരിച്ചത് അയ്യപ്പ വേഷത്തിലാകാം..&lt;br /&gt;അതു തന്നെയാകാം വിവിധ കഥക്ക് ആധാരമായ സത്യവും..&lt;br /&gt;വിവിധ ചിന്തകള്‍ക്ക് ഇടക്കും ആ സംഘത്തിലെ ആളുകളുടെ ഉപബോധമനസ്സില്‍ ഒരു കാര്യം ഉറപ്പായി..&lt;br /&gt;അയ്യപ്പനും ശാസ്താവും രണ്ടല്ല, ഒന്നാണ്!!&lt;br /&gt;&lt;br /&gt;മോഹിനി കഥക്ക് ശേഷം ഈ ഒരു സംവാദവും കഴിഞ്ഞാണ്‌ രവിവര്‍മ്മ അന്ന് ഉറങ്ങാന്‍ കിടന്നത്..&lt;br /&gt;അന്നത്തെ രാത്രി..&lt;br /&gt;സമയം ഒരു രണ്ട് മണി കഴിഞ്ഞു കാണണം..&lt;br /&gt;രവിവര്‍മ്മ കിടക്കുന്ന കുടില്‍, ഒരു വിളക്കിന്‍റെ പ്രകാശം മാത്രം കാണാം..&lt;br /&gt;രവിവര്‍മ്മ നല്ല ഉറക്കത്തിലാണ്!!&lt;br /&gt;'ട്ക്ക് ട്ക്ക് ട്ക്ക് ട്ക്ക് ട്ക്ക്'&lt;br /&gt;ഒരു ശബ്ദം കേട്ടുവോ??&lt;br /&gt;രവിവര്‍മ്മ ഞെട്ടി എഴുന്നേറ്റു.&lt;br /&gt;അതേ, അത് കുതിര കുളമ്പടി തന്നെ!!&lt;br /&gt;ഒരു കുതിര നടന്ന് പോകുന്ന പോലെ.&lt;br /&gt;പെട്ടന്ന് പുറത്തേക്ക് ഇറങ്ങിയ രവിവര്‍മ്മ അത്ഭുതപ്പെട്ടു പോയി.അങ്ങകലെ നടന്ന് നീങ്ങുന്ന കുതിര.ഇടക്കിടെ അത് തിരിഞ്ഞ് നോക്കുന്നുമുണ്ട്.കടിഞ്ഞാണും മറ്റും സൂചിപ്പിക്കുന്നത് അത് സവാരിക്ക് ഉപയോഗിക്കുന്ന കുതിരയാണെന്ന് തന്നെയാണ്.രവിവര്‍മ്മ അതിന്‍റെ അടുത്തേക്ക് ഓടി.അടുത്തേക്ക് ചെല്ലുമ്പോള്‍ അത് അകന്നു പോകുന്ന പോലെ, ഒടുവില്‍ രവിവര്‍മ്മ അതിന്‍റെ അടുത്തെത്തി.നഗരത്തില്‍ വച്ച് കുതിരപന്തയത്തില്‍ പങ്കെടുക്കുന്ന രവിവര്‍മ്മക്ക് അതിനെ മെരുക്കാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.അങ്ങനെ കുതിരപ്പുറത്തേറി തിരികെ വന്ന രവിവര്‍മ്മ കണ്ടത് കത്തിച്ച് വച്ച വിളക്കില്‍ നിന്നും തീ പടര്‍ന്ന് ആളി കത്തുന്ന കുടിലാണ്!!&lt;br /&gt;&lt;br /&gt;രവിവര്‍മ്മയില്‍ നിന്ന് സത്യാവസ്ഥ അറിഞ്ഞ നാട്ടുകാരില്‍ ഒരാള്‍ കുതിരയെ കണ്ട് അത്ഭുതത്തോടെ ചോദിച്ചു:&lt;br /&gt;"അയ്യോ, ഇത് ജാക്കിയല്ലേ?"&lt;br /&gt;അതേ, ജാക്കി തന്നെ!!&lt;br /&gt;സേവ്യറിന്‍റെ പ്രിയപ്പെട്ട കുതിരയായ ജാക്കി.&lt;br /&gt;ആരോ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സേവ്യര്‍ സ്ഥലത്തെത്തി.രവിവര്‍മ്മയോട് നന്ദി പറഞ്ഞ് അയാള്‍ കുതിരയുമായി തിരിച്ച് പോയപ്പോള്‍ ദേവനാരായണന്‍ എല്ലാവരോടുമായി പറഞ്ഞു:&lt;br /&gt;"അരൂപിയായ അപകടം കഴിഞ്ഞിരിക്കുന്നു, സാക്ഷാല്‍ ഭഗവാന്‍ കാത്തു"&lt;br /&gt;"ഭഗവാന്‍ കാത്തെന്നോ?"&lt;br /&gt;"അതേ, തന്‍റെ വാഹനമായ കുതിരയെ തന്നെ അയ്യപ്പസ്വാമി അയച്ചത് കണ്ടില്ലേ?"&lt;br /&gt;എല്ലാവര്‍ക്കും അത്ഭുതം!!&lt;br /&gt;എന്നാല്‍ അത് കേട്ടതും വിഷ്ണുദത്തനു ഒരു സംശയം:&lt;br /&gt;"അയ്യപ്പസ്വാമിയുടെ വാഹനം കുതിരയാണോ, പുലിയല്ലേ?"&lt;br /&gt;"അല്ല, ഭഗവാന്‍റെ വാഹനം കുതിരയാണ്"&lt;br /&gt;അമ്പരന്ന് നിന്ന അവരോട് ദേവനാരായണന്‍ ആ കഥ വിവരിച്ചു..&lt;br /&gt;ശാസ്താവിന്‍റെ വാഹനം കുതിരയാകാന്‍ കാരണമായ കഥ..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-7201427618146746628?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/7201427618146746628'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/7201427618146746628'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/33.html' title='അദ്ധ്യായം 33 - രക്ഷകന്‍റെ രൂപം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_2XGgGM3CVaI/SxAKUm0hAKI/AAAAAAAAAlI/GllqrHQmDMA/s72-c/A33.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-5240604787360456254</id><published>2009-12-02T00:30:00.001+05:30</published><updated>2009-12-02T19:48:49.126+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 32 - മറ്റൊരു സങ്കല്‍പ്പം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_2XGgGM3CVaI/SxAKNNV8I6I/AAAAAAAAAlA/p74W_ujV1bA/s1600/A32.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://3.bp.blogspot.com/_2XGgGM3CVaI/SxAKNNV8I6I/AAAAAAAAAlA/p74W_ujV1bA/s400/A32.JPG" border="0" alt=""id="BLOGGER_PHOTO_ID_5408834374508225442" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;ഒരു ഭാഗത്ത് അഗ്നി അണക്കാനായി എല്ലാവരും പുറപ്പെട്ടപ്പോള്‍, തലേ ദിവസത്തെ സംവദമായിരുന്നു ദേവനാരായണന്‍റെ മനസില്‍.മോഹിനിയുടെ കഥ വിവരിച്ചതിനു ശേഷം എല്ലാവരും തമ്മില്‍ നടന്ന സംവാദം..&lt;br /&gt;അയ്യപ്പനെയും ശാസ്താവിനെയും കുറിച്ചുള്ള കുറെ സംശയങ്ങള്‍..&lt;br /&gt;ആ സംവാദത്തിനു തുടക്കമിട്ടത് രവിവര്‍മ്മയായിരുന്നു, ഇപ്പോള്‍ അഗ്നി വിഴുങ്ങുന്ന കുടിലിനുള്ളില്‍ കിടന്നുറങ്ങിയ രവിവര്‍മ്മ..&lt;br /&gt;&lt;br /&gt;മോഹിനിയുടെ കഥ പറഞ്ഞ് നിര്‍ത്തിയ ദേവനാരായണനോട്, ഒരു ചോദ്യത്തിലൂടെയാണ്‌ രവിവര്‍മ്മ ആ സംവാദത്തിനു തുടക്കമിട്ടത്:&lt;br /&gt;"ശിവഭക്തരും വിഷ്ണുഭക്തരും തമ്മില്‍ സ്പര്‍ദ്ധയുള്ള കാലത്ത്, ഇരു കൂട്ടരെയും ഒരുമിപ്പിക്കാനായി ആരോ പറഞ്ഞ് ഉണ്ടാക്കിയ കഥയാണ്‌ ഹരിഹരസുതന്‍റെ കഥയെന്ന് വായിച്ചിട്ടുണ്ട്.മാത്രമല്ല, അയ്യപ്പനെയും ശാസ്താവിനെയും പറ്റി പുരാണങ്ങളിലൊന്നും പരാമര്‍ശിക്കുന്നില്ല എന്നും ആ ലേഖനത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു.എന്താണ്‌ സ്വാമിയുടെ അഭിപ്രായം?"&lt;br /&gt;വളരെ അര്‍ത്ഥവത്തായ ചോദ്യം!!&lt;br /&gt;ആ ചോദ്യത്തിന്‍റെ വ്യാപ്തി മനസിലാക്കിയ ദേവനാരായണന്‍ ഒരു മറു ചോദ്യം ചോദിച്ചു:&lt;br /&gt;"ശാസ്താവിനെ കുറിച്ച് പുരാണങ്ങളില്‍ പ്രതിപാദിക്കുന്നില്ലന്ന് ആരാ പറഞ്ഞത്?"&lt;br /&gt;"ഉണ്ടോ?" വാമദേവന്‍ നമ്പൂതിരിക്കും അത്ഭുതം.&lt;br /&gt;അതിനു മറുപടിയായി ദേവനാരായണന്‍ ഒരു വിശദീകരണം കൊടുത്തു..&lt;br /&gt;പുരാണങ്ങളില്‍ ശാസ്താവിനെ പ്രതിപാദിക്കുന്ന ഭാഗങ്ങളെ പറ്റിയുള്ള വിശദീകരണം..&lt;br /&gt;&lt;br /&gt;പുരാണകഥകള്‍ പ്രകാരം ഹരിഹരസുതനാണ്‌ ശാസ്താവ്!!&lt;br /&gt;ഭാഗവതം അഷ്ടമസ്കന്ധത്തിലും, കമ്പരാമായണം ബാലകാണ്ഡത്തിലും ശിവഭഗവാന്‍റെയും, വിഷ്ണുമായ ആയ മോഹിനിയുടെയും കഥ പറയുന്നുണ്ട്.അതേ പോലെ സ്കന്ദപുരാണം അസുരകാണ്ഡത്തിലും ശിവമോഹിനി കഥ വിവരിക്കുന്നുണ്ട്.മാത്രമല്ല, ഹരിഹരസുതന്‍റെ പേര്‌ ശാസ്താവെന്നാണെന്നും ഇതില്‍ വ്യക്തമാക്കുന്നു.&lt;br /&gt;ഒരിക്കല്‍ ശൂരപത്മാവ് എന്ന അസുരനുമായി യുദ്ധം ചെയ്യേണ്ടി വന്ന ദേവേന്ദ്രന്‍, ശചീദേവിയെ കാത്തു കൊള്ളാന്‍ ശാസ്താവിനെ നിയോഗിച്ചതായി സ്കന്ദപുരാണത്തില്‍ വിശദമാക്കുന്നു.ഇതേ പോലെ ശ്രീഭൂതനാഥോപാഖ്യാനത്തില്‍ മഹിഷീമര്‍ദ്ദനത്തിനു വേണ്ടി ശൈവ-വിഷ്ണുമായ സംയോഗത്തിലുണ്ടായ ദിവ്യസന്താനമാണ്‌ ശാസ്താവെന്ന് വിശദമാക്കുന്നുണ്ട്.&lt;br /&gt;ദേവനാരായണന്‍ വിശദീകരിച്ചത് കേട്ട് വാമദേവന്‍ നമ്പൂതിരി ചോദിച്ചു:&lt;br /&gt;"കൂടുതലായി വിവരണം എന്തെങ്കിലും അറിയുമോ?"&lt;br /&gt;"പ്രധാനമായും ഗ്രന്‌ഥങ്ങളില്‍ നിന്ന് ഈ വിവരങ്ങളാണ്‌ ലഭിച്ചിട്ടുള്ളത്.കൂടുതലായി എന്ന് പറയാന്‍ ശാസ്താ അഷ്ടോത്തരശതകത്തില്‍, പൂര്‍ണ്ണയെന്നും, പുഷ്ക്കലയെന്നും രണ്ട് ഭാര്യമാര്‍ ശാസ്താവിനുള്ളതായി വിശദീകരിക്കുന്നുണ്ട്"&lt;br /&gt;ദേവനാരായണന്‍ പറഞ്ഞു നിര്‍ത്തി.&lt;br /&gt;&lt;br /&gt;വിവരണം പൂര്‍ണ്ണമായും മനസിലായെങ്കിലും, വാമദേവന്‍ നമ്പൂതിരിയുടെ മനസില്‍ സംശയങ്ങള്‍ മാത്രം ബാക്കിയായി.തിരുമേനിയുടെ മുഖഭാവത്തില്‍ നിന്നും വ്യത്യാസം മനസിലാക്കിയ ദേവനാരായണന്‍ ചോദിച്ചു:&lt;br /&gt;"എന്താ സ്വാമി ഒരു സംശയം?"&lt;br /&gt;അതിനു മറുപടി ഒരു മറുചോദ്യമായിരുന്നു:&lt;br /&gt;"ശാസ്താവിനു രണ്ട് ഭാര്യമാരുണ്ടോ, പ്രഭയെന്ന ഒരു ഭാര്യയെല്ലേ ഉള്ളു?"&lt;br /&gt;ആ ചോദ്യം ദേവനാരായണന്‍ പ്രതീക്ഷിച്ചിരുന്നു..&lt;br /&gt;കാരണം പൂര്‍ണ്ണയെന്നും, പുഷ്ക്കലയെന്നും രണ്ട് ഭാര്യമാരുള്ള ഭഗവാനായി ശാസ്താവിനെ ചിത്രീകരിക്കുന്നുണ്ടെങ്കിലും, അതോടൊപ്പം അദ്ദേഹത്തെ കുറിച്ച് കേരളക്കരയില്‍ വാമൊഴികളിലൂടെ പകര്‍ന്ന് വന്ന ഒരു വിശ്വാസത്തെ കുറിച്ചാണ്‌ ആ ചോദ്യം.&lt;br /&gt;ശാസ്താവിനു പ്രഭ എന്നൊരു ഭാര്യയല്ലേ ഉള്ളത്??&lt;br /&gt;ആ ചോദ്യത്തിനു ദേവനാരായണന്‍ ഇങ്ങനെ മറുപടി കൊടുത്തു..&lt;br /&gt;ശരിയാണ്‌ പ്രഭ എന്ന ഭാര്യയും, സത്യകന്‍ എന്ന മകനുമുള്ള ഗൃഹസ്ഥനായ ഭഗവാനാണ്‌ ശാസ്താവെന്നും വിശ്വസിക്കുന്നുണ്ട്.ഈ രണ്ട് വിശ്വാസങ്ങളും സൂചിപ്പിക്കുന്നത് ഒന്നാണ്.. &lt;br /&gt;ശാസ്താവ് ഒരു ഗൃഹസ്ഥനായ ഭഗവാനാണ്!!&lt;br /&gt;ദേവനാരായണന്‍റെ വിവരണങ്ങള്‍ മുസ്തഫക്ക് പൂര്‍ണ്ണമായും ദഹിച്ചില്ല, അയാള്‍ ആരാഞ്ഞു:&lt;br /&gt;"അപ്പോള്‍ അയ്യപ്പനോ? അദ്ദേഹം നിത്യബ്രഹ്മചാരിയല്ലേ?"&lt;br /&gt;ഈ ചോദ്യത്തിനു മറുപടിയായി ദേവനാരായണന്‍ അയ്യപ്പനെ കുറിച്ച് വിവരിച്ചു..&lt;br /&gt;&lt;br /&gt;പുരാണങ്ങളിലൊന്നും അയ്യപ്പന്‍ എന്ന നാമം പരാമര്‍ശിക്കുന്നില്ല.അതിനാലാണ്‌ ശാസ്താവിനെ പുണ്യപുരുഷനായി കാണുമ്പോള്‍, അയ്യപ്പനെ ചരിത്രപുരുഷനായി ഒരു വിഭാഗം ആളുകള്‍ കണക്കാക്കുന്നത്.എന്നാല്‍ ഹൈന്ദവപണ്ഡിതന്‍മാരുടെ അഭിപ്രായപ്രകാരം ശാസ്താവും അയ്യപ്പനും ഒന്നാണ്.മഹാവിഷ്ണുവിന്‍റെ അവതാരം ശ്രീകൃഷ്ണന്‍ എന്ന പോലെ ശാസ്താവിന്‍റെ അവതാരം ആയിരുന്നത്രേ അയ്യപ്പന്‍!!&lt;br /&gt;ഹരിഹരപുത്രനായ ശാസ്താവ് ഗൃഹസ്ഥനായ ഭഗവാനാണെങ്കില്‍, അയ്യപ്പഭഗവാന്‍ നിത്യബ്രഹ്മചാരിയാണ്.ശബരിമല ഒഴികെയുള്ള മറ്റ് അയ്യപ്പക്ഷേത്രങ്ങളിലെല്ലാം ശാസ്താസങ്കല്‍പ്പത്തിലുള്ള പൂജകളാണത്രേ!!&lt;br /&gt;അത് മാത്രമോ ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങള്‍ വേറെങ്ങുമില്ല. എന്തിനു ഏറെ പറയുന്നു ശബരിമലയിലെത്തന്നെ അനുബന്ധ ക്ഷേത്രങ്ങളായ എരുമേലി, കുളത്തൂപ്പുഴ, ആര്യങ്കാവ്‌, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലൊന്നും ഇതേ പോലെ കര്‍ശനമായ വ്രതാനുഷ്‌ഠാനങ്ങളോ, വിലക്കുകളോ ഇല്ലാത്തതും ഇതേ കാരണം കൊണ്ടാണ്.&lt;br /&gt;&lt;br /&gt;"അപ്പോള്‍ ശബരിമലയില്‍ അയ്യപ്പസ്വാമിയാണല്ലേ?"&lt;br /&gt;"അതേ, ശാസ്താവിന്‍റെ അവതാരമായ, ഒടുവില്‍ ശാസ്താവില്‍ വിലയം പ്രാപിച്ച, നിത്യബ്രഹ്മചാരിയായ അയ്യപ്പസ്വാമി.അദ്ദേഹത്തിന്‍റെ ബ്രഹ്മചര്യമാണ്‌ ശബരിമലയുടെ ചൈതന്യവും."&lt;br /&gt;ദേവനാരായണന്‍ തറപ്പിച്ചു പറഞ്ഞു.&lt;br /&gt;"അപ്പോ ശാസ്താവ് കേരളീയമായ സങ്കല്‍പ്പമാണെന്ന് കേള്‍ക്കുന്നത് ശരിയാണോ?"&lt;br /&gt;ബ്രഹ്മദത്തന്‍ വളരെ നാളായി മനസില്‍ കൊണ്ട് നടന്ന ചോദ്യമായിരുന്നിത്.അവസരം വന്നപ്പോള്‍ അയാളത് ചോദിക്കുകയും ചെയ്തു.ദേവനാരായണനില്‍ നിന്ന് മറുപടി പ്രതീക്ഷിച്ചിരുന്ന ബ്രഹ്മദത്തനോട് രവിവര്‍മ്മ പറഞ്ഞു:&lt;br /&gt;"അല്ല, ഒരിക്കലുമല്ല.ശാസ്താസങ്കല്‍പ്പം കേരളക്കരയില്‍ ഉത്ഭവിച്ചതല്ല"&lt;br /&gt;അമ്പരന്ന് പോയ ബ്രഹ്മദത്തനോട് രവിവര്‍മ്മ ആ സംഭവങ്ങള്‍ വിവരിച്ചു..&lt;br /&gt;അവന്‍ വായിച്ചറിഞ്ഞ സംഭവങ്ങള്‍...&lt;br /&gt;കേരളക്കരക്ക് പുറത്ത് നിന്ന് വന്ന ശാസ്താസങ്കല്‍പ്പങ്ങള്‍..&lt;br /&gt;&lt;br /&gt;"സ്വാമി പറഞ്ഞിട്ടല്ലേ, അവനെ അവിടെ കിടത്തിയത്.എന്നിട്ടിപ്പോ....?"&lt;br /&gt;ബ്രഹ്മദത്തന്‍റെ ഈ ചോദ്യമാണ്‌ തലേദിവസത്തെ സംവാദത്തിന്‍റെ ഓര്‍മ്മയില്‍ നിന്ന് ദേവനാരായണനെ ആളി കത്തുന്ന കുടിലിന്‍റെ കാഴ്ചയിലേക്ക് തിരികെ കൊണ്ട് വന്നത്.&lt;br /&gt;മുന്നില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്..&lt;br /&gt;മണ്ണ്‌ വാരിയിട്ടും, വെള്ളമൊഴിച്ചും തീയണക്കാനുള്ള ശ്രമങ്ങള്‍!!&lt;br /&gt;അതിനു ഫലമില്ലെന്നുള്ള അറിവിലാണ്‌ ബ്രഹ്മദത്തന്‍ ഓടി ദേവനാരായണന്‍റെ അടുത്തെത്തിയത്.ഇത്രേയൊക്കെ സംഭവിച്ചിട്ടും എന്തോ ആലോചിച്ച് നില്‍ക്കുന്ന മാന്ത്രികനെ കണ്ടപ്പോള്‍ അയാള്‍ അറിയാതെ ചോദിച്ച് പോയി..&lt;br /&gt;സ്വാമി പറഞ്ഞിട്ടല്ലേ, അവനെ അവിടെ കിടത്തിയത്.എന്നിട്ടിപ്പോ...?&lt;br /&gt;ആ ചോദ്യം ദേവനാരായണന്‍റെ നെഞ്ചിലാണ്‌ കൊണ്ടത്.&lt;br /&gt;എന്ത് മറുപടി പറയും??&lt;br /&gt;ഒടുവില്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു:&lt;br /&gt;"അയ്യപ്പഭഗവാന്‍ രക്ഷിക്കുമെന്ന് തന്നെയാണ്‌ എന്‍റെ വിശ്വാസം"&lt;br /&gt;ആ വാക്കുകള്‍ ശരി വച്ച് കൊണ്ട് ഒരു കുതിര കുളമ്പടി അവിടെ മുഴങ്ങി!!&lt;br /&gt;തിരിഞ്ഞ് നോക്കിയ ദേവനാരായണനും കൂട്ടരും കണ്ടത്, ഒരു തികഞ്ഞ അഭ്യാസിയെ പോലെ കുതിര പുറത്ത് വരുന്ന ഒരു യുവാവിനെയാണ്.അവരുടെ സമീപത്ത് വന്ന് നിന്ന കുതിരയില്‍ നിന്നും ആ യുവാവ് നിലത്തിറങ്ങി.&lt;br /&gt;ആളിക്കത്തുന്ന അഗ്നിയുടെ വെളിച്ചത്തില്‍ ആ യുവാവിനെ കണ്ട് അവര്‍ ഞെട്ടിപ്പോയി!!&lt;br /&gt;കാരണം അത് രവിവര്‍മ്മയായിരുന്നു..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-5240604787360456254?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/5240604787360456254'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/5240604787360456254'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/32.html' title='അദ്ധ്യായം 32 - മറ്റൊരു സങ്കല്‍പ്പം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_2XGgGM3CVaI/SxAKNNV8I6I/AAAAAAAAAlA/p74W_ujV1bA/s72-c/A32.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-6861472011865602843</id><published>2009-12-01T00:01:00.000+05:30</published><updated>2009-12-01T00:18:56.397+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 31 - ബുദ്ധിമതിയായ മോഹിനി</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_2XGgGM3CVaI/SxAKGrLvuzI/AAAAAAAAAk4/iebNtinRh2M/s1600/A31.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://4.bp.blogspot.com/_2XGgGM3CVaI/SxAKGrLvuzI/AAAAAAAAAk4/iebNtinRh2M/s400/A31.JPG" border="0" alt=""id="BLOGGER_PHOTO_ID_5408834262259448626" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;ഇടപ്പാവൂര്‍ ദേവിക്ഷേത്രം..&lt;br /&gt;പുറമേ നിന്നു കാണുന്നവര്‍ക്ക് മൂന്ന് ചെറിയ അമ്പലം പോലെ തോന്നുമെങ്കിലും, ശക്തിരൂപിണിയായ ദേവിയും, നല്ലവരായ നാട്ടുകാരും, വിശാലമായ മൈതാനവും ഈ അമ്പലത്തിന്‍റെ പ്രത്യേകതയാണ്.ശബരിമലയാത്രക്ക് നടന്നു പോകുന്ന ഭക്തന്‍മാര്‍ക്ക് വിരിവയ്ക്കാനുള്ള സൌകര്യം ഈ ക്ഷേത്രത്തില്‍ ആവോളമുണ്ട്.അന്ന്, അതായത് ജാക്കി തന്‍റെ നിയോഗവുമായി യാത്ര തിരിച്ച രാത്രിക്ക് മുമ്പുള്ള വൈകുന്നേരം, ദേവനരായണനും കൂട്ടരും കഥകള്‍ പറഞ്ഞ് നേരം ചിലവഴിച്ചത് ഈ ക്ഷേത്രത്തില്‍ ആയിരുന്നു.&lt;br /&gt;മോഹിനിയുടെ കഥയോടൊപ്പം ശാസ്താവിനെയും അയ്യപ്പനെയും കുറിച്ചുള്ള ചില വാദപ്രതിവാദങ്ങള്‍ക്ക് ശേഷം അവര്‍ ഉറങ്ങാന്‍ തീരുമാനിച്ചു...&lt;br /&gt;&lt;br /&gt;വിശാലമായ സദ്യാലയത്തിലായിരുന്നു എല്ലാവരും കിടക്കാന്‍ തയ്യാറായത്..&lt;br /&gt;അപ്പോഴാണ്‌ അത് ദേവനാരായണന്‍റെ കണ്ണില്‍പെട്ടത്..&lt;br /&gt;ഒരു ചെറിയ കുടില്‍..&lt;br /&gt;ആനക്കൊട്ടിലിനു സമീപത്തായി, കഷ്ടിച്ച് രണ്ട് പേര്‍ക്ക് കിടക്കാന്‍ കഴിയുന്നത്!!&lt;br /&gt;"എന്താത്?"&lt;br /&gt;ദേവനാരായണന്‍റെ ചോദ്യത്തിനു നാട്ടുകാരില്‍ ഒരാള്‍ മറുപടി നല്‍കി:&lt;br /&gt;"അത് രണ്ട് ദിവസം മുമ്പ് ഇവിടെ ഒരു യോഗീശ്വരന്‍ വന്നിരുന്നു, അദ്ദേഹത്തിനു താമസിക്കാനായി താത്ക്കാലികമായി കെട്ടിയ ഷെഡാണ്"&lt;br /&gt;അത് കേട്ടതും ദേവനാരായണന്‍ പറഞ്ഞു:&lt;br /&gt;"ഇന്ന് രവിവര്‍മ്മ അതില്‍ കിടക്കട്ടെ"&lt;br /&gt;വാമദേവന്‍ നമ്പൂതിരി ഞെട്ടിപ്പോയി!!&lt;br /&gt;രവിവര്‍മ്മ ഒറ്റക്ക് കിടക്കാനോ??&lt;br /&gt;അതും ഈ അപകട സമയത്ത്??&lt;br /&gt;വേണം, അത് വേണം, അപകടത്തെ നേരിട്ടേ പറ്റു!!&lt;br /&gt;ദേവനാരായണന്‍ വ്യക്തമാക്കി.&lt;br /&gt;&lt;br /&gt;അന്ന് രാത്രി..&lt;br /&gt;കുടിലില്‍ കിടക്കുന്ന രവിവര്‍മ്മയുടെ മനസില്‍ ദേവനാരായണന്‍ പറഞ്ഞ കഥ മാത്രമായിരുന്നു..&lt;br /&gt;അസുരന്‍മാരുടെ അടുത്ത് തനിയേ പോയ മോഹിനിയുടെ കഥ..&lt;br /&gt;&lt;br /&gt;മോഹിനി..&lt;br /&gt;കലാബോധമുള്ള ശില്പിയുടെ കരങ്ങളില്‍ വിരിഞ്ഞ ശില്പം പോലെയുള്ളവള്‍..&lt;br /&gt;അംഗലാവണ്യത്തിലും, വാക്ക് ചാതുര്യതയിലും ഒരേ പോലെ ശോഭിക്കുന്നവള്‍..&lt;br /&gt;അസുരന്‍മാരുടെ മനസിലും ആ രൂപലാവണ്യം പലമോഹങ്ങളുമുണര്‍ത്തി!!&lt;br /&gt;സ്നേഹത്തോടെ സമീപിച്ച അവരോട് അവള്‍ ഒരു മത്സരം വ്യക്തമാക്കി..&lt;br /&gt;അത് ഇപ്രകാരമായിരുന്നു..&lt;br /&gt;അമൃത് അവള്‍ വിളമ്പി കൊടുക്കും.അത് വരെ എല്ലാവരും കണ്ണടച്ചിരിക്കണം.അവസാനം കണ്ണ്‌ തുറക്കുന്നവരുടെ സ്വന്തമായിരിക്കും മോഹിനി.&lt;br /&gt;മണ്ടന്‍മാര്‍, അവരത് വിശ്വസിച്ചു!!&lt;br /&gt;എല്ലാവരും കണ്ണുമടച്ച് ഇരുപ്പായി.&lt;br /&gt;അമൃതും പ്രതീക്ഷിച്ച് കണ്ണുമടച്ചിരുന്ന അസുരന്‍മാരുടെ അടുത്ത് നിന്നും, അമൃതുമായി മോഹിനി ദേവന്‍മാരുടെ സമീപമെത്തി.അങ്ങനെയവള്‍ ദേവന്‍മാര്‍ക്ക് അമൃത് വിളമ്പി.&lt;br /&gt;"രാഹുവും കേതുവും ഇവിടല്ലേ വന്നത്?" കഥയുടെ ഈ ഭാഗത്ത് വൈഷ്ണവന്‍റെ ചോദ്യം.&lt;br /&gt;അല്ല, രാഹുകേതുക്കളല്ല ഇവിടെ വന്നത്!!&lt;br /&gt;ദേവനാരായണന്‍ ആ കഥ കൂടി വിശദമാക്കി..&lt;br /&gt;&lt;br /&gt;ദേവന്‍മാര്‍ക്ക് മോഹിനി അമൃത് വിളമ്പികൊണ്ടിരുന്നപ്പോള്‍ സൈംഹികേയന്‍ എന്ന അസുരനും കൂട്ടത്തില്‍ സ്ഥാനം പിടിച്ചു.എന്നാല്‍ സൂര്യചന്ദ്രന്‍മാര്‍ ഇവന്‍ അമൃത് ഭക്ഷിക്കുന്ന സമയത്ത് കണ്ട് പിടിച്ചു.അപ്പോള്‍ തന്നെ വിഷ്ണുഭഗവാന്‍ ഇവന്‍റെ തലവെട്ടുകയും ചെയ്തു..&lt;br /&gt;"അയ്യോ, എന്നിട്ട്?" വൈഷ്ണവനും കഥയില്‍ ലയിച്ചിരിക്കുന്നു.&lt;br /&gt;എന്നിട്ടെന്താ??&lt;br /&gt;അമൃത് കഴിച്ചവനു മരണമില്ലല്ലോ!!&lt;br /&gt;സൈംഹികേയന്‍ തലയും ഉടലും വേര്‍പെട്ടു.അതാണത്രേ രാഹുവും കേതുവും.&lt;br /&gt;ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം വ്യക്തമാക്കി:&lt;br /&gt;"അതിനാലാണ്‌ സൂര്യനെയും, ചന്ദ്രനേയും രാഹുകേതുക്കള്‍ ബാധിക്കുന്നത്"&lt;br /&gt;സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും!!!&lt;br /&gt;ശാസ്ത്രങ്ങള്‍ക്ക് അതീതമായ് മറ്റൊരു വിശ്വാസം!!&lt;br /&gt;&lt;br /&gt;"ഈ കഥയില്‍ ധര്‍മ്മശാസ്താവ് എപ്പോഴാണ്‌ ജനിച്ചത്?" കഥ മുഴുവന്‍ കേട്ടിട്ടും ശാസ്താവിന്‍റെ ജനനത്തിനു കാരണമായ കഥാ സന്ദര്‍ഭം രവിവര്‍മ്മക്ക് പിടി കിട്ടിയില്ല.&lt;br /&gt;"ധര്‍മ്മശാസ്താവ് ജനിച്ചത് ഈ സമയത്ത് ആയിരുന്നില്ല"&lt;br /&gt;ദേവനാരായണന്‍ വ്യക്തമാക്കി..&lt;br /&gt;ഇതിനു ശേഷം മഹിഷിയുടെ വിളയാട്ട സമയത്ത്, ഹരിഹരപുത്രന്‍ ജനിക്കുന്നതിനായി നാരദര്‍ മഹാദേവന്‍റെ അടുത്തെത്തി.മോഹിനി രൂപത്തെ കുറിച്ചുള്ള മുനിവര്യന്‍റെ വിവരണം കേട്ടപ്പോള്‍ ഒന്ന് നേരില്‍ കാണണമെന്ന് ശിവഭഗവാനു ആഗ്രഹം തോന്നി.അങ്ങനെ വിഷ്ണുദേവന്‍ വീണ്ടും ആ അവതാരം കൈകൊള്ളുകയും, ആ വിഷ്ണുമായയില്‍ മഹാദേവപുത്രനായി ധര്‍മ്മശാസ്താവ് ജനിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;രവിവര്‍മ്മക്ക് എല്ലാം അത്ഭുതമായിരുന്നു..&lt;br /&gt;മോഹിനിയുടെ കഥകളിലും, പിന്നീട് നടന്ന ചില സംവാദങ്ങളിലും ശ്രദ്ധയൂന്നി കിടന്ന അവന്‍ പതുക്കെ ഉറക്കത്തിലേക്ക് വഴുതി വീണു.അതേ സമയത്ത്, സദ്യാലയത്തില്‍ ദേവനാരായണനും കൂട്ടരും ഗാഢനിദ്രയിലായിരുന്നു.&lt;br /&gt;രാത്രി വളരുന്നു..&lt;br /&gt;സമയം രണ്ടര ആയിരിക്കുന്നു..&lt;br /&gt;ജാക്കി വീട്ടില്‍ നിന്നും പുറപ്പെട്ടതിനു ശേഷം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞെന്ന് സാരം!!&lt;br /&gt;വലിയൊരു ബഹളമാണ്‌ ദേവനാരായണനെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തിയത്..&lt;br /&gt;പുറത്ത് വന്നപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തിന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു..&lt;br /&gt;അഗ്നിയുടെ സംഹാരതാണ്ഡവം!!&lt;br /&gt;രവിവര്‍മ്മ കിടന്നുറങ്ങിയ കുടിലിനു ചുറ്റും അഗ്നി ആളി പടര്‍ന്നിരിക്കുന്നു..&lt;br /&gt;ആരേയും അടുത്തേക്ക് അടുപ്പിക്കാതെ, പ്രത്യേകിച്ച് ഒരു രൂപവുമില്ലാത്ത അഗ്നി ആ കുടിലിനെ വിഴുങ്ങുകയായിരുന്നു..&lt;br /&gt;ആദ്യത്തെ അപകടം..&lt;br /&gt;അരൂപിയായ ശത്രുവിന്‍റെ ആക്രമണം..&lt;br /&gt;എന്ത് ചെയ്യണമെന്ന് അറിയാതെ എല്ലാവരും പകച്ച് നിന്നു.. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-6861472011865602843?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/6861472011865602843'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/6861472011865602843'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/12/31.html' title='അദ്ധ്യായം 31 - ബുദ്ധിമതിയായ മോഹിനി'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_2XGgGM3CVaI/SxAKGrLvuzI/AAAAAAAAAk4/iebNtinRh2M/s72-c/A31.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-6396932424995014972</id><published>2009-11-30T00:30:00.000+05:30</published><updated>2009-11-30T00:41:33.586+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 30 - മൂന്നാമത്തെ രാത്രി</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_2XGgGM3CVaI/Sw_MGU7smrI/AAAAAAAAAiA/KwIrb9q4drQ/s1600/30.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 290px; height: 198px;" src="http://3.bp.blogspot.com/_2XGgGM3CVaI/Sw_MGU7smrI/AAAAAAAAAiA/KwIrb9q4drQ/s400/30.JPG" border="0" alt=""id="BLOGGER_PHOTO_ID_5408766086565632690" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;മാങ്കൊമ്പില്‍ സേവ്യര്‍..&lt;br /&gt;അത്യാവശ്യം നല്ലൊരു നാട്ടുപ്രമാണി.ഇടപ്പാവൂര്‍ ദേവിക്ഷേത്രത്തിനു അടുത്തായി ആണ്‌ ഇദ്ദേഹത്തിന്‍റെ ഭവനം.ആട്, മാട്, കോഴി എന്ന് വേണ്ടാ, എല്ലാ മൃഗങ്ങളും ഇദ്ദേഹത്തിനു സഹോദരങ്ങളാണ്.ഇവയോടൊത്ത് സുഖമായ ജീവിതം.&lt;br /&gt;അന്ന് വൈകുന്നേരം വീടിനു മുന്നില്‍ നിന്നിരുന്ന ഇദ്ദേഹത്തിന്‍റെ ചെവിയില്‍ ആ ശബ്ദം മുഴങ്ങി..&lt;br /&gt;വഴിയിലൂടെ പോണ സ്വാമിമാരുടെ ശരണം വിളിയുടെ ശബ്ദം..&lt;br /&gt;&lt;br /&gt;"സ്വാമിയെ....അയ്യപ്പോ&lt;br /&gt;അയ്യപ്പോ....സ്വാമിയെ&lt;br /&gt;സ്വാമിയപ്പാ...അയ്യപ്പാ&lt;br /&gt;ശരണമപ്പാ...അയ്യപ്പാ"&lt;br /&gt;&lt;br /&gt;"സ്വാമി ശരണം"&lt;br /&gt;പിറുപിറുത്ത് കൊണ്ട് സേവ്യര്‍ വീട്ടിലേക്ക് കയറി.&lt;br /&gt;&lt;br /&gt;സേവ്യറിന്‍റെ ചെവികളില്‍ മുഴങ്ങി കേട്ടത് രവിവര്‍മ്മയും സംഘവും വിളിച്ച ശരണം വിളികളായിരുന്നു.ഇടപ്പാവൂര്‍ ദേവിക്ഷേത്രത്തിലേക്കുള്ള ആ യാത്രയില്‍ ദേവനാരായണന്‍ പറഞ്ഞ കഥയിലായിരുന്നു അവരുടെ മനസ്സ്..&lt;br /&gt;പ്രതികാരത്തിനിറങ്ങിയ മഹിഷിയുടെ കഥയില്‍..&lt;br /&gt;&lt;br /&gt;മഹിഷിയുടെ പ്രതികാരം ആളിക്കത്തി..&lt;br /&gt;അവള്‍ ബ്രഹ്മദേവനെ തപസ്സ് ചെയ്തു, കൊടും തപസ്സ്!!&lt;br /&gt;ഒടുവില്‍ ബ്രഹ്മദേവനു പ്രത്യക്ഷപ്പെടേണ്ടി വന്നു.ആ ഭക്തയുടെ തപസില്‍ പ്രസാദിച്ച ദേവന്‍ എന്ത് വരമാണ്‌ വേണ്ടതെന്ന് ആരാഞ്ഞു.അതിനു മറുപടിയായി അവള്‍ പറഞ്ഞു:&lt;br /&gt;"ശിവ-വിഷ്‌ണു സംയോഗത്താല്‍ ജനിക്കുന്ന ശിശുവില്‍നിന്നല്ലാതെ തനിക്കു മരണം സംഭവിക്കാന്‍ പാടില്ല, മാത്രമല്ല ആ ശിശു മനുഷ്യനായി കഴിയുകയും വേണം"&lt;br /&gt;എന്തൊരു വല്ലാത്ത ആഗ്രഹം??&lt;br /&gt;പക്ഷേ എന്ത് ചെയ്യാന്‍, ബ്രഹ്മദേവന്‍ വരം കൊടുക്കാമെന്ന് സമ്മതിച്ചു പോയി!!&lt;br /&gt;അങ്ങനെ മഹിഷിക്ക് ആ വരം ലഭിച്ചു..&lt;br /&gt;ശിവന്‍റെയും വിഷ്ണുവിന്‍റെയും പുത്രനാല്‍ മാത്രമേ വധിക്കപ്പെടു എന്ന വരം!!&lt;br /&gt;&lt;br /&gt;മഹിഷിയുടെ അക്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു...&lt;br /&gt;ഭൂലോകത്ത് മാത്രമല്ല, ദേവലോകത്തും അവള്‍ അക്രമം അഴിച്ച് വിട്ടു!!&lt;br /&gt;ദേവന്‍മാര്‍ ഒന്ന് ചേര്‍ന്നു..&lt;br /&gt;അവര്‍ ശിവഭഗവാനെയും, വിഷ്ണുഭഗവാനെയും കണ്ട് സങ്കടം ഉണര്‍ത്തിച്ചു.അതിന്‍റെ ഫലമായി ജനിച്ചതാണ്‌ ധര്‍മ്മ ശാസ്താവ്.&lt;br /&gt;"അപ്പോ ധര്‍മ്മശാസ്താവിന്‍റെ അച്ഛനാരാണ്?" രവിവര്‍മ്മയുടെ ചോദ്യം.&lt;br /&gt;"മഹാദേവന്‍"&lt;br /&gt;"അമ്മയോ?" രവിവര്‍മ്മക്ക് വീണ്ടും സംശയം&lt;br /&gt;"മോഹിനി" ദേവനാരായണന്‍റെ മറുപടി.&lt;br /&gt;"മോഹിനിയോ അതാരാ?"&lt;br /&gt;ഇത് വരെ കേള്‍ക്കാത്ത കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോള്‍ രവിവര്‍മ്മക്ക് കൂടുതല്‍ ആകാംക്ഷയായി.&lt;br /&gt;"മോഹിനി മഹാവിഷ്ണുവാണ്, ശരിക്ക് പറഞ്ഞാല്‍ വിഷ്ണുമായയാണ്"&lt;br /&gt;വിഷ്ണുമായയോ??&lt;br /&gt;അതേ, വിഷ്ണുമായ തന്നെ!!&lt;br /&gt;&lt;br /&gt;മോഹിനി ജനനം ഒരു ശാപത്തില്‍ നിന്നാണ്‌ തുടങ്ങിയത്..&lt;br /&gt;ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമായ ദുര്‍വാസാവ് മഹര്‍ഷിയുടെ ശാപത്തില്‍ നിന്ന്..&lt;br /&gt;ആ ശാപം ഇങ്ങനെയായിരുന്നു..&lt;br /&gt;ദേവന്‍മാര്‍ക്ക് ജരാനര ബാധിച്ച് പോകട്ടെ!!&lt;br /&gt;എത്ര കഠിനമായ ശാപം!!&lt;br /&gt;ഒടുവില്‍ ശാപമോക്ഷവും കിട്ടി..&lt;br /&gt;അമൃത്‌ കുടിച്ചാല്‍ മതിയത്രേ!!&lt;br /&gt;അങ്ങനെ അമൃത് ലഭിക്കുന്നതിനായി അവര്‍ പാലാഴി കടയാന്‍ തീരുമാനിച്ചു..&lt;br /&gt;&lt;br /&gt;അതിന്‍പ്രകാരം, മന്ഥരപര്‍വതം കടകോലും വാസുകി എന്ന സര്‍പ്പം കയറുമാക്കി പാലാഴി മഥനം ആരംഭിച്ചു.കയറിന്‍റെ ഒരുഭാഗം പിടിച്ചിരുന്നത് ദേവന്‍മാരാണെങ്കില്‍ മറുഭാഗം അസുരന്‍മാരുടെ കൈയ്യിലായിരുന്നു.&lt;br /&gt;"അപ്പോഴല്ലേ കൂര്‍മ്മാവതാരം സംഭവിച്ചത്?" വിഷ്ണുദത്തന്‍റെ ചോദ്യം.&lt;br /&gt;അതേ, ഇവിടെയായിരുന്നു വിഷ്ണുഭഗവാന്‍റെ രണ്ടാമത്തെ അവതാരമായ കൂര്‍മ്മാവതാരം സംഭവിച്ചത്.പാലാഴി മഥനത്തിനു ഇടയില്‍ ആധാരമില്ലാത്തതിനാല്‍, സമുദ്രത്തിലാണ്ടുപോയ മന്ഥരപര്‍വതത്തെ പൂര്‍വസ്ഥിതിയില്‍ എത്തിയ്ക്കുന്നതിനായാണ് കൂര്‍മ്മാവതാരം ഭഗവാന്‍ കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി അദ്ദേഹം പര്‍വതത്തെ മേല്പോട്ടുയര്‍ത്തി.&lt;br /&gt;"എന്നിട്ട് അമൃത് ലഭിച്ചോ?" മുസ്തഫക്ക് കഥയുടെ ബാക്കി അറിയേണം.&lt;br /&gt;"അമൃത് ലഭിച്ചു, പക്ഷേ ലഭിച്ചത് അസുരന്‍മാര്‍ക്കാണ്"&lt;br /&gt;ദേവനാരായണന്‍ കഥ തുടര്‍ന്നു..&lt;br /&gt;&lt;br /&gt;അങ്ങനെ അമൃതുമായി അസുരന്‍മാര്‍ യാത്രയായി.അവര്‍ അത് സേവിച്ചാല്‍ ഈ ലോകമേ അവരുടെ കൈയ്യിലാകും എന്നറിയാവുന്ന ദേവന്‍മാര്‍ വിഷ്ണുഭഗവാനെ അഭയം പ്രാപിച്ചു.ദേവന്‍മാരുടെ ആഗ്രഹപ്രകാരം വിഷ്ണുഭഗവാന്‍ ഒരു മനോഹരിയായ സ്ത്രീ രൂപം പൂണ്ടു.അത് വിഷ്ണുഭഗവാന്‍റെ മായ ആയിരുന്നു..&lt;br /&gt;സാക്ഷാല്‍ വിഷ്ണുമായയായ മോഹിനി..&lt;br /&gt;അവള്‍ അസുരന്‍മാരുടെ അടുത്തേക്ക് യാത്രയായി..&lt;br /&gt;&lt;br /&gt;ഇടപ്പാവൂര്‍ ദേവിക്ഷേത്രത്തില്‍ ഇരുന്ന് ദേവനാരായണന്‍ കഥ പറഞ്ഞ് കൊണ്ടിരുന്ന ദിവസം...&lt;br /&gt;ഇപ്പോള്‍ സമയം രാത്രി ഒന്നേ മുക്കാല്‍ കഴിഞ്ഞിരിക്കുന്നു..&lt;br /&gt;സേവ്യറിന്‍റെ വീട്ടില്‍ എല്ലാവരും നല്ല ഉറക്കത്തിലാണ്..&lt;br /&gt;എന്നാല്‍ ജാക്കിയുടെ മനസില്‍ എന്തൊക്കെയോ ദുഃസ്വപ്നങ്ങള്‍ പോലെ, ഉറക്കത്തിലും അവന്‍ തല വെട്ടിച്ച് കൊണ്ടിരുന്നു.അടുത്തനിമിഷം അവന്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേറ്റു!!&lt;br /&gt;തലവെട്ടിച്ച് ഇരുഭാഗത്തേക്കും നോക്കിയ ശേഷം സേവ്യറിനെ പോലും അറിയിക്കാതെ അവന്‍ പുറത്തേക്ക് കുതിച്ചു..&lt;br /&gt;അവന്‍റെ യാത്രയുടെ ലക്ഷ്‌യം ഇടപ്പാവൂര്‍ ദേവിക്ഷേത്രമായിരുന്നു..&lt;br /&gt;ആ യാത്രക്ക് ഒരു നിയോഗവും ഉണ്ടായിരുന്നു..&lt;br /&gt;അരൂപിയായ ശത്രുവില്‍ നിന്നും രവിവര്‍മ്മയെ രക്ഷിക്കുക എന്ന നിയോഗം..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-6396932424995014972?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/6396932424995014972'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/6396932424995014972'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/11/30.html' title='അദ്ധ്യായം 30 - മൂന്നാമത്തെ രാത്രി'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_2XGgGM3CVaI/Sw_MGU7smrI/AAAAAAAAAiA/KwIrb9q4drQ/s72-c/30.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-8738068356606321499</id><published>2009-11-29T06:30:00.002+05:30</published><updated>2009-11-29T06:30:00.602+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 29 - ഇനി ഇടപ്പാവൂര്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_2XGgGM3CVaI/Sw_L587KCEI/AAAAAAAAAh4/9VLO8M8DAgw/s1600/29.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 290px; height: 198px;" src="http://3.bp.blogspot.com/_2XGgGM3CVaI/Sw_L587KCEI/AAAAAAAAAh4/9VLO8M8DAgw/s400/29.JPG" border="0" alt=""id="BLOGGER_PHOTO_ID_5408765873962485826" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;ആറന്‍മുളയിലെ രാത്രി അവസാനിച്ചു..&lt;br /&gt;ഇടപ്പാവൂര്‍ ദേവി ക്ഷേത്രം ലക്ഷ്‌യമാക്കി ആ സംഘം യാത്ര ആരംഭിച്ചു.&lt;br /&gt;ആകെ മൂകത മാത്രം, ആര്‍ക്കും മിണ്ടാട്ടവുമില്ല, ശരണം വിളികളുമില്ല!!&lt;br /&gt;എല്ലാവരുടെയും മനസ്സ് രവിവര്‍മ്മയിലായിരുന്നു..&lt;br /&gt;എന്താണ്‌ അരൂപിയായ അപകടം??&lt;br /&gt;എന്താണ്‌ രൂപിയായ അപകടം??&lt;br /&gt;എന്താണ്‌ മൂന്നാമത്തെ അപകടം??&lt;br /&gt;രവിവര്‍മ്മ രക്ഷപെടുമോ ഇല്ലയോ??&lt;br /&gt;എല്ലാവരുടെയും മനസില്‍ ഈ ചിന്ത മാത്രം.&lt;br /&gt;&lt;br /&gt;രവിവര്‍മ്മ തളര്‍ന്ന് പോയിരിക്കുന്നു.ദേവനാരായണന്‍ ഒരു സാധാരണ വ്യക്തിയല്ലെന്ന് രവിവര്‍മ്മക്ക് തീര്‍ച്ചയായി.അദ്ദേഹം സൂചിപ്പിച്ച കാര്യവും കാരണവും തന്‍റെ പതനത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നതെന്നും രവിവര്‍മ്മക്ക് ഉറപ്പായി.&lt;br /&gt;മനസിലെ വിഷമം അടക്കി അവന്‍ വാമദേവന്‍ നമ്പൂതിരിയോട് ചോദിച്ചു:&lt;br /&gt;"സ്വാമി മൃത്യുജ്ഞയഹോമം കൂടാതെ രക്ഷപെടാന്‍ ഒരു സാധ്യത കൂടിയുണ്ടെന്ന് തിരുമേനി സൂചിപ്പിച്ചല്ലോ, അതെന്താ?"&lt;br /&gt;"അത് ഈ യാത്രയാണ്‌ സ്വാമി, ഭഗവാന്‍റെ സന്നിധിയിലേക്കുള്ള ഈ യാത്ര"&lt;br /&gt;വാമദേവന്‍ നമ്പൂതിരിയുടെ വാക്കുകള്‍ കേട്ട ദേവനാരായണന്‍ എല്ലാവരോടുമായി പറഞ്ഞു:&lt;br /&gt;"ശബരിമലയിലേക്കുള്ള യാത്ര ശരണം വിളിയുമായി ആവണം, എല്ലാവരും ഭഗവാനെ വിളിച്ച് നടക്കിന്‍"&lt;br /&gt;ആ വാക്കുകള്‍ മാനിച്ച് അവര്‍ ശരണം വിളിച്ച് തുടങ്ങി..&lt;br /&gt;ദുഃഖം തളംകെട്ടിയ മനസ്സുമായി വളരെ പതിഞ്ഞ സ്വരത്തില്‍..&lt;br /&gt;&lt;br /&gt;"സ്വാമിയേ... അയ്യപ്പോ&lt;br /&gt;അയ്യപ്പോ...സ്വാമിയേ&lt;br /&gt;സ്വാമിയേ... അയ്യപ്പോ&lt;br /&gt;അയ്യപ്പോ...സ്വാമിയേ"&lt;br /&gt;&lt;br /&gt;ശരണം വിളികള്‍ക്ക് ശക്തിയില്ലാത്ത പോലെ..&lt;br /&gt;സങ്കടത്തോടെയുള്ള ശരണം വിളിയില്‍ വാക്കുകള്‍ മുറിഞ്ഞ് പോകുന്ന പോലെ..&lt;br /&gt;റോഡരുകില്‍ നിന്നിരുന്നവര്‍ പോലും ആ സംഘത്തിന്‍റെ ശരണം വിളിയെ അത്ഭുതത്തോടെ നോക്കി.&lt;br /&gt;എന്നാല്‍ ക്രമേണ ശരണം വിളിയുടെ താളം മാറി തുടങ്ങി..&lt;br /&gt;വ്യത്യസ്തവിളികള്‍ക്ക് ഒരേ താളമായി..&lt;br /&gt;പതിഞ്ഞ സ്വരത്തില്‍ നിന്നും ആത്മവിശ്വാസത്തോടുള്ള ശരണമന്ത്രത്തിന്‍റെ മുഴക്കം...&lt;br /&gt;അത് എങ്ങും മറ്റൊലി കൊണ്ടു..&lt;br /&gt;&lt;br /&gt;"സ്വാമിയപ്പാ...അയ്യപ്പാ&lt;br /&gt;ശരണമപ്പാ...അയ്യപ്പാ&lt;br /&gt;പന്തളവാസാ..അയ്യപ്പാ&lt;br /&gt;പമ്പാനാഥാ...അയ്യപ്പാ&lt;br /&gt;കലിയുഗവരദാ...അയ്യപ്പാ&lt;br /&gt;കാനനവാസാ....അയ്യപ്പാ"&lt;br /&gt;&lt;br /&gt;ശരണം വിളികള്‍ക്ക് ഒരേ താളം!!&lt;br /&gt;സ്വാമിമാരുടെ മനസില്‍ ഒരേ രൂപം..&lt;br /&gt;ഹരിഹരസുതനായ അയ്യപ്പസ്വാമിയുടെ രൂപം!!&lt;br /&gt;&lt;br /&gt;ഉച്ചഭക്ഷണത്തിനും, വിശ്രമത്തിനും ശേഷം യാത്ര തുടര്‍ന്നപ്പോളേക്കും രവിവര്‍മ്മയില്‍ ഒരു ആത്മവിശ്വാസം വന്ന് നിറഞ്ഞിരുന്നു, ശരണം വിളികളില്‍ നിന്നും ആര്‍ജിച്ച ആത്മവിശ്വാസം!!&lt;br /&gt;"സ്വാമി, ആരാ ഈ അയ്യപ്പന്‍?"&lt;br /&gt;രവിവര്‍മ്മയുടെ ചോദ്യം ദേവനാരായണനോടായിരുന്നു.ആ ചോദ്യം കേട്ടതും വാമദേവന്‍ നമ്പൂതിരി ബ്രഹ്മദത്തനോട് പറഞ്ഞു:&lt;br /&gt;"സ്വാമി, ഈ ചോദ്യം ഒരു കൊടുങ്കാറ്റാണ്, ഒരു വലിയ മാറ്റത്തിന്‍റെ കൊടുങ്കാറ്റ്"&lt;br /&gt;അത് ശരിയായിരുന്നു..&lt;br /&gt;ആ ചോദ്യം രവിവര്‍മ്മയെ കൂട്ടിക്കൊണ്ട് പോയത് മറ്റൊരു ലോകത്തേക്കായിരുന്നു..&lt;br /&gt;ഐതിഹ്യങ്ങളിലൂടെയും വാമൊഴിയിലൂടെയും വളര്‍ന്ന് വന്ന മറ്റൊരു ലോകത്തേക്ക്..&lt;br /&gt;ഹരിഹരസുതനായ അയ്യപ്പസ്വാമിയുടെ കഥകളുടെ ലോകത്തേക്ക്..&lt;br /&gt;എന്നാല്‍ ആ ഒരു കഥ പറയുക എളുപ്പമായിരുന്നില്ല, അതിനാല്‍ ദേവനാരായണന്‍ മറ്റൊരു കഥയാണ്‌ പറഞ്ഞത്,രംഭാസുരന്‍റെ മകനായ മഹിഷാസുരന്‍റെ കഥ..&lt;br /&gt;ആ കഥ ഇപ്രകാരമായിരുന്നു..&lt;br /&gt;&lt;br /&gt;ദത്തന്‍റെ ശാപത്തിനാല്‍ ലീല, കരംഭന്‍ എന്ന അസുരന്‍റെ മകളായി മഹിഷി മുഖത്തോട് ഭൂമിയില്‍ വന്ന് ജനിച്ചു.മഹിഷിയുടെ പിതാവായ കരംഭന്‍റെ സഹോദരനായിരുന്നു രംഭാസുരന്‍.ഈ രംഭാസുരനു ഒരു മകനുണ്ട്..&lt;br /&gt;മഹിഷാസുരന്‍!!&lt;br /&gt;ഈ മഹിഷാസുരന്‍ ഒരിക്കല്‍ ബ്രഹ്മാവിനെ തപസ്സ് ചെയ്തു, കഠിനമായ പരീക്ഷണങ്ങള്‍ക്ക് ഒടുവില്‍ ബ്രഹ്മാവ് അവനില്‍ പ്രസാദിച്ചു.എന്ത് വരമാണ്‌ വേണ്ടത് എന്ന ഭഗവാന്‍റെ ചോദ്യത്തിനു അവന്‍ ഇങ്ങനെ മറുപടി പറഞ്ഞു:&lt;br /&gt;"ഭഗവാനെ, ഭൂമിയില്‍ വന്ന് പിറക്കുന്ന ആര്‍ക്കും എന്നെ വധിക്കാന്‍ കഴിയരുത്"&lt;br /&gt;ബ്രഹ്മാവ് ആ വരം നല്‍കി അവനെ അനുഗ്രഹിച്ചു!!&lt;br /&gt;വരബലത്തില്‍ അഹങ്കരിച്ച ഈ അസുരന്‍ ഭൂമിയിലും, ദേവലോകത്തും അക്രമം അഴിച്ചു വിട്ടു.ദേവന്‍മാര്‍ക്ക് ഇരിക്കപൊറുതി ഇല്ലാതെയായി.അവര്‍ രക്ഷക്കായി ത്രിമൂര്‍ത്തികളോട് അപേക്ഷിച്ചു.ദേവന്‍മാരുടെ അപേക്ഷപ്രകാരം ത്രിമൂര്‍ത്തികള്‍ തങ്ങളുടെ ശക്തി സമന്വയിപ്പിച്ച് ഒരു പുതിയ സൃഷ്ടി നടത്തി..&lt;br /&gt;അതായിരുന്നു ദിവ്യപ്രഭയോട് ജനിച്ച ചണ്ഡികാദേവി..&lt;br /&gt;സാക്ഷാല്‍ മഹിഷാസുരമര്‍ദ്ദിനി..&lt;br /&gt;&lt;br /&gt;തുടര്‍ന്ന് ദേവിയും മഹിഷാസുരനും തമ്മില്‍ യുദ്ധമാകുകയും, അസുരനെ ദേവി വധിക്കുകയും ചെയ്തു.തന്‍റെ സഹോദരന്‍റെ നാശം മഹിഷിയില്‍ പ്രതികാരം വളര്‍ത്തി...&lt;br /&gt;അതൊരു തുടക്കമായിരുന്നു..&lt;br /&gt;ഹരിഹരസുതന്‍റെ ജനനത്തിന്‍റെ തുടക്കം.. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-8738068356606321499?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/8738068356606321499'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/8738068356606321499'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/11/29.html' title='അദ്ധ്യായം 29 - ഇനി ഇടപ്പാവൂര്‍'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_2XGgGM3CVaI/Sw_L587KCEI/AAAAAAAAAh4/9VLO8M8DAgw/s72-c/29.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-540035002984673308</id><published>2009-11-28T06:30:00.003+05:30</published><updated>2009-11-28T06:30:00.788+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 28 - സുന്ദര മഹിഷം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_2XGgGM3CVaI/Sw_wylLK6KI/AAAAAAAAAiY/TogEO9ZYX8I/s1600/A28.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://2.bp.blogspot.com/_2XGgGM3CVaI/Sw_wylLK6KI/AAAAAAAAAiY/TogEO9ZYX8I/s400/A28.JPG" border="0" alt=""id="BLOGGER_PHOTO_ID_5408806429258344610" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;ഇത് ദേവനാരായണന്‍ കേട്ട് വളര്‍ന്ന വിശ്വാസമാണ്..&lt;br /&gt;മാന്ത്രികന്‍റെ മനകണ്ണില്‍, രവിവര്‍മ്മയെ ബാധിച്ച ശാപത്തിനു കാരണമായി വന്ന ഒരു നീരസത്തിന്‍റെ കഥ.സുന്ദര മഹിഷത്തിന്‍റെ നീരസത്തിന്‍റെ കഥ..&lt;br /&gt;ആ കഥ ഇങ്ങനെയായിരുന്നു..&lt;br /&gt;&lt;br /&gt;ഭൂതനാതോപാഖ്യാനം..&lt;br /&gt;പതിനഞ്ച് അദ്ധ്യായങ്ങളായി ധര്‍മ്മശാസ്താവിന്‍റെ കഥകളടങ്ങിയ സംസ്കൃതഗ്രന്‌ഥം!!&lt;br /&gt;ഇതിന്‍ പ്രകാരം ദത്തന്‍റെ ജനനം, ബ്രഹ്മ, വിഷ്ണു, മഹേശ്വര ശക്തികളുടെ സമന്വയത്തില്‍ നിന്നായിരുന്നത്രേ.അതേ പോലെ ദേവ പത്നിമാരുടെ ശക്തിയുടെ ചേര്‍ച്ചയായി ലീലയും ജനിച്ച് പോലും.ഈ കഥ പ്രകാരം ദത്തന്‍ ലീലയെ വിവാഹം കഴിച്ചു.&lt;br /&gt;"വിവാഹം കഴിച്ചെന്നോ?"&lt;br /&gt;വാമദേവന്‍ നമ്പൂതിരിക്ക് അത്ഭുതം.&lt;br /&gt;അദ്ദേഹം കേട്ടിട്ടുള്ള കഥയില്‍ വിവാഹം കഴിച്ചു എന്ന് പരാമര്‍ശിക്കുന്നില്ല, മാത്രമല്ല വിവാഹ അഭ്യര്‍ത്ഥന നടത്തിയ ലീലയെ ശപിച്ചു എന്നും കേട്ടിരിക്കുന്നു!!&lt;br /&gt;"അതേ, വിവാഹം കഴിച്ചു.ശരിക്കും അങ്ങനെയാണ്‌ സംഭവിച്ചത്"&lt;br /&gt;ദേവനാരായണന്‍ കഥ തുടര്‍ന്നു:..&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ കഴിഞ്ഞു..&lt;br /&gt;ധ്യാനത്തില്‍ ശ്രദ്ധയൂന്നി ജീവിതം നയിച്ച ദത്തനു ലൌകിക ജീവിതങ്ങളോട് വിരക്തി തോന്നി തുടങ്ങിയത് സ്വാഭാവികമായി സംഭവിക്കാവുന്ന പ്രതിഭാസമായിരുന്നു.എന്നാല്‍ ലീലക്ക് ദത്തന്‍റെ ഈ മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല.ധ്യാനത്തില്‍ മുഴുകിയിരുന്ന സമയത്ത് ശൃംഗാരഭാവത്തില്‍ വന്ന ലീലയില്‍, ദത്തന്‍ കോപിഷ്ടനാകുകയും, മഹിഷിയായി ജനിക്കട്ടെ എന്ന് അവളെ ശപിക്കുകയും ചെയ്തു.ഇതാണ്‌ മഹിഷിയുടെ ജനനത്തിനു കാരണമായ കഥ.&lt;br /&gt;"അപ്പോള്‍ സുന്ദരമഹിഷമോ?"&lt;br /&gt;അതോ..&lt;br /&gt;അത് ലീലയുടെ ശാപഫലമായിരുന്നു...&lt;br /&gt;സ്നേഹത്തോട് സമീപിച്ച തന്നെ ശപിച്ച ദത്തനു, ലീല നല്‍കിയ ശാപഫലം..&lt;br /&gt;താന്‍ മഹിഷിയായി ജനിക്കുമ്പോല്‍ തന്നോടൊത്ത് കഴിയുന്ന മഹിഷമായി തീരട്ടെ എന്ന് അവള്‍ ദത്തനെ ശപിച്ചത്രേ!!!&lt;br /&gt;ആ ശാപഫലമായുള്ള ദത്തന്‍റെ ജന്മമാണ്‌ സുന്ദരമഹിഷം!!&lt;br /&gt;&lt;br /&gt;"ഇതിനു എന്‍റെ ജീവിതവുമായി എന്ത് ബന്ധം?"&lt;br /&gt;രവിവര്‍മ്മക്ക് അത് അറിഞ്ഞേ തീരു.&lt;br /&gt;ആദ്യം വാമദേവന്‍ നമ്പൂതിരി ഒരു കഥ പറഞ്ഞു.അതിന്‍ പ്രകാരം സ്നേഹം നിരസിച്ച ദത്തനോടുള്ള ലീലയുടെ നീരസം യുഗങ്ങളായി സഞ്ചരിച്ച് തന്നില്‍ ശാപമായെത്തി എന്ന് വിശദമാക്കി.ഇപ്പോള്‍ അതേ കഥയില്‍ ലീലയും തിരിച്ച് ശപിച്ചെന്ന് ദേവനാരായണന്‍ പറയുന്നു.&lt;br /&gt;അപ്പോള്‍ തന്നെ ബാധിക്കുന്ന ശാപം എന്താണ്??&lt;br /&gt;രവിവര്‍മ്മയുടെ ചോദ്യം ന്യായമായത് തന്നെ.&lt;br /&gt;&lt;br /&gt;രവിവര്‍മ്മയുടെ സംശയത്തിനു മറുപടിയായി ദേവനാരായണന്‍ ഇങ്ങനെ പറഞ്ഞു..&lt;br /&gt;ഭൂമിയില്‍ സുന്ദരമഹിഷത്തോടൊത്ത് വിഹരിച്ചിരുന്ന മഹിഷി, പിന്നീട് അയ്യപ്പഭഗവാനാല്‍ വധിക്കപ്പെട്ടു.പ്രിയതമയുടെ വിരഹത്തില്‍ സുന്ദരമഹിഷത്തിനുണ്ടായ നീരസം, പിന്നീട് യുഗങ്ങളായി സഞ്ചരിച്ച്, ഒരു അസുരശക്തിയുടെ പ്രതികാര മനോഭാവത്തിലേക്ക് രൂപാന്തരം പ്രാപിച്ചു.ഇന്നതിന്‍റെ ലക്ഷ്‌യം, ഉത്രം നക്ഷത്രത്തില്‍ ജനിച്ച, മണികണ്ഠന്‍ എന്ന വിളിപ്പേരോട് കൂടിയ, അയ്യപ്പഭഗവാന്‍റെ ഇഷ്ടപ്പെട്ട ഭക്തനാകാന്‍ യോഗമുള്ള, രവിവര്‍മ്മയാണ്.&lt;br /&gt;"എന്ത് അപകടമാവും സംഭവിക്കുക" ബ്രഹ്മദത്തന്‍റെ ചോദ്യം.&lt;br /&gt;"അറിയില്ല, എന്നാല്‍ ഒരു കാര്യം ഉറപ്പാണ്, സുന്ദരമഹിഷത്തിന്‍റെ അസുരമനോഭാവത്തില്‍ നിന്ന് രൂപം പ്രാപിച്ച ഈ അപകടം അരൂപിയല്ല, ഒരു രൂപമുള്ള ജീവിയില്‍ നിന്നാണ്"&lt;br /&gt;"എന്ത് ജീവി?" രവിവര്‍മ്മയുടെ ചോദ്യത്തില്‍ ഒരു ഭീതി പോലെ.&lt;br /&gt;"അത് പറയാന്‍ സാധിക്കില്ല, പക്ഷിയാകാം, മൃഗമാകാം, മനുഷ്യനുമാകാം"&lt;br /&gt;ദേവനാരായണന്‍ പറഞ്ഞ് നിര്‍ത്തി.&lt;br /&gt;അപ്പോഴാണ്‌ വാമദേവന്‍ നമ്പൂതിരിയുടെ മനസില്‍ ഒരു സംശയം വന്നത്, അതയാള്‍ ചോദിക്കുകയും ചെയ്തു:&lt;br /&gt;"മൂന്ന് അപകടം എന്നല്ലേ സൂചിപ്പിച്ചത്, എന്താണ്‌ മൂന്നാമത്തെ അപകടകാരണം?"&lt;br /&gt;അതിനും ആ മാന്ത്രികന്‍റെ പക്കല്‍ മറുപടിയുണ്ടായിരുന്നു..&lt;br /&gt;&lt;br /&gt;ഒരു മനുഷ്യനു നൂറ്‌ മരണമുണ്ടത്രേ!!&lt;br /&gt;അവന്‍ നൂറ്‌ പ്രാവശ്യം മരിക്കുമെന്ന് ഇതിനു അര്‍ത്ഥമില്ല.ഒരു മനുഷ്യായുസ്സിനുള്ളില്‍ നൂറ്‌ പ്രാവശ്യം മരണത്തെ നേരിടാനുള്ള സാധ്യതയുണ്ടെന്ന് സാരം.എന്നാല്‍ ഈശ്വരവിശ്വാസവും, ആയുസ്സിന്‍റെ ബലവും അവനെ അതില്‍ നിന്നെല്ലാം കാത്ത് രക്ഷിക്കുന്നു.രവിവര്‍മ്മക്ക് ഇപ്പോള്‍ നല്ല സമയമല്ല, അസുരശക്തികള്‍ അവനെ വട്ടമിട്ട് പറക്കുകയാണ്.മാത്രമല്ല, ആയുസ്സിനു ഹാനിയുണ്ടാവാന്‍ സാധ്യത വളരെ കൂടിയ നേരവും.ഇതാണ്‌ മൂന്നാമത്തെ അപകടത്തിനുള്ള കാരണം.&lt;br /&gt;"ഇത് എന്ത് തരം അപകടമാ?" മുസ്തഫയുടെ ചോദ്യത്തില്‍ ഒരു വിഷമമുണ്ടായിരുന്നു.&lt;br /&gt;പക്ഷേ ദേവനാരായണന്‍ മറുപടി പറയുന്നില്ല!!&lt;br /&gt;"അല്ല, എന്തപകടമാണാവോ?" തിരുമേനിയുടെയും ചോദ്യം.&lt;br /&gt;അവരുടെ ആകാംക്ഷ കണ്ടപ്പോള്‍ ദേവനാരായണന്‍ നിരാശയുടെ സ്വരത്തില്‍ പറഞ്ഞു:&lt;br /&gt;"പിടികിട്ടണില്യ, എത്ര ശ്രമിച്ചിട്ടും അത് മാത്രം വഴുതി പോകുന്നു"&lt;br /&gt;ഒന്ന് നിര്‍ത്തിയട്ട് ഒരു കാര്യം അദ്ദേഹം അടിവരയിട്ട് സൂചിപ്പിച്ചു:&lt;br /&gt;"ഒരു കാര്യം ഉറപ്പാ, മറ്റ് രണ്ട് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടാലും ഇത് രവിവര്‍മ്മയെ ബാധിച്ചിരിക്കും"&lt;br /&gt;ആ മറുപടി എല്ലാവരിലും ഒരു നിരാശ പരത്തി..&lt;br /&gt;അവര്‍ പരസ്പരം നോക്കി.. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-540035002984673308?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/540035002984673308'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/540035002984673308'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/11/28.html' title='അദ്ധ്യായം 28 - സുന്ദര മഹിഷം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_2XGgGM3CVaI/Sw_wylLK6KI/AAAAAAAAAiY/TogEO9ZYX8I/s72-c/A28.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-7366114426058627013</id><published>2009-11-27T06:30:00.003+05:30</published><updated>2009-12-01T18:38:53.239+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 27 - ഒരു ശാപത്തിന്‍റെ കഥ</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_2XGgGM3CVaI/Swv5T-cIxtI/AAAAAAAAAhg/ejEEkVoI5cc/s1600/muruka.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 305px; height: 198px;" src="http://1.bp.blogspot.com/_2XGgGM3CVaI/Swv5T-cIxtI/AAAAAAAAAhg/ejEEkVoI5cc/s400/muruka.JPG" border="0" alt=""id="BLOGGER_PHOTO_ID_5407689899162257106" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;ജ്യോതിഷം..&lt;br /&gt;ശ്രുതിചക്ഷുസ് അഥവാ 'വേദത്തിന്‍റെ കണ്ണ്‌' എന്നറിയപ്പെടുന്ന മഹാശാസ്ത്രം!!&lt;br /&gt;ജ്യോതിഷത്തെ ഗണിതം, സംഹിത, ഹോര എന്നിങ്ങനെ മൂന്ന് സ്കന്ധങ്ങളായും, ഗണിതം, ഗോളം, ജാതകം, പ്രശ്നം, മുഹൂര്‍ത്തം, നിമിത്തം എന്നിങ്ങനെ ആറ് അംഗങ്ങളായും വിഭജിച്ചിട്ടുണ്ട്.ഈ വിഭജനവും, ജ്യോതിഷം എന്ന ശാസ്ത്രവും, സ്കന്ദന്‍റെ സൃഷ്ടിയാണത്രേ!!&lt;br /&gt;സ്കന്ദനെ അറിയില്ലേ??&lt;br /&gt;അതേ, അതു തന്നെ..&lt;br /&gt;താരകാസുരന്‍റെ അന്തകന്‍..&lt;br /&gt;ദേവന്‍മാരുടെ സേനാനായകന്‍..&lt;br /&gt;പരമേശ്വരന്‍റെയും പാര്‍വ്വതിയുടെയും പ്രിയ പുത്രന്‍..&lt;br /&gt;സാക്ഷാല്‍ വേല്‍മുരുകന്‍!!&lt;br /&gt;&lt;br /&gt;സ്കന്ദനില്‍ നിന്ന് ജ്യോതിഷ സൃഷ്ടിയെ കുറിച്ച് അറിഞ്ഞപ്പോള്‍, അതിന്‍റെ ഗുണങ്ങളെ ഒന്ന് പരീക്ഷിക്കണമെന്ന് മഹാദേവനു ഒരാഗ്രഹം.അതിന്‍ പ്രകാരം വേല്‍മുരുക സ്വാമിയുടെ കണ്‍വെട്ടത്ത് നിന്ന് മാറുകയും, ആരും അറിയാതെ ഒരു സ്ഥലത്ത് ഒളിച്ചിരിക്കുകയും ചെയ്തു.&lt;br /&gt;എന്നിട്ടോ??&lt;br /&gt;സാക്ഷാല്‍ സുബ്രഹ്മണ്യ സ്വാമി, അപ്പോഴത്തെ ഗ്രഹങ്ങളുടെ സ്ഥാനവും, രാശിയും കണക്കാക്കി, മഹാദേവന്‍ ഒളിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്രേ!!&lt;br /&gt;ഈ പരീക്ഷണം പല പ്രാവശ്യം ആവര്‍ത്തിക്കപ്പെട്ടു, വിജയം സുബ്രഹ്മണ്യസ്വാമിക്ക് ആയിരുന്നു.&lt;br /&gt;ജ്യോതിഷത്തിന്‍റെ മഹത്വം മഹാദേവനു ബോധ്യമായി...&lt;br /&gt;ഈ ശാസ്ത്രം മനുഷ്യന്‍റെ കൈയ്യില്‍ എത്തിയാല്‍??&lt;br /&gt;അവന്‍ അതിനെ ദുരുപയോഗം ചെയ്താല്‍??&lt;br /&gt;പരമശിവനു അപകടം മണത്തു.&lt;br /&gt;മനുഷ്യമനസ്സുകള്‍ക്ക് ജ്യോതിഷത്തിന്‍റെ പൂര്‍ണ്ണ അര്‍ത്ഥം ബോധ്യമായാല്‍ അത് ലോകത്തിന്‍റെ അന്ത്യമാണ്, അതേ സമയം മകന്‍റെ കണ്ട്പിടുത്തത്തെ അവഗണിക്കാനും കഴിയില്ല.ഒടുവില്‍ ജ്യോതിഷത്തെ ഭഗവാന്‍ അനുഗ്രഹിച്ചു:&lt;br /&gt;"ഒട്ട് ഒത്തു പോട്ടെ, ഒട്ട് ഒക്കാതെ പോട്ടെ"&lt;br /&gt;ചിലപ്പോള്‍ ശരിയാവട്ടെ, ചില സമയത്ത് ശരിയാവാതിരിക്കട്ടെ എന്ന്!!&lt;br /&gt;ഇത് അനുഗ്രഹമോ?? അതോ ശാപമോ??&lt;br /&gt;ദേവനാരായണന്‍ പറഞ്ഞ് നിര്‍ത്തി.&lt;br /&gt;&lt;br /&gt;"ഈ ജ്യോതിഷപ്രകാരമുള്ള എന്‍റെ പ്രവചനം തെറ്റിയെന്നാണോ?"&lt;br /&gt;വാമദേവന്‍ നമ്പൂതിരിക്ക് പരിഭ്രമമായി.&lt;br /&gt;കാരണം ഇന്നിതു വരെ അദ്ദേഹത്തിന്‍റെ പ്രവചനങ്ങള്‍ തെറ്റിയിട്ടില്ല.ഭഗവാനെ മനസില്‍ ധ്യാനിച്ച് അരുള്‍ ചെയ്തതിലൊന്നും പൊരുത്തക്കേട് കണ്ടിട്ടുമില്ല.&lt;br /&gt;പക്ഷേ ഇപ്പോള്‍??&lt;br /&gt;ഒരു സാധാരണവ്യക്തിയാണ്‌ പറഞ്ഞതെങ്കില്‍ കേട്ടില്ലന്ന് നടിക്കാം, പക്ഷേ ഇത് ദേവനാരായണനാണ്...&lt;br /&gt;ദേവീഉപാസകനായ ദേവനാരായണന്‍!!&lt;br /&gt;വാമദേവന്‍ നമ്പൂതിരി ഇത്തരത്തില്‍ ചിന്തിച്ചപ്പോള്‍, ബ്രഹ്മദത്തന്‍ മറ്റൊന്നാണ്‌ ആലോചിച്ചത്.അതവന്‍ പെട്ടന്ന് ചോദിക്കുകയും ചെയ്തു:&lt;br /&gt;"അപ്പോ രവിവര്‍മ്മക്ക് ആപത്തില്ലേ?"&lt;br /&gt;ഈ ചോദ്യങ്ങള്‍ക്ക് മറുപടിയായി ദേവനാരായണന്‍ പറഞ്ഞു:&lt;br /&gt;"ഉണ്ട്, രവിവര്‍മ്മക്ക് അപകടം സംഭവിക്കാം.അതും മൂന്ന് പ്രാവശ്യം"&lt;br /&gt;"പിന്നെ ജ്യോതിഷം തെറ്റിയെന്ന് പറഞ്ഞത്?" തിരുമേനിക്ക് ആകാംക്ഷ.&lt;br /&gt;"തിരുമേനി വിശദീകരിച്ച കാര്യങ്ങള്‍ ശരിയാണ്, കാരണമാണ്‌ തെറ്റിയത്"&lt;br /&gt;"മനസിലായില്ല"&lt;br /&gt;പറയാം..&lt;br /&gt;&lt;br /&gt;തിരുമേനിയുടെ വിശദീകരണപ്രകാരം ഒന്ന്, ഗാലവന്‍ മുനിയുടെ ശിഷ്യനായ ദത്തനുമായി ബന്ധപ്പെട്ട ഒരു നീരസം ശാപം പോലെ രവിവര്‍മ്മയെ പിന്തുടരുന്നു എന്നതാണ്.അതേ പോലെ കീഴ്ക്കാവിലെ ശാന്തിയായി പോകാത്ത ബ്രഹ്മദത്തന്‍റെ ദോഷം രണ്ടാമത്തെ കാരണവും.&lt;br /&gt;"അതേ അതു തന്നെ, ഒന്ന് ദത്തനുമായി ബന്ധപ്പെട്ട നീരസം, രണ്ട് ബ്രഹ്മദത്തനു ലഭിക്കേണ്ട ശാപം, ഇതാണ്‌ എനിക്ക് വ്യക്തമായത്"&lt;br /&gt;തിരുമേനി വ്യക്തമാക്കി.&lt;br /&gt;ആ വാക്കുകള്‍ ചിരിച്ച് കൊണ്ട് ദേവനാരായണന്‍ സമ്മതിച്ചു:&lt;br /&gt;"കാര്യം രണ്ടും ശരിയാണ്...&lt;br /&gt;ദത്തനുമായി ബന്ധപ്പെട്ട നീരസവും, ബ്രഹ്മദത്തനു ലഭിക്കേണ്ട ശാപവും"&lt;br /&gt;ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം തുടര്‍ന്നു:&lt;br /&gt;"ഈ രണ്ട് കാര്യത്തിനും പിന്നിലെ കാരണമാണ്‌ വ്യത്യാസപ്പെട്ടത്"&lt;br /&gt;അതെങ്ങനെ??&lt;br /&gt;അദ്ദേഹം വിശദമാക്കി..&lt;br /&gt;&lt;br /&gt;ബ്രഹ്മദത്തനു ലഭിക്കേണ്ട ശാപം:&lt;br /&gt;അയ്യപ്പന്‍ കോവിലില്‍ ശാന്തിയായി പോകാത്ത ദോഷം ഒരിക്കലും മരണകാരണം ആകുകയില്ല.എന്നാല്‍ ബ്രഹ്മദത്തനു ലഭിക്കേണ്ട മറ്റൊരു ശാപം, ഗ്രാഹ്യ സ്വഭാവമുള്ള ജാതകകാരനായ രവിവര്‍മ്മക്ക് അപകട കാരണമാകാം.&lt;br /&gt;"അതെന്ത് ശാപം??"&lt;br /&gt;"ആത്മാക്കളുടെ ശാപം!!"&lt;br /&gt;അമ്പരന്ന് നിന്ന അവരുടെ മുന്നില്‍ ദേവനാരായണന്‍ തുടര്‍ന്ന് വിശദീകരിച്ചു..&lt;br /&gt;ബ്രഹ്മദത്തന്‍ പണിഞ്ഞ ഷോപ്പിംഗ് കോംപ്ലക്സ്സ് നില്‍ക്കുന്ന സ്ഥലം പണ്ടൊരു ശവപ്പറമ്പായിരുന്നു...&lt;br /&gt;ഒരുപാട് ആത്മാക്കളുടെ വിശ്രമസ്ഥലം!!&lt;br /&gt;അവരുടെ ശാപം ബ്രഹ്മദത്തനു ഏല്‍ക്കേണ്ടതാണ്, എന്നാല്‍ അവ പതിച്ചത് ഗ്രാഹ്യസ്വഭാവമുള്ള ജാതകത്തിന്‍റെ ഉടമയായ രവിവര്‍മ്മക്കാണ്.അതിനാല്‍ ആദ്യ അപകടം ഈ ആത്മാക്കളുടെ ശാപത്തില്‍ നിന്നാവാം..&lt;br /&gt;ഇത്രയും പറഞ്ഞിട്ട് അദ്ദേഹം അടിവരയിട്ട് ഒന്ന് കൂടി സൂചിപ്പിച്ചു:&lt;br /&gt;"ആത്മാക്കള്‍ രൂപമില്ലാത്തവരാണ്, അതിനാല്‍ അപകടവും അരൂപിയാകാം"&lt;br /&gt;രവിവര്‍മ്മയുടെ മനസില്‍ ഭയം ഉരുണ്ട്കൂടി, അവന്‍ ചോദിച്ചു:&lt;br /&gt;"എന്താണ്‌ ആ അരൂപിയായ അപകടം?"&lt;br /&gt;അതിനു മറുപടി ആ മഹാമാന്ത്രികന്‍റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല.&lt;br /&gt;&lt;br /&gt;"അപ്പോള്‍ ദത്തനുമായി ബന്ധപ്പെട്ട നീരസത്തിനു കാരണമോ?"&lt;br /&gt;വാമദേവന്‍ നമ്പൂതിരിക്ക് അത് കൂടി അറിയേണം.&lt;br /&gt;കവടിയില്‍ ദത്തനുമായി ബന്ധപ്പെട്ട് നീരസം ഉണ്ടെന്ന് കണ്ടപ്പോള്‍, അദ്ദേഹത്തിന്‍റെ മനസില്‍ തെളിഞ്ഞത് കുട്ടിക്കാലത്ത് കേട്ട് വളര്‍ന്ന ദത്തന്‍റെ കഥയാണ്.അതിനാലാണ്‌ അദ്ദേഹം ആ കഥ കാരണമായി പറഞ്ഞത്.ഇപ്പോള്‍ ദേവനാരായണന്‍ പറയുന്നു അതല്ല കാരണമെന്ന്..&lt;br /&gt;അപ്പോള്‍ കാരണമെന്ത്??&lt;br /&gt;അതിനു മറുപടിയായി ലഭിച്ചത് ദത്തനുമായി ബന്ധപ്പെട്ട മറ്റൊരു നീരസത്തിന്‍റെ കഥയായിരുന്നു..&lt;br /&gt;സുന്ദരമഹിഷത്തിന്‍റെ കഥ..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-7366114426058627013?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/7366114426058627013'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/7366114426058627013'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/11/27.html' title='അദ്ധ്യായം 27 - ഒരു ശാപത്തിന്‍റെ കഥ'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_2XGgGM3CVaI/Swv5T-cIxtI/AAAAAAAAAhg/ejEEkVoI5cc/s72-c/muruka.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-4457867805082408728</id><published>2009-11-26T06:30:00.005+05:30</published><updated>2009-12-01T18:38:27.039+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 26 - സത്യത്തിന്‍റെ മുഖം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_2XGgGM3CVaI/Swv4GZl1FUI/AAAAAAAAAhY/Ar47AzWt0vg/s1600/markandeya.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://4.bp.blogspot.com/_2XGgGM3CVaI/Swv4GZl1FUI/AAAAAAAAAhY/Ar47AzWt0vg/s400/markandeya.JPG" border="0" alt=""id="BLOGGER_PHOTO_ID_5407688566420870466" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;ആറന്‍മുളയിലെ ആ രാത്രി..&lt;br /&gt;രവിവര്‍മ്മ ഞെട്ടിത്തരിച്ചിരിക്കുകയാണ്!!&lt;br /&gt;കാരണം ദേവനാരായണന്‍ ആ സത്യം അവനോട് ബോധിപ്പിച്ചു...&lt;br /&gt;തന്‍റെ മണിക്കൂറുകള്‍ എണ്ണപ്പെട്ടു എന്ന വാര്‍ത്ത അവന്‍റെ മനസില്‍ ഭയത്തിന്‍റെ വിത്തുകള്‍ പാകി തുടങ്ങിയിരിക്കുന്നു.ദേവനാരായണനും, വാമദേവന്‍ നമ്പൂതിരിയും, ബ്രഹ്മദത്തനുമെല്ലാം തന്നെ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന രീതിയിലാണ്‌ ശബരിമലയിലേക്ക് കൊണ്ട് പോകുന്നത് എന്ന അറിവ് അവനു സഹിക്കാവുന്നതിലും ഏറെയായിരുന്നു.&lt;br /&gt;"രക്ഷപെടാന്‍ ഒരു മാര്‍ഗവുമില്ലേ?" അവന്‍റെ ദയനീയമായ ചോദ്യം.&lt;br /&gt;എത്ര വലിയ ശാസ്ത്രവിശ്വാസി ആയാലും മരണത്തെ മുന്നില്‍ കാണാറാവുമ്പോള്‍ അറിയാതെ ചോദിച്ച് പോകും...&lt;br /&gt;എങ്ങനെ രക്ഷപെടാം?&lt;br /&gt;അതിനുത്തരമായി വാമദേവന്‍ നമ്പൂതിരി പറഞ്ഞു:&lt;br /&gt;"രണ്ട് വഴികളുണ്ട്, അതിലൊന്നാണ്‌ മൃത്യുജ്ഞയഹോമം"&lt;br /&gt;മൃത്യുജ്ഞയഹോമോ??&lt;br /&gt;അതേ, മൃത്യുജ്ഞയഹോമം തന്നെ!!&lt;br /&gt;അദ്ദേഹം അത് വിശദീകരിച്ചു..&lt;br /&gt;&lt;br /&gt;മൃത്യുജ്ഞയ ഹോമം മഹാദവനു മുന്നിലാണ്‌ നടത്തുന്നത്, കാരണം മൃത്യുജ്ഞയന്‍ മഹാദേവനാണ്.മരണത്തില്‍ നിന്ന് വരെ രക്ഷിക്കാന്‍ കഴിവുള്ളവന്‍, രക്ഷിച്ച ചരിത്രവുമുണ്ട്..&lt;br /&gt;"മരണത്തില്‍ നിന്ന് രക്ഷിച്ചെന്നോ? ആരെ? എന്ന്?"&lt;br /&gt;രവിവര്‍മ്മയുടെ ചോദ്യങ്ങളില്‍ വളരെ വളരെ പ്രതീക്ഷ.&lt;br /&gt;"അതേ, മരണത്തില്‍ നിന്ന് രക്ഷിച്ചു, മാര്‍ക്കണ്ഡേയനെ"&lt;br /&gt;"മാര്‍ക്കണ്ഡേയനോ? അതാരാ?"&lt;br /&gt;"അതൊരു മുനികുമാരനായിരുന്നു, പതിനാറ്‌ വയസ്സുള്ള ഒരു ബാലന്‍"&lt;br /&gt;അനന്തരം രവിവര്‍മ്മയെ ബോധിപ്പിക്കുന്നതിനായി തിരുമേനി ആ കഥ പറഞ്ഞു..&lt;br /&gt;മാര്‍ക്കണ്ഡേയന്‍റെ കഥ..&lt;br /&gt;അത് ഇപ്രകാരമായിരുന്നു..&lt;br /&gt;&lt;br /&gt;മൃകണ്ഡുമുനി തപസിലാണ്..&lt;br /&gt;മഹാദേവന്‍ പ്രത്യക്ഷപ്പെടണം, ആഗ്രഹങ്ങള്‍ സാധിച്ച് തരണം...&lt;br /&gt;അതി കഠിനമായ തപസ്സ്!!&lt;br /&gt;ഒടുവില്‍ ഭഗവാന്‍ പ്രത്യക്ഷനായി, എന്നിട്ട് ആഗ്രഹം ആരാഞ്ഞു.&lt;br /&gt;"എനിക്ക് ഒരു പുത്രനെ വേണം" മുനിയുടെ മറുപടി.&lt;br /&gt;അതേ, അതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം!!&lt;br /&gt;വര്‍ഷങ്ങളായി സന്താനസൌഭാഗ്യം ലഭിക്കാത്ത വിഷമമാണ്‌ ആ കഠിന തപസ്സിനു കാരണമായത്.ആഗ്രഹം അറിഞ്ഞപ്പോള്‍ പരമേശ്വരന്‍ തിരികെ ചോദിച്ചു:&lt;br /&gt;"പതിനാറ്‌ വയസ്സുള്ള ജ്ഞാനിയായ ഒരു  ഉത്തമ പുത്രനെ വേണോ, അതോ ദീര്‍ഘായുസ്സുള്ള ഒരു മഠയനെ വേണോ?"&lt;br /&gt;"ഉത്തമപുത്രനെ മതി"&lt;br /&gt;മുനിക്ക് രണ്ടാമത് ചിന്തിക്കേണ്ടിയിരുന്നില്ല.&lt;br /&gt;&lt;br /&gt;അങ്ങനെ മുനിക്ക് പുത്രന്‍ ജനിച്ചു..&lt;br /&gt;അവനാണ്‌ മാര്‍ക്കണ്ഡേയന്‍..&lt;br /&gt;പതിനാറ്‌ വയസ്സ് മാത്രം ജീവിതം പറഞ്ഞിട്ടുള്ള ഉത്തമപുത്രന്‍!!&lt;br /&gt;ഗുരുകുല വിദ്യാഭ്യാസ സമയം..&lt;br /&gt;മാര്‍ക്കണ്ഡേയന്‍ പഠിച്ചു, മറ്റ് കുട്ടികളെക്കാള്‍ അറിവ് കൂടുതല്‍ സമ്പാദിച്ചു, മഹാദേവന്‍റെ വാക്കുകള്‍ പോലെ അവന്‍ ജ്ഞാനിയായി മാറി.ഗുരുക്കന്‍മാര്‍ക്കും ലോകത്തിനും അവനെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളു.പക്ഷേ മാതാപിതാക്കളുടെ മനസ്സില്‍ ദുഃഖം മാത്രം ബാക്കിയായി..&lt;br /&gt;എത്ര ബുദ്ധിമാനായിട്ട് എന്ത് കാര്യം??&lt;br /&gt;പതിനാറ്‌ വയസ്സ് വരയെല്ലേ ആയുസ്സുള്ളു!!&lt;br /&gt;ആ ചിന്ത, വൃദ്ധ ദമ്പതികളെ ദുഃഖസാഗരത്തിലേക്ക് തള്ളിയിട്ടു.&lt;br /&gt;&lt;br /&gt;"മാതാശ്രീ, എന്താണ്‌ ഈ ദുഃഖത്തിനു ഹേതു?"&lt;br /&gt;അമ്മയുടെ ദുഃഖം മനസിലാക്കിയ മാര്‍ക്കണ്ഡേയന്‍റെ ചോദ്യം.&lt;br /&gt;ആ മാതാവിനു മറുപടിയില്ല.&lt;br /&gt;"പിതാശ്രീ, താങ്കളെങ്കിലും വിശദീകരിക്കു.സ്ഥായിയായ വിഷമത്തിനു എന്താണ്‌ കാരണം?"&lt;br /&gt;ഇപ്പോള്‍ ചോദ്യം പിതാവിനോടാണ്, അതിനു മറുപടിയായി അദ്ദേഹം ആ കാരണം വിവരിച്ചു..&lt;br /&gt;ആ ദമ്പതികളുടെ ദുഃഖത്തിന്‍റെ കാരണം!!&lt;br /&gt;പതിനാറാം വയസ്സില്‍ തന്‍റെ ജീവന്‍ ഒടുങ്ങുമെന്ന് മനസിലാക്കിയ മാര്‍ക്കണ്ഡേയന്‍, മഹാദേവനെ തന്നെ ശരണം പ്രാപിക്കാന്‍ തീരുമാനിച്ചു.ശിവലിംഗത്തെ പൂജിച്ച് അദ്ദേഹം കാലം കഴിച്ച് കൂട്ടി.&lt;br /&gt;&lt;br /&gt;ഒടുവില്‍ ആ സമയം ആഗതമായി..&lt;br /&gt;മാര്‍ക്കണ്ഡേയന്‍റെ മരണസമയം!!&lt;br /&gt;കാലദൂതന്‍മാര്‍ രംഗത്തെത്തി, അവര്‍ മാര്‍ക്കണ്ഡേയ സമീപമെത്തി..&lt;br /&gt;എന്ത് ഫലം??&lt;br /&gt;സാക്ഷാല്‍ മഹാദേവനെ പൂജിച്ചിരിക്കുന്ന മാര്‍ക്കണ്ഡേയനെ അവര്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും??&lt;br /&gt;അവരുടെ തോല്‍വി സാക്ഷാല്‍ യമദേവന്‍റെ രംഗപ്രവേശനത്തിനു കാരണമായി.ആ വിവരമറിഞ്ഞ മാര്‍ക്കണ്ഡേയന്‍ ശിവലിംഗത്തെ ആലിംഗനം ചെയ്തു കിടന്നു.&lt;br /&gt;യമദേവന്‍ സത്യസന്ധനാണ്, ധര്‍മ്മനിഷ്ഠയുള്ളവനാണ്..&lt;br /&gt;മാര്‍ക്കണ്ഡേയന്‍റെ മരണം എഴുതപ്പെട്ടതാണ്, അത് മാറ്റാനാകില്ല!!&lt;br /&gt;അതിനാല്‍ തന്നെ മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം മാര്‍ക്കണ്ഡേയന്‍റെ നേര്‍ക്ക് കാലപാശം ഏറിഞ്ഞു.&lt;br /&gt;"അയ്യോ, എന്നിട്ട്?" വൈഷ്ണവന്‍റെ ഭയന്ന ശബ്ദം.&lt;br /&gt;"പേടിക്കേണ്ടാ മോനെ, മാര്‍ക്കണ്ഡേയന്‍ രക്ഷപെട്ടു"&lt;br /&gt;എങ്ങനെ??&lt;br /&gt;&lt;br /&gt;മാര്‍ക്കണ്ഡേയനെ ലക്ഷ്‌യമാക്കി എറിഞ്ഞ കാലപാശം വീണത് ശിവലിംഗത്തെയും ചുറ്റിയായിരുന്നു.തനിക്ക് നേരെയും കാലപാശം വീണു എന്ന് മനസിലാക്കിയ മഹാദേവന്‍, ശിവലിംഗത്തില്‍ നിന്ന് പുറത്ത് വരികയും, കാലനെ വധിക്കുകയും ചെയ്തു.&lt;br /&gt;"അപ്പോ, ഇപ്പോള്‍ യമദേവനില്ലേ?" രവിവര്‍മ്മക്ക് അതറിഞ്ഞാല്‍ മതി.&lt;br /&gt;"ഉണ്ട് സ്വാമി, യമദേവന്‍ ഇപ്പോഴുമുണ്ട്"&lt;br /&gt;അതെങ്ങനെ??&lt;br /&gt;കാലന്‍ വധിക്കപ്പെട്ടതോടെ ദേവന്‍മാര്‍ അവിടെ പ്രത്യക്ഷമാകുകയും, യമദേവനെ പുനര്‍ജീവിപ്പിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.അതിന്‍ പ്രകാരം മഹാദേവന്‍ യമദേവനെ പുനര്‍ജ്ജീവിപ്പിക്കുകയും, മാര്‍ക്കണ്ഡേയനു എന്നും പതിനാറ്‌ വയസ്സോട് ജീവിക്കാന്‍ അനുഗ്രഹിക്കുകയും ചെയ്തു.&lt;br /&gt;ഇത്രയും വിശദീകരിച്ചിട്ട് തിരുമേനി രവിവര്‍മ്മയോട് പറഞ്ഞു:&lt;br /&gt;"കാലകാലനായ, മൃത്യുജ്ഞനായ, കാശിനാഥനായ, ശിവഭഗവാനു നിന്നെ രക്ഷിക്കാന്‍ കഴിയും"&lt;br /&gt;അത് കേട്ടതും ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിനു മുന്നില്‍ വച്ച് ഭ്രാന്തനെന്നു കരുതിയ സ്വാമിയുടെ വാക്കുകള്‍ രവിവര്‍മ്മയുടെ മനസിലേക്ക് ഓടിയെത്തി....&lt;br /&gt;"ഇത് കാശിയാ, ദക്ഷിണകാശി, പ്രാര്‍ത്ഥിച്ചോ"&lt;br /&gt;&lt;br /&gt;വാമദേവന്‍ നമ്പൂതിരി കഥ പറയുന്ന സമയത്ത് ദേവനാരായണന്‍ ധ്യാനത്തിലായിരുന്നു..&lt;br /&gt;രവിവര്‍മ്മയെ രക്ഷിക്കാനുള്ള വഴി തേടിയുള്ള ധ്യാനത്തില്‍..&lt;br /&gt;പെട്ടന്ന് അദ്ദേഹം കണ്ണ്‌ തുറന്നു, എന്നിട്ട് പറഞ്ഞു:&lt;br /&gt;"ശാപം ബാധിച്ചു, മഹാശാപം ബാധിച്ചു"&lt;br /&gt;"ആരെ?" വാമദേവന്‍ നമ്പൂതിരിയുടെ ചോദ്യം.&lt;br /&gt;"താങ്കളുടെ കര്‍മ്മത്തെ"&lt;br /&gt;അത് കേട്ട് അമ്പരന്ന് പോയ തിരുമേനിയോട് ദേവനാരായണന്‍ ആ ശാപത്തെ കുറിച്ച് പറഞ്ഞു...&lt;br /&gt;സാക്ഷാല്‍ കാശിനാഥനായ മഹാദേവന്‍റെ ശാപത്തെ കുറിച്ച്..&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-4457867805082408728?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/4457867805082408728'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/4457867805082408728'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/11/26.html' title='അദ്ധ്യായം 26 - സത്യത്തിന്‍റെ മുഖം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_2XGgGM3CVaI/Swv4GZl1FUI/AAAAAAAAAhY/Ar47AzWt0vg/s72-c/markandeya.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-1619130183125647113</id><published>2009-11-25T06:30:00.005+05:30</published><updated>2010-10-24T19:29:35.444+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 25 -സ്വാമിശരണം എന്ന വാക്ക്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_2XGgGM3CVaI/Swv3DiC3aNI/AAAAAAAAAhQ/wZDiJ79xWv0/s1600/althara.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://3.bp.blogspot.com/_2XGgGM3CVaI/Swv3DiC3aNI/AAAAAAAAAhQ/wZDiJ79xWv0/s400/althara.JPG" border="0" alt=""id="BLOGGER_PHOTO_ID_5407687417638906066" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;സമയം വൈകുന്നേരമാകുന്നു..&lt;br /&gt;വെയിലിനു തീഷ്ണതയും കുറഞ്ഞു...&lt;br /&gt;സ്വാമിമാര്‍ വിശ്രമിച്ചിരുന്ന ആല്‍ത്തറയില്‍ നിന്നും ശരണം വിളികളുയര്‍ന്നു..&lt;br /&gt;&lt;br /&gt;"കുളത്തൂപ്പുഴ ബാലനേ....ശരണമയ്യപ്പാ&lt;br /&gt;അച്ചങ്കോവിലരശേ.....ശരണമയ്യപ്പാ&lt;br /&gt;ആര്യങ്കാവിലയ്യനേ...ശരണമയ്യപ്പാ&lt;br /&gt;അരവണപ്രിയനേ....ശരണമയ്യപ്പാ&lt;br /&gt;പമ്പാവാസനേ.....ശരണമയ്യപ്പാ&lt;br /&gt;പന്തളരാജനേ.....ശരണമയ്യപ്പാ&lt;br /&gt;വീരമണികണ്ഠനേ....ശരണമയ്യപ്പാ&lt;br /&gt;വില്ലാളിവീരനേ....ശരണമയ്യപ്പാ"&lt;br /&gt;&lt;br /&gt;ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം ആ സംഘം യാത്ര ആരംഭിച്ചു..&lt;br /&gt;ഇപ്പോള്‍ അവരുടെ മുന്നിലെ ലക്ഷ്‌യം ആറന്‍മുള പാര്‍ത്ഥസാരഥിക്ഷേത്രമായിരുന്നു!!&lt;br /&gt;&lt;br /&gt;ശരണം വിളികളുമായി നീങ്ങുമ്പോഴും ദേവനാരായണന്‍റെ മനസില്‍ ഒരു തീരുമാനം ഉണ്ടായിരുന്നു.അത് അദ്ദേഹം വാമദേവന്‍ നമ്പൂതിരിയോട് തുറന്ന് പറഞ്ഞു:&lt;br /&gt;"രവിവര്‍മ്മ അയ്യപ്പസ്വാമിയെ കുറിച്ച് അറിഞ്ഞേ തീരു"&lt;br /&gt;"അതേ, പക്ഷേ എങ്ങനെ?"&lt;br /&gt;"രവിവര്‍മ്മ നിര്‍ത്തിയടത്ത് നമ്മള്‍ തുടരണം"&lt;br /&gt;നിര്‍ത്തിയടത്ത് നിന്ന് തുടരുകയോ??&lt;br /&gt;വാമദേവന്‍ നമ്പൂതിരിക്ക് അമ്പരപ്പ്.&lt;br /&gt;"അതേ, നിര്‍ത്തിയടത്ത് തന്നെ, സ്വാമി ശരണത്തില്‍ നിന്ന്"&lt;br /&gt;ദേവനാരായണന്‍ അതിനായി തുനിഞ്ഞിറങ്ങി..&lt;br /&gt;&lt;br /&gt;"അയ്യപ്പസ്വാമിയെ കുറിച്ച് രവിവര്‍മ്മയുടെ അഭിപ്രായമെന്താ?"&lt;br /&gt;ദേവനാരായണന്‍റെ ചോദ്യത്തിനു ഒറ്റവാക്കിലായിരുന്നു രവിവര്‍മ്മയുടെ മറുപടി:&lt;br /&gt;"വിവിധ വിശ്വാസങ്ങളില്‍ ആരാധിക്കപ്പെടുന്ന ഏകരൂപം"&lt;br /&gt;"ഇതില്‍ നിന്ന് രവിവര്‍മ്മക്ക് എന്ത് മനസിലായി?"&lt;br /&gt;അതിനു മറുപടി ഒരു തര്‍ക്കുത്തരമായിരുന്നു:&lt;br /&gt;"അയ്യപ്പന്‍ ഒരു വലിയ ബിസനസ്സ്‌കാരനാണെന്നും, അദ്ദേഹം പണിഞ്ഞതാണ്‌ ശബരിമലയെന്നും ഞാന്‍ പ്രചരിപ്പിച്ചാല്‍, നാളെ അതും ഒരു വിശ്വാസമാകും"&lt;br /&gt;ങ്ങേ!!&lt;br /&gt;ദേവനാരായണന്‍ ഞെട്ടിപോയി.&lt;br /&gt;&lt;br /&gt;ആ മഹാമാന്ത്രികന്‍ അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല.ആദ്യത്തെ ഞെട്ടലില്‍ നിന്നും വിമുക്തനായപ്പോള്‍ അദ്ദേഹം പറഞ്ഞു:&lt;br /&gt;"വിശ്വാസങ്ങള്‍ക്ക് അതീതമാണ്‌ ചില സത്യങ്ങള്‍.`ബുദ്ധംശരണം ഗച്ഛാമി' എന്നു തുടങ്ങുന്ന ശരണത്രയിയെ അനുസ്‌മരിക്കുന്ന ശരണംവിളി തന്നെയാണ്‌ 'സ്വാമി ശരണം' എന്ന വിശ്വാസത്തില്‍ പോലും പൊരുത്തക്കേടുണ്ട്"&lt;br /&gt;"അതെന്താ?" രവിവര്‍മ്മക്ക് ആകാംക്ഷ.&lt;br /&gt;അതിനു മറുപടിയായി അദ്ദേഹം ഒരു ശ്ലോകം ചൊല്ലി കേള്‍പ്പിച്ചു..&lt;br /&gt;&lt;br /&gt;"സ്വാ കാരോച്ചാര മാത്രേണ&lt;br /&gt;സ്വാകാരം ദീപ്യതേ മുഖേ&lt;br /&gt;മകാരാന്ത ശിവം പ്രോക്തം&lt;br /&gt;ഇകാരം ശക്തി രൂപ്യതേ&lt;br /&gt;ശം ബീജം ശത്രുസംഹാരം&lt;br /&gt;രേഷം ജ്ഞാനാഗ്‌നനി വാചകം&lt;br /&gt;ണകാരം സിദ്ധിതം ശാന്തം&lt;br /&gt;മുദ്രാ വിനയ സാധനം."&lt;br /&gt;&lt;br /&gt;"എന്ന് വച്ചാല്‍??"&lt;br /&gt;ആ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു..&lt;br /&gt;സ്വാമി ശരണത്തിലെ `സ്വാ' എന്ന പദം ഉച്ചരിക്കുന്ന സമയത്ത് പരബ്രഹ്മത്താല്‍ തിളങ്ങുന്ന ആത്മബോധം സ്വാമിമാരുടെ മുഖത്തു പ്രതിഫലിക്കണം.'മി'എന്നത് ശിവശക്തി സങ്കല്‍പ്പമാണ്.ശിവനെ സൂചിപ്പിക്കുന്ന 'മ'യും, ശക്തിയെ സൂചിപ്പിക്കുന്ന 'ഇ'യും ചേര്‍ന്നതാണ്‌ 'മി'.അതായത് 'സ്വാമി' എന്നത് ജീവാത്മാവിന്‍റെയും പരമാത്മാവിന്‍റെയും ഒരുമയെ സൂചിപ്പിക്കുന്നു.&lt;br /&gt;ശരണം എന്ന വാക്കിലെ ആദ്യാക്ഷരമായ `ശ' ഉച്ചാരണ മാത്രയില്‍ തന്നെ ശത്രുവിനെ നിഗ്രഹിക്കുന്നു. അഗ്നിയെ ജ്വലിപ്പിക്കുന്ന `ര' എന്ന വാക്ക്‌ ജ്ഞാനത്തെ പ്രതിനിധീകരിക്കുന്നു. `ണം' ശബ്ദം ഇതിനെല്ലാറ്റിനും ദൈവീകത കൈവരുത്തി ശാന്തി നല്‍കുന്നു.&lt;br /&gt;അദ്ദേഹം വിശദീകരണം പൂര്‍ത്തിയാക്കി.&lt;br /&gt;&lt;br /&gt;ശരണംവിളികളുമായി ആ സംഘം ആറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തി...&lt;br /&gt;ഭഗവത് സന്നിധിയില്‍ കാലുകുത്തിയ നിമിഷം ദേവനാരായണന്‍ വാമദേവന്‍ നമ്പൂതിരിയോട് പറഞ്ഞു:&lt;br /&gt;"ഇനി രവിവര്‍മ്മക്ക് സമീപം നമ്മള്‍ ഇരുവരും വേണം"&lt;br /&gt;ആ വാചകം ഒരു സൂചനയായിരുന്നു..&lt;br /&gt;സംഭവിക്കാന്‍ പോകുന്ന മഹാവിപത്തുകളെ തരണം ചെയ്യാനുള്ള സൂചന..&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-1619130183125647113?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/1619130183125647113'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/1619130183125647113'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/11/25.html' title='അദ്ധ്യായം 25 -സ്വാമിശരണം എന്ന വാക്ക്'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_2XGgGM3CVaI/Swv3DiC3aNI/AAAAAAAAAhQ/wZDiJ79xWv0/s72-c/althara.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-2713567933864094403</id><published>2009-11-24T06:30:00.003+05:30</published><updated>2009-11-24T06:30:00.680+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 24 - വിശ്വാസങ്ങള്‍ പലതരം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_2XGgGM3CVaI/SwrAARh3JFI/AAAAAAAAAgw/WPsiUuLSPRE/s1600/budhan.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://1.bp.blogspot.com/_2XGgGM3CVaI/SwrAARh3JFI/AAAAAAAAAgw/WPsiUuLSPRE/s400/budhan.JPG" border="0" alt=""id="BLOGGER_PHOTO_ID_5407345413549663314" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;ഇതൊരു സങ്കല്‍പ്പമാണ്..&lt;br /&gt;ബുദ്ധനും ശാസ്താവും ഒന്നാണെന്ന് കരുതുന്ന സങ്കല്‍പ്പം!!&lt;br /&gt;&lt;br /&gt;അത് ഇപ്രകാരമായിരുന്നു..&lt;br /&gt;ശ്രീബുദ്ധനെ ദൈവത്തിന്‍റെ അവതാരം എന്ന സങ്കല്‍പ്പം, ബുദ്ധവിഹാരങ്ങള്‍ ബുദ്ധദേവാലയങ്ങള്‍ ആകുന്നതിനു കാരണമായി.ഇവയില്‍ ചിലത് ക്രമേണ ഹൈന്ദവ ക്ഷേത്രങ്ങളുമായി മാറിയത്രേ!&lt;br /&gt;പിന്നീട് അഹിംസാസിദ്ധാന്ത പ്രചാരണ സമയത്ത്, ബുദ്ധനെ മഹാവിഷ്‌ണുവിന്‍െറ ഒരവതാരമായി ചിലര്‍ കണ്ടു.കാലക്രമേണ ബുദ്ധനെ, ശാസ്‌താവ്‌ എന്നു പേരിട്ട്‌ ശൈവ വിഷ്‌ണു ശക്തികളുടെ സമന്വയരൂപമായി ആരാധിച്ചു.അങ്ങനെ ബുദ്ധനും ശാസ്താവും ഒന്നാണെന്ന സങ്കല്‍പ്പം ഇപ്പോഴും നിലനില്‍ക്കുന്നു.&lt;br /&gt;"അപ്പോള്‍ ഇതാണോ സത്യം?"&lt;br /&gt;"ഒരു കൂട്ടര്‍ക്ക് ഇതാണ്‌ സത്യം, ഇതാണ്‌ അവരുടെ വിശ്വാസം"&lt;br /&gt;ദേവനാരായണന്‍ വിശദീകരണം പൂര്‍ത്തിയാക്കി.&lt;br /&gt;&lt;br /&gt;ഉച്ചവെയിലിനു തീഷ്ണതയേറി..&lt;br /&gt;കരയംവെട്ടത്ത് നിന്ന് രാവിലെ യാത്ര തിരിച്ച ആ സംഘം, വിശ്രമത്തിനായാണ്‌, വഴിയരികിലെ അമ്പലത്തോടു ചേര്‍ന്നുള്ള ആല്‍ത്തറയില്‍ ഇടം പിടിച്ചത്.വൈഷ്ണവന്‍ നന്നേ തളര്‍ന്നു, എങ്കില്‍ തന്നെയും രവിവര്‍മ്മയോട് ദേവനാരായണന്‍ പറഞ്ഞ് നിര്‍ത്തിയ കഥ അവനെയും സ്വാധീനിച്ചിരിക്കുന്നു.എല്ലാവരും അഭിപ്രായം പറയുന്നിടത്ത്, തനിക്കും പറയണം എന്ന ചിന്തയിലാകാം, അവന്‍ പറഞ്ഞു:&lt;br /&gt;"സ്ക്കൂളില്‍ ഞാന്‍ ബുദ്ധനായി വേഷമിട്ടിട്ടുണ്ട്"&lt;br /&gt;"ഓഹോ, മോനു ബുദ്ധനെ അറിയാമോ?" മുസ്തഫക്ക് അത്ഭുതം.&lt;br /&gt;"പിന്നെ, ബുദ്ധന്‍ അഹിംസാവാദിയായിരുന്നെന്ന് ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട്"&lt;br /&gt;ആ വാചകം വിഷ്ണുദത്തനില്‍ ഒരു സംശയമുണര്‍ത്തി, അതയാള്‍ തുറന്ന് ചോദിച്ചു:&lt;br /&gt;"വില്ലാളിവീരന്‍, ശത്രുസംഹാരമൂര്‍ത്തി എന്നെല്ലാം ശാസ്താവിനെ അറിയപ്പെടുന്നു, ബുദ്ധനാണെങ്കില്‍ അഹിംസാവാദിയും.അപ്പോള്‍ രണ്ടു സങ്കല്‍പ്പവും ഒന്നാവുന്നതെങ്ങനെ?"&lt;br /&gt;വിഷ്ണുദത്തനോടൊപ്പം ബ്രഹ്മദത്തനുമുണ്ടായിരുന്നു ഒരു സംശയം:&lt;br /&gt;"ബുദ്ധന്‍െറ ജനനത്തിനും മുമ്പു മുതലേ കേരളത്തില്‍ ശാസ്‌താക്ഷേത്രവും ആരാധനയും ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മാത്രമല്ല പരശുരാമനാണ്‌ ശബരിമലക്ഷേത്രം സ്ഥാപിച്ചതെന്നു ഒരു സങ്കല്‍പ്പവുമുണ്ട്.അപ്പോള്‍ ഏതാണ്‌ ശരി?"&lt;br /&gt;ഇതിനു രണ്ടിനുമായി മറുപടി പറഞ്ഞത് രവിവര്‍മ്മയായിരുന്നു..&lt;br /&gt;ചരിത്രങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞ കാര്യങ്ങളുടെ ഒരു ചെറു വിവരണമായിരുന്നു ആ മറുപടി..&lt;br /&gt;&lt;br /&gt;രവിവര്‍മ്മ പറഞ്ഞ് തുടങ്ങിയത് മണിമേഖല എന്ന കൃതിയില്‍ നിന്നായിരുന്നു..&lt;br /&gt;ഇതില്‍ ഒരു ഭാഗത്ത് ഇപ്രകാരം വിവരിക്കുന്നു..&lt;br /&gt;"ലങ്കയില്‍നിന്നു വന്ന ധര്‍മാചരണന്മാരുടെ പ്രേരണയാല്‍, ഹിമവത്‌പര്‍വതത്തില്‍ വില്ലുനാട്ടിയ ഒരു ചേരരാജാവ്‌, വഞ്ചിനഗരത്തില്‍ ഒരു ബൗദ്ധവിഹാരം പണിതുണ്ടാക്കി''&lt;br /&gt;ഈ ഹിമവത്‌ പര്‍വതം എന്നതു സഹ്യാദ്രിയും വില്ലുനാട്ടിയ സ്ഥലം ശരംകുത്തിയാലും ആണെന്ന് കരുതിയാല്‍, ആ ബുദ്ധവിഹാരത്തെ ശബരിമലയായി കണക്കാക്കാം.&lt;br /&gt;എന്നാല്‍ ഇതിനു പൂര്‍ണ്ണതയില്ല.&lt;br /&gt;"അതെന്താ?" ഇപ്പോള്‍ മുസ്തഫക്കായി ആകാംക്ഷ.&lt;br /&gt;അതിനു കാരണമുണ്ട്..&lt;br /&gt;&lt;br /&gt;പാലിപ്രമാണം..&lt;br /&gt;തേരവാദ പാരമ്പര്യത്തിന്റെ ആധാര ഗ്രന്ഥമാണിത്!!&lt;br /&gt;ഇതിന്‍ പ്രകാരം, പൂര്‍ണ്ണമായും ബോധത്താല്‍ ദീപ്തമായ ഏതൊരാളെയും ബുദ്ധന്‍ എന്ന് കണക്കാക്കം.അങ്ങനെ കരുതുമ്പോള്‍, ഗൌതമബുദ്ധനെ കൂടാതെ അനേകം ബുദ്ധന്മാര്‍ ഉണ്ടായിരുന്നത്രേ.&lt;br /&gt;"വേറെയും ബുദ്ധന്‍മാരുണ്ടന്നോ?" ദേവനാരായണന്‍ പോലും അമ്പരന്ന് പോയി.&lt;br /&gt;ഉണ്ട്, അങ്ങനെ അറിയപ്പെടുന്ന ഇരുപത്തിയെട്ട് ബുദ്ധന്‍മാരില്‍, ഈ കാലഘട്ടവുമായി ഏറ്റവും അടുത്ത ബുദ്ധനാണ്‌ ഗൌതമബുദ്ധന്‍ എന്ന് ഒരു സങ്കല്‍പ്പം.&lt;br /&gt;"ഇരുപത്തിയെട്ട് ബുദ്ധന്‍മാരോ, ആരെല്ലാമാണവര്‍?"&lt;br /&gt;അത് പറയാം..&lt;br /&gt;&lt;br /&gt;തൃഷ്ണങ്കരന്‍, മേദങ്കരന്‍, ശരണങ്കരന്‍, ദീപങ്കരന്‍, കൗണ്ഡിന്യന്‍, മംഗലന്‍, സുമനസ്, രൈവതന്‍, ശോഭിതന്‍, അനവമദര്‍ശ്ശിന്‍, പദ്മന്‍, നാരദന്‍, പദ്മോത്തരന്‍, സുമേധന്‍, സുജാതന്‍,പ്രിയദര്‍ശ്ശിന്‍, അര്‍ഥദര്ശ്ശിന്‍, ധര്‍മ്മദര്‍ശ്ശിന്‍, സിദ്ധാര്‍ഥന്‍, തിഷ്യന്‍, പുശ്യന്‍, വിപശ്യിന്‍, ശിഖിന്‍, വിശ്വഭൂ, ക്രകുച്ചണ്ഡന്‍, കനകമുനി, കാശ്യപന്‍, ഗൗതമന്‍.&lt;br /&gt;"ഇവരാണ്‌ ഇരുപത്തിയെട്ട് ബുദ്ധന്‍മാര്‍"&lt;br /&gt;രവിവര്‍മ്മ ഒരു നിമിഷം നിര്‍ത്തി, എന്നിട്ട് തുടര്‍ന്നു..&lt;br /&gt;&lt;br /&gt;പടിഞ്ഞാറന്‍ കാഴ്ചപ്പാടില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുള്ള ഒരു തെറ്റായ ചിന്താഗതിയാണ്‌ ബുദ്ധന്‍ എന്നത്‌ ബുദ്ധമതത്തിലെ ദൈവത്തിന്റെ പ്രതിരൂപമാണെന്നത്‌.പാലിപ്രമാണത്തില്‍ ആവിര്‍ഭവിച്ചിരിക്കുന്ന കാഴ്ചപ്പാട്‌ അനുസരിച്ച്‌, ബുദ്ധന്‍ മഹത്തായ മാനസിക ശക്തികള്‍ വരദാനമായി ലഭിക്കപ്പെട്ടിട്ടുള്ള മനുഷ്യന്‍ മാത്രമാണ്‌.&lt;br /&gt;ഇത്രയും വിവരിച്ച ശേഷം രവിവര്‍മ്മ എല്ലാവരോടുമായി ചോദിച്ചു..&lt;br /&gt;ശാസ്താവ് എന്ന ഈശ്വരസങ്കല്‍പ്പത്തില്‍ ലയിച്ച, അയ്യപ്പന്‍ എന്ന ചരിത്ര സങ്കല്‍പ്പത്തെ, ഒരു ബുദ്ധനായി കണക്കാക്കിയാല്‍ എന്താണ്‌ തെറ്റ്?&lt;br /&gt;`ബുദ്ധംശരണം ഗച്ഛാമി' എന്നു തുടങ്ങുന്ന ശരണത്രയിയെ അനുസ്‌മരിക്കുന്ന ശരണംവിളി തന്നെയല്ലേ 'സ്വാമി ശരണം' എന്നതും??&lt;br /&gt;ആരും മറുപടി പറഞ്ഞില്ല.&lt;br /&gt;&lt;br /&gt;ദേവനാരായണനു അത്ഭുതമായിരുന്നു!!&lt;br /&gt;തന്‍റെ മുന്നിലിരിക്കുന്ന രവിവര്‍മ്മയെന്ന പ്രതിഭാസത്തിന്‍റെ ചിന്താമണ്ഡലത്തില്‍ ഊരിത്തിരിഞ്ഞ വാചകങ്ങള്‍, അതിന്‍റെ വ്യാപ്തി, അദ്ദേഹത്തെ രവിവര്‍മ്മയുടെ ആരാധകനാക്കി മാറ്റി.അദ്ദേഹം വാമദേവന്‍ നമ്പൂതിരിയോട് പറഞ്ഞു:&lt;br /&gt;"ഒരു ദുഷ്ടശക്തികള്‍ക്കും ഞാന്‍ രവിവര്‍മ്മയെ വിട്ട് കൊടുക്കില്ല, അവനെ രക്ഷിക്കാന്‍ എന്ത് കര്‍മ്മവും ഞാന്‍ ചെയ്യും, ഇത് സത്യം!"&lt;br /&gt;വാമദേവന്‍ നമ്പൂതിരിക്ക് ആ വാക്കുകള്‍ വിശ്വാസമായിരുന്നു..&lt;br /&gt;കാരണം സത്യം ചെയ്തത് ദേവനാരായണനായിരുന്നു..&lt;br /&gt;മേലത്തൂര്‍മനയിലെ മഹാമാന്ത്രികനായ ദേവനാരായണന്‍..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-2713567933864094403?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/2713567933864094403'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/2713567933864094403'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/11/24.html' title='അദ്ധ്യായം 24 - വിശ്വാസങ്ങള്‍ പലതരം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_2XGgGM3CVaI/SwrAARh3JFI/AAAAAAAAAgw/WPsiUuLSPRE/s72-c/budhan.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-6216800081703502122</id><published>2009-11-23T06:00:00.001+05:30</published><updated>2009-12-01T18:36:54.458+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 23 - അയ്യപ്പ സങ്കല്‍പ്പങ്ങള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_2XGgGM3CVaI/SwUaNVsAV7I/AAAAAAAAAgY/jKzTISOa9Yk/s1600/Aranmula_Parthasarathy_temple.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://1.bp.blogspot.com/_2XGgGM3CVaI/SwUaNVsAV7I/AAAAAAAAAgY/jKzTISOa9Yk/s400/Aranmula_Parthasarathy_temple.JPG" border="0" alt=""id="BLOGGER_PHOTO_ID_5405755744190486450" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;ആറന്‍മുള ശ്രീകൃഷ്ണസ്വാമിക്ഷേത്രം..&lt;br /&gt;കരയംവെട്ടത്ത് നിന്ന് യാത്ര തുടര്‍ന്ന ആ അയ്യപ്പസംഘത്തിനു ഇപ്പോള്‍ ലക്ഷ്യം ഈ ക്ഷേത്രമാണ്.രാത്രിക്ക് മുമ്പേ അവിടെയെത്താനായി ശരണം വിളികളുമായി ആ സംഘം നടന്ന് നീങ്ങി..&lt;br /&gt;&lt;br /&gt;"ഭൂലോക നാഥനേ.....ഭൂമിപ്രപഞ്ചനേ&lt;br /&gt;കാനന വാസനേ.......കര്‍പൂര പ്രിയനേ&lt;br /&gt;വില്ലാളി വീരനേ.......വീരമണികണ്ഠനേ&lt;br /&gt;ഹരിഹര സുതനേ......മോഹിനീ സുതനേ"&lt;br /&gt;&lt;br /&gt;ശരണം വിളിയുമായുള്ള ആ യാത്രയില്‍ തന്നിലെ മാറ്റം രവിവര്‍മ്മ തിരിച്ചറിഞ്ഞു.ഇപ്പോള്‍ ആദ്യമാദ്യമുണ്ടായിരുന്ന നിഷേധത്തേക്കാള്‍, അയ്യപ്പനെ കുറിച്ച് അറിയാനുള്ള ആകാംക്ഷയായിരുന്നു രവിവര്‍മ്മയുടെ മനസില്‍.അവന്‍ ദേവനാരായണനോട് ചോദിച്ചു:&lt;br /&gt;"മറ്റ് കഥകള്‍ എന്തെല്ലാമാണ്‌ സ്വാമി?"&lt;br /&gt;ആ ചോദ്യത്തെ മാനിച്ച് കൊണ്ട് അദ്ദേഹം ചില സങ്കല്‍പ്പങ്ങള്‍ പറഞ്ഞു..&lt;br /&gt;അയ്യപ്പസ്വാമിയെ കുറിച്ച് കരുതി പോകുന്ന ചില വേറിട്ട സങ്കല്‍പ്പങ്ങള്‍..&lt;br /&gt;&lt;br /&gt;തെക്കേ ഇന്ത്യയിലെ ചരിത്രാതീത ദ്രാവിഡസങ്കല്‌പമാണത്രേ ശാസ്‌താവ്‌!!&lt;br /&gt;വേലനും, പാണനും, പുലയനും, പറയനും, ഗണകനും, അതേ പോലെ ഗിരിവര്‍ഗ്ഗക്കാരും, ഈ ശാസ്താവിന്‍റെ ആരാധകരാണ്‌.&lt;br /&gt;"അപ്പോള്‍ ശാസ്താവ് ഇവരുടെ ദൈവമാണോ?" രവിവര്‍മ്മയുടെ സംശയം.&lt;br /&gt;ആ ചോദ്യം ദേവനാരായണനില്‍ ഒരു ചെറുപുഞ്ചിരി ഉണര്‍ത്തി, അദ്ദേഹം പറഞ്ഞു:&lt;br /&gt;"ദൈവത്തിനു ജാതിയുമില്ല, മതവുമില്ല.അതെല്ലാം മനുഷ്യരുടെ സൃഷ്ടിയാ"&lt;br /&gt;"എന്ന് വച്ചാല്‍?"&lt;br /&gt;അതിനു മറുപടിയായി മറ്റ് ചില സങ്കല്‍പ്പങ്ങളും അദ്ദേഹം വിവരിച്ചു..&lt;br /&gt;&lt;br /&gt;ശബരിമല ഉള്‍പ്പെടെയുള്ള കിഴക്കന്‍ മലയോര മേഖല പണ്ട് തൊട്ടേ ജനവാസകേന്ദ്രമായിരുന്നുവത്രെ. നദിയും ക്ഷേത്രവും കേന്ദ്രീകരിച്ചു വളര്‍ന്നുവന്ന ഒരു പ്രദേശമായിരുന്നു ഇത്‌.ഇവിടെ ഗ്രാമങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കുന്ന വില്ലാളിവീരനായ അയ്യനാരാണ്‌ പില്‍ക്കാലത്ത്‌ `അയ്യനും', `അയ്യപ്പനു'മായി മാറിയതെന്ന്‌ ഒരു സങ്കല്‍പ്പം.&lt;br /&gt;"ഇത് മാത്രമല്ല ഇനിയുമുണ്ട് വിശ്വാസങ്ങള്‍.."&lt;br /&gt;അദ്ദേഹം തുടര്‍ന്നു...&lt;br /&gt;കാണിക്കാരന്‍, മല അരയന്‍, ഉള്ളാടര്‍, മന്നാന്‍, ഊരാളി തുടങ്ങിയ ഗിരിവര്‍ഗക്കാര്‍ നൂറ്റാണ്ടുകളായി ശബരിമല അടിവാരത്തില്‍ താമസിച്ചുവരുന്നു.അതിനാല്‍ ആ വിഭാഗത്തില്‍പ്പെടാത്ത ആദിവാസികളുടെ ദൈവമാണ്‌ അയ്യപ്പന്‍ എന്ന വിശ്വാസത്തിനും ശക്തിയേറെയാണ്‌.&lt;br /&gt;"കൊള്ളാല്ലോ സങ്കല്‍പ്പങ്ങള്‍‍!!"&lt;br /&gt;രവിവര്‍മ്മക്ക് താല്‍പര്യമേറി.&lt;br /&gt;&lt;br /&gt;ഇനി മറ്റൊരു കഥയുണ്ട്..&lt;br /&gt;പമ്പാനദീതീരത്തായി, ശബരിമലയുടെ അടിവാരത്തില്‍ പാര്‍ത്തിരുന്ന, ബുദ്ധമതത്തിന്‍റെ അനുയായി ആയ ഒരു ബ്രഹ്മചാരിയായിരുന്നത്രേ അയ്യപ്പന്‍.ശത്രുക്കളെ ഭയന്നു നാട് വിട്ട് വനത്തില്‍ അഭയംപ്രാപിച്ച പാണ്‌ഡ്യരാജാവിനേയും കുടുംബത്തേയും അദ്ദേഹം സഹായിക്കുകയും, വീണ്ടും രാജ്യപ്രാപ്‌തിയിലെത്തിക്കുകയും ചെയ്തന്ന വിശാസവും നിലനില്‍ക്കുന്നു പോലും.&lt;br /&gt;"കൊള്ളാം, ബുദ്ധമതത്തിലും കഥയോ?"&lt;br /&gt;രവിവര്‍മ്മയുടെ ഈ ചോദ്യത്തിനു ആ മാന്ത്രികന്‍ ഇങ്ങനെ മറുപടി നല്‍കി:&lt;br /&gt;"ബുദ്ധമതവും ശബരിമലയുമായി ബന്ധപ്പെടുത്തി ഒരുപാട് കഥകളുണ്ട്"&lt;br /&gt;"അതെന്ത് കഥ?"&lt;br /&gt;രവിവര്‍മ്മക്ക് അതറിയണം, കാരണം ഈ കഥകള്‍ക്ക് ചരിത്രവുമായി ബന്ധമുണ്ട്..&lt;br /&gt;രവിവര്‍മ്മക്കായി ദേവനാരായണന്‍ ആ സങ്കല്‍പ്പം പറഞ്ഞു..&lt;br /&gt;ബുദ്ധമതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ശാസ്താ സങ്കല്‍പ്പം..&lt;br /&gt;&lt;br /&gt;ഈ സമയത്ത്, മൈലുകള്‍ക്ക് പിന്നില്‍ നിന്നും, മറ്റൊരു അയ്യപ്പസംഘവും ഇതേ നടവഴികളിലൂടെ ശബരിമലക്ക് വരുന്നുണ്ടായിരുന്നു.അന്നേ ദിവസം ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തില്‍ നിന്നും യാത്ര തുടങ്ങിയ, ആദിവാസികളുടെ സംഘമായിരുന്നത്..&lt;br /&gt;ആ കൂട്ടത്തില്‍ കറുപ്പന്‍ അസ്വസ്ഥനാണ്!!&lt;br /&gt;സന്നിധാനത്ത് തൊഴുത ശേഷം, കോഴിക്കോട് വഴി വയനാടിനു മടങ്ങാനാണ്‌ തീരുമാനം.തിരികെ കോട്ടയത്ത് നിന്നും കോഴിക്കോടിനുള്ള ടിക്കറ്റ് എടുത്തിരിക്കുന്നത് കൂട്ടത്തിലെ വിദ്യാസമ്പന്നനായ കറുപ്പനാണ്.കരുതിയതിലും ഒരു ദിവസം താമസിച്ചാണ്‌ ഇപ്പോഴത്തെ യാത്ര!!&lt;br /&gt;അവന്‍ മൂപ്പന്‍റെ അടുത്തേക്ക് നീങ്ങി.&lt;br /&gt;&lt;br /&gt;കോരനു കറുപ്പനെ വലിയ ഇഷ്ടമാണ്, അദ്ദേഹത്തിന്‍റെ മകളെ കറുപ്പനായി പറഞ്ഞ് വച്ചിരിക്കുകയാണ്.ആ കറുപ്പനാണ്‌ ശരണം വിളികള്‍ മറന്ന് മറ്റെന്തോ ചിന്തയാല്‍ സമീപത്ത് വന്നിരിക്കുന്നത്..&lt;br /&gt;ആ വ്യത്യാസം മനസിലാക്കി മൂപ്പന്‍ ചോദിച്ചു:&lt;br /&gt;"എന്ന ചാമി?"&lt;br /&gt;"ഏന്‍റെ കണക്ക് പിഴച്ചു, ശ്രീഘ്രം പോണം, ഇല്ലെന്നാ..."&lt;br /&gt;കറുപ്പന്‍ പറഞ്ഞ് നിര്‍ത്തി.&lt;br /&gt;മൂപ്പനു കാര്യം മനസിലായി...&lt;br /&gt;താമസിച്ചാല്‍ തൊഴുത് വരുമ്പോള്‍ തീവണ്ടി കിട്ടില്ലത്രേ!!&lt;br /&gt;മൂപ്പന്‍ എല്ലാവരോടുമായി പറഞ്ഞു:&lt;br /&gt;"അന്തി കൂട്ടണ്ടാ, ശീഘ്രാട്ടെ.."&lt;br /&gt;രാത്രിയിലെ വിശ്രമം പോലും കുറച്ച് മതി എന്ന തീരുമാനത്തില്‍ ആ സംഘം നടപ്പിനു വേഗം കൂട്ടി.&lt;br /&gt;ഒരു പക്ഷേ അവരുടെ യാത്രയുടെ ഗതി മാറ്റിയത്, അയ്യപ്പസ്വാമിയുടെ തീരുമാനമായിരിക്കാം..&lt;br /&gt;അപകടത്തിലേക്ക് നടന്ന് നീങ്ങുന്ന രവിവര്‍മ്മയെ രക്ഷിക്കാനുള്ള ഭഗവാന്‍റെ തീരുമാനം..&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-6216800081703502122?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/6216800081703502122'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/6216800081703502122'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/11/23.html' title='അദ്ധ്യായം 23 - അയ്യപ്പ സങ്കല്‍പ്പങ്ങള്‍'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_2XGgGM3CVaI/SwUaNVsAV7I/AAAAAAAAAgY/jKzTISOa9Yk/s72-c/Aranmula_Parthasarathy_temple.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-877573109951920963</id><published>2009-11-22T06:30:00.008+05:30</published><updated>2009-12-01T18:35:52.361+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 22 - ഇന്ന് കരയംവെട്ടത്ത്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_2XGgGM3CVaI/Sw_xefcQeEI/AAAAAAAAAi4/EoIP-A01emM/s1600/A22.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://3.bp.blogspot.com/_2XGgGM3CVaI/Sw_xefcQeEI/AAAAAAAAAi4/EoIP-A01emM/s400/A22.JPG" border="0" alt=""id="BLOGGER_PHOTO_ID_5408807183633643586" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;"സ്വാമിയേ....അയ്യപ്പോ&lt;br /&gt;അയ്യപ്പോ.......സ്വാമിയേ&lt;br /&gt;സ്വാമിയേ....അയ്യപ്പോ&lt;br /&gt;അയ്യപ്പോ.......സ്വാമിയേ"&lt;br /&gt;&lt;br /&gt;ശരണം വിളികളുമായി ആ സംഘം യാത്രയിലാണ്..&lt;br /&gt;ശബരിമലയിലേക്കുള്ള നടവഴികളിലൂടെയുള്ള തീര്‍ത്ഥയാത്രയില്‍..&lt;br /&gt;തങ്ങളുടെ എല്ലാമെല്ലാമായ അയ്യനെ കാണാനുള്ള പുണ്യയാത്രയില്‍..&lt;br /&gt;&lt;br /&gt;പുതിയിടവും, കരിമുട്ടവും കടന്ന് കൊയ്പ്പള്ളികാരാഴ്മ വഴി അവര്‍ ചെട്ടികുളങ്ങരയിലെത്തി.അതിനു ശേഷം കാട്ടുവള്ളില്‍ അയ്യപ്പക്ഷേത്രം പിന്നിട്ട്, കണ്ടിയൂര്‍ മഹാദേവന്‍റെ മുന്നിലൂടെ യാത്ര ചെയ്ത അവര്‍, ഇടവഴികളിലൂടെ മാവേലിക്കര ശ്രീകൃഷ്ണസ്വാമിയുടെ അടുത്തെത്തി.സാക്ഷാല്‍ മുകുന്ദനെ മനസില്‍ തൊഴുത് അവര്‍ കരയംവെട്ടം ലക്ഷ്യമാക്കി നടന്നു..&lt;br /&gt;ഈ യാത്രയില്‍ അവര്‍ ക്ഷീണം അറിയുന്നില്ല.&lt;br /&gt;മനസ്സില്‍ ഒരു രൂപം മാത്രം..&lt;br /&gt;വില്ലാളിവീരനായ മണികണ്ഠന്‍റെ രൂപം!!&lt;br /&gt;നാവില്‍ ഒരു നാമം മാത്രം..&lt;br /&gt;ഹരിഹരസുതനായ അയ്യപ്പന്‍റെ നാമം!!&lt;br /&gt;&lt;br /&gt;"പമ്പാഗണപതി...ശരണം പൊന്നയ്യപ്പാ&lt;br /&gt;ശബരീപീഠം...ശരണം പൊന്നയ്യപ്പാ&lt;br /&gt;മാളികപ്പുറത്തമ്മ...ശരണം പൊന്നയ്യപ്പാ&lt;br /&gt;കുളത്തൂപ്പുഴബാലന്‍...ശരണം പൊന്നയ്യപ്പാ&lt;br /&gt;അച്ചങ്കോവില്‍അരശന്‍...ശരണം പൊന്നയ്യപ്പാ&lt;br /&gt;ആര്യങ്കാവിലയ്യന്‍...ശരണം പൊന്നയ്യപ്പാ&lt;br /&gt;സ്വാമിയെ ശരണം...ശരണം പൊന്നയ്യപ്പാ&lt;br /&gt;സ്വാമിയല്ല്ലാതൊരു...ശരണമില്ലയ്യപ്പാ"&lt;br /&gt;&lt;br /&gt;കരയംവെട്ടം ഹനുമത്-ദേവി ക്ഷേത്രം..&lt;br /&gt;അന്നേ ദിവസം ഈ സംഘം അന്തിയുറങ്ങാന്‍ തീരുമാനിച്ചത് ഇവിടെയായിരുന്നു.ഗണപതി ഭഗവാന്‍, ഹനുമാന്‍സ്വാമി, ഭദ്രാദേവി എന്നീ പ്രതിഷ്ഠകളാണ്‌ ഇവിടെ മുഖ്യമായുള്ളത്.രവിവര്‍മ്മയും കൂട്ടരും അവിടെയെത്തിയപ്പോള്‍, അവരുടെ വരവ് പ്രതീക്ഷിച്ച പോലെ ഒരാള്‍ അവരെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു..&lt;br /&gt;അത് ദേവനാരായണനായിരുന്നു..&lt;br /&gt;മേലത്തൂര്‍ മനയിലെ മഹാമാന്ത്രികനായ ദേവനാരായണന്‍!!&lt;br /&gt;ഒരു നിയോഗം പോലെ രവിവര്‍മ്മയുടെ രക്ഷക്കായി കാത്തിരിക്കുന്നവന്‍!!&lt;br /&gt;&lt;br /&gt;നടന്ന ക്ഷീണമാകാം കാരണം, ഒരോരുത്തരായി ഉറക്കത്തിലേക്ക് വഴുതി വീണു..&lt;br /&gt;എന്നാല്‍ ഉറക്കം വരാതെ രവിവര്‍മ്മ റോഡിലേക്ക് ഇറങ്ങി.അയാളുടെ മനസ്സ് ആകെ താളം തെറ്റിയിരിക്കുകയാണ്.ശബരിമല യാത്രക്കായി മാലയിട്ടതും, ഇറങ്ങി തിരിച്ചതും ശരി തന്നെ.പക്ഷേ എന്ത് സങ്കല്‍പ്പത്തിലാണ്‌ അയ്യപ്പനെ കാണേണ്ടത്?&lt;br /&gt;ഈശ്വര സങ്കല്‍പ്പത്തില്‍ കാണാന്‍ തക്കതായി എന്തേലും കാരണമുണ്ടോ??&lt;br /&gt;അതോ, ഇനിയും അറിയപ്പെടാതെ കിടക്കുന്ന കഥകളുണ്ടോ??&lt;br /&gt;"ഉണ്ട്, കഥകളിനിയും ബാക്കിയുണ്ട്" ഒരു ശബ്ദം.&lt;br /&gt;രവിവര്‍മ്മ ഞെട്ടിപ്പോയി.&lt;br /&gt;&lt;br /&gt;ഉറക്കം വരാതെ റോഡിലൂടെ ഉലാത്തുന്ന രവിവര്‍മ്മയുടെ അരികില്‍ വന്ന ദേവനാരായണന്‍റെ ശബ്ദമായിരുന്നത്.തന്‍റെ മനസിലുയര്‍ന്ന ചോദ്യത്തിനു ഉത്തരം നല്‍കിയ വ്യക്തിയെ രവിവര്‍മ്മ അത്ഭുതത്തോടെ നോക്കി..&lt;br /&gt;ഒരു നാല്‍പ്പത്തിയഞ്ച് വയസ്സ് പ്രായം, തേജസ്സുള്ള മുഖം..&lt;br /&gt;"ആരാ?"&lt;br /&gt;"ദേവനാരായണന്‍" ഒറ്റവാക്കില്‍ മറുപടി.&lt;br /&gt;"എന്‍റെ മനസിലുള്ളത് നിങ്ങളെങ്ങനെയറിഞ്ഞു?"&lt;br /&gt;രവിവര്‍മ്മയുടെ ആ ചോദ്യം ദേവനാരായണനില്‍ ഒരു പുഞ്ചിരി വളര്‍ത്തി, അയാള്‍ പറഞ്ഞു:&lt;br /&gt;"കഥകള്‍ സത്യത്തിന്‍റെ മറ്റൊരു വശമാണ്.ശബരിമലയിലേക്കുള്ള ഒരോ തീര്‍ത്ഥാടനവും സത്യം തേടിയുള്ള യാത്രയാണ്"&lt;br /&gt;"നിങ്ങള്‍ക്കറിയുമോ സത്യമെന്തെന്ന്?" രവിവര്‍മ്മയുടെ ചോദ്യം.&lt;br /&gt;"സത്യം അറിയണമെങ്കില്‍ ആദ്യം മിഥ്യ അറിയണം.ഇപ്പോള്‍ സമാധാനമായി ഉറങ്ങു, നമുക്കിനിയും സമയമുണ്ട്"&lt;br /&gt;ഇങ്ങനെ പറഞ്ഞ ശേഷം അദ്ദേഹം തിരികെ നടന്നു.&lt;br /&gt;അവരുടെ സംഭാക്ഷണം ശ്രദ്ധിച്ച് കൊണ്ട് ദൂരെയൊരാള്‍ നില്‍പ്പുണ്ടായിരുന്നു, അത് വാമദേവന്‍ നമ്പൂതിരിയായിരുന്നു..&lt;br /&gt;&lt;br /&gt;രവിവര്‍മ്മയുടെ അടുത്ത് നിന്നും തന്‍റെ ഇരുപ്പടത്തിലേക്ക് മടങ്ങിയെത്തിയ ആ രൂപം ആരാണെന്ന് വാമദേവന്‍ നമ്പൂതിരിക്ക് മനസിലായില്ല.അദ്ദേഹം പതിയെ അങ്ങോട്ട് ചെന്നു..&lt;br /&gt;"ആരാണ്‌ നിങ്ങള്‍?"&lt;br /&gt;"തത്വമസ്സി" ഒറ്റവാക്കില്‍ മറുപടി.&lt;br /&gt;തത്വമസ്സി..&lt;br /&gt;തത് ത്വം അസി..&lt;br /&gt;അത് നീയാകുന്നു!!&lt;br /&gt;ആ മറുപടി കേട്ടതോട് കൂടി തിരുമേനിക്ക് ഒരു കാര്യം വ്യക്തമായി.തന്‍റെ മുന്നിലിരിക്കുന്ന കക്ഷി ചില്ലറക്കാരനല്ല, അതോടെ അദ്ദേഹത്തിനു ആകാംക്ഷയായി:&lt;br /&gt;"പേര്‌ എന്താണോവോ?"&lt;br /&gt;"ദേവനാരായണന്‍" ഈ കുറിയും മറുപടി ഒറ്റവാക്കില്‍ തന്നെ.&lt;br /&gt;"എവിടുന്നാണാവോ?"&lt;br /&gt;"അടുത്തൂന്ന് തന്നെ, മേലത്തൂര്‍ മനയില്‍ നിന്ന്"&lt;br /&gt;ഈശ്വരാ...&lt;br /&gt;വാമദേവന്‍ നമ്പൂതിരിയുടെ കണ്ണുകളില്‍ അത്ഭുതം.&lt;br /&gt;മേലത്തൂര്‍ മനയിലെ ദേവനാരായണനോ??&lt;br /&gt;മഹാമാന്ത്രികനായ ബ്രഹ്മഗുരു സ്വാമിയുടെ ശിഷ്യനായ ദേവനാരായണന്‍!!&lt;br /&gt;തിരുമേനിയുടെ മനസില്‍ സന്തോഷ പെരുമഴ.&lt;br /&gt;&lt;br /&gt;"കൂട്ടത്തില്‍ കാലപാശ ബന്ധനം ഉണ്ടോന്ന് സ്വാമി സംശയിക്കുന്നു, അല്ലേ?"&lt;br /&gt;ദേവനാരായണന്‍റെ ചോദ്യം തിരുമേനിയോടായിരുന്നു.അതിനു അദ്ദേഹം മറുപടി നല്‍കി:&lt;br /&gt;"രവിവര്‍മ്മയെ ബാധിച്ചോന്നൊരു സംശയം"&lt;br /&gt;"അല്ല, അത് കാലപാശ ബന്ധനമല്ല.അസുര ശക്തികളുടെ പ്രതികാരമാ"&lt;br /&gt;ദേവനാരായണന്‍റെ ഈ മറുപടി കേട്ടതോടെ ആകാംക്ഷാപൂര്‍വ്വം തിരുമേനി ചോദിച്ചു:&lt;br /&gt;"രക്ഷപെടാന്‍ സാധ്യതയുണ്ടോ?"&lt;br /&gt;ദേവനാരായണനു മറുപടിയില്ല, പകരം ഹനുമാന്‍ സ്വാമിയുടെ അമ്പലത്തിലേക്ക് നോക്കി അയാള്‍ പിറുപിറുത്തു:&lt;br /&gt;"രക്ഷിക്കേണ്ടവര്‍ ഉറക്കത്തിലാണ്"&lt;br /&gt;അത് സത്യമായിരുന്നു...&lt;br /&gt;വയനാട്ടിലെ ആദിവാസികളുടെ നേതാവായ കോരന്‍റെ നേതൃത്വത്തില്‍ വന്ന സംഘം അന്നേ ദിവസം തങ്ങിയത് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമീക്ഷേത്രത്തിലായിരുന്നു..&lt;br /&gt;രാത്രിയുടെ ആ അന്ത്യയാമങ്ങളില്‍ അവര്‍ ഗാഢനിദ്രയിലായിരുന്നു..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-877573109951920963?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/877573109951920963'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/877573109951920963'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/11/22.html' title='അദ്ധ്യായം 22 - ഇന്ന് കരയംവെട്ടത്ത്'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_2XGgGM3CVaI/Sw_xefcQeEI/AAAAAAAAAi4/EoIP-A01emM/s72-c/A22.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-5692240757347089817</id><published>2009-11-21T06:30:00.009+05:30</published><updated>2010-10-24T19:23:26.717+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 21 - യാത്ര ആരംഭിക്കുന്നു</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_2XGgGM3CVaI/Sw_xSc0CayI/AAAAAAAAAiw/Tu-XqK7ouVo/s1600/A21.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://1.bp.blogspot.com/_2XGgGM3CVaI/Sw_xSc0CayI/AAAAAAAAAiw/Tu-XqK7ouVo/s400/A21.JPG" border="0" alt=""id="BLOGGER_PHOTO_ID_5408806976769649442" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;ബ്രഹ്മദത്തനു പെട്ടന്നൊരു ഉന്മേഷം വന്നപോലെ.അല്‍പ്പം മുമ്പ് വരെ തന്നെ ബാധിച്ചിരുന്ന വിഷമങ്ങളെല്ലാം പെട്ടന്ന് മാറിയ പോലെ.വാമദേവന്‍ നമ്പൂതിരിയുടെ വാക്കുകള്‍ അത്രക്ക് അയാളെ സ്വാധീനിച്ചിരിക്കുന്നു.എവിടെയോ ഒരു രക്ഷയുടെ ചെറുനാളം ഉണ്ടെന്ന ചിന്ത തന്നെ അയാള്‍ക്ക് ധൈര്യമേകി..&lt;br /&gt;&lt;br /&gt;ബ്രഹ്മദത്തന്‍റെ അരികില്‍ നിന്നും തിരികെയെത്തിയ തിരുമേനി കണ്ടത് എന്തോ സംശയത്തില്‍ നില്‍ക്കുന്ന രവിവര്‍മ്മയെയാണ്, അദ്ദേഹം ചോദിച്ചു:&lt;br /&gt;"എന്താ സ്വാമി?"&lt;br /&gt;"ഈ മാല നമ്മള്‍ എവിടെ വച്ചാണ്‌ ഊരേണ്ടത്?"&lt;br /&gt;ഇരുമുടിക്കെട്ടില്‍ വയ്ക്കുന്ന ഒരോ സാധനത്തിനും അര്‍ത്ഥമുണ്ടെന്ന് മനസിലായപ്പോള്‍ മാല ഊരുന്നതില്‍ എന്താണ്‌ സങ്കല്പം എന്ന് അറിയാനുള്ള ആഗ്രഹമായിരുന്നു ആ ചോദ്യത്തിനു പിന്നില്‍.അത് മനസിലായ വാമദേവന്‍ നമ്പൂതിരി ചിരിച്ച് കൊണ്ട് പറഞ്ഞു:&lt;br /&gt;"മലക്ക് പോയ് വന്ന ശേഷം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ പോയോ, അല്ലെങ്കില്‍ ഈ ക്ഷേത്രനടയിലെത്തിയോ നമുക്ക് മാലയൂരാം"&lt;br /&gt;ഒന്ന് നിര്‍ത്തിയട്ട് അദ്ദേഹം പറഞ്ഞു:&lt;br /&gt;"ശരിക്കും അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയാണ്‌ മാല ഊരേണ്ടത്"&lt;br /&gt;അര്‍ത്തുങ്കല്‍ പള്ളിയോ??&lt;br /&gt;അതേ, അര്‍ത്തുങ്കല്‍ പള്ളി തന്നെ!!&lt;br /&gt;തുടര്‍ന്ന് അതിനു കാരണവും അദ്ദേഹം വിവരിച്ചു..&lt;br /&gt;&lt;br /&gt;ശബരിമല ദര്‍ശന കഴിഞ്ഞ് അയ്യപ്പന്‍മാര്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍റെ സന്നിധാനത്തില്‍ നേര്‍ച്ച സമര്‍പ്പിച്ച ശേഷം മാലയൂരിയാല്‍ ശബരിമല ദര്‍ശനത്തിന്‍റെ പൂര്‍ണ്ണഫല പ്രാപ്തി ലഭിക്കുമെന്നാണ്‌ വിശ്വാസം.&lt;br /&gt;"അയ്യോ, വെളുത്തച്ചന്‍..എനിക്കറിയാം" രവിവര്‍മ്മ വിശദീകരണത്തിനു ഇടക്ക് കയറി.&lt;br /&gt;"സ്വാമിക്ക് എന്ത് അറിയാം?" തിരുമേനിക്ക് അത്ഭുതം.&lt;br /&gt;അതിനു മറുപടിയായി ഏതോ ചരിത്ര പുസ്തകത്തില്‍ വായിച്ച ഓര്‍മ്മ വച്ച് രവിവര്‍മ്മ വിശദീകരിച്ചു:&lt;br /&gt;"യൂറോപ്പില്‍ നിന്ന് വന്ന ഒരു പാതിരിയെ, വെള്ളക്കാരനായ അച്ചന്‍ എന്ന് വിളിച്ചതാണ്‌ പിന്നീട് വെളുത്തച്ചന്‍ എന്നായത്.ഇദ്ദേഹത്തിന്‍റെ ശരിക്കുള്ള പേര്‌ ഫോലിനീഷ്യോ എന്നാണെന്നാ ഓര്‍മ്മ"&lt;br /&gt;തിരുമേനി അത്ഭുതപ്പെട്ടുപോയി, അദ്ദേഹം പറഞ്ഞു:&lt;br /&gt;"അതിനെ കുറിച്ച് എനിക്ക് വിശദമായി അറിയില്ല, എന്നാല്‍ അയ്യപ്പനും വെളുത്തച്ചനും തമ്മിലുള്ള ചില ഐതിഹ്യങ്ങള്‍ കേട്ടിട്ടുണ്ട്"&lt;br /&gt;തുടര്‍ന്ന് അദ്ദേഹം ആ ഐതിഹ്യങ്ങള്‍ വിവരിച്ചു...&lt;br /&gt;&lt;br /&gt;കലകളിലും, ശാസ്ത്രങ്ങളിലും മറ്റും അതിശ്രേഷ്ഠനായിരുന്ന വെളുത്തച്ചന്‍, കളരിപയറ്റ് പഠിക്കാന്‍ ചീരപ്പന്‍ച്ചിറയിലെത്തിയെന്നും അവിടെ വച്ച് അയ്യപ്പനുമായി കണ്ടുമുട്ടിയെന്നും, ഇരുവരും പരസ്പരം സഹോദരങ്ങളെ പോലെ സ്നേഹിച്ചു കഴിഞ്ഞു എന്നതുമാണ്‌ ഒരു ഐതിഹ്യം.&lt;br /&gt;&lt;br /&gt;ഇനി മറ്റൊരു ഐതിഹ്യപ്രകാരം സേനാബലം വര്‍ദ്ധിപ്പിക്കാന്‍ വടക്കോട്ട് പുറപ്പെട്ട അയ്യപ്പന്‍ വിശ്രമവേളയില്‍ വെളുത്തച്ചനെ പരിചയപ്പെടുകയും, സ്വന്തം സഹോദരനാണെന്ന് പറഞ്ഞ് വെളുത്തച്ചന്‍ അയ്യപ്പനെ ചീരപ്പന്‍ ചിറയിലെത്തിച്ചു പരിചയപ്പെടുത്തുകയും ചെയ്തത്രേ!!&lt;br /&gt;"ഇതും മാല ഊരുന്നതും തമ്മിലെന്ത് ബന്ധം?" രവിവര്‍മ്മക്ക് അത് മനസിലായില്ല.&lt;br /&gt;അതോ, അതിനു കാരണമുണ്ട്...&lt;br /&gt;ഐതിഹ്യം എന്ത് തന്നെയായാലും അയ്യപ്പനും, വെളുത്തച്ചനും തമ്മില്‍ സഹോദര ബന്ധമായിരുന്നു എന്നത് സത്യമാ.അതിനാലാവണം 'എന്നെ കാണാന്‍ വരുന്നവര്‍ എന്‍റെ വെളുത്തച്ചനെയും കൂടി  കണ്ട് പോകണമെന്ന്' ശബരിമലയില്‍ ഒരു വെളിച്ചപ്പാടു തുള്ളി പറഞ്ഞത്.&lt;br /&gt;വിശദീകരണം നിര്‍ത്തിയട്ട് തിരുമേനി പറഞ്ഞു:&lt;br /&gt;"ഇതേ പോലെ മകരപെരുന്നാളിനു അര്‍ത്തുങ്കല്‍ പള്ളിയില്‍ കൊടിയേറുമ്പോള്‍ നാട്ടുകാര്‍ വായ്ക്കുരവ ഇടുന്നത് വെളുത്തച്ചന്‍ ജ്യേഷ്ഠസഹോദരനായി കരുതുന്ന ശബരിമല അയ്യപ്പനെ അറിയിക്കാനാണെന്നാ വിശ്വാസം"&lt;br /&gt;&lt;br /&gt;ഇത് കൂടി കേട്ടപ്പോള്‍ രവിവര്‍മ്മയുടെ മനസ്സ് മുഴുവന്‍ ആ സങ്കല്‍പ്പത്തിലായി..&lt;br /&gt;മതമൈത്രിയുടെ പരിപൂര്‍ണ്ണമായ സങ്കല്‍പ്പത്തില്‍..&lt;br /&gt;വാവരും അയ്യപ്പനും വെളുത്തച്ചനും എല്ലാം അടങ്ങിയ ശബരിമലയുടെ സങ്കല്‍പ്പത്തില്‍!!&lt;br /&gt;&lt;br /&gt;അവര്‍ സംസാരിച്ചിരിക്കെ കെട്ട് മുറുക്കിനു സമയമാകാറായി..&lt;br /&gt;അത്താഴം കഴിച്ച് എല്ലാവരും തയ്യാറായി...&lt;br /&gt;"കെട്ട് മുറുക്കി തലയില്‍ വച്ചാല്‍ തിരിഞ്ഞ് നോക്കരുത്"&lt;br /&gt;തിരുമേനിയുടെ ഉപദേശം എല്ലാവരും ശരിവച്ചു.&lt;br /&gt;ഒടുവില്‍ ആ പുണ്യസമയം ആഗതമായി..&lt;br /&gt;ഭക്തിപരമായ ശബരിമല യാത്രയുടെ കെട്ട്‌മുറുക്ക് എന്ന മഹത്തായ ചടങ്ങിനുള്ള സമയം..&lt;br /&gt;ഒരോരുത്തര്‍ക്കായി വാമദേവന്‍ തിരുമേനി കെട്ട് മുറുക്കി തുടങ്ങി..&lt;br /&gt;ഒരോ പ്രാവശ്യവും ശരണം വിളികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി..&lt;br /&gt;&lt;br /&gt;"ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ..&lt;br /&gt;....ശരണമയ്യപ്പാ&lt;br /&gt;.........ശരണമയ്യപ്പാ&lt;br /&gt;..............ശരണമയ്യപ്പാ"&lt;br /&gt;&lt;br /&gt;ഗായത്രിയമ്മ കണ്ണുകളടച്ച് മൌനമായി പ്രാര്‍ത്ഥിച്ചു:&lt;br /&gt;"ശബരിമല ശാസ്താവേ, കാത്തുകൊള്ളേണമേ"&lt;br /&gt;കെട്ട് മുറുക്ക് പൂര്‍ണ്ണമായി.&lt;br /&gt;&lt;br /&gt;ഗണപതി ഭഗവാനു തേങ്ങ അടിച്ച്, കീഴ്ക്കോവില്‍ അയ്യപ്പ സ്വാമിയെ പ്രദിക്ഷണം വച്ച്, അരയില്‍ കറുകപ്പച്ച കെട്ടിയ  ആ സംഘം യാത്ര ആരംഭിച്ചു..&lt;br /&gt;എങ്ങും ശരണം വിളികള്‍ മാത്രം..&lt;br /&gt;&lt;br /&gt;"പള്ളിക്കെട്ട്.....ശബരിമലക്ക്&lt;br /&gt;കല്ലും മുള്ളും.......കാലക്ക് മെത്തേ&lt;br /&gt;ആരേ കാണാന്‍......സ്വാമിയെ കാണാന്‍&lt;br /&gt;സ്വാമിയെ കണ്ടാല്‍.....മോക്ഷം കിട്ടും&lt;br /&gt;സ്വാമിയപ്പാ....അയ്യപ്പാ&lt;br /&gt;ശരണമപ്പാ..........അയ്യപ്പാ&lt;br /&gt;പന്തളവാസാ.......അയ്യപ്പാ&lt;br /&gt;പമ്പാനാഥാ.......അയ്യപ്പാ"&lt;br /&gt;&lt;br /&gt;ആ ശരണം വിളി നേര്‍ത്ത് നേര്‍ത്ത് വന്നു..&lt;br /&gt;ഒടുവില്‍ അവര്‍ കാഴ്ചയില്‍ നിന്ന് മറഞ്ഞു.&lt;br /&gt;ദേവദത്തനും, ഗായത്രിയമ്മയും, രാധികയും മാത്രം ബാക്കിയായി.ആകെ ഒരു നിശബ്ദത പോലെ.മനസില്‍ ഈശ്വരനെ വിളിച്ച് ഇല്ലത്തേക്ക് നടക്കുമ്പോള്‍ ശബരിമല യാത്രക്ക് മുമ്പ് രവിവര്‍മ്മയെ ചൂണ്ടി വാമദേവന്‍ നമ്പൂതിരി പറഞ്ഞ വാക്കുകള്‍ രാധികയുടെ കാതില്‍ മുഴങ്ങി...&lt;br /&gt;മറക്കേണ്ടാ, മൃത്യുജ്ഞയ ഹോമം..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-5692240757347089817?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/5692240757347089817'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/5692240757347089817'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/11/21.html' title='അദ്ധ്യായം 21 - യാത്ര ആരംഭിക്കുന്നു'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_2XGgGM3CVaI/Sw_xSc0CayI/AAAAAAAAAiw/Tu-XqK7ouVo/s72-c/A21.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-375551438994536780</id><published>2009-11-20T06:30:00.006+05:30</published><updated>2009-12-01T13:26:47.455+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 20 - രക്ഷയുടെ ചെറുനാളം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_2XGgGM3CVaI/Sw_xJqr8VDI/AAAAAAAAAio/AAVARt5mFJE/s1600/A20.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://4.bp.blogspot.com/_2XGgGM3CVaI/Sw_xJqr8VDI/AAAAAAAAAio/AAVARt5mFJE/s400/A20.JPG" border="0" alt=""id="BLOGGER_PHOTO_ID_5408806825874969650" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;രവിവര്‍മ്മ ആകെ അസ്വസ്ഥനാണ്..&lt;br /&gt;ഓച്ചിറയില്‍ പോയതും, ഉണ്ണി നമ്പൂതിരിയെ കണ്ടതും അയാളുടെ ചിന്തകളെ മറ്റൊരു തലത്തില്‍ എത്തിച്ചു.ഇത് വരെ അറിഞ്ഞതൊന്നും സത്യമല്ലെന്ന് ഒരു തോന്നല്‍!!&lt;br /&gt;ശരിക്കും അയ്യപ്പന്‍ ആരാണ്??&lt;br /&gt;യോദ്ധാവോ, പടനായകനോ, അതോ സാക്ഷാല്‍ ഈശ്വരനോ?&lt;br /&gt;മറക്കാന്‍ ശ്രമിക്കുമ്പോഴും ഉണ്ണി നമ്പൂതിരി പറഞ്ഞ കഥ അയാളുടെ മനസിലേക്ക് ഓടിയെത്തുന്നു..&lt;br /&gt;&lt;br /&gt;ഉദയനനെന്ന മറവപ്പട തലവനെ നേരിടാന്‍ പന്തളം രാജാവ് ഒരു ഈഴവനായകനെ നിയമിച്ച് പോലും.അദ്ദേഹത്തിനു അയിത്തം കല്‍പ്പിച്ച് ഉപേക്ഷിക്കപ്പെട്ട രാജസഹോദരിയില്‍ ഒരു മകന്‍ ജനിച്ചു..&lt;br /&gt;അതാണത്രേ അയ്യപ്പന്‍!!&lt;br /&gt;ഈ അയ്യപ്പന്‍ കാനനത്തില്‍ പണികഴിപ്പിച്ച ക്ഷേത്രമാണത്രേ ശബരിമല.&lt;br /&gt;ഇതാണോ ശരി...&lt;br /&gt;അതോ ഈ കഥകള്‍ക്ക് മേലേ എന്തെങ്കിലും സത്യങ്ങളുണ്ടോ??&lt;br /&gt;അത് അറിഞ്ഞേ തീരു..&lt;br /&gt;രവിവര്‍മ്മ മനസില്‍ ഉറപ്പിച്ചു.&lt;br /&gt;&lt;br /&gt;കെട്ട് നിറക്കലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയായി..&lt;br /&gt;ഇരുമുടി കെട്ടില്‍ നിറക്കാനുള്ള സാധനങ്ങള്‍ തിരുമേനി തരം തിരിച്ച് തുടങ്ങി..&lt;br /&gt;ഒരോന്ന് മാറ്റി വയ്ക്കുമ്പോഴും അത് കണ്ടുകൊണ്ട് നിന്ന രവിവര്‍മ്മയോടും, വൈഷ്ണവനോടും ആ സാധനങ്ങളുടെ ഉപയോഗവും അദ്ദേഹം വിവരിച്ച് കൊടുത്തു..&lt;br /&gt;വെറ്റില, അടയ്‌ക്ക, നാളികേരം, നെയ്‌ത്തേങ്ങ...&lt;br /&gt;"ഇവ വേണം ആദ്യം ശരണം വിളിയോടെ കെട്ടില്‍ നിറക്കാന്‍"&lt;br /&gt;"ഇതൊക്കെ എന്തിനാ അങ്കിളേ?"&lt;br /&gt;"നെയ്തേങ്ങയിലെ നെയ്യ് ഭഗവാനു അഭിക്ഷേകത്തിനുള്ളതാണ്.വെറ്റിലയും, അടക്കയും, പിന്നെ നാണയവും ശബരിമല യാത്രക്ക് ശേഷം സ്വന്തം നാട്ടിലെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കണമെന്നാണ്‌ സങ്കല്‍പ്പം"&lt;br /&gt;"എന്തിനാ നെയ്യഭിക്ഷേകം?"&lt;br /&gt;ആ ചോദ്യത്തിനു മറുപടിയായി നെയ്യഭിക്ഷേകത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിവരിച്ചു..&lt;br /&gt;&lt;br /&gt;ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കര്‍മ്മങ്ങളിലൊന്നാണ്‌ ഭഗവാന്‌ നെയ്യഭിഷേകം നടത്തുക എന്നുള്ളത്. വ്രതശുദ്ധിയുടെ നിറവില്‍, ശരണം വിളികളുടെ അകമ്പടിയോടെ നാളികേരത്തില്‍ നിറച്ച്‌ ഇരുമുടിക്കെട്ടിലാക്കി കൊണ്ടുവരുന്ന നെയ്യ്‌ ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്ന കര്‍മ്മത്തിനു ഒരുപാട് അര്‍ത്ഥങ്ങളുണ്ട്..&lt;br /&gt;ജീവാത്മാവിന്റെയും പരമാത്മാവിന്റെയും കൂടിച്ചേരലിന്റെ പ്രതീകമായി‌ നെയ്യഭിഷേകം കണക്കാക്കപ്പെടുന്നു. ജനനമരണങ്ങളിലൂടെ, വേദനകളില്‍പ്പെട്ടുഴലുന്ന ജീവാത്മാവ്‌ പരമാത്മാവില്‍ ലയിക്കുന്നതോടെ അതിന്‌ ജനനമരണങ്ങളില്‍ നിന്ന്‌ മോക്ഷം കിട്ടുന്നു.ഇതിനാണ്‌ ഭഗവത്സായൂജ്യം നേടുക എന്ന് പറയുന്നത്.&lt;br /&gt;"നെയ്യ് അഭിക്ഷേകത്തിനുപയോഗിക്കും, അപ്പോ നെയ്ത്തേങ്ങയോ?"&lt;br /&gt;അതും തിരുമേനി വിശദമാക്കി..&lt;br /&gt;ഭഗവാന്‌ അഭിഷേകം ചെയ്‌തശേഷം ഒരു മുറിത്തേങ്ങ പതിനെട്ടാംപടിയുടെ താഴെയുള്ള അഗ്നികുണ്‌ഠത്തിലെറിയുന്നു. ബാക്കിയുള്ള മുറി ഭഗവാന്റെ പ്രസാദമായി വീട്ടില്‍ കൊണ്ടുവരുന്നു.&lt;br /&gt;ഈ ആചാരങ്ങളെല്ലാം രവിവര്‍മ്മക്ക് അത്ഭുതമായിരുന്നു.&lt;br /&gt;&lt;br /&gt;"ഈ നാളികേരം എന്തിനാ, നടയിലടിക്കാനാ?"&lt;br /&gt;"അതേ, നാളികേരവും കര്‍പ്പൂരവും എത്ര വേണേലും കരുതാം" തിരുമേനിയുടെ മറുപടി.&lt;br /&gt;"അതെന്താ?"&lt;br /&gt;അതോ, അതിനു കാരണമുണ്ട്..&lt;br /&gt;ശബരിമലയില്‍ തേങ്ങയടിക്കേണ്ട ഒരുപാട് ഇടങ്ങളുണ്ട്.പമ്പാഗണപതിക്കും, കരിമലമൂര്‍ത്തിക്കും, പതിനെട്ടാം പടിക്ക് സമീപവും അയ്യപ്പന്‍മാര്‍ തേങ്ങാ അടിക്കാറുണ്ട്.അതേ പോലെയാണ്‌ കര്‍പ്പൂരവും, ഭഗവാന്‍ കര്‍പ്പൂര പ്രിയനാണ്.അതിനാല്‍ എല്ലാ നടയിലും അയ്യപ്പന്‍മാര്‍ കര്‍പ്പൂരം കത്തിച്ച് ശരണം വിളിക്കാറുണ്ട്...&lt;br /&gt;തങ്ങളുടെ ദുരിതങ്ങളെല്ലാം ആ കര്‍പ്പൂരം ഉരുകുന്ന പോലെ ഉരുകി തീരണേന്നാണത്രേ സങ്കല്‍പ്പം!!&lt;br /&gt;ഇത്രയും പറഞ്ഞിട്ട് ഒരു ഉപദേശം കൊടുക്കാനും തിരുമേനി മറന്നില്ല:&lt;br /&gt;"ഇത് കൊണ്ടാണ്‌ മറ്റൊരു വ്യക്തി കത്തിച്ച കര്‍പ്പൂരം, നമ്മള്‍ ഉഴിഞ്ഞ് തൊഴരുതെന്ന് പറയുന്നത്"&lt;br /&gt;ഒരു വിധത്തില്‍ അതും ശരിയാണ്..&lt;br /&gt;മറ്റൊരു വ്യക്തിയുടെ ദുരിതങ്ങള്‍ നമ്മളെന്തിനാ ഏറ്റെടുക്കുന്നത്, അത് കര്‍പ്പൂരത്തോടൊപ്പം ഉരുകി തന്നെ തീരട്ടെ.ഇനി കര്‍പ്പൂരം കത്തിച്ചത് തൊഴണമെന്നുണ്ടങ്കില്‍, ഭഗവാനെ ഉഴിഞ്ഞ കര്‍പ്പൂരം തൊഴുതാല്‍ പോരെ!!&lt;br /&gt;&lt;br /&gt;കര്‍പ്പൂരത്തെ കുറിച്ച് വിശദീകരിച്ച ശേഷം തിരുമേനി മഞ്ഞപ്പെടി എടുത്ത് മാറ്റി വച്ചു.&lt;br /&gt;"ഇതെന്തിനാ അങ്കിളേ?" &lt;br /&gt;"നാഗരാജാവിനും, നാഗയക്ഷിയമ്മക്കും, മാളികപ്പുറത്തമ്മക്കും തൂകാനാ"&lt;br /&gt;ഇനി ഒരോന്ന് തരം തിരിക്കുമ്പോഴും വൈഷ്ണവന്‍റെ ചോദ്യം വരുമെന്ന് മനസിലായ തിരുമേനി, ഒരോന്നിന്‍റെ പ്രാധാന്യം ചോദിക്കാതെ തന്നെ വിവരിക്കാന്‍ തുടങ്ങി..&lt;br /&gt;അവില്‍, മലര്‌, കല്‍ക്കണ്ടം, മുന്തിരി, വറപൊടി...&lt;br /&gt;"ഇത് കടുത്ത സ്വാമിക്ക്"&lt;br /&gt;കാലിപ്പുകയില..&lt;br /&gt;"ഇത് കറുപ്പുസ്വാമിക്ക്"&lt;br /&gt;കുരുമുളക്..&lt;br /&gt;"ഇത് വാവരുസ്വാമിക്ക്"&lt;br /&gt;ഉണക്കലരി, ഉണ്ട ശര്‍ക്കര, കദളിപ്പഴം...&lt;br /&gt;"ഇത് അയ്യപ്പസ്വാമിക്ക് നേദ്യത്തിനു"&lt;br /&gt;തരം തിരിക്കല്‍ പൂര്‍ത്തിയായി.&lt;br /&gt;&lt;br /&gt;രവിവര്‍മ്മയെയും വൈഷ്ണവനെയും സംബന്ധിച്ചിടത്തോളം ഇവയെല്ലാം പുതിയ വിവരങ്ങളായിരുന്നു.കെട്ട്‌മുറുക്കെന്നും, ശബരിമലയില്‍ പോക്കെന്നും കേട്ടിട്ടുള്ളതല്ലാതെ ആചാരങ്ങളിലെ അര്‍ത്ഥങ്ങള്‍ രവിവര്‍മ്മ ഒരിക്കലും മനസിലാക്കിയിരുന്നില്ല.ശബരിമല യാത്രയിലെ ഒരോ ചടങ്ങുകളും വെറുതെ ഉള്ളതല്ല എന്ന അറിവ് അവനെ ഇപ്പോള്‍ ഏറെ ആകര്‍ക്ഷിച്ചിരിക്കുന്നു.അതിനാല്‍ തന്നെ കീഴ്ക്കോവില്‍ അമ്പലത്തിനു മുന്നില്‍ നിന്നുള്ള വാമദേവന്‍ നമ്പൂതിരിയുടെ വിശദീകരണങ്ങള്‍ അവന്‍റെ കൌതുകം വളര്‍ത്തിയതേയുള്ളു.&lt;br /&gt;&lt;br /&gt;മുന്‍മുടിക്കെട്ട് നിറച്ച ശേഷം പിന്‍മുടിക്കെട്ടില്‍ വക്കാനായി കുത്തരി എടുക്കുന്ന കണ്ട് രവിവര്‍മ്മ ചോദിച്ചു:&lt;br /&gt;"ഇതെന്തിനാ?"&lt;br /&gt;"കഞ്ഞി വച്ച് കുടിക്കാന്‍"&lt;br /&gt;"അയ്യോ, പോന്ന വഴിയിലെങ്ങും ഹോട്ടലില്ലേ?"&lt;br /&gt;അതിനു മറുപടി ഒരു മറു ചോദ്യമായിരുന്നു:&lt;br /&gt;"കാട്ടില്‍ എവിടാ സ്വാമി ഹോട്ടല്‍?"&lt;br /&gt;കാടോ??&lt;br /&gt;അത്ഭുതപ്പെട്ട് നില്‍ക്കുന്ന രവിവര്‍മ്മയെ നോക്കാതെ അദ്ദേഹം ചമ്മന്തിപ്പൊടിയും, അച്ചാറും, പപ്പടവുമെല്ലാം വേര്‍തിരിച്ച് വച്ചു.&lt;br /&gt;&lt;br /&gt;ഒരു ഭാഗത്ത് തിരുമേനി ഇരുമുടിക്കെട്ട് തയ്യാറാക്കികൊണ്ടിരുന്നപ്പോള്‍ , അയ്യപ്പസ്വാമിയുടെ നടക്ക് മുന്നില്‍ നിന്ന് ബ്രഹ്മദത്തന്‍ മനമുരുകി പ്രാര്‍ത്ഥിക്കുകയായിരുന്നു..&lt;br /&gt;"ഭഗവാനെ, രവിവര്‍മ്മയെ കാത്തു കൊള്ളേണമേ, അവന്‍റെ ജീവനു ആപത്തൊന്നും വരുത്തരുതേ"&lt;br /&gt;പെട്ടന്ന് അമ്പലത്തിനുള്ളില്‍ മണിമുഴക്കം!!&lt;br /&gt;വാമദേവന്‍ തിരുമേനിയുടെ കാതുകളിലും ആ ശബ്ദമെത്തി..&lt;br /&gt;അദ്ദേഹം ഉടനെ ബ്രഹ്മദത്തന്‍റെ അരുകിലെത്തി, എന്നിട്ട് പറഞ്ഞു:&lt;br /&gt;"സ്വാമി, ഈ മണിമുഴക്കം ഒരു സൂചനയാണ്, ആരോ രക്ഷിക്കാന്‍ വരുന്നതിന്‍റെ സൂചന"&lt;br /&gt;അത് ശരിയായിരുന്നു..&lt;br /&gt;ദിവസങ്ങള്‍ക്കു മുമ്പേ വയനാട്ടിലെ കൊടും കാട്ടില്‍ നിന്നും ശരണം വിളിയുമായി പുറപ്പെട്ട ആദിവാസികളുടെ ഒരു സംഘം അപ്പോള്‍ അമ്പലപ്പുഴയിലെത്തിയിരുന്നു..&lt;br /&gt;അവരുടെ ലക്ഷ്‌യവും ശബരിമലയായിരുന്നു..&lt;br /&gt;അവരുടെ മനസിലും ശരണമന്ത്രം മാത്രമായിരുന്നു..&lt;br /&gt;&lt;br /&gt;"സ്വാമിയപ്പാ...അയ്യപ്പാ&lt;br /&gt;ശരണമപ്പാ....അയ്യപ്പാ&lt;br /&gt;പന്തളവാസാ...അയ്യപ്പാ&lt;br /&gt;പമ്പാനാഥാ...അയ്യപ്പാ"&lt;br /&gt;&lt;br /&gt;അതേ, അവര്‍ വരികയാണ്..&lt;br /&gt;ഹരിഹരസുതനായ അയ്യപ്പസ്വാമിയുടെ കാലാള്‍പ്പട..&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-375551438994536780?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/375551438994536780'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/375551438994536780'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/11/20.html' title='അദ്ധ്യായം 20 - രക്ഷയുടെ ചെറുനാളം'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_2XGgGM3CVaI/Sw_xJqr8VDI/AAAAAAAAAio/AAVARt5mFJE/s72-c/A20.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-1642476396954264346</id><published>2009-11-19T00:10:00.001+05:30</published><updated>2009-11-27T21:02:20.484+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 19 - പരബ്രഹ്മ സന്നിധിയില്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_2XGgGM3CVaI/Sw_w-JVwI0I/AAAAAAAAAig/VGhKeUxu4z8/s1600/A19.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://2.bp.blogspot.com/_2XGgGM3CVaI/Sw_w-JVwI0I/AAAAAAAAAig/VGhKeUxu4z8/s400/A19.JPG" border="0" alt=""id="BLOGGER_PHOTO_ID_5408806627944964930" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;ഓച്ചിറ പരബ്രഹ്മക്ഷേത്രം..&lt;br /&gt;ഓച്ചിറക്കാളയും, മിഥുനമാസത്തിലെ  ആവേശം നിറഞ്ഞ ഓച്ചിറക്കളിയും ഇവിടുത്തെ പ്രത്യേകതകളാണ്‌.ഇവിടെ നിന്നും പ്രസാദമായി ലഭിക്കുന്ന മണ്ണിനു പോലും മഹത്വമുണ്ട്.വൃശ്ചികം ഒന്നു മുതല്‍ പന്ത്രണ്ട്‌ വരെയുള്ള ദിവസങ്ങളില്‍ കുടില്‍കെട്ടി ഭജനം പാര്‍ക്കുക എന്തുള്ളതാണ്‌ ഭക്‌തജനങ്ങളുടെ പ്രധാന വഴിപാട്‌.ഇങ്ങനെ വ്യത്യസ്തമായ ആചാരങ്ങളുള്ള ഈ ക്ഷേത്രത്തിലാണ്‌ മലക്ക് പോകാനുള്ള കെട്ട് മുറുക്കിനു മുമ്പ് തൊഴുതുവരാനായി രവിവര്‍മ്മ, വൈഷ്ണവനോടൊപ്പം എത്തിയത്.&lt;br /&gt;&lt;br /&gt;അവിടെ കണ്ട കാഴ്ചകള്‍ അവനില്‍ അത്ഭുതമുണര്‍ത്തി..&lt;br /&gt;ശരണം വിളിയുമായി നടക്കുന്ന അയ്യപ്പസംഘങ്ങള്‍..&lt;br /&gt;ഭജനമിരിക്കുന്ന ഭക്തജനങ്ങള്‍..&lt;br /&gt;ഭിക്ഷതേടുന്ന ദേശാടന കൂട്ടം..&lt;br /&gt;ഇനി അമ്പലത്തിനുമുണ്ട് പ്രത്യേകത..&lt;br /&gt;ഗണപതിക്കാവ്, ഒണ്ടിക്കാവ് ,മഹാലക്ഷ്മിക്കാവ്, അയ്യപ്പ ക്ഷേത്രം,കല്‍‌ച്ചിറ, കിഴക്കു പടിഞ്ഞാറെ നടകള്‍, കൂട്ടത്തില്‍ ആല്‍ത്തറയില്‍ വാഴുന്ന ഓംകാര മൂര്‍ത്തിയും!!&lt;br /&gt;ആദ്യമായി ഒരു ഭക്തിസാന്ദ്രമായ അന്തരീക്ഷം തനിക്ക് ചുറ്റും ഉയരുന്നതായി രവിവര്‍മ്മക്ക് തോന്നി!!&lt;br /&gt;വായിച്ച് മറന്ന ചരിത്രത്തിന്‍റെ ഏടുകള്‍ രവിവര്‍മ്മയുടെ മനസില്‍ ഓടിയെത്തി..&lt;br /&gt;ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച വേലുത്തമ്പിദളവയെ കുറിച്ചുള്ള ഓര്‍മ്മകള്‍..&lt;br /&gt;&lt;br /&gt;ആ ചരിത്രപ്രകാരം കൊല്ലത്ത് ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച വേലുത്തമ്പി ദളവ, ഓച്ചിറയിലും ഒരു ക്ഷേത്രം പണികഴിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു പോലും. എന്നാല്‍ ദേവ പ്രശ്നത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്‌ ദേവന്‌ ഇഷ്ടമല്ലെന്ന്‌ തെളിഞ്ഞു.അതിനാല്‍ ആല്‍മരത്തറകളില്‍ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായ് സങ്കല്‍പിച്ച്, ഇന്നു കാണുന്ന പ്രധാന ആരാധനാകേന്ദ്രങ്ങളായ ആല്‍ത്തറകള്‍ രണ്ടും അദ്ദേഹം പണികഴിപ്പിച്ചു.&lt;br /&gt;&lt;br /&gt;"ഓച്ചിറയില്‍ പരബ്രഹ്മ രൂപമാണ്, വെറും നിരാകാര സങ്കല്പത്തിലുള്ള പരബ്രഹ്മ സ്വരൂപം.ഇവിടെ ബിംബങ്ങളില്ല, തന്ത്രങ്ങളില്ല, വൈദിക ആരാധനാക്രമങ്ങളില്ല. കാല, ദേശ, ഗുണരഹിതമായ പരബ്രഹ്മത്തെ പ്രതിനിധീകരിക്കാന്‍, അരയാല്‍വൃക്ഷം മാത്രമാണുള്ളത്."&lt;br /&gt;ഒരു സ്വാമി ആരോടെന്നില്ലാതെ പറയുന്ന ശബ്ദം.&lt;br /&gt;രവിവര്‍മ്മയെ കണ്ടതോടു കൂടി അയാള്‍ പ്രഭാക്ഷണം നിര്‍ത്തി.&lt;br /&gt;എന്തെല്ലാമോ പുലമ്പിക്കൊണ്ട് ആ സ്വാമി രവിവര്‍മ്മയുടെ അടുത്തേക്ക് വന്നു.ആ വരവും നോട്ടവും കണ്ടിട്ടാകണം വൈഷ്ണവന്‍ അമ്മാവന്‍റെ കൈയ്യില്‍ മുറുകെ പിടിച്ചു.&lt;br /&gt;"ഒടുവില്‍ നീ വന്നു അല്ലേ?" സ്വാമിയുടെ ചോദ്യം.&lt;br /&gt;"നിങ്ങളാരാ?"&lt;br /&gt;"ഞാന്‍ അസുരഗണം, ദേവജന്മം. നീ ദേവഗണം, അസുരജന്മം"&lt;br /&gt;ഇങ്ങനെ പറഞ്ഞ ശേഷം ഒരു ഭ്രാന്തനെ പോലെ ചിരിച്ച് കൊണ്ട് അയാള്‍ ഓണ്ടിക്കാവിലേക്ക് യാത്രയായി.പോകുന്ന വഴി തിരിഞ്ഞ് നിന്ന് അയാള്‍ ഉറക്കെ പറഞ്ഞു:&lt;br /&gt;"ഇത് കാശിയാ, ദക്ഷിണകാശി, പ്രാര്‍ത്ഥിച്ചോ"&lt;br /&gt;അയാളുടെ ഭാവവും പെരുമാറ്റവും കണ്ട് ഭയന്ന് പോയ വൈഷ്ണവന്‍ അമ്മാവനോട് ചേര്‍ന്ന് നിന്നു.&lt;br /&gt;"മോന്‍ പേടിക്കേണ്ടാ, അയാള്‍ക്ക് വട്ടാ"&lt;br /&gt;വൈഷ്ണവനെ ഇങ്ങനെ ആശ്വസിപ്പിച്ചെങ്കിലും, അകാരണമായ ഒരു ഭയം രവിവര്‍മ്മയെയും പിടികൂടി.&lt;br /&gt;&lt;br /&gt;വിഷമം പോലെ തന്നെ ഭയവും മനുഷ്യനെ ഈശ്വരസങ്കല്‍പ്പത്തോട് അടുപ്പിക്കാറുണ്ട്.അമ്പലങ്ങളില്‍ തൊഴുത് പരിചയമില്ലെങ്കിലും, ആ പ്രത്യേക സാഹചര്യത്തില്‍ പ്രപഞ്ചശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് രവിവര്‍മ്മ തന്‍റെ പ്രദക്ഷിണം പൂര്‍ത്തിയാക്കി.ഇരുമുടി കെട്ടിനു വേണ്ട സാധനങ്ങള്‍ വാങ്ങി തിരിച്ച് വീട്ടിലേക്ക് പോകാന്‍ തയ്യാറായ രവിവര്‍മ്മയെ നോക്കി അത്ഭുതത്തോടെ ഒരാള്‍ നില്‍ക്കുന്നുണ്ടായിരുന്നു..&lt;br /&gt;അത് ഉണ്ണി നമ്പൂതിരിയായിരുന്നു..&lt;br /&gt;&lt;br /&gt;ഓച്ചിറ സ്വദേശിയായ ഉണ്ണി നമ്പൂതിരിക്ക് രവിവര്‍മ്മയെ ഒരിക്കല്‍ കണ്ട ഓര്‍മ്മയെ ഉള്ളു.അത് നഗരത്തില്‍ വച്ച് നടന്ന ഒരു മത്സരത്തിനിടയിലായിരുന്നു..&lt;br /&gt;ഈശ്വരവിശ്വാസികളും ശാസ്ത്രവാദികളും തമ്മിലുള്ള ഒരു വാഗ്ദ്വാനത്തിനിടക്ക്..&lt;br /&gt;അന്ന് ഈശ്വര വിശ്വാസത്തിനു വേണ്ടി സംസാരിക്കാന്‍ മുന്നില്‍ നിന്നത് ഉണ്ണി നമ്പൂതിരിയാണെങ്കില്‍ നിരീശ്വരവിശ്വാസം മുന്‍നിര്‍ത്തി ശാസ്ത്രവാദത്തിനു ചുക്കാന്‍ പിടിച്ചത് രവിവര്‍മ്മയായിരുന്നു.&lt;br /&gt;എങ്ങുമെങ്ങും എത്താതെ പോയ ഒരു വാഗ്ദ്വാനം!!&lt;br /&gt;ആ നിരീശ്വരവാദി ഓച്ചിറയില്‍ തൊഴുന്നത് കണ്ടിട്ടാണ്‌ ഉണ്ണി നമ്പൂതിരി അത്ഭുതപ്പെട്ടത്.&lt;br /&gt;&lt;br /&gt;"രവിവര്‍മ്മക്ക് എന്നെ ഓര്‍മ്മയുണ്ടോ?"&lt;br /&gt;"ഉണ്ണിയല്ലേ?"&lt;br /&gt;"അതേ, രവിവര്‍മ്മക്കും ഭക്തിയായോ?"&lt;br /&gt;"ഹേയ്, എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ മലക്ക് പോകാന്‍ മാലയിട്ടു, അത്രേയുള്ളു"&lt;br /&gt;ശബരിമലക്കോ??&lt;br /&gt;ഉണ്ണി നമ്പൂതിരിക്ക് അത്ഭുതം.&lt;br /&gt;കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും പോയിട്ടുണ്ടങ്കിലും ഉണ്ണി നമ്പൂതിരിക്ക് ഇതേ വരെ ശബരിമലയില്‍ പോകാന്‍ സാധിച്ചിട്ടില്ല.ആഗ്രഹമില്ലാഞ്ഞിട്ടല്ല, അച്ഛന്‍റെയും, മുത്തശ്ചന്‍റെയും എതിര്‍പ്പാണ്‌ തടസ്സം.പരമഭക്തരായ ഉണ്ണിയുടെ വീട്ടുകാര്‍ ശബരിമലയാത്രക്ക് എതിരാണെന്നത് രവിവര്‍മ്മയെ അത്ഭുതപ്പെടുത്തി, അവന്‍ അറിയാതെ ചോദിച്ച് പോയി:&lt;br /&gt;"അതെന്താ?"&lt;br /&gt;"അത്, അയ്യപ്പന്‍ വേറെ ജാതിയിലുള്ള ആളാണത്രേ"&lt;br /&gt;ങ്ങേ!!&lt;br /&gt;അയ്യപ്പനും ജാതിയോ??&lt;br /&gt;രവിവര്‍മ്മ ഞെട്ടിപോയി.&lt;br /&gt;ആ മാനസികാവസ്ഥ മനസിലായതിനാലാവണം, ഉണ്ണി നമ്പൂതിരി ആ കഥ പറഞ്ഞു..&lt;br /&gt;അവരുടെ കുടുംബത്തില്‍ വിശ്വസിച്ച് വരുന്ന കഥ..&lt;br /&gt;ഈഴവനായി കാണപ്പെടുന്ന അയ്യപ്പന്‍റെ കഥ..&lt;br /&gt;&lt;br /&gt;ഓച്ചിറയില്‍ വച്ച് ഉണ്ണിനമ്പൂതിരി ഈ കഥ പറയുന്ന സമയത്താണ്‌ ബ്രഹ്മദത്തന്‍ ചന്തയില്‍ നിന്ന് തിരിച്ച് വന്നത്.അതിനു ശേഷം ദേഹശുദ്ധി വരുത്തി അവരെല്ലാം മലക്ക് പോകാന്‍ ഒരുങ്ങി നിന്നു.താനടക്കം എല്ലാവരും തയ്യാറായിട്ടും രവിവര്‍മ്മ തിരിച്ച് വരാഞ്ഞത് അയാളില്‍ പരിഭ്രമം വളര്‍ത്തി.എല്ലാമറിയുന്ന വാമദേവന്‍ നമ്പൂതിരി തന്നെ അവനെ പറഞ്ഞ് വിട്ടതില്‍ ബ്രഹ്മദത്തനു നല്ല അമര്‍ഷം ഉണ്ടായിരുന്നു, അതയാള്‍ മറച്ച് വയ്ക്കാതെ സൂചിപ്പിക്കുകയും ചെയ്തു:&lt;br /&gt;"രവിവര്‍മ്മയെ തനിയെ പറഞ്ഞ് വിടേണ്ടിയിരുന്നില്ല"&lt;br /&gt;അതിനു മറുപടിയായി തിരുമേനി പറഞ്ഞു:&lt;br /&gt;"പേടിക്കേണ്ടാ, നാളെ രാത്രി കഴിയുന്ന വരെ അപകടമൊന്നും ഉണ്ടാകില്ല, അവര്‍ തിരിച്ച് വരും"&lt;br /&gt;തിരുമേനി അത് പറഞ്ഞതും, രവിവര്‍മ്മയുടെ കാര്‍ ഇല്ലത്ത് വന്ന് നിന്നതും ഒരേ സമയമായിരുന്നു.താമസിച്ച കാരണമറിയാന്‍ എല്ലാവരും രവിവര്‍മ്മയുടെ അടുത്തേക്ക് പോയി, ബ്രഹ്മദത്തന്‍ ഒഴികെ.അയാളുടെ  മനസില്‍ തൊട്ട് മുമ്പേ തിരുമേനി പറഞ്ഞ വാചകമായിരുന്നു..&lt;br /&gt;'നാളെ രാത്രി കഴിയുന്ന വരെ അപകടമൊന്നും ഉണ്ടാകില്ല'&lt;br /&gt;അപ്പോള്‍ നാളെ രാത്രി കഴിഞ്ഞാല്‍??&lt;br /&gt;ആ ചോദ്യത്തിനു വാമദേവന്‍ നമ്പൂതിരിയുടെ പക്കല്‍ മറുപടി ഉണ്ടായിരുന്നില്ല.. &lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/3887734239079585785-1642476396954264346?l=kaliyugavaradan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/1642476396954264346'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/3887734239079585785/posts/default/1642476396954264346'/><link rel='alternate' type='text/html' href='http://kaliyugavaradan.blogspot.com/2009/11/19.html' title='അദ്ധ്യായം 19 - പരബ്രഹ്മ സന്നിധിയില്‍'/><author><name>അരുണ്‍ കായംകുളം</name><uri>http://www.blogger.com/profile/04282475939916965813</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='26' height='32' src='http://3.bp.blogspot.com/_2XGgGM3CVaI/S7OHV-deHrI/AAAAAAAAA5I/7G6xgXutyq0/S220/arnkylm.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_2XGgGM3CVaI/Sw_w-JVwI0I/AAAAAAAAAig/VGhKeUxu4z8/s72-c/A19.JPG' height='72' width='72'/></entry><entry><id>tag:blogger.com,1999:blog-3887734239079585785.post-1817236254354335254</id><published>2009-11-18T06:30:00.006+05:30</published><updated>2009-11-27T22:16:34.827+05:30</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>അദ്ധ്യായം 18 - ഇരുമുടിക്കെട്ടിന്‍റെ കഥ</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_2XGgGM3CVaI/SxACYLW_zKI/AAAAAAAAAkw/7bAceSqhLuo/s1600/A18.JPG"&gt;&lt;img style="cursor:pointer; cursor:hand;width: 284px; height: 198px;" src="http://2.bp.blogspot.com/_2XGgGM3CVaI/SxACYLW_zKI/AAAAAAAAAkw/7bAceSqhLuo/s400/A18.JPG" border="0" alt=""id="BLOGGER_PHOTO_ID_5408825766861327522" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:115%;"&gt;&lt;br /&gt;നാനാ ദിക്കില്‍ നിന്നും സൈന്യബലം ശേഖരിച്ച അയ്യപ്പന്‍, എരുമേലിയിലെത്തി യുദ്ധത്തിനു പുറപ്പെട്ടു.തുടര്‍ന്ന് ശത്രുക്കളെ മുഴുവന്‍ വകവരുത്തുകയും, ശബരിമല ശാസ്താക്ഷേത്രം പുനര്‍ നിര്‍മ്മാണം നടത്തുകയും ചെയ്തു.അങ്ങനെ അയ്യപ്പന്‍ ശാസ്താവില്‍ വിലയം പ്രാപിച്ചു.&lt;br /&gt;ദേവദത്തന്‍ കഥ പറഞ്ഞു നിര്‍ത്തി.&lt;br /&gt;കഥയുടെ മിക്ക ഭാഗങ്ങളും തന്‍റെ കഥയോട് സാമ്യമുള്ളതിനാല്‍ ദേവദത്തനോട് രവിവര്‍മ്മക്ക് ഒരു സംശയം ചോദിക്കാനുണ്ടായിരുന്നു.ഒരിക്കല്‍ താന്‍ പറഞ്ഞ കഥ കേട്ട് എല്ലാവരും ചോദിച്ച സംശയം:&lt;br /&gt;"ഇതില്‍ മാളികപ്പുറത്തമ്മ ആരായിരുന്നു?"&lt;br /&gt;ആ ചോദ്യം പ്രതീക്ഷിച്ചിരുന്ന പോലെ ദേവദത്തന്‍ മറുപടി പറയാന്‍ തയ്യാറായി..&lt;br /&gt;&lt;br /&gt;സേനാബലം വര്‍ദ്ധിപ്പിക്കാനുള്ള ദേശാടനത്തിനു ശേഷം അയ്യപ്പന്‍ ചീരപ്പന്‍ചിറ മൂപ്പന്‍റെ കളരിയില്‍ തിരിച്ചെത്തി.ഇവിടെ വച്ച് മൂപ്പന്‍റെ മകള്‍ അദ്ദേഹത്തോട് വിവാഹഭ്യര്‍ത്ഥന നടത്തി.എന്നാല്‍ നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍ അവളെ ഭാര്യയായി സ്വീകരിച്ചില്ല. അയ്യപ്പനോടുള്ള അചഞ്ചലമായ ഭക്തിയില്‍ യോഗിനിയായി മാറിയ ആ സാധ്വിയാണ്‌ പിന്നീട്‌ മാളികപ്പുറത്തമ്മ ആയതത്രേ!!&lt;br /&gt;&lt;br /&gt;രവിവര്‍മ്മക്ക് എല്ലാം അത്ഭുതമായിരുന്നു!!&lt;br /&gt;ഇത് വരെ അവന്‍ അറിഞ്ഞിട്ടുള്ള കഥയുമായി വളരെയധികം സാമ്യം പുലര്‍ത്തുന്ന കഥ.ആകെയുള്ള വ്യത്യാസങ്ങള്‍ ചീരപ്പന്‍ മൂപ്പന്‍റെ കളരിയും, മാളികപ്പുറത്തമ്മയെ കുറിച്ചുള്ള വിശദീകരണവും മാത്രം.കഥാഗതിയിലെ ഇങ്ങനെ ഒരു വഴിത്തിരുവ് ആണ്‌ അവനെ അത്ഭുതപ്പെടുത്തിയത്.മനസിലെ സംശയം ഏറിയപ്പോള്‍ രവിവര്‍മ്മ ചോദിച്ചു:&lt;br /&gt;"അപ്പോള്‍ ഇതാണോ ശരിക്കുള്ള കഥ?"&lt;br /&gt;അതിനുള്ള മറുപടി വാമദേവന്‍ നമ്പൂതിരിയുടെത് ആയിരുന്നു:&lt;br /&gt;"വിശ്വാസങ്ങള്‍ക്കനുസരിച്ച് കഥകള്‍ മാറും സ്വാമി, ശരിക്കുള്ള കഥ വരുന്നതേയുള്ളു"&lt;br /&gt;ആ സഭ അവിടെ പൂര്‍ണ്ണമായി.&lt;br /&gt;&lt;br /&gt;സമയം വൈകുന്നേരമാകുന്നു..&lt;br /&gt;മലക്ക് പോകുമ്പോള്‍ കൊണ്ട് പോകാനുള്ള ആഹാര സാധങ്ങള്‍ തയ്യാറാക്കാന്‍ ബ്രഹ്മദത്തന്‍ ഇറങ്ങി തിരിച്ചു.ആഹാരസാധങ്ങള്‍ മാത്രം പോരാ, നടന്ന് പോകുകയായതിനാല്‍ ആഹാരം തയ്യാറാക്കുന്നതിനാവശ്യമായ സംവിധാനങ്ങളും വേണം.വേണ്ട സാധനങ്ങളുടെ ലിസ്റ്റുമായി ബ്രഹ്മദത്തന്‍ ചന്തയിലേക്ക് യാത്രയായി, കൂടെ മുസ്തഫയും.ഇതേ സമയം വിഷ്ണുദത്തനും ദേവദത്തനും തിരുമേനിയോടൊപ്പം ക്ഷേത്രത്തിലെ ഒരുക്കങ്ങള്‍ക്കായി തയ്യാറായി.ഇരുമുടിക്കെട്ടും അനുബന്ധ സാധനങ്ങളും വാങ്ങാന്‍ അവര്‍ രവിവര്‍മ്മയെ ഏല്‍പ്പിച്ചു...&lt;br /&gt;&lt;br /&gt;"ഇരുമുടിക്കെട്ടിലാതെ മലകയറാന്‍ പറ്റില്ലേ?"&lt;br /&gt;ഇരുമുടിക്കെട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങേണം എന്ന് കേട്ടപ്പോള്‍ രവിവര്‍മ്മക്ക് ഇങ്ങനെ ഒരു ചോദ്യമാണ്‌ നാവില്‍ വന്നത്.&lt;br /&gt;"പരമപവിത്രമായ പതിനെട്ടാം പടി കയറുവാന്‍ ഇരുമുടിക്കെട്ട് നിര്‍ബന്ധമാണ്‌ സ്വ
